ഒരുമുഴം മുമ്പേ എറിഞ്ഞ് മുഹമ്മദ് ബിൻസൽമാൻ..!! ഇന്ത്യയുമായുള്ള സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനായി പുതിയ കരാറിൽ ഒപ്പ് വെക്കാൻ സൗദി, ഐ.എസ്.ആർ.ഒയുമായി പരസ്പര സഹകരണത്തിനുള്ള ധാരണാപത്രം ഒപ്പുവെക്കും...

സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ഇന്ത്യയിലേക്കുള്ള വരവിൽ ഏകദേശം തീരുമാനമായിരിക്കുകയാണ്. സൗദിയില്‍ നിന്ന് കോടികളുടെ നിക്ഷേപം ഇന്ത്യ പ്രതീക്ഷിക്കുന്നതിനിടെയാണ് ഈ സന്ദർശനം എന്നതും പ്രത്യേകം എടുത്തുപറയേണ്ട കാര്യം തന്നെയാണ്. ഇതിന്റെ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ മറ്റൊരു പ്രധാനപ്പെട്ട വാർത്തയാണ് പുറത്തുവരുന്നത്. ഇന്ത്യയുമായി കൂടുതൽ അടുക്കാൻ തന്നെയാണ് സൗദിയുടെ പുതിയ തീരുമാനം.
ഇന്ത്യയുമായുള്ള സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനായി പുതിയ കരാറിൽ ഒപ്പ് വെക്കാൻ ഒരുക്കങ്ങൾ തുടങ്ങിരിക്കുകയാണ് സൗദി ഭരണകൂടം. ഇന്ത്യയുടെ ദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ISRO യുമായിട്ടാണ് ഈ പുതിയ കരാർ. പരസ്പര സഹകരണത്തിനുള്ള ധാരണാപത്രം ഒപ്പുവെക്കാൻ ബുധനാഴ്ച നിയോം സിറ്റിയിൽ ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അനുമതി നൽകി.
ചാന്ദ്രയാൻ ദൗത്യത്തിലൂടെ ലോകത്തിനു മുന്നിൽ ശ്രദ്ധേയമായ നേട്ടം കാഴ്ചവെച്ചതോടെ ഐ എസ് ആർ ഒ ശ്രദ്ധേയ കേന്ദ്രമായി മാറിയിരുന്നു. ഇതിന്റെ പിറകിലാണ് ഇന്ത്യയുമായി കരാർ ഒപ്പ് വെക്കാൻ ഒരുങ്ങി സഊദി അറേബ്യ, ഇന്ത്യയുമായുള്ള സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനുള്ള സുപ്രധാന തീരുമാനമെടുത്തത്. ഇതിനായി ഇന്ത്യൻ സ്‌പേസ് സെന്ററുമായി ഒപ്പ് വെക്കാൻ പ്രത്യേക ചുമതലകളും മന്ത്രിസഭ നൽകിയിട്ടുണ്ട്.
സമാധാനപരമായ ആവശ്യങ്ങൾക്ക് ബഹിരാകാശ മേഖലയിൽ പരസ്പര സഹകരണത്തിന് ഇന്ത്യൻ സ്‌പേസ് റിസേർച്ച് ഓർഗനൈസേഷനുമായി ചർച്ചകൾ നടത്തി ധാരണാപത്രം ഒപ്പുവെക്കാൻ സഊദി കമ്മ്യൂണിക്കേഷൻസ് ആന്റ് ഐ.ടി മന്ത്രിയും സൗദി സ്‌പേസ് കമ്മീഷൻ ഡയറക്ടർ ബോർഡ് ചെയർമാനുമായ എൻജിനീയർ അബ്ദുല്ല അൽസവാഹയെ മന്ത്രിസഭ ചുമതലപ്പെടുത്തി. കൂടാതെ, അക്കൗണ്ടിംഗ്, റെഗുലേറ്ററി, പ്രൊഫഷനൽ വർക്ക് മേഖലയിൽ പരസ്പര സഹകരണത്തിന് കൺട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യയും സൗദിയിലെ ജനറൽ കോർട്ട് ഓഫ് ഓഡിറ്റും തമ്മിൽ ധാരണാപത്രം ഒപ്പുവെക്കാൻ ജനറൽ കോർട്ട് ഓഫ് ഓഡിറ്റ് പ്രസിഡന്റിനെയും മന്ത്രിസഭാ യോഗം നിയോഗിച്ചു.
മുഹമ്മദ് ബിന്‍ സല്‍മാനെ ഇന്ത്യയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചിരുന്നു. നേരത്തെ സൗദിയില്‍ സന്ദര്‍ശനത്തിന് എത്തിയ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ക്ഷണക്കത്ത് ബിന്‍ സല്‍മാന് കൈമാറുകയും ചെയ്തു. വൈകാതെ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ബിന്‍ സല്‍മാന്‍ ഉറപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ ജൂണിൽ മോദിയും ബിന്‍ സല്‍മാനും ഫോണില്‍ സംസാരിച്ചപ്പോഴും ഇക്കാര്യം ചര്‍ച്ചയായി. എന്നാൽ ഇപ്പോഴത്തെ ഈ സന്ദർശനം. ഇന്ത്യ ആതിഥ്യമരുളുന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനാണ്.
അദ്ദേഹത്തിന് ഊഷ്മളവരവേൽപ്പ് നൽകാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഉച്ചകോടിക്കായി സെപ്റ്റംബര്‍ 9,10 തീയതികളിലൊന്നില്‍ കിരീടാവകാശി ഇന്ത്യയിലേക്ക് പുറപ്പെടുമെന്നും 11ന് ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ സന്ദര്‍ശനത്തില്‍ ഉഭയകക്ഷിബന്ധവും വിവിധ മേഖലകളിലെ സഹകരണവും ചര്‍ച്ചയാവും. സെപ്റ്റംബര്‍ 11 തിങ്കളാഴ്ച മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച രാത്രിയോടെയായിരിക്കും ഇന്ത്യയില്‍ നിന്ന് മടങ്ങുക.
https://www.facebook.com/Malayalivartha