സൗദി അറേബ്യയിൽ വീണ്ടും വധശിക്ഷ...!! രാജ്യദ്രോഹ കുറ്റത്തിന് രണ്ട് സൈനികരുടെ വധശിക്ഷ നടപ്പാക്കി

സൗദി അറേബ്യയിൽ വധശിക്ഷ നിയമപരമായ ശിക്ഷയാണ്. വാളുകൊണ്ട് തലവെട്ടിയും തൂക്കിലേറ്റിയുമാണ് സാധാരണയായി വധശിക്ഷ നടപ്പാക്കുന്നതെങ്കിലും ഇടയ്ക്കിടെ വെടിയുതിർത്തും ശിക്ഷ നടപ്പാക്കാറുണ്ട്. കഴിഞ്ഞ വർഷം മാർച്ച് 12ന് സൗദി അറേബ്യ 81 പേരെയാണ് വധശിക്ഷയാക്ക് വിധേയമാക്കിയത്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട വധശിക്ഷയാണിത്. പുണ്യമാസമായ റംസാനിലും സൗദി അറേബ്യ വധശിക്ഷ നടപ്പാക്കി.
2009ന് ശേഷം ആദ്യമായി ഇത്തവണ രാജ്യത്ത് റംസാനില്‍ വധശിക്ഷ നടപ്പാക്കി. വിശുദ്ധ നഗരമായ മദീനയില്‍ തന്നെയാണ് ശിക്ഷാവിധി നടപ്പാക്കിയതെന്നും ശ്രദ്ധേയമാണ്. തെറ്റ് അത് ആര് ചെയ്താലും അതിപ്പോൾ മുഖം നോക്കാതെ നടപടി സ്വീകരിക്കുംഇപ്പോൾ രാജ്യദ്രോഹ കുറ്റത്തിന് സൗദി അറേബ്യയില്‍ രണ്ട് സൈനികരുടെ വധശിക്ഷ നടപ്പാക്കിതയാതി ദേശീയ വാര്‍ത്താ ഏജന്‍സിയായ സൗദി പ്രസ് ഏജന്‍സി അറിയിച്ചു. പൈലറ്റ്, സര്‍ജന്റ് മേജര്‍ റാങ്കുകളിലുള്ള രണ്ട് ഓഫീസര്‍മാരെയാണ് പ്രതിരോധ മന്ത്രാലയം വിചാരണ നടത്തി ശിക്ഷിച്ചത്.
രാജ്യദ്രോഹ കുറ്റത്തിന് പുറമേ ദേശീയ താല്‍പര്യങ്ങളും സൈനിക അന്തസും സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടു എന്നീ കുറ്റങ്ങളും ഇവർക്കെതിരെ ചുമത്തിയിരുന്നു. 2017ലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പ്രതികള്‍ കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് പ്രോസിക്യൂഷന്‍ എല്ലാ തെളിവുകളും ഹാജരാക്കി നിയുക്ത കോടതിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. രാജ്യദ്രോഹവും മറ്റ് കുറ്റങ്ങളും തെളിയിക്കപ്പെട്ടതോടെ സൈനിക കോടതി വധശിക്ഷവിധിച്ചു. വ്യാഴാഴ്ച രാവിലെ തായിഫില്‍ വെച്ച് ഇവരുടെ വധശിക്ഷ നടപ്പാക്കിയതായും പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി അറിയിച്ചു.
https://www.facebook.com/Malayalivartha