Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

ടെഹ്‌റാനെ മിസൈല്‍ ആക്രമണത്തില്‍ തരിപ്പണമാക്കുമെന്ന് ഇസ്രായേൽ; ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാന്‍ ഇസ്രായേല്‍ പിടിച്ചടക്കാന്‍ ഇനി മണിക്കൂറുകള്‍ ബാക്കി

17 JUNE 2025 04:41 PM IST
മലയാളി വാര്‍ത്ത

More Stories...

'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ് ചൈന സന്ദർശിച്ച് പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി; യുദ്ധവിമാനങ്ങൾ ഉൾപ്പെടെ അണിനിരത്തി ചൈന സൂക്ഷിക്കുന്നിടം

ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..

ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ഖത്തറിനെ ഇസ്രായേൽ ഇനി തൊടില്ല, വീണ്ടും പറ്റിച്ച് ട്രംപ്, ദോഹ ഉച്ചക്കോടിക്കു പിന്നാലെയാണ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം. മുഴുവന്‍ ബന്ദികളെയും ഉടന്‍ മോചിപ്പിക്കണമെന്നും ഹമാസിനു ട്രംപ് മുന്നറിയിപ്പ് നല്‍കി..

ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാന്‍ ഇസ്രായേല്‍ പിടിച്ചടക്കാന്‍ ഇനി മണിക്കൂറുകള്‍ ബാക്കി. അടുത്ത മണിക്കൂറുകളില്‍ ഇറാന്റെ പരമോന്നത നേതാവായ അയത്തുള്ള അലി ഖമേനിയെ ഇസ്രായേല്‍ വധിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരികയാണ്.  ടെഹ്‌റാനെ മിസൈല്‍ ആക്രമണത്തില്‍ തരിപ്പണമാക്കുമെന്നു  മാത്രമല്ല ടെഹ്‌റാനിലെ മുഴുവന്‍ ജനങ്ങളും ഉടന്‍ നാടുവിട്ടുപോകാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവും അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ഉത്തരവിറക്കിയിരിക്കുന്നു. യുദ്ധം അഞ്ചാം ദിവസം പിന്നിടുമ്പോള്‍ ഇറാനിലെ മരണസംഖ്യ മുന്നൂറിലേക്കു കുതിക്കുകയാണ്. ഇറാനില്‍ 1,300  പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. അവരില്‍ എത്ര പേര്‍ സൈനികരാണെന്നും എത്ര സാധാരണക്കാരാണെന്നും ഇറാന്‍ വ്യക്തമാക്കിയിട്ടില്ല.

ഇറാന്റെ പ്രതിരോധ, ഇന്റലിജന്‍സ് സേനയിലെ എല്ലാ നേതാക്കളെയും വകവരുത്തിയതിനു പിന്നാലെയാണ് അയത്തുള്ള ഖുമേനിയെക്കൂടി വധിച്ച് ഇറാനെ നിര്‍വീര്യമാക്കാന്‍ ഇസ്രായേലിന്റെ നീക്കം. ഇറാന്റെ  ആണവ കേന്ദ്രങ്ങളും സൈനിക കേന്ദ്രങ്ങളും ആയുധശാലകളും ഇപ്പാടെ തരിപ്പണമാക്കിക്കഴിഞ്ഞു. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാന്റെ വ്യോമമേഖലയുടെ പൂര്‍ണനിയന്ത്രണം പിടിച്ചെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നു. ഇറാന്റെ പരമോന്നതനേതാവ് അയത്തുള്ള അലി ഖുമീനിയെ വധിച്ചാല്‍ സംഘര്‍ഷം അവസാനിക്കുമെന്നും  യുദ്ധം തുടരണമെന്നാണ് ഇറാന്റെ ആഗ്രഹമെന്നും  അവര്‍ ഇസ്രയേലിനെ ആണവയുദ്ധത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണെന്നും നെതന്യാഹു പറയുന്നു.

അറ്റകൈ പ്രയോഗമെന്നോണം ഇസ്രായേല്‍ ടെഹ്‌റാനില്‍ അണുബോംബ് വര്‍ഷിക്കുമോ  എന്ന ആശങ്കയിലാണ് ലോകം.  ടെല്‍ അവീവില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍കാരോട് ഇറാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചതോടെ  ഖുമേനിയെ ഇറാന്‍ അതിസുരക്ഷിതമായ  ബങ്കറിലേക്കു മാറ്റിയിരിക്കുകയാണ്. എന്നാല്‍ ഖുമേനി എവിടെ ഒളിച്ചാലും തങ്ങള്‍ കണ്ടെത്തുമെന്നും ഉദ്ദേശിക്കുന്ന സമയം കൊലപ്പെടുത്തുമെന്നുമാണ്  ഇസ്രായേല്‍ അവകാശപ്പെടുന്നത്. ഇറാന്റെ ആണവ, മിസൈല്‍ സംവിധാനങ്ങള്‍  തകര്‍ക്കുക എന്ന ലക്ഷ്യം നേടാനുള്ള നടപടികളിലാണെന്ന് നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നു.

ഇസ്രയേലിലെ ടെല്‍ അവീവിലും തുറമുഖനഗരമായ ഹൈഫയിലും ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ എട്ടുപേര്‍ മരിക്കുകയും  നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്രായേല്‍ ആക്രമണത്തില്‍ ഇറാന്റെ രഹസ്യാന്വേഷണവിഭാഗം മേധാവി ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇറാന്‍ റെവലൂഷണറി ഗാര്‍ഡ് കോറിന്റെ  രഹസ്യാന്വേഷണവിഭാഗമായ ഖുദ്സ് സേനയുടെ പത്ത്  കമാന്‍ഡ് സെന്ററുകളില്‍ ഇസ്രയേല്‍ ബോംബിട്ടതോടെ രഹസ്യാന്വേഷണവിഭാഗം മേധാവി ബ്രിഗേഡിയന്‍ ജനറല്‍ മുഹമ്മദ് കസേമിയുള്‍പ്പെടെ നാല് ഉന്നത ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്.

ടെഹ്‌റാനില്‍ നിന്ന് എല്ലാവരും ഒഴിഞ്ഞുപോകണമെന്നും  ഇറാന് ആണവായുധം കൈവശം വയ്ക്കാനാകില്ലെന്നും ഡൊണള്‍ഡ്  ട്രംപ് ഇന്ന് അന്ത്യശാസനം ഇറക്കിയതും ആശങ്കകള്‍ക്കിടയാക്കുന്നു. ഇസ്രായേലുമായുള്ള നിലവിലെ സംഘര്‍ഷത്തില്‍ ഇറാന്‍ വിജയിക്കില്ലെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.ഇറാന്‍ ഏതെങ്കിലും വിധത്തില്‍ ആക്രമിച്ചാല്‍, യുഎസ് സായുധ സേനയുടെ മുഴുവന്‍ ശക്തിയും മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധം അവരുടെ മേല്‍ പതിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇറാനിലെ സൈനികകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ പദ്ധതിയുള്ളതിനാലാണ് ഇസ്രായേല്‍ ടെഹ്റാനിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ഇതിനു പിന്നാലെയാണ് ഡൊണാള്‍ഡ് ട്രംപും ടെഹ്റാനില്‍നിന്ന് ഒഴിഞ്ഞുപോകാനുള്ള അറിയിപ്പ് നല്‍കിയിരിക്കുന്നത്. ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍ എന്ന പേരില്‍ ഇറാന്റെ  ആണവ താവളങ്ങള്‍, മിസൈല്‍ വിക്ഷേപണ സംവിധാനങ്ങള്‍, വ്യോമ പ്രതിരോധം എന്നിവ ഇസ്രായേല്‍  നശിപ്പിച്ചുകഴിഞ്ഞു.  പടിഞ്ഞാറന്‍ ഇറാനില്‍നിന്ന് തലസ്ഥാനമായ ടെഹ്റാന്‍ വരെയുള്ള ആകാശത്തിന്റെ നിയന്ത്രണവും ഇസ്രായേല്‍ പിടിച്ചെടുത്തിരിക്കുകയാണ്.

ടെഹ്‌റാന്റെ വിധിക്ക് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖുമേനിയാണ് ഉത്തരവാദിയെന്നാണ് ഇസ്രായേല്‍ പ്രതിരോധ മന്ത്രി വിശദമാക്കുന്നത്. ഇസ്രായേലി ആക്രമണം ഇറാന്റെ ആണവ പദ്ധതിയെ തകര്‍ത്തതിനാല്‍  ഇറാന്‍ വീണ്ടെടുക്കാന്‍ വളരെ സമയമെടുത്തേക്കാം. അതേ സമയം ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാനും തുടര്‍ച്ചയായി നൂറുകണക്കിന് മിസൈലുകള്‍ പ്രയോഗിക്കുന്നുണ്ട്. ടെല്‍ അവീവ്, ജറുസലേം, ഹൈഫ എന്നിവയുള്‍പ്പെടെ ഇസ്രായേലിലെ പല നഗരങ്ങളിലും മിസൈല്‍ ആക്രമണങ്ങള്‍ മൂലം വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇറാന്റെ ആക്രമണത്തില്‍ ഇസ്രായേലില്‍ മരിച്ചവരുടെ 17 ആയി. ഇതിനുപുറമെ 74 പേര്‍ക്ക് പരിക്കേറ്റതായും ആശുപത്രിയില്‍ ചികിത്സയിലാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ടെഹ്‌റാന്റെ വ്യോമാതിര്‍ത്തിയുടെ നിയന്ത്രണം ഏറ്റെടുത്തതായി  ഇസ്രയേല്‍ അവകാശപ്പെടുന്നു. ഇനി മിസൈലുകള്‍ വിക്ഷേപിച്ചാല്‍ ടെഹ്‌റാന്‍ കത്തുമെന്നാണ് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇനിയൊരു മിസൈല്‍ വിക്ഷേപിച്ചാല്‍ ടെഹ്‌റാന്‍ കത്തുമെന്ന് ഭീഷണി മുന്നോട്ട് വച്ചിട്ടുള്ളത് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് ആണെന്നതാണ് ശ്രദ്ധേയമായ വസ്തുത. ടെല്‍ അവൈവിലും റിഷോണ്‍ ലെസിയോണിലും നടന്ന ഇറാന്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നൂറ് കണക്കിന് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ഇസ്രായേല്‍ പ്രതിരോധ സംവിധാനങ്ങള്‍ക്കും നഷ്ടമുണ്ടായിട്ടുണ്ട്. പ്രതിരോധ സംവിധാനങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയതിനാല്‍ ടെഹ്‌റാനിലെ സൈനിക കേന്ദ്രങ്ങളാണ് ലക്ഷ്യമിടുന്നതെന്നാണ് ഇസ്രായേല്‍ വിശദമാക്കിയിട്ടുള്ളത്.

2023 ഒക്ടോബര്‍ ഏഴിന് ഗാസയില്‍ ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയതോടെ അതില്‍ ഹമാസിനൊപ്പം  ഇറാനും പരോക്ഷമായി കക്ഷിചേര്‍ന്നിരുന്നു. യുദ്ധത്തില്‍  ഹിസ്ബുള്ള ചേര്‍ന്നതോടെ സംഘര്‍ഷം ലെബനനിലേക്കും ഹൂതികളുടെ പങ്കിനെത്തുടര്‍ന്ന് യെമെനിലേക്കും പടര്‍ന്നു. സിറിയയിലെയും ഇറാഖിലെയും സായുധസംഘങ്ങളും ഇസ്രായേലിനെതിരേ നിഴല്‍ യുദ്ധം നയിച്ചു.
ഇറാന്റെ പിന്തുണയോടെ ഇസ്രായേലിനെതിരേ നിലകൊള്ളുന്ന പ്രതിരോധ അച്ചുതണ്ട് സഖ്യത്തിലെ സംഘടനകളാണ് ഇവരെല്ലാം. അതിനാല്‍ ഇസ്രായേല്‍ സിറിയയെയും ഇറാഖിനെയും ലെബനോനെയും ഒരേ സമയം ആക്രമിക്കാനുള്ള സാധ്യതയും തള്ളക്കളയാനാവില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല നട തുറന്നു...  (9 minutes ago)

സമൂഹ മാധ്യമങ്ങളിൽ വിമർശനം  (25 minutes ago)

ഉത്തരാഖണ്ഡ് മഴക്കെടുതി... മരണം 15 ആയി, 13 പേര്‍ മരിച്ചത് ഡെറാഡൂണില്‍, ആയിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നു  (33 minutes ago)

വന്‍ ആയുധശേഖരം പിടിച്ചെടുത്തു.. വീട്ടുടമസ്ഥന്‍  അറസ്റ്റില്‍  (1 hour ago)

രാജ്യത്ത് ഉടനീളം പ്രദർശിപ്പിക്കും  (1 hour ago)

വകുപ്പുതല അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി... സസ്‌പെന്‍ഷന്‍  (1 hour ago)

അപൂര്‍വ്വമായ രോഗം കേരളത്തില്‍ തുടര്‍ച്ചായി റിപ്പോര്‍ട്ട് ചെയ്യുന്നതും  (1 hour ago)

അടുത്ത തലമുറ നക്ഷത്രങ്ങൾ  (1 hour ago)

സാമ്പത്തികമായി അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകാം  (1 hour ago)

ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ  (1 hour ago)

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യത  (1 hour ago)

ആഘോഷവുമായി രാജ്യം  (1 hour ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...  (2 hours ago)

അഫ്ഗാനിസ്താനെ എട്ടു റണ്‍സിന് കീഴടക്കി ബംഗ്ലാദേശ്...  (2 hours ago)

ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ രണ്ടാഴ്ച രാജ്യമെമ്പാടും 'സേവ പഖ്വാഡ' (സേവന വാരം) ആചരിക്കും  (2 hours ago)

Malayali Vartha Recommends