മറ്റൊരാൾ ഉപയോഗിച്ച സാരി വീണ്ടും ഉടുത്തെന്ന് കരുതി എനിക്ക് ഒരുതരത്തിലും അഭിമാനക്ഷതമോ നാണക്കേടോ തോന്നുന്നില്ല; വൈറലായ സാരിയ്ക്ക് പിന്നിലെ കഥ ഇങ്ങനെ...

കുറച്ച് മാസങ്ങൾക്ക് മുൻപേ കേരളം പ്രളയത്തില്‍ മുങ്ങിത്താഴുമ്പോള്‍ പ്രത്യാശയുടെ മുഖവും ഊര്‍ജ്ജം പകരുന്ന വാക്കുകളുമായെത്തി സേവന രംഗത്ത് ഓടിനടന്ന മാലാഖയായിരുന്നു തിരുവനന്തപുരം ജില്ലാ കലക്ടര്‍ വസുകി ഐ.എ.എസ്. മലയാളി അല്ലാതിരുന്നിട്ടു കൂടി കേരളത്തോട് അവര്‍ കാണിച്ച സ്നേഹം മലയാളികള്‍ മറന്നിട്ടില്ല. പ്രളയകാലത്തെ വസുകിയുടെ ആവേശോജ്ജ്വലമായ പ്രസംഗം പോലും കേരളത്തിന് ആശ്വാസമായി. ഇപ്പോഴിതാ മറ്റൊരാള്‍ ഉപയോഗിച്ച് ഉപേക്ഷിച്ച സാരി അണിഞ്ഞ് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട് മാതൃകയായിരിക്കുകയാണ് കലക്ടര്‍.
മറ്റൊരാൾ ഉപയോഗിച്ച് ഉപേക്ഷിച്ച സാരി, അതും റീസൈക്കിൾ ചെയ്തത്. 50 രൂപ വിലയിട്ടു വാങ്ങിയത്. ഒരു പൊതുപരിപാടിയിൽ ആ പഴയ ചുവന്ന സാരിയുടുത്തു വന്ന് കയ്യടി നേടി തിരുവനന്തപുരം കലക്ടർ ഡോ. കെ. വാസുകി. വർക്കല മുനിസിപ്പാലിറ്റിയിലെ റിസോഴ്സ് റിക്കവറി ഫെസിലിറ്റിയിൽ നിന്ന് വാങ്ങിയ സാരിയാണ് വസ്ത്രങ്ങളുടെ പുനരുപയോഗം എന്ന സന്ദേശം നൽകുന്നതിനായി കലക്ടർ ധരിച്ചത്. ‘‘മറ്റൊരാൾ ഉപയോഗിച്ച വസ്ത്രം ഉടുക്കാൻ എനിക്കു മടിയില്ല. പഴയത് ഫാഷനബിൾ ആണ്’’. ഗ്രീൻ പ്രോട്ടൊക്കോൾ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഡോ. വാസുകി സ്വയം മാതൃകയായത്.
സ്ത്രങ്ങളുടെ പുനരുപയോഗം പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയാണിത്. ''എനിക്ക് ഇതില്‍ അപമാനമൊന്നും തോന്നുന്നില്ല. ഓള്‍ഡ് ഈസ് ഫാഷണബിള്‍ എന്നാണ് ഞങ്ങളുടെ ചിന്താഗതി. ഗ്രീന്‍ പ്രൊട്ടേക്കോളിന്റെ ഭാഗമായി പരിസ്ഥിതിക്ക് നാശമുണ്ടാകാതിരിക്കുകയാണ് ലക്ഷ്യം. ഞാനുടുത്തിരിക്കുന്ന ഈ സാരിക്ക് നല്ല ലൈഫുണ്ട്. പെട്ടെന്നൊന്നും ഇത് മോശമാകില്ല. ഒരു 15 വര്‍ഷമെങ്കിലും ഈ സാരി എന്നോടൊപ്പമുണ്ടാകും''- കലക്ടര്‍ വാസുകി ഫേസ്ബുക്ക് വിഡിയോയില്‍ പറഞ്ഞു. സാരി ലഭിച്ചപ്പോഴേ ഈ സാരി ഉടുക്കുമെന്ന് താന്‍ പറഞ്ഞിരുന്നതായും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. 'മറ്റുള്ളവര്‍ ഉടുത്ത സാരി ഞാന്‍ ഉടുക്കുന്നതില്‍ എനിക്ക് വിഷമമൊന്നുമില്ല, സങ്കോചവുമില്ല. മറ്റുള്ളവര്‍ ഉപേക്ഷിച്ചതാണെങ്കിലും അത് എത്രത്തോളം ഉപയോഗിക്കാമോ അത്രയും കാലം ഞാന്‍ ഉപയോഗിക്കുകതന്നെ ചെയ്യും'- കളക്ടര്‍ വ്യക്തമാക്കി. വര്‍ക്കലയില്‍ ശിവഗിരി തീര്‍ഥാടനത്തിന്റെ ഭാഗമായുള്ള ഗ്രീന്‍പ്രൊട്ടോക്കോളിന്റെ മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ പോകവേയാണ് കലക്ടര്‍ വസുകി ഫേസ്ബുക്ക് വീഡിയോയിലൂടെ ഇക്കാര്യം പങ്കുവച്ചത്.
കൊല്ലം ജില്ലാ കലക്ടറാണ് വസുകിയുടെ ഭര്‍ത്താവ് കാര്‍ത്തികേയന്‍. രണ്ട് കുട്ടികളാണ് ഇരുവര്‍ക്കും. സയൂരിയും സമരനും. സിവില്‍ സര്‍വീസ് ലോകത്തെ മനോഹരമായ പ്രണകഥയിലെ നായകര്‍ കൂടിയാണ് ഇരുവരും. 2008 ല്‍ ഒരുമിച്ചെഴുതിയ സിവില്‍ സര്‍വീസ് പരീക്ഷയില്‍ കാര്‍ത്തികേയന് ഐഎഫ്എസും വാസുകിക്ക് ഐഎഎസും ലഭിച്ചു. വേര്‍പിരിഞ്ഞിരിക്കാന്‍ താല്‍പര്യമില്ലാതിരുന്നതിനാല്‍ ഐഎഫ്എസ് ഒഴിവാക്കുകയായിരുന്നു. ഐഎഎസ് നേടാന്‍ വീണ്ടും പരീക്ഷ എഴുതിയ കാര്‍ത്തികേയന് ഐആര്‍എസ് ആണ് കിട്ടിയത്. തളര്‍ന്നില്ല, നാലാം തവണത്തെ പരിശ്രമത്തില്‍ ഐഎഎസ് നേട്ടം.മധ്യപ്രദേശ് കേഡറിലായിരുന്നു കെ.വാസുകിയുടെ തുടക്കം. ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി മികച്ച സേവനം നടത്തിയതിന് ശേഷമാണ് വാസുകി തിരുവനന്തപുരം കലക്ടറായി സ്ഥാനമേറ്റത്. ഐഎഎസ് എന്ന സ്ഥാനപ്പേര് അന്വര്‍ത്ഥമാക്കി ജനങ്ങളുടെ കയ്യടി നേടിയ യുവകലക്ടര്‍മാരുടെ നിരയിലേക്കാണ് വാസുകിയുമെത്തിയത്. വാസുകി ശുചിത്വ മിഷന്‍ ഡയറക്ടര്‍ ആയിരിക്കെയാണ് ചരിത്രത്തിലാദ്യമായി ആറ്റുകാല്‍ പൊങ്കാല പ്ലാസ്റ്റിക് മുക്ത പൊങ്കാലയായത്.
https://www.facebook.com/Malayalivartha