ആ ലക്ഷ്യവുമായി ഇന്ത്യയിൽ, ജി20യിൽ പങ്കെടുക്കാനെത്തിയ ഗൾഫ് രാഷ്ട്ര തലവന്മാർ ഇവർ, പുതിയ കരാറിൽ ഒപ്പ് വെക്കാൻ ഒരുക്കങ്ങൾ? ഉറ്റുനോക്കി പ്രവാസലോകം

ഗൾഫ് രാഷ്ട്ര തലവൻന്മാർ ഒന്നാകെ ഇപ്പോൾ ഇന്ത്യയിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ്, ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ പ്രതിനിധിയായി ഉപ പ്രധാനമന്ത്രി സയ്യിദ് അസദ് ബിൻ താരിഖ് എന്നിവരാണ് ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാൻ ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നും എത്തിയത്.
സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ജി 20 യിലേക്കുള്ള സൗദി പ്രതിനിധി സംഘത്തെ നയിക്കാൻ ഇന്ത്യയിലെത്തിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഇന്ന് രാവിലെയാണ് അദ്ദേഹം ഡൽഹിയിൽ വിമാനമിറങ്ങിയത്. വെള്ളിയാഴ്ചയാണ് യുഎഇ പ്രസിഡന്റ് ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിച്ചേർന്നത്. ഒമാൻ ഉപ പ്രധാനമന്ത്രി സയ്യിദ് അസദ് ബിൻ താരിഖും വെള്ളിയാഴ്ച തന്നെ എത്തിയിരുന്നു.
ശനിയാഴ്ചയും ഞായറാഴ്ചയുമായി ന്യൂഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയിൽ ഇവർക്കു പുറമേ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള രാഷ്ട്രനേതാക്കൾ എത്തിച്ചേർന്നിട്ടുണ്ട്. തിങ്കളാഴ്ച വരെ ഇന്ത്യയിൽ തുടരുന്ന മുഹമ്മദ് ബിൻ സൽമാൻ പ്രസിഡന്റ് ദ്രൗപതി മുർമുവിനെയും സന്ദർശിക്കും. ഉച്ചകോടിയിൽ ഉഭയകക്ഷി ബന്ധങ്ങളും പൊതുതാൽപ്പര്യമുള്ള കാര്യങ്ങളും ഉൾപ്പെടെ വിവിധ വിഷയങ്ങൾ ഉൾക്കൊള്ളുന്ന ചർച്ചകളിൽ കിരീടാവകാശി പങ്കെടുക്കും. കൂടാതെ, സൗദി-ഇന്ത്യൻ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന്റെ പ്രധാന യോഗവും അജണ്ടയിലുണ്ട്. ഇന്ത്യ-സൗദി വവ്യാപാര ബന്ധങ്ങൾ സന്ദർശനം കാരണം ശക്തിപ്പെടുമെന്നാണ് വിലയിരുത്തൽ.
സൗദിയില്‍ നിന്ന് കോടികളുടെ നിക്ഷേപം ഇന്ത്യ പ്രതീക്ഷിക്കുന്നതിനിടെയാണ് ഈ സന്ദർശനം എന്നതും പ്രത്യേകം എടുത്തുപറയേണ്ട കാര്യം തന്നെയാണ്. ഇന്ത്യ സന്ദര്‍ശനത്തില്‍ ഉഭയകക്ഷിബന്ധവും വിവിധ മേഖലകളിലെ സഹകരണവും ചര്‍ച്ചയാവും. സെപ്റ്റംബര്‍ 11 തിങ്കളാഴ്ച മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച രാത്രിയോടെയായിരിക്കും ഇന്ത്യയില്‍ നിന്ന് മടങ്ങുക.
മുഹമ്മദ് ബിന്‍ സല്‍മാനെ ഇന്ത്യയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചിരുന്നു. നേരത്തെ സൗദിയില്‍ സന്ദര്‍ശനത്തിന് എത്തിയ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ക്ഷണക്കത്ത് ബിന്‍ സല്‍മാന് കൈമാറുകയും ചെയ്തിുന്നു. വൈകാതെ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ബിന്‍ സല്‍മാന്‍ ഉറപ്പ് നല്‍കിയിരുന്നു. ഇന്ത്യയുമായി കൂടുതൽ അടുക്കാൻ തന്നെയാണ് സൗദിയുടെ പുതിയ തീരുമാനം.
ഇന്ത്യയുമായുള്ള സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനായി പുതിയ കരാറിൽ ഒപ്പ് വെക്കാൻ ഒരുക്കങ്ങൾ തുടങ്ങിരിക്കുകയാണ് സൗദി ഭരണകൂടം. ഇന്ത്യയുടെ ദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ISRO യുമായിട്ടാണ് ഈ പുതിയ കരാർ. പരസ്പര സഹകരണത്തിനുള്ള ധാരണാപത്രം ഒപ്പുവെക്കാൻ ബുധനാഴ്ച നിയോം സിറ്റിയിൽ ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അനുമതി നൽകിയിരുന്നു.
https://www.facebook.com/Malayalivartha