Widgets Magazine
26
Aug / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം പിരപ്പമൺക്കാട്ടിൽ പൂത്തുലഞ്ഞ് ചെണ്ടുമല്ലി തോട്ടം; മനോഹരമായ ആ കാഴ്ച്ചയിലേക്ക്


കേരള തീരത്ത് റെഡ് ടൈഡ് ഭീഷണി; മീൻ ലഭ്യതയിൽ കുത്തനെ കുറവ്: കനത്ത ആശങ്ക...


യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നു നീക്കിയതിനു പിന്നാലെയാണ് ഈ രണ്ടാംഘട്ട നടപടികൾ..കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് തീരുമാനം പ്രഖ്യാപിച്ചത്..


കേരളത്തിലെ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങൾ സംരക്ഷിക്കാനാണ് സംഘപരിവാർ നീക്കം...ക്ഷേത്രസംരക്ഷണ സമിതി ഉൾപ്പെടെയുള്ള ഹൈന്ദവ സംഘടനകളെ ശക്തിപ്പെടുത്താനും തീരുമാനമായി.. ദുരൂഹമരണങ്ങൾ എന്ന നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിച്ച സാഹചര്യത്തിലാണ്..


ജാസ്മിൻ ജാഫറിന്റെ റീൽസ് വിവാദം; ഗുരുവായൂരിൽ 18 പൂജകളും, ശീവേലിയും ആവർത്തിക്കും..

സൗദിയുടെ മുഖം മാറ്റാന്‍ പുതിയ ശൈലിക്ക് തുടക്കം കുറിച്ച് മുഹമ്മദ് ബിന്‍ സല്‍മാന്‍, മുഹമ്മദ് ബിനിന്റെ അധികാര താല്‍പ്പര്യങ്ങളാണ് നടപ്പാക്കുന്നതെന്ന് ആരോപണങ്ങള്‍, ട്രംപിന്റെ പൂര്‍ണ്ണ പിന്തുണ മുഹമ്മദ് ബിന്‍ സല്‍മാനുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍

11 NOVEMBER 2017 09:55 AM IST
മലയാളി വാര്‍ത്ത

32 കാരനായ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കടുത്ത നീക്കങ്ങളിലൂടെ സൗദി അറേബ്യയില്‍ തന്റേതായ ഒരു പുതിയ ശൈലിക്ക് തുടക്കം കുറിച്ചു. ലോകം ഞെട്ടലോടെ പുതിയ വര്‍ത്തകളിലേക്കാണ് ഓരോ ദിവസവും മിഴി തുറക്കുന്നത്. രാജ കുടുംബാംഗങ്ങള്‍ക്ക് നേരെയുള്ള നടപടികള്‍ തുടരുന്നു.

മന്ത്രിമാരെയും രാജകുമാരന്മാരേയും അറസ്റ്റ് ചെയ്തതിന് പിന്നാലെ ഒരു രാജകുമാരി കൂടി അറസ്റ്റിലായി. ലോക സമ്പന്നരില്‍ ഒരാളായ നേരത്തെ അറസ്റ്റ് ചെയ്ത അല്‍വലീദ് ബിന്‍ തലാലിന്റെ മകളായ റീം രാജകുമാരിയെ വ്യാഴാഴ്ചയാണ് അറസ്റ്റ് ചെയ്തത്. അഴിമതി വിരുദ്ധ നടപടികള്‍ക്കിടെ അറസ്റ്റിലാകുന്ന ആദ്യ വനിതയാണിവര്‍.

അതിനിടെ രാജ്യത്ത് രാജകുടുംബാംഗങ്ങളെ ലക്ഷ്യംവെച്ചുള്ള നീക്കങ്ങളാണ് നടത്തുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഉന്നത തലത്തിലുള്ള അഴിമതിയ്‌ക്കെതിരെയുള്ള നടപടികളുടെ പേരില്‍ സൗദി രാജാവ് മകന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ അധികാര താല്‍പ്പര്യങ്ങളാണ് നടപ്പാക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ സൗദിയിലെ നീക്കങ്ങളെ വിലയിരുത്തുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പൂര്‍ണ്ണ പിന്തുണയോടെയാണിതെന്നും ആരോപണമുണ്ട്.സൗദിയിലെ അഴിമതി വിരുദ്ധ കമ്മറ്റി അറസ്റ്റ് ചെയ്ത 11 രാജകുമാരന്മാരില്‍ ഒരാളായ അല്‍വലീദ് ബിന്‍ തലാല്‍ രാജകുമാരന്റെ മകളാണ് റീം ബിന്‍ തലാല്‍ രാജകുമാരി.

പണം തട്ടിപ്പ്, കൈക്കൂലി, ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ഭീഷണി, പൊതു ഫണ്ടുകള്‍ വ്യക്തിഗത ആവശ്യങ്ങള്‍ക്ക് വേണ്ടി വകമാറ്റി ചെലവഴിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് അറസ്റ്റിലായ വ്യക്തികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. എന്നാല്‍ രാജകുമാരിയുടെ അറസ്റ്റിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞവര്‍ഷം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി അല്‍വലീദ് ട്വിറ്ററില്‍ വാഗ്വാദത്തില്‍ ഏര്‍പ്പെട്ടിരുന്നു. ട്വിറ്ററിലായിരുന്നു വാക്പയറ്റ്. മുസ്‌ലിങ്ങള്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കാനുള്ള വിലക്കേര്‍പ്പെടുത്താനുള്ള ട്രംപിന്റെ നീക്കത്തെ എതിര്‍ത്ത് രംഗത്തെത്തിയ വലീദ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പുറത്തുപോകണമെന്നും ആവശ്യപ്പെട്ടിരുന്നു. നേരത്തെ 1990ല്‍ രണ്ട് തവണ അല്‍വലീദ് സാമ്പത്തികമായി ട്രംപിനെ സഹായിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്നാണ് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായത്. അഴിമതിക്കെതിരെയുള്ള സര്‍ക്കാര്‍ നടപടിയെ ട്രംപ് പൂര്‍ണ്ണമായി പിന്തുണയ്ക്കുകയും ചെയ്തിരുന്നു.സൗദി രാജകുടുംബാംഗവും ലോക സമ്പന്നരില്‍ ഒരാളായുമായ അല്‍വലീദ് ബിന്‍ തലാല്‍ സൗദിയിലെ നിക്ഷേപരംഗം കയ്യടക്കിയിട്ടുള്ള വ്യക്തിയാണ്. ട്വിറ്റര്‍, സിറ്റി ഗ്രൂപ്പ്, ആപ്പിള്‍, ന്യൂസ് കോര്‍പ്പ് എന്നിവയുള്‍പ്പെടെ പ്രമുഖ കമ്പനികളിലെ ഓഹരിയുടമയാണ്.

അറബ് ലോകത്തെ എല്ലാ സാറ്റലൈറ്റ് ചാനല്‍ ശൃംഖലകളുടെയും നിയന്ത്രണം അല്‍വലീദിന്റെ കൈകളിലാണുള്ളത്. ടൂറിസം, മാസ് മീഡിയ, എന്റര്‍ടെയ്ന്‍മെന്റ്, റീട്ടെയില്‍, പെട്രോ കെമിക്കല്‍, ഏവിയേഷന്‍, ടെക്‌നോളജി, റിയല്‍ എസ്‌റ്റേറ്റ് മേഖലകളിലും അല്‍വലീദിന് നിക്ഷേപങ്ങളുണ്ട്.

ഗള്‍ഫ് മേഖലയെ അമ്പരപ്പിച്ചു കൊണ്ട് സൗദിയില്‍ നടത്തിയ അഴിമതി വിരുദ്ധ വേട്ടയില്‍ 201 പേരെ തടങ്കലിലാക്കിയിട്ടുണ്ടെന്നും, 100 ബില്യണ്‍ ഡോളറിന്റെ ദരുപയോഗം കണ്ടെത്തിയെന്നും സൗദി അറ്റോര്‍ണി ജനറല്‍ സൗദ് അല്‍ മുജീബ് അറിയിച്ചു. 208 പേരെ ചോദ്യം ചെയ്യാനായി വിളിച്ചുവെങ്കിലും ഏഴു പേരെ കുറ്റമൊന്നും ചുമത്താതെ വിട്ടയച്ചുവെന്ന് അറ്റോര്‍ണി ജനറലിന്റെ പത്രക്കുറിപ്പില്‍ പറയുന്നു.

അഴിമതിയുടെ വ്യാപ്തി വളരെ വലുതാണെന്നും, മൂന്നു വര്‍ഷത്തെ കാര്യങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ നിന്ന് കുറഞ്ഞത് 100 ബില്യണ്‍ ഡോളറിന്റെ ദുരുപയോഗം കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകള്‍ക്കുള്ളില്‍ നടന്നിട്ടുണ്ടെന്ന് വിലയിരുത്തപ്പെടുന്നുവെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

തനിക്ക് ഭീഷണിയാകുമെന്നു കരുതപ്പെടുന്നവരെയും, വിമര്‍ശകരെയും അടിച്ചമര്‍ത്തുക എന്ന ലക്ഷ്യത്തോടെ കിരീടാവകാശിയായ രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ആസൂത്രണം ചെയ്തതാണ് അഴിമതി വിരുദ്ധ വേട്ട എന്ന് വിമര്‍ശകര്‍ പറയുന്നു.

ശതകോടീശ്വര നിക്ഷേപകനായ അല്‍ വലീദ് ബിന്‍ രാജകുമാരനെയും, അന്തരിച്ച അബ്ദുള്ള രാജാവിന്റെ രണ്ടു മക്കളെയുമൊക്കെ തടങ്കലിലാക്കിയത് അപ്രതീക്ഷിതമായിരുന്നു. രാജ്യത്തെ ശക്തമായ നാഷണല്‍ ഗാര്‍ഡ്‌സിന്റെ തലവനായി സേവനം ചെയ്തു വന്ന മിതെബ് രാജകുമാരനും കരുതല്‍ തടങ്കലിലായിവരില്‍ ഉള്‍പ്പെടുന്നു. 1700 ഓളം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കല്‍ കോളേജുകളില്‍ ശുചീകരണത്തിന് ഇന്‍ഹൗസ് പരിശീലനം നടപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്  (30 minutes ago)

കേരള തീരത്ത് റെഡ് ടൈഡ് ഭീഷണി; മീൻ ലഭ്യതയിൽ കുത്തനെ കുറവ്: കനത്ത ആശങ്ക...  (45 minutes ago)

തിരുവനന്തപുരം പിരപ്പമൺക്കാട്ടിൽ പൂത്തുലഞ്ഞ് ചെണ്ടുമല്ലി തോട്ടം; മനോഹരമായ ആ കാഴ്ച്ചയിലേക്ക്  (56 minutes ago)

ഇനി രാഹുല്‍ ഉരിയാടില്ല;  (1 hour ago)

അച്ചന്‍കോവിലാറ്റില്‍ രണ്ട് വിദ്യാര്‍ഥികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (1 hour ago)

TEMPLE ധര്‍മ്മസ്ഥല വിവാദത്തിന്റെ തുടക്കം.  (1 hour ago)

ജമ്മു കശ്മീരിലെ ദോഡയില്‍ മേഘവിസ്‌ഫോടനം  (1 hour ago)

ജാസ്മിൻ ജാഫറിന്റെ റീൽസ് വിവാദം; ഗുരുവായൂരിൽ 18 പൂജകളും, ശീവേലിയും ആവർത്തിക്കും..  (2 hours ago)

OPERATION SINDOOR ഓഗസ്റ്റ് 27-ന് പുലർച്ചെ 12:01 ന് സംഭവിക്കും  (2 hours ago)

ഡിറ്റനേറ്റർ വായിൽ കെട്ടിവെച്ച് പൊട്ടിച്ച് ക്രൂര കൊലപാതകം: വിവാഹത്തിന് മുമ്പേ ദർഷിതയും സിദ്ധരാജുവും തമ്മിൽ അടുപ്പം: വിവാഹശേഷം അവിഹിതത്തിലേയ്ക്ക്: വീട്ടിൽ നിന്ന് കാണാതായ 30പവൻ, ബാഗിനുള്ളിൽ മുക്കുപണ്ടമായ  (2 hours ago)

കേസ് അടുത്ത മാസം ഒമ്പതിലേക്ക് മാറ്റി...  (4 hours ago)

ചോദ്യങ്ങളുമായി തേജസ്വി സൂര്യ  (4 hours ago)

കൈഫിന്റെ വെടിക്കെട്ട് പ്രകടനം ആലപ്പി റിപ്പിള്‍സിനെ വിജയത്തിലെത്തിക്കുന്നതില്‍ നിര്‍ണായകമായി  (4 hours ago)

വി.ഡി. സതീശൻ  (5 hours ago)

സ്പാനിഷ് ലാ ലിഗ...  (5 hours ago)

Malayali Vartha Recommends