യുഎഇയിൽ ശനിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത, കിഴക്കൻ പ്രദേശങ്ങളായ ഫുജൈറ...അബുദാബി...അൽ ഐൻ എന്നിവിടങ്ങളിൽ മുന്നറിയിപ്പ്, രാജ്യത്ത് എല്ലായിടത്തും ഉയർന്ന താപനില തുടരുന്നു
യുഎഇയിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. ചില ഭാഗങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ട്. കിഴക്കൻ തീരത്ത് മഴ മേഘങ്ങൾ വികസിക്കുമെന്നാണ് പ്രവചനം. മേഘാവൃതമായ കാലാവസ്ഥയും ഇടിമിന്നലോടുകൂടിയ മഴയും ശനിയാഴ്ച വരെ യുഎഇയെ ബാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കിഴക്കൻ പ്രദേശങ്ങളായ ഫുജൈറയിലും അബുദാബി, അൽ ഐൻ എന്നിവിടങ്ങളിലാകും ഇടിമിന്നലോടുകൂടിയ മഴയാക്ക് സാധ്യത. ഇന്നലെ വൈകിട്ട് ഷാർജയിൽ ചില ഭാഗങ്ങളിൽ ശക്തമായ മഴ പെയ്തിരുന്നു.രാജ്യത്ത് എല്ലായിടത്തും ഇന്നും ഉയർന്ന താപനില തുടരുന്നു. ഉൾ പ്രദേശങ്ങളിൽ താപനില 44-48 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നാണ് കരുതുന്നത്.
തീരപ്രദേശങ്ങളിലും ദ്വീപുകളിലും 42 മുതൽ 46 ഡിഗ്രി സെൽഷ്യസ് വരെയും പർവതങ്ങളിൽ 35 മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരും. പുലർച്ചെ 5.15ന് അൽ ഐനിലെ അൽ ഫോഹിൽ 25.4 ഡിഗ്രി സെൽഷ്യസാണ് ഇന്നലത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണിയോടെ അൽ ദഫ്ര മേഖലയിലെ ഹമീമിൽ 48.6 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്.
അതിനിടെ യുഎഇയിൽ ആകാശവിസ്മയങ്ങളിലൊന്നായ ഉല്‍ക്കമഴയും എത്തുന്നു എന്ന വാർത്തയും പുറത്തുവന്നു. മണിക്കൂറില്‍ 50-100 ഉല്‍ക്കകള്‍ ആകാശത്ത് ദൃശ്യമാകുമെന്നാണ് കണക്കുകൂട്ടല്‍. ഓഗസ്റ്റ് 12നാണ് ആകാശവിസ്മയങ്ങളിലൊന്നായ ഉല്‍ക്കമഴ ദൃശ്യമാകുന്നത്. ഈ പ്രതിഭാസം പൊതുജനങ്ങൾക്ക് നിരീക്ഷിക്കാന്‍ വിപുലമായ സൗകര്യങ്ങളാണ് യുഎഇ ഒരുക്കിയിരിക്കുന്നത്.
വര്‍ഷം തോറുമുള്ള പെഴ്‌സീയിഡ്‌സ് ഉല്‍ക്കകള്‍ ഓഗസ്റ്റ് 12ന് അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ മൂന്ന് മണി വരെ ദൃശ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വര്‍ഷത്തിലെ ദീര്‍ഘവും കൂടുതല്‍ വ്യക്തവുമായ ഉല്‍ക്ക വര്‍ഷമാണ് 12ന് ദൃശ്യമാകുക. ഉല്‍ക്കവവര്‍ഷം വീക്ഷിക്കാന്‍ മലീഹ ആര്‍ക്കിയോളജിക്കല്‍ സെന്റര്‍ പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ട്. മെലീഹ ക്യാമ്പ് സൈറ്റില്‍ വൈകുന്നേരം ആറ് മണി മുതല്‍ ഉല്‍ക്കവര്‍ഷം കാണാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങും.
വാനനിരീക്ഷണത്തില്‍ താല്‍പ്പര്യമുള്ളവര്‍ക്കായി ദൂരദര്‍ശനികളും സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ പ്രായത്തിലുള്ളവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പങ്കെടുക്കാവുന്ന പരിപാടിയില്‍ ഭക്ഷണവും ഒരുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഡിസ്‌കവര്‍ ശുറൂഖിന്റെ വെബ്‌സൈറ്റ് വഴി ബുക്കിങിന് സൗകര്യമുണ്ട്.
https://www.facebook.com/Malayalivartha