Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

ടെഹ്‌റാനെ മിസൈല്‍ ആക്രമണത്തില്‍ തരിപ്പണമാക്കുമെന്ന് ഇസ്രായേൽ; ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാന്‍ ഇസ്രായേല്‍ പിടിച്ചടക്കാന്‍ ഇനി മണിക്കൂറുകള്‍ ബാക്കി

17 JUNE 2025 04:41 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎസിൽ ശക്തമായ ശീതക്കാറ്റ് 22,349 വിമാനങ്ങൾ വൈകി 1,800ലേറെ സർവീസുകൾ റദ്ദാക്കി യാത്രക്കാർ കുടുങ്ങി..

ആണവ അന്തർവാഹിനിയിൽ നിന്ന് ഇന്ത്യ നടത്തിയ ആ കിടുക്കാച്ചി നീക്കം !! ശത്രുസംഹാരം മാത്രം ലക്ഷ്യം

അതിശക്തമായ ശീതക്കാറ്റിനെത്തുടർന്ന് യുഎസിൽ ആയിരത്തിലേറെ വിമാന സർവീസുകൾ റദ്ദാക്കി

  വൈവിധ്യമാർന്ന സിനിമകളിലൂടെ പലസ്തീൻ സ്വത്വത്തെയും സംസ്കാരത്തെയും പലസ്തീൻ ജനതയുടെ ദുരന്തത്തെയും അവതരിപ്പിച്ച സംവിധായകൻ... പ്രശസ്ത പലസ്തീൻ സംവിധായകനും നടനുമായ മുഹമ്മദ് ബക്രി അന്തരിച്ചു...

അപരിചിതരോടും ദരിദ്രരോടും ദയ കാണിക്കണമെന്ന് വിശ്വാസികളോട് മാർപാപ്പ .... വത്തിക്കാനിലെ സെൻ്റ് പീറ്റർ ബസിലിക്കയിൽ ലെയോ പതിനാലാമൻ മാർപ്പാപ്പ തിരുപ്പിറവി ചടങ്ങുകൾക്കും പാതിരാകുർബാനയ്ക്കും കാർമികത്വം വഹിച്ചു. ... ക്രിസ്മസ് ആഘോഷിച്ച് ലോകമെമ്പാടുമുള്ള വിശ്വാസികൾ...

ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാന്‍ ഇസ്രായേല്‍ പിടിച്ചടക്കാന്‍ ഇനി മണിക്കൂറുകള്‍ ബാക്കി. അടുത്ത മണിക്കൂറുകളില്‍ ഇറാന്റെ പരമോന്നത നേതാവായ അയത്തുള്ള അലി ഖമേനിയെ ഇസ്രായേല്‍ വധിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരികയാണ്.  ടെഹ്‌റാനെ മിസൈല്‍ ആക്രമണത്തില്‍ തരിപ്പണമാക്കുമെന്നു  മാത്രമല്ല ടെഹ്‌റാനിലെ മുഴുവന്‍ ജനങ്ങളും ഉടന്‍ നാടുവിട്ടുപോകാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവും അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ഉത്തരവിറക്കിയിരിക്കുന്നു. യുദ്ധം അഞ്ചാം ദിവസം പിന്നിടുമ്പോള്‍ ഇറാനിലെ മരണസംഖ്യ മുന്നൂറിലേക്കു കുതിക്കുകയാണ്. ഇറാനില്‍ 1,300  പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. അവരില്‍ എത്ര പേര്‍ സൈനികരാണെന്നും എത്ര സാധാരണക്കാരാണെന്നും ഇറാന്‍ വ്യക്തമാക്കിയിട്ടില്ല.

ഇറാന്റെ പ്രതിരോധ, ഇന്റലിജന്‍സ് സേനയിലെ എല്ലാ നേതാക്കളെയും വകവരുത്തിയതിനു പിന്നാലെയാണ് അയത്തുള്ള ഖുമേനിയെക്കൂടി വധിച്ച് ഇറാനെ നിര്‍വീര്യമാക്കാന്‍ ഇസ്രായേലിന്റെ നീക്കം. ഇറാന്റെ  ആണവ കേന്ദ്രങ്ങളും സൈനിക കേന്ദ്രങ്ങളും ആയുധശാലകളും ഇപ്പാടെ തരിപ്പണമാക്കിക്കഴിഞ്ഞു. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാന്റെ വ്യോമമേഖലയുടെ പൂര്‍ണനിയന്ത്രണം പിടിച്ചെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നു. ഇറാന്റെ പരമോന്നതനേതാവ് അയത്തുള്ള അലി ഖുമീനിയെ വധിച്ചാല്‍ സംഘര്‍ഷം അവസാനിക്കുമെന്നും  യുദ്ധം തുടരണമെന്നാണ് ഇറാന്റെ ആഗ്രഹമെന്നും  അവര്‍ ഇസ്രയേലിനെ ആണവയുദ്ധത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണെന്നും നെതന്യാഹു പറയുന്നു.

അറ്റകൈ പ്രയോഗമെന്നോണം ഇസ്രായേല്‍ ടെഹ്‌റാനില്‍ അണുബോംബ് വര്‍ഷിക്കുമോ  എന്ന ആശങ്കയിലാണ് ലോകം.  ടെല്‍ അവീവില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍കാരോട് ഇറാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചതോടെ  ഖുമേനിയെ ഇറാന്‍ അതിസുരക്ഷിതമായ  ബങ്കറിലേക്കു മാറ്റിയിരിക്കുകയാണ്. എന്നാല്‍ ഖുമേനി എവിടെ ഒളിച്ചാലും തങ്ങള്‍ കണ്ടെത്തുമെന്നും ഉദ്ദേശിക്കുന്ന സമയം കൊലപ്പെടുത്തുമെന്നുമാണ്  ഇസ്രായേല്‍ അവകാശപ്പെടുന്നത്. ഇറാന്റെ ആണവ, മിസൈല്‍ സംവിധാനങ്ങള്‍  തകര്‍ക്കുക എന്ന ലക്ഷ്യം നേടാനുള്ള നടപടികളിലാണെന്ന് നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നു.

ഇസ്രയേലിലെ ടെല്‍ അവീവിലും തുറമുഖനഗരമായ ഹൈഫയിലും ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ എട്ടുപേര്‍ മരിക്കുകയും  നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്രായേല്‍ ആക്രമണത്തില്‍ ഇറാന്റെ രഹസ്യാന്വേഷണവിഭാഗം മേധാവി ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇറാന്‍ റെവലൂഷണറി ഗാര്‍ഡ് കോറിന്റെ  രഹസ്യാന്വേഷണവിഭാഗമായ ഖുദ്സ് സേനയുടെ പത്ത്  കമാന്‍ഡ് സെന്ററുകളില്‍ ഇസ്രയേല്‍ ബോംബിട്ടതോടെ രഹസ്യാന്വേഷണവിഭാഗം മേധാവി ബ്രിഗേഡിയന്‍ ജനറല്‍ മുഹമ്മദ് കസേമിയുള്‍പ്പെടെ നാല് ഉന്നത ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്.

ടെഹ്‌റാനില്‍ നിന്ന് എല്ലാവരും ഒഴിഞ്ഞുപോകണമെന്നും  ഇറാന് ആണവായുധം കൈവശം വയ്ക്കാനാകില്ലെന്നും ഡൊണള്‍ഡ്  ട്രംപ് ഇന്ന് അന്ത്യശാസനം ഇറക്കിയതും ആശങ്കകള്‍ക്കിടയാക്കുന്നു. ഇസ്രായേലുമായുള്ള നിലവിലെ സംഘര്‍ഷത്തില്‍ ഇറാന്‍ വിജയിക്കില്ലെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.ഇറാന്‍ ഏതെങ്കിലും വിധത്തില്‍ ആക്രമിച്ചാല്‍, യുഎസ് സായുധ സേനയുടെ മുഴുവന്‍ ശക്തിയും മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധം അവരുടെ മേല്‍ പതിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇറാനിലെ സൈനികകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ പദ്ധതിയുള്ളതിനാലാണ് ഇസ്രായേല്‍ ടെഹ്റാനിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ഇതിനു പിന്നാലെയാണ് ഡൊണാള്‍ഡ് ട്രംപും ടെഹ്റാനില്‍നിന്ന് ഒഴിഞ്ഞുപോകാനുള്ള അറിയിപ്പ് നല്‍കിയിരിക്കുന്നത്. ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍ എന്ന പേരില്‍ ഇറാന്റെ  ആണവ താവളങ്ങള്‍, മിസൈല്‍ വിക്ഷേപണ സംവിധാനങ്ങള്‍, വ്യോമ പ്രതിരോധം എന്നിവ ഇസ്രായേല്‍  നശിപ്പിച്ചുകഴിഞ്ഞു.  പടിഞ്ഞാറന്‍ ഇറാനില്‍നിന്ന് തലസ്ഥാനമായ ടെഹ്റാന്‍ വരെയുള്ള ആകാശത്തിന്റെ നിയന്ത്രണവും ഇസ്രായേല്‍ പിടിച്ചെടുത്തിരിക്കുകയാണ്.

ടെഹ്‌റാന്റെ വിധിക്ക് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖുമേനിയാണ് ഉത്തരവാദിയെന്നാണ് ഇസ്രായേല്‍ പ്രതിരോധ മന്ത്രി വിശദമാക്കുന്നത്. ഇസ്രായേലി ആക്രമണം ഇറാന്റെ ആണവ പദ്ധതിയെ തകര്‍ത്തതിനാല്‍  ഇറാന്‍ വീണ്ടെടുക്കാന്‍ വളരെ സമയമെടുത്തേക്കാം. അതേ സമയം ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാനും തുടര്‍ച്ചയായി നൂറുകണക്കിന് മിസൈലുകള്‍ പ്രയോഗിക്കുന്നുണ്ട്. ടെല്‍ അവീവ്, ജറുസലേം, ഹൈഫ എന്നിവയുള്‍പ്പെടെ ഇസ്രായേലിലെ പല നഗരങ്ങളിലും മിസൈല്‍ ആക്രമണങ്ങള്‍ മൂലം വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇറാന്റെ ആക്രമണത്തില്‍ ഇസ്രായേലില്‍ മരിച്ചവരുടെ 17 ആയി. ഇതിനുപുറമെ 74 പേര്‍ക്ക് പരിക്കേറ്റതായും ആശുപത്രിയില്‍ ചികിത്സയിലാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ടെഹ്‌റാന്റെ വ്യോമാതിര്‍ത്തിയുടെ നിയന്ത്രണം ഏറ്റെടുത്തതായി  ഇസ്രയേല്‍ അവകാശപ്പെടുന്നു. ഇനി മിസൈലുകള്‍ വിക്ഷേപിച്ചാല്‍ ടെഹ്‌റാന്‍ കത്തുമെന്നാണ് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇനിയൊരു മിസൈല്‍ വിക്ഷേപിച്ചാല്‍ ടെഹ്‌റാന്‍ കത്തുമെന്ന് ഭീഷണി മുന്നോട്ട് വച്ചിട്ടുള്ളത് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് ആണെന്നതാണ് ശ്രദ്ധേയമായ വസ്തുത. ടെല്‍ അവൈവിലും റിഷോണ്‍ ലെസിയോണിലും നടന്ന ഇറാന്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നൂറ് കണക്കിന് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ഇസ്രായേല്‍ പ്രതിരോധ സംവിധാനങ്ങള്‍ക്കും നഷ്ടമുണ്ടായിട്ടുണ്ട്. പ്രതിരോധ സംവിധാനങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയതിനാല്‍ ടെഹ്‌റാനിലെ സൈനിക കേന്ദ്രങ്ങളാണ് ലക്ഷ്യമിടുന്നതെന്നാണ് ഇസ്രായേല്‍ വിശദമാക്കിയിട്ടുള്ളത്.

2023 ഒക്ടോബര്‍ ഏഴിന് ഗാസയില്‍ ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയതോടെ അതില്‍ ഹമാസിനൊപ്പം  ഇറാനും പരോക്ഷമായി കക്ഷിചേര്‍ന്നിരുന്നു. യുദ്ധത്തില്‍  ഹിസ്ബുള്ള ചേര്‍ന്നതോടെ സംഘര്‍ഷം ലെബനനിലേക്കും ഹൂതികളുടെ പങ്കിനെത്തുടര്‍ന്ന് യെമെനിലേക്കും പടര്‍ന്നു. സിറിയയിലെയും ഇറാഖിലെയും സായുധസംഘങ്ങളും ഇസ്രായേലിനെതിരേ നിഴല്‍ യുദ്ധം നയിച്ചു.
ഇറാന്റെ പിന്തുണയോടെ ഇസ്രായേലിനെതിരേ നിലകൊള്ളുന്ന പ്രതിരോധ അച്ചുതണ്ട് സഖ്യത്തിലെ സംഘടനകളാണ് ഇവരെല്ലാം. അതിനാല്‍ ഇസ്രായേല്‍ സിറിയയെയും ഇറാഖിനെയും ലെബനോനെയും ഒരേ സമയം ആക്രമിക്കാനുള്ള സാധ്യതയും തള്ളക്കളയാനാവില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടിയെ ആക്രമിച്ച കേസ് ഇനിയും തുടങ്ങുന്നതേയുള്ളൂവെന്ന് അഭിഭാഷക  (10 minutes ago)

കളിക്കുന്നതിനിടെ സഹോദരനുമായി പിണങ്ങിയ 6 വയസ്സുകാരനെ കാണാതായി  (31 minutes ago)

ഇത് സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ല; പിടിച്ച് അകത്തിടേണ്ട ആൾ ദൈവത്തെ കുറിച്ച് ശ്രീനിവാസൻ; സുനിൽ സ്വാമിയെക്കുറിച്ച് സംവിധായകൻ പിജി പ്രേംലാല്‍ പറഞ്ഞത്!!  (2 hours ago)

പർണശാലയിൽ ഭക്ഷണം എത്തിച്ച് നൽകുമെന്ന് ദേവസ്വം മന്ത്രി  (6 hours ago)

ലൈസൻസ് പോലുമില്ലാതെയായിരുന്നു 19-കാരന്റെ ഡ്രൈവിംഗ്....  (7 hours ago)

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി  (7 hours ago)

ജനശതാബ്ദി എക്സ്പ്രസ്സ് ഇനി മുതൽ 9.30 ന് എറണാകുളത്ത് എത്തിച്ചേരും  (7 hours ago)

യുഎസിൽ ശക്തമായ ശീതക്കാറ്റ് 22,349 വിമാനങ്ങൾ വൈകി 1,800ലേറെ സർവീസുകൾ റദ്ദാക്കി യാത്രക്കാർ കുടുങ്ങി..  (8 hours ago)

എൽ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം..  (8 hours ago)

മാഞ്ചസ്റ്ററിന് ജയം  (8 hours ago)

ദുര്‍മന്ത്രവാദത്തിന്റെ കേന്ദ്രം നരബലി ..ആഭിചാരം, ചാത്തന്‍ സേവ !! ഇന്ത്യയിലെ ഈ ഗ്രാമം പറയുന്ന കഥ !! മയോങ്ങിന്റെ ചരിത്രം ഇങ്ങനെ  (8 hours ago)

ആണവ അന്തർവാഹിനിയിൽ നിന്ന് ഇന്ത്യ നടത്തിയ ആ കിടുക്കാച്ചി നീക്കം !! ശത്രുസംഹാരം മാത്രം ലക്ഷ്യം  (8 hours ago)

സൽമാൻഖാന് ഇന്ന് അറുപതാം പിറന്നാൾ...  (8 hours ago)

കോട്ടയം മെഡിക്കൽ കോളജ് മുൻ ഡപ്യൂട്ടി സൂപ്രണ്ടും പ്രമുഖ ഡെർമറ്റോളജിസ്റ്റുമായ എം.ഐ.ജോയ് അന്തരിച്ചു...  (8 hours ago)

സ്വര്‍ണക്കൊള്ള മറച്ചുപിടിക്കാന്‍ ഫോട്ടോയെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല; ജയിലില്‍ കിടക്കുന്ന നേതാക്കളെ സി.പി.എം സംരക്ഷിക്കുകകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (9 hours ago)

Malayali Vartha Recommends