വിവാഹം കഴിഞ്ഞു വർഷം ഒന്ന് കഴിഞ്ഞിട്ടും ഭർത്താവ് ഒരിക്കൽപോലും വഴക്കു പറഞ്ഞില്ല ...അതുപോരാത്തതിന് ഭർത്താവ് തന്നെ എല്ലാ വീട്ടുജോലിയിലും സഹായിക്കുന്നു; ചില നേരങ്ങളിൽ തനിക്കുള്ള ഭക്ഷണം കൂടി ഭർത്താവ് പാചകം ചെയ്ത് തരുന്നു..ഇത്രേം റൊമാന്റിക്ക് ആയ ഭർത്താവിനെ വേണ്ടെന്ന് യുവതി
സാധാരണ വിവാഹമോചനകേസുകളിൽ പ്രധാന വിഷയമാകുന്നത് ഒരാൾക്ക് മറ്റൊരാളോടുള്ള സ്നേഹക്കുറവും വഴക്കും ആയിരിക്കും ..വഴക്കിന്റെ അവസാനമാണ് വിവാഹമോചനത്തെകുറിച്ച് ഭാര്യ അല്ലെങ്കിൽ ഭർത്താവ് ചിന്തിക്കുന്നത് ..എന്നാൽ ഇവിടെ തീർത്തും വ്യത്യസ്തമായ കേസുമായാണ് ഒരു ഭാര്യ വിവാഹമോചന ഹർജി നൽകിയിരിക്കുന്നത്
യു എ ഇ യിലാണ് സംഭവം..
വിവാഹം കഴിഞ്ഞു വർഷം ഒന്ന് കഴിഞ്ഞിട്ടും ഭർത്താവ് ഒരിക്കൽപോലും വഴക്കു പറഞ്ഞില്ലെന്നാണ് ഭാര്യയുടെ പരാതി . അതുപോരാത്തതിന് ഭർത്താവ് തന്നെ എല്ലാ വീട്ടുജോലിയിലും സഹായിക്കുന്നതും കാരണമായി ഭാര്യ ചൂണ്ടികാണിക്കുന്നു. ചില നേരങ്ങളിൽ തനിക്കുള്ള ഭക്ഷണം കൂടി ഭർത്താവ് പാചകം ചെയ്ത് തരാറുണ്ട്. ഇത്തരമൊരു റൊമാന്റിക്ക് ഭർത്താവിനെയല്ല തനിക്ക് വേണ്ടതെന്നാണ് ഭാര്യയുടെ വാദം
ഏറ്റവും കുറഞ്ഞത് ഒരുദിവസമെങ്കിലും വഴക്കിട്ട് നിൽക്കണമെന്നാണ് തന്റെ ആഗ്രഹം എന്ന് യുവതി പറയുന്നു. പക്ഷെ വിവാഹജീവിതത്തിൽ ഇതുവരെ അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ല. ഇനി അഥവാ യുവതി അങ്ങോട്ട് ദേഷ്യപ്പെട്ട് വഴക്കിട്ട് മിണ്ടാതിരുന്നാൽ ഭർത്താവ് തന്നെ സമ്മാനങ്ങൾ തന്ന് സന്തോഷിപ്പിക്കുകയാണ് പതിവെന്നും ഭാര്യ കോടതിയോട് പറഞ്ഞു. താൻ എപ്പോഴും ആരോഗ്യപരമായ ചർച്ചയ്ക്കും തർക്കത്തിനുമാണ് ആഗ്രഹിക്കുന്നത്. എന്നാൽ ജീവിതത്തിൽ അങ്ങനെ യാതൊന്നും സംഭവിക്കുന്നില്ല. ഒരു വർഷത്തെ ജീവിതം നരകമായെന്നും ഇവർ പറയുന്നു. ഭർത്താവ് സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുകയാണെന്ന് ഇവർ കോടതിയെ ബോധിപ്പിച്ചു
വഴക്കുണ്ടാക്കാൻ വേണ്ടി യുവതി ഒരിക്കൽ ഭർത്താവിന് തടി കൂടുതലാണെന്ന് പറഞ്ഞു. എന്നാൽ അദ്ദേഹം ദേഷ്യപ്പെടാതെ അന്നുമുതൽ ചിട്ടയായി വ്യായാമം ചെയ്യുകയും ഡയറ്റ് പാലിക്കുകയുമാണ് ചെയ്തത്രെ.. വ്യായാമം ചെയ്യുന്നതിന്റെ ഇടയ്ക്ക് കാൽ ഒടിഞ്ഞിട്ട് പോലും വഴക്കിട്ടില്ലെന്നാണ് ഭാര്യയുടെ പരാതി. .
ഭാര്യ വിവാഹമോചന ഹർജി ഫയൽ ചെയ്തു എന്നറിഞ്ഞിട്ടും ഭർത്താവിനു യുവതിയുടെ ദേഷ്യമൊന്നും തോന്നിയിട്ടില്ല ..ഇത്രയൊക്കെ പരാതികൾ കേട്ടിട്ടും ഭാര്യയിൽ നിന്നും വിവാഹമോചനം വേണ്ടെന്നാണ് ഭർത്താവ് പറയുന്നത് ... താൻ ഉത്തമ ഭർത്താവാകാനാണ് ശ്രമിച്ചതെന്നും തന്റെ തെറ്റ് തിരുത്താൻ ഒരു അവസരം കൂടി തരണമെന്നും ഭർത്താവ് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha