നിരക്ക് കുത്തനെ ഉയർത്തും.!! കുവൈത്തിൽ വിസ പുതുക്കുന്നതിനുള്ള ഫീസ് മൂന്നിരട്ടി വരെ വർധിപ്പിക്കും, അന്തിമ റിപ്പോര്‍ട്ട് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാലിന്‍റെ അംഗീകാരത്തിന് സമര്‍പ്പിച്ചതായി റിപ്പോർട്ടുകൾ...

വിസ പുതുക്കുന്നതിനുള്ള ഫീസ് മറ്റു ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് കുവെെറ്റിൽ കുറവാണ്. എന്നാൽ ഇനി അങ്ങനെയല്ല.വിസ പുതുക്കുന്നതിനുള്ള ഫീസ് കുത്തനെ വർധിപ്പിക്കാന്‍ കുവൈത്ത് ഭരണകൂടം ആലോചിക്കുന്നായുള്ള വാർത്താണ് ഇപ്പോൾ പുറത്തുവരുന്നത്. ആഭ്യന്തര മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട ചില ചർച്ചകൾ നടത്തിയതായി ചില അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട് എന്ന രീതിയിലാണ് വാർത്തകൾ പുറത്തുവരുന്നത്.
പ്രവാസികളുടെ കീശകീറുന്ന തരത്തിലുള്ളതാണ് ഈ നീക്കം. നേരത്തെ കുവൈത്ത് താൽക്കാലികമായി നിർത്തിവെച്ച ഫാമിലി വിസിറ്റ് വിസകൾ പുനരാരംഭിക്കുമെന്നതിനൊപ്പം ഇതിനുള്ള അപേക്ഷ ഫീസ് മുൻകാലങ്ങളിൽ അപേക്ഷിച്ചതിൽ നിന്ന് 100 ശതമാനം വർധിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വിസ പുതുക്കുന്നതിനുള്ള ഫീസ് കുത്തനെ വർധിപ്പിക്കുമെന്നുള്ള വാർത്ത പുറത്തുവന്നത്. രാജ്യത്തുള്ള വിദേശികളുടെ സാന്നിധ്യം കുറച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.
ഇപ്പോഴുള്ള തുകയുടെ മൂന്നിരട്ടി വരെ ഫീസ് വർധിപ്പിക്കാനാണ് ആലോചന. ഇഖാമ ഫീസ് വർധന സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാലിന്‍റെ അംഗീകാരത്തിന് സമര്‍പ്പിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തേ പലതവണ ഇത്തരത്തിലുള്ള നിർദേശങ്ങൾ വന്നിട്ടുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട തീരുമാനം മാറ്റിവെക്കുകയായിരുന്നു. ഇപ്പോൾ മുന്നോട്ടുവെച്ചിട്ടുള്ള നിർദേശങ്ങൾ അംഗീകരിക്കപ്പെട്ടാൽ പ്രവാസികൾക്ക് വലിയ തിരിച്ചടിയാകും. കാരണം കുവെെറ്റിൽ നിരവധി മലയാളികൾ ജോലി ചെയ്യുന്നുണ്ട്. ഇവരിൽ പലരും കുടുംബമായാണ് കഴിയുന്നത്.
തൊഴില്‍ വിപണി ക്രമീകരിക്കുക, ജനസംഖ്യാപരമായ അസന്തുലിതത്വം ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങൾ മുൻനിർത്തിയാണ് കുവെെറ്റ് ഗവൺമെന്റ് ഇത്തരത്തിലൊരു തീരുമാനത്തിൽ എത്തിയിരിക്കുന്നത്. സ്വദേശി ജനസംഖ്യക്ക് ആനുപാതികമായി വിദേശ ജനസംഖ്യയുടെ തോത് കൊണ്ടുവരണം. കുവെെറ്റിലെ യുവതലമുറ അഭിമുഖീകരിക്കുന്ന തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് വലിയ രീതിയിലുള്ള പരിഹാരം കാണാൻ പുതിയ തീരുമാനത്തിലൂട സാധിക്കും.
വിദേശികളെ കുറക്കുന്നതിന് വേണ്ടി നിരവധി നിയമപരിഷ്കാരങ്ങൾ അടുത്തിടെ കുവെെറ്റ് നടത്തിയിരുന്നു. ഫാമിലി വിസിറ്റ് വിസയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കാരണവും ഇതുതന്നെയായിരുന്നു. കഴിഞ്ഞവര്‍ഷം ജൂണിലായിരുന്നു കുവൈറ്റില്‍ കുടുംബ വിസ അനുവദിക്കുന്നത് നിര്‍ത്തിവെച്ചത്. താല്‍ക്കാലികമായി നിര്‍ത്തിവെച്ച കുടുംബ വിസ നടപടികള്‍ കുവൈറ്റ് പുനരാരംഭിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയെങ്കിലും ആദ്യഘട്ടത്തില്‍ ആരോഗ്യ മേഖലയിലുള്ളവരുടെ കുടുംബങ്ങള്‍ക്കാണ് വിസ അനുവദിക്കാൻ അനുമതി. 15 വയസുവരെയുള്ള ആണ്‍കുട്ടികള്‍ക്കും 18 വയസ് വരെയുള്ള പെണ്‍മക്കള്‍ക്കുമാണ് വിസ അനുവദിക്കുക.
കഴിഞ്ഞമാസം തന്നെ ഇതുസംബന്ധിച്ച നടപടികള്‍ ആരംഭിച്ചിരുന്നു. വിസ അപേക്ഷയ്ക്കുള്ള നടപടിക്രമങ്ങള്‍ സഹല്‍ ആപ്പ് വഴിയാകും ലഭ്യമാവുക. കുടുംബ വിസ നടപടികള്‍ പുനഃരാരംഭിക്കുന്നതിന്റെ ആദ്യപടിയായാണ് ഇതിനെ കാണുന്നത്. കുവൈത്തില്‍ സ്ഥിര താമസക്കാരായ വിദേശികള്‍ക്ക് ഫാമിലി വിസ ലഭിക്കുവാന്‍ നിലവില്‍ 450 ദിനാര്‍ ആണ് കുറഞ്ഞ ശമ്പളനിരക്ക്. എന്നാല്‍ പുതിയ നിര്‍ദ്ദേശ പ്രകാരം അപേക്ഷകരുടെ കുറഞ്ഞ ശമ്പളനിരക്ക് 800 ദിനാര്‍ ആയി ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha