Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

പക്ഷികളെ നാട്ടുകാര്‍ കൊന്നൊടുക്കിയപ്പോള്‍ അവയെ സംരക്ഷിക്കാന്‍ 70 അംഗ സ്ത്രീകൂട്ടായ്മ നടത്തിയ പോരാട്ടത്തിന്റെ കഥ

24 AUGUST 2017 12:17 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

അസമിലെ ദാദ്ര ഗ്രാമത്തിലെ സ്ത്രീകളോട് ഒരു പക്ഷിയെ സംരക്ഷിക്കാന്‍ വേണ്ടി നിങ്ങള്‍ എന്തു ചെയ്യും? എന്നു ചോദിച്ചാല്‍ എന്തും എന്നായിരിക്കും ഉത്തരം. ചുമ്മാ പറയുന്നതല്ല! ലോകത്ത് എവിടെയും കാണാത്ത തരം പോരാട്ട കഥയുണ്ട് ഇതിനു പിന്നില്‍. കൊക്ക് വര്‍ഗത്തില്‍പ്പെട്ട വംശനാശ ഭീഷണി നേരിടുന്ന അഡ്ജുട്ടന്റ് സ്‌റ്റോര്‍ക് അഥവാ വയല്‍ നായ്ക്കന്‍ എന്ന പക്ഷിയെ രക്ഷിക്കാന്‍ 70 സ്ത്രീകള്‍ നടത്തിയ ശ്രമങ്ങള്‍ ആരെയും അല്‍ഭുതപ്പെടുത്തും.

കണ്ടാല്‍ ഇഷ്ടം തോന്നാത്ത പക്ഷി. തവിട്ടും കറുപ്പും കലര്‍ന്ന നിറം. ചാര നിറത്തിലുള്ള കൂര്‍ത്ത കൊക്കുകള്‍. മാലിന്യങ്ങള്‍ക്കിടയിലാണ് കാണപ്പെടുന്നത്. ഇഷ്ടഭക്ഷണം ചത്തടിഞ്ഞ മൃഗങ്ങള്‍. അരോചകമായ ശബ്ദം. പ്രാദേശിക പേര് ഹര്‍ഗില്ല .സംസ്‌കൃതത്തില്‍ ' എല്ലു വിഴുങ്ങി' എന്നര്‍ഥം. ഇടയ്ക്കിടെ വെള്ളപ്പൊക്കമണ്ടാവുന്ന ദാദ്ര, പസാരിയ, സിംഗിമാരി എന്നിവടങ്ങളിലെ ചതുപ്പു നിലയങ്ങള്‍ ഇവയ്ക്ക് തികച്ചും അനുയോജ്യമായിരുന്നു. ഇവ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് അസമിലാണ്.

എന്നാല്‍ പ്രദേശവാസികള്‍ക്ക് ഒട്ടും താല്‍പര്യമില്ലായിരുന്നു ഈ പക്ഷിയോട്. തങ്ങളുടെ ആടുമാടുകളെയും കോഴികളേയും കൊത്തിയെടുക്കാന്‍ തക്കം പാര്‍ക്കുന്ന പക്ഷിയെ എല്ലാവരും വെറുത്തു. ഈ പക്ഷി പരിസരത്തുണ്ടെങ്കില്‍ വീട്ടില്‍ ദൗര്‍ഭാഗ്യം വരും എന്നു വരെ വിശ്വസിച്ചു. പക്ഷിയെ നാട്ടില്‍നിന്ന് തുരത്താന്‍ ജനം തീരുമാനിച്ചു. എട്ടു കിലോ തൂക്കം വരുന്ന ഈ വമ്പന് താമസിക്കാന്‍ നല്ല ഉറച്ച ഉയരമുള്ള മരങ്ങള്‍ വേണം. പക്ഷിയെ ഇല്ലാതാക്കാനായി ഇത്തരത്തിലുള്ള മരങ്ങള്‍ എവിടെ കണ്ടാലും നാട്ടുകാര്‍ വെട്ടിയിടും. അവിടം കൊണ്ട് നിന്നില്ല. പക്ഷിയുടെ കൂട് കത്തിക്കുക, വെടിവയ്ക്കുക, മുട്ടകള്‍ നശിപ്പിക്കുക അങ്ങനെ പലതരത്തില്‍ ദ്രോഹിച്ചു... പതിയെ അവ ഈ ലോകത്തോട് തന്നെ വിടപറയാനൊരുങ്ങി. വംശനാശ ഭീഷണി നേരിടുന്ന പക്ഷികളുടെ പട്ടികയില്‍ വയല്‍നായ്ക്കന്‍ മുന്‍പന്തിയിലായി.

വയല്‍നായ്ക്കന്റെ എണ്ണത്തില്‍ വന്ന വന്‍കുറവ് ആദ്യമായി ശ്രദ്ധിച്ചത് അസമിലെ ജന്തുശാസ്ത്രജ്ഞയായ പൂര്‍ണിമ ദേവി ബര്‍മനാണ് . 'പ്രദേശത്തിന്റെ ജൈവവൈവിധ്യവുമായി അഗാധ ബന്ധമുണ്ട് വയല്‍നായ്ക്കന്. ഇവയുടെ എണ്ണം കുറഞ്ഞാല്‍ അത് മുഴുവന്‍ പ്രദേശത്തേയും ബാധിക്കും. ആലോചിച്ചപ്പോള്‍ ഇവിടെയുള്ള സ്ത്രീകളെ ആശ്രയിക്കുന്നതാണ് നല്ലതെന്ന് തോന്നി. അസമില്‍ വീട്ടുകാര്യങ്ങള്‍ നോക്കി നടത്തുന്നത് സ്ത്രീകളാണ്. അവര്‍ വിചാരിച്ചാലേ എന്തെങ്കിലും നടക്കുകയുള്ളൂ ബര്‍മന്‍ പറയുന്നു.

പതിയെ ബര്‍മന്‍ മൂന്ന് ഗ്രാമങ്ങളിലെയും സ്ത്രീകളെ കണ്ട് സംസാരിച്ചു. ഭക്ഷ്യശൃംഖലയെ കുറിച്ചും വയല്‍നായ്ക്കന് ചതുപ്പു നിലയങ്ങളുമായുള്ള ബന്ധത്തെ കുറിച്ചും ബോധവല്‍ക്കരണം നടത്തി. ഹിന്ദു പുരാണത്തില്‍ വിഷ്ണുവിന്റെ വാഹകനായിരുന്നു ഈ പക്ഷിയെന്ന് ഓര്‍മിപ്പിച്ചു. പക്ഷിയെ ഓടിക്കാനായി മരം വെട്ടുമ്പോഴുണ്ടാവുന്ന അപകടം വിശദീകരിച്ചു. ബര്‍മന്‍ പറയുന്നതില്‍ കാര്യമുണ്ടെന്ന് ബോധ്യമായ 70 സ്ത്രീകള്‍ ചേര്‍ന്ന് 'ഹര്‍ഗില്ല ആര്‍മി ' അഥവാ 'വയല്‍നായ്ക്കന് വേണ്ടിയുള്ള പട്ടാളം' ആരംഭിച്ചു പിന്നീടങ്ങോട്ട് പോരാട്ടമായിരുന്നു. എന്നും വീട്ടു പണികള്‍ കഴിഞ്ഞാല്‍ 14 ഗ്രൂപ്പുകളിലായി അഞ്ച് പേര്‍ വീതം പല വഴിക്ക് തിരിയും. കാണുന്ന വീടുകളിലെല്ലാം കയറും. പക്ഷിയെ കുറിച്ച് ബോധവല്‍ക്കരിക്കും.

സ്‌കൂളുകളില്‍ ചെന്ന് വിദ്യാര്‍ഥികളോട് സംസാരിക്കുന്നതായിരുന്നു മറ്റൊരു പ്രധാന പരിപാടി. 'ഹര്‍ഗില്ല' എന്ന വിഷയത്തില്‍ പല മല്‍സരങ്ങള്‍ നടത്തി. പക്ഷിയുടെ പ്രതിമ പലയിടങ്ങളിലും സ്ഥാപിച്ചു. പക്ഷിയുടെ പടം തുണികളില്‍ നെയ്‌തെടുത്ത് വിതരണം ചെയ്തു. ചിലപ്പോള്‍ ബര്‍മന്റെ നേതൃത്വത്തില്‍ സ്ത്രീകള്‍ തെരുവോരങ്ങളില്‍ മൈമുകളും നാടകങ്ങളും അവതരിപ്പിച്ചു. പക്ഷിയെക്കുറിച്ച് പാട്ടുകള്‍ രചിച്ച് പൊതുസമ്മേളനങ്ങളില്‍ ആലപിക്കും.ഹര്‍ഗില്ല ആര്‍മിയുടെ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടു. ഇന്ന് ലോകത്താകെയുള്ള വയല്‍നായ്ക്കന്റെ എണ്ണം 1300-ന് അടുത്താണ്. അതില്‍ അഞ്ഞൂറോളം അസമിലാണുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (2 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (3 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (3 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (3 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (4 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (4 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (4 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (4 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (4 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (4 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (4 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (4 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (5 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (6 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (7 hours ago)

Malayali Vartha Recommends