ആരോഗ്യമേഖലയിൽ സ്വദേശിവൽകരണം ഊർജിതമാക്കാൻ അബൂദബി, രണ്ടുവർഷത്തിനകം 5000 യു.എ.ഇ സ്വദേശികൾക്ക് തൊഴിൽ നൽകണമെന്ന് നിർദേശം...! യോഗ്യരും പരിചയസമ്പന്നരുമായ സ്വദേശി ഉദ്യോഗാർഥികളെ കണ്ടെത്താൻ ആവശ്യമായ എല്ലാ സഹായങ്ങളും ആരോഗ്യവിഭാഗം ഒരുക്കും...!
പ്രവാസികളെ പോലും ആശങ്കയിലാക്കുന്ന തരത്തിലായിരുന്നു കഴിഞ്ഞ ദിവസം യുഎഇയിലെ സ്വദേശിവത്കരണ പദ്ധതികൾ വൻ വിജയത്തിലേക്ക് എന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. സ്വദേശിവത്ക്കരണം നടപ്പാക്കിയതിലൂടെ സ്വകാര്യ മേഖലയിൽ തൊഴിൽ ലഭിച്ച ഇമറാത്തികളുടെ എണ്ണം അധികൃതർ പുറത്തുവിട്ടിരുന്നു. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലായി എൺപതിനായിരത്തോളം സ്വദേശികൾക്കാണ് ഇതുവര നിയമനം ലഭിച്ചത്. ഇതിൽ മുപ്പതിനായിരവും പിന്നിട്ട ആറു മാസത്തിനുള്ളിലാണെന്ന റിപ്പോർട്ടുകളിൽ പറയുന്നത്.
അതായത് അതിവേഗം തന്നെ സ്വദേശിവത്ക്കരണം നടപ്പാക്കുന്ന എന്നു തന്നെ പറയേണ്ടിവരും. എന്നാൽ പ്രവാസികൾ കൂടുതൽ തൊഴിലെടുക്കുന്ന ആരോഗ്യ മേഖലയിലേക്കും സ്വദേശിവത്കരണ വ്യാപിപ്പിക്കുകയാണ്. അബൂദബിയിലെ ആരോഗ്യമേഖലയിൽ സ്വദേശിവൽകരണം ഊർജിതമാക്കാൻ അബൂദബി ആരോഗ്യവകുപ്പ് നിർദേശം നൽകി. രണ്ടുവർഷത്തിനകം 5000 യു.എ.ഇ സ്വദേശികൾക്ക് തൊഴിൽ നൽകണമെന്നാണ് നിർദേശം.
അബൂദബിയിലെ ആശുപത്രികൾ, ക്ലിനിക്കുകൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവക്കാണ് ആരോഗ്യ വകുപ്പ് സ്വദേശി വൽകണത്തിന് പുതിയ ലക്ഷ്യം നൽകിയിരിക്കുന്നത്. ഡോക്ടർ, നഴ്‌സ്, മറ്റ് ഹെൽത്ത് കെയർ പ്രൊഫഷണൽ തസ്തികകൾ എന്നിവക്ക് പുറമേ, ഈ മേഖലയിലെ അക്കൗണ്ടിങ്, ഫിനാൻസ്, എച്ച് ആർ, ലീഗൽ ഒഴിവുകളിലും യു എ ഇ സ്വദേശികളെ നിയമിക്കണമെന്നാണ് നിർദേശത്തിൽ പറയുന്നത്. ആരോഗ്യമേഖലയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന സ്വദേശികൾക്ക് നാഫിസ് പദ്ധതി പ്രകാരമുള്ള പരിശീലനവും നൽകുമെന്ന് അധികൃതർ വ്യക്തമാക്കി.
2025 നുള്ളിൽ 5000 സ്വദേശികൾക്ക് ആരോഗ്യമേഖലയിൽ ജോലി നൽകണം എന്ന് നിർദേശിക്കുന്നുണ്ടെങ്കിലും ഓരോ ആശുപത്രിയും, സ്ഥാപനങ്ങളും എത്ര വീതം സ്വദേശികളെ നിയമിക്കണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടില്ല. സ്വദേശിവൽകരണം ഊർജിതമാക്കാൻ നടപ്പാക്കുന്ന തവ്തീൻ പദ്ധതിയുടെ ഭാഗമായാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.
യോഗ്യതയുള്ള സ്വദേശി മെഡിക്കൽ പ്രൊഫഷണലുകളെ നിലനിർത്താനും, ആഗോള ആരോഗ്യ മേഖലയിൽ അബൂദബിയുടെ സ്ഥാനം ശക്തമാനും ഇത് ലക്ഷ്യമിടുന്നതായി വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടി. യോഗ്യരും പരിചയസമ്പന്നരുമായ സ്വദേശി ഉദ്യോഗാർഥികളെ കണ്ടെത്തുന്നത് ഉൾപ്പെടെ ആവശ്യമായ എല്ലാ സഹായങ്ങളും ആരോഗ്യവിഭാഗം ഒരുക്കും.
സ്കോളർഷിപ് ഉൾപ്പെടെയുള്ള ആനുകൂല്യം നൽകി ആരോഗ്യമേഖലയ്ക്ക് വേണ്ട യോഗ്യത നേടാൻ സ്വദേശികളെ സഹായിക്കുമെന്നും പറഞ്ഞു.സ്വകാര്യമേഖലയിൽ വർഷത്തിൽ 2% സ്വദേശിവൽക്കരണ പദ്ധതിയായ നാഫിസിനു പുറമേയാണ് ആരോഗ്യമേഖലയിലെ സ്വദേശിവൽക്കരണമെന്നും വ്യക്തമാക്കുന്നു. 2026ഓടെ ആരോഗ്യസ്ഥാപനങ്ങളിൽ 10% സ്വദേശിവൽക്കരണം നടപ്പാക്കാനാണ് പദ്ധതി.
https://www.facebook.com/Malayalivartha