ഇസ്രയേല്‍ ആക്രമണത്തിനു പിന്നാലെ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാനൊരുങ്ങുകായാണ് ഇറാന്‍..ഇത് ലോക ക്രമത്തെ തന്നെ മാറ്റി മറിയ്ക്കും..ആശങ്കയോടെ ലോകരാജ്യങ്ങൾ..

എന്തായിരിക്കും യുദ്ധത്തിന്റെ ഭാവി..? ഇറാന്റെയും ഇസ്രയേലിന്റെയും നീക്കങ്ങളിൽ അന്താളിച്ചു നിൽക്കുകയാണ് ലോക രാജ്യങ്ങൾ മുഴുവനും .
ഇസ്രയേലിനെതിരെ തുടർച്ചയായി വൻ ആക്രമണ പരമ്പരയാണ് ഇറാൻ നടത്തിയിരിക്കുന്നത്. ഹൈഫ, ടെൽ അവീവ് നഗരങ്ങൾ ഉൾപ്പെടെ ഇസ്രയേലിലുടനീളമുള്ള ലക്ഷ്യങ്ങളിലേക്ക് ഇറാൻ വൻ പ്രഹരശേഷിയുള്ള മിസൈലുകൾ വിക്ഷേപിക്കുകയും വൻ നാശംവിതയ്ക്കുകയും ചെയ്തിട്ടുണ്ട്. യഥാർത്ഥ മരണ സംഖ്യ ഇറാൻ പുറത്ത് വിട്ടിട്ടില്ലെങ്കിലും അനവധി പേർ കൊല്ലപ്പെട്ടതായാണ് പുറത്ത് വരുന്ന വിവരം.
ഇസ്രയേൽ ജനത ഒന്നാകെ ബങ്കറിൽ ഒളിച്ചില്ലായിരുന്നെങ്കിൽ ആയിരക്കണക്കിന് പേർ കൊല്ലപ്പെടുമായിരുന്ന തരത്തിലുള്ള വൻ ആക്രമണമാണ്, ജൂത രാഷ്ട്രത്തിന് നേരെ നടന്നിരിക്കുന്നത്. ഒരേസമയം ഇറാനും ഹൂതികളും നടത്തിയ ആക്രമണത്തിൽ ഇസ്രയേൽ ഭരണകൂടം പകച്ച് നിൽക്കുകയാണ്.ഇപ്പോഴിതാ ഇസ്രയേല്‍ ആക്രമണത്തിനു പിന്നാലെ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാനൊരുങ്ങുകായാണ് ഇറാന്‍ എന്നാണ് സൂചന. ഇറാന്‍ പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുന്നത് പരിഗണനയിലാണെന്ന് ഇറാന്‍
പാര്‍ലമെന്റിന്റെ സുരക്ഷാ കമ്മീഷന്‍ അംഗം സര്‍ദാര്‍ ഇസ്മായില്‍ കൗസാരി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.ഇത് ലോക ക്രമത്തെ തന്നെ മാറ്റി മറിയ്ക്കും. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ഇറങ്ങി കളിക്കുന്നത് എണ്ണ-ഗ്യാസ് വിതരണം അടിമുടി ബാധിക്കും. കോവിഡും യുക്രൈന്‍ യുദ്ധവും ഉണ്ടാക്കാത്ത പ്രതിസന്ധി ഇറാന്‍ ലോക രാജ്യങ്ങള്‍ക്ക് സൃഷ്ടിക്കാനാണഅ സാധ്യത.പേർഷ്യൻ ഗൾഫിലേക്കുള്ള ഏക സമുദ്രപ്രവേശന പാതയായാണ് ഹോർമുസ് കടലിടുക്ക് അറിയപ്പെടുന്നത്. ഇത് ഒരു വശത്ത് ഇറാനെയും മറുവശത്ത് ഒമാനെയും യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനെയുമാണ് വിഭജിക്കുന്നത്.
കൂടാതെ ഈ കടലിടുക്ക് പേർഷ്യൻ ഗൾഫിനെ ഒമാൻ ഉൾക്കടലുമായും ഇന്ത്യൻ മഹാസമുദ്രത്തിലെ അറേബ്യൻ കടലുമായും ബന്ധിപ്പിക്കുന്നതുമാണ്.ഇസ്രയേലിനെതിരെ തിരിച്ചടിക്കുന്ന ഇറാന്‍ ലോക ക്രമം മാറ്റിയേക്കുമെന്ന് ആശങ്ക ശക്തമാണ്
https://www.facebook.com/Malayalivartha