യുഎഇയിൽ വെള്ളിയാഴ്ച പ്രാർത്ഥന സമയം മാറുന്നു: 2026 ജനുവരി 2 മുതൽ പുതിയ നിയമം...

യുഎഇയിലെ എല്ലാ എമിറേറ്റുകളിലും വെള്ളിയാഴ്ചകളിലെ പ്രാർത്ഥന സമയം മാറാൻ പോകുന്നു. 2026 ജനുവരി 2 മുതൽ ഈ പുതിയ മാറ്റം വരുമെന്നാണ് അറിയിപ്പ്. ജനറൽ അതോറിറ്റി ഫോർ ഇസ്ലാമിക് അഫയേഴ്‌സ് എൻഡോവ്‌മെന്റ്‌സ് ആൻഡ് സകാത്ത് ആണ് ഈ പ്രധാന പ്രഖ്യാപനം നടത്തിയത്. പുതിയ നിയമം അനുസരിച്ച് ജനുവരി 2 മുതൽ യുഎഇയിലെ എല്ലാ പള്ളികളിലും വെള്ളിയാഴ്ച പ്രഭാഷണവും (ഖുത്ബ) പ്രാർത്ഥനയും ഉച്ചയ്ക്ക് 12.45 ന് നടക്കും. നിലവിൽ ഷാർജ ഒഴികെയുള്ള എല്ലാ എമിറേറ്റുകളിലും വെള്ളിയാഴ്ച പ്രാർത്ഥന നടന്നിരുന്നത് ഉച്ചയ്ക്ക് 1.15 നായിരുന്നു. 2022 ൽ യുഎഇയിലെ മാറ്റാതെ തുടർന്നായിരുന്നു ഈ സമയക്രമം നിലവിൽ വന്നത്. എന്നാൽ ഷാർജയിൽ നേരത്തെ തന്നെ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.20 ഓടെ പ്രാർത്ഥനകൾ നടന്നിരുന്നു.
ഇനി മുതൽ എല്ലാ എമിറേറ്റുകളിലും ഒരേ സമയത്ത് മാത്രമേ പ്രാർത്ഥന നടക്കുകയുള്ളൂ. അതായത് ഉച്ചക്ക് 12.45 ന് പ്രാർത്ഥന നടക്കുന്നതോടെ ഈ സമയവ്യത്യാസം ഇല്ലാതാകും. പുതിയ സമയക്രമീകരണം യുഎഇയിൽ താമസിക്കുന്ന പലർക്കും വലിയ സഹായമാകും. ഷാർജയിൽ താമസിക്കുന്ന നിരവധി ആളുകൾക്ക് ഈ മാറ്റം വലിയ ആശ്വാസമാണ്. ഷാർജയിൽ പ്രാർത്ഥന നേരത്തെ ആയതിനാൽ സ്കൂളിൽ പോകുന്ന കുട്ടികൾക്ക് വീട്ടിൽ വരാനും, ഫ്രഷ് ആകാനും, പള്ളിയിൽ എത്താനും പ്രയാസമായിരുന്നു. എന്നാൽ പുതിയ സമയം വരുന്നതോടെ എല്ലാവർക്കും തിരക്കില്ലാതെ പള്ളിയിൽ എത്താൻ സാധിക്കുമെന്നാണ് പലരും പറയുന്നത്.
ഭൂരിപക്ഷം ആളുകളുടെയും അഭിപ്രായമെന്നത് ദുബായിൽ താമസിക്കുന്നവർക്ക് ഈ മാറ്റം സന്തോഷം നൽകുന്നു എന്നതാണ്. നേരത്തെ 1.15നുള്ള പ്രാർത്ഥന കാരണം ഉച്ചഭക്ഷണ ഇടവേള 2.30 വരെ നീണ്ടുപോകുമായിരുന്നു. ഇത് വാരാന്ത്യത്തിന് മുമ്പ് ജോലികൾ പൂർത്തിയാക്കാൻ ബുദ്ധിമുട്ടുണ്ടാക്കിയതായും എന്നാൽ ഇനി മുതൽ സമയം മാറുന്നതോടെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നും വ്യക്തമാക്കുന്നു
മിക്ക പ്രവാസികൾക്കും ജോലി കാരണം ഷാർജയിലെ നേരത്തെയുള്ള പ്രാർത്ഥന പലപ്പോഴും നഷ്ടമാകാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ എല്ലായിടത്തും സമയം ഒരുപോലെയാകുന്നത് കാരണം പ്രാർത്ഥനകൾ നഷ്ടപ്പെടുത്താതെ കൃത്യനിഷ്ഠയോടെ പങ്കെടുക്കാൻ എല്ലാവർക്കും സാധിക്കും. ഇത്എല്ലാ എമിറേറ്റുകളിലും ഒരേ സമയം വരുന്നതോടെ ആശയക്കുഴപ്പങ്ങൾ മാറുമെന്നും അറിയിച്ചു.
പുതിയ പ്രാർത്ഥന സമയം വരുന്നതോടെ, യുഎഇയിലുടനീളമുള്ള സ്കൂളുകളും ഓഫീസുകളും അവരുടെ വെള്ളിയാഴ്ച ദിനചര്യകളിൽ മാറ്റങ്ങൾ വരുത്തേണ്ടിവരും. ഇത് വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഒരുപോലെ പ്രയോജനകരമാകുമെന്നും മറ്റൊരു വിഭാഗം ആളുകൾ വ്യക്തമാക്കി.
https://www.facebook.com/Malayalivartha























