Widgets Magazine
17
Jun / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രയേല്‍ ആക്രമണത്തിനു പിന്നാലെ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാനൊരുങ്ങുകായാണ് ഇറാന്‍..ഇത് ലോക ക്രമത്തെ തന്നെ മാറ്റി മറിയ്ക്കും..ആശങ്കയോടെ ലോകരാജ്യങ്ങൾ..


അയത്തുള്ള അലി ഖമേനിയുടെ ബങ്കറിനുള്ളിലെ ഒളിത്താവളം.. ഇസ്രായേല്‍ രഹസ്യാനേഷണ ഏജന്‍സി മൊസാദും, ഇസ്രായേലിന്റെ ചാര ഉപഗ്രഹങ്ങളും കൃത്യതയോടെ കണ്ടെത്തി..ഓർഡർ കിട്ടിയാൽ അടി..


ഫ്‌ളൈറ്റ് ക്യാപ്ടന്റെ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്.. ജനവാസ കേന്ദ്രത്തില്‍ ഇടിച്ചിറങ്ങി ഉണ്ടാകുമായിരുന്ന വലിയ ദുരന്തം ക്യാപ്ടന്‍ ഒഴിവാക്കി..അല്ലാത്ത പക്ഷം ദുരന്ത വ്യാപ്തി ഇതിലും വലുതാകുമായിരുന്നു..


മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം...


അമേരിക്കന്‍ നിര്‍മിതമായ എഫ് 35... സാങ്കേതിക തകരാറുള്ളതിനാല്‍ അതു പരിഹരിച്ച ശേഷമാകും വിമാനത്തിന്റെ മടക്കയാത്ര..സാങ്കേതികവിദഗ്ധരുമായുള്ള ബ്രിട്ടീഷ് ഹെലിക്കോപ്റ്റര്‍ എത്തി..

ടെഹ്‌റാനെ മിസൈല്‍ ആക്രമണത്തില്‍ തരിപ്പണമാക്കുമെന്ന് ഇസ്രായേൽ; ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാന്‍ ഇസ്രായേല്‍ പിടിച്ചടക്കാന്‍ ഇനി മണിക്കൂറുകള്‍ ബാക്കി

17 JUNE 2025 04:41 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാനില്‍ നിന്ന് 110 വിദ്യാര്‍ത്ഥികളുമായി ആദ്യ വിമാനം നാളെ ഡല്‍ഹിയിലെത്തും

ഇസ്രയേല്‍ ആക്രമണത്തിനു പിന്നാലെ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാനൊരുങ്ങുകായാണ് ഇറാന്‍..ഇത് ലോക ക്രമത്തെ തന്നെ മാറ്റി മറിയ്ക്കും..ആശങ്കയോടെ ലോകരാജ്യങ്ങൾ..

അയത്തുള്ള അലി ഖമേനിയുടെ ബങ്കറിനുള്ളിലെ ഒളിത്താവളം.. ഇസ്രായേല്‍ രഹസ്യാനേഷണ ഏജന്‍സി മൊസാദും, ഇസ്രായേലിന്റെ ചാര ഉപഗ്രഹങ്ങളും കൃത്യതയോടെ കണ്ടെത്തി..ഓർഡർ കിട്ടിയാൽ അടി..

സമാധാനത്തിനായി ശ്രമം തുടരുക; ട്രംപിന് റൊണാൾഡോയുടെ സന്ദേശം; സ്വന്തം ജേഴ്സി സമ്മാനം നൽകി ക്രിസ്റ്റ്യാനോ

ഖമനേയിക്ക് അഡ്വാൻസ് ആദരാഞ്ജലികൾ..! ഖമനേയി വധം ഇന്ന്..?! സമയം കുറിച്ച് ഇസ്രായേൽ..!

ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാന്‍ ഇസ്രായേല്‍ പിടിച്ചടക്കാന്‍ ഇനി മണിക്കൂറുകള്‍ ബാക്കി. അടുത്ത മണിക്കൂറുകളില്‍ ഇറാന്റെ പരമോന്നത നേതാവായ അയത്തുള്ള അലി ഖമേനിയെ ഇസ്രായേല്‍ വധിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരികയാണ്.  ടെഹ്‌റാനെ മിസൈല്‍ ആക്രമണത്തില്‍ തരിപ്പണമാക്കുമെന്നു  മാത്രമല്ല ടെഹ്‌റാനിലെ മുഴുവന്‍ ജനങ്ങളും ഉടന്‍ നാടുവിട്ടുപോകാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവും അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ഉത്തരവിറക്കിയിരിക്കുന്നു. യുദ്ധം അഞ്ചാം ദിവസം പിന്നിടുമ്പോള്‍ ഇറാനിലെ മരണസംഖ്യ മുന്നൂറിലേക്കു കുതിക്കുകയാണ്. ഇറാനില്‍ 1,300  പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. അവരില്‍ എത്ര പേര്‍ സൈനികരാണെന്നും എത്ര സാധാരണക്കാരാണെന്നും ഇറാന്‍ വ്യക്തമാക്കിയിട്ടില്ല.

ഇറാന്റെ പ്രതിരോധ, ഇന്റലിജന്‍സ് സേനയിലെ എല്ലാ നേതാക്കളെയും വകവരുത്തിയതിനു പിന്നാലെയാണ് അയത്തുള്ള ഖുമേനിയെക്കൂടി വധിച്ച് ഇറാനെ നിര്‍വീര്യമാക്കാന്‍ ഇസ്രായേലിന്റെ നീക്കം. ഇറാന്റെ  ആണവ കേന്ദ്രങ്ങളും സൈനിക കേന്ദ്രങ്ങളും ആയുധശാലകളും ഇപ്പാടെ തരിപ്പണമാക്കിക്കഴിഞ്ഞു. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാന്റെ വ്യോമമേഖലയുടെ പൂര്‍ണനിയന്ത്രണം പിടിച്ചെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നു. ഇറാന്റെ പരമോന്നതനേതാവ് അയത്തുള്ള അലി ഖുമീനിയെ വധിച്ചാല്‍ സംഘര്‍ഷം അവസാനിക്കുമെന്നും  യുദ്ധം തുടരണമെന്നാണ് ഇറാന്റെ ആഗ്രഹമെന്നും  അവര്‍ ഇസ്രയേലിനെ ആണവയുദ്ധത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണെന്നും നെതന്യാഹു പറയുന്നു.

അറ്റകൈ പ്രയോഗമെന്നോണം ഇസ്രായേല്‍ ടെഹ്‌റാനില്‍ അണുബോംബ് വര്‍ഷിക്കുമോ  എന്ന ആശങ്കയിലാണ് ലോകം.  ടെല്‍ അവീവില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍കാരോട് ഇറാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചതോടെ  ഖുമേനിയെ ഇറാന്‍ അതിസുരക്ഷിതമായ  ബങ്കറിലേക്കു മാറ്റിയിരിക്കുകയാണ്. എന്നാല്‍ ഖുമേനി എവിടെ ഒളിച്ചാലും തങ്ങള്‍ കണ്ടെത്തുമെന്നും ഉദ്ദേശിക്കുന്ന സമയം കൊലപ്പെടുത്തുമെന്നുമാണ്  ഇസ്രായേല്‍ അവകാശപ്പെടുന്നത്. ഇറാന്റെ ആണവ, മിസൈല്‍ സംവിധാനങ്ങള്‍  തകര്‍ക്കുക എന്ന ലക്ഷ്യം നേടാനുള്ള നടപടികളിലാണെന്ന് നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നു.

ഇസ്രയേലിലെ ടെല്‍ അവീവിലും തുറമുഖനഗരമായ ഹൈഫയിലും ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ എട്ടുപേര്‍ മരിക്കുകയും  നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്രായേല്‍ ആക്രമണത്തില്‍ ഇറാന്റെ രഹസ്യാന്വേഷണവിഭാഗം മേധാവി ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇറാന്‍ റെവലൂഷണറി ഗാര്‍ഡ് കോറിന്റെ  രഹസ്യാന്വേഷണവിഭാഗമായ ഖുദ്സ് സേനയുടെ പത്ത്  കമാന്‍ഡ് സെന്ററുകളില്‍ ഇസ്രയേല്‍ ബോംബിട്ടതോടെ രഹസ്യാന്വേഷണവിഭാഗം മേധാവി ബ്രിഗേഡിയന്‍ ജനറല്‍ മുഹമ്മദ് കസേമിയുള്‍പ്പെടെ നാല് ഉന്നത ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്.

ടെഹ്‌റാനില്‍ നിന്ന് എല്ലാവരും ഒഴിഞ്ഞുപോകണമെന്നും  ഇറാന് ആണവായുധം കൈവശം വയ്ക്കാനാകില്ലെന്നും ഡൊണള്‍ഡ്  ട്രംപ് ഇന്ന് അന്ത്യശാസനം ഇറക്കിയതും ആശങ്കകള്‍ക്കിടയാക്കുന്നു. ഇസ്രായേലുമായുള്ള നിലവിലെ സംഘര്‍ഷത്തില്‍ ഇറാന്‍ വിജയിക്കില്ലെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.ഇറാന്‍ ഏതെങ്കിലും വിധത്തില്‍ ആക്രമിച്ചാല്‍, യുഎസ് സായുധ സേനയുടെ മുഴുവന്‍ ശക്തിയും മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധം അവരുടെ മേല്‍ പതിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇറാനിലെ സൈനികകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ പദ്ധതിയുള്ളതിനാലാണ് ഇസ്രായേല്‍ ടെഹ്റാനിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ഇതിനു പിന്നാലെയാണ് ഡൊണാള്‍ഡ് ട്രംപും ടെഹ്റാനില്‍നിന്ന് ഒഴിഞ്ഞുപോകാനുള്ള അറിയിപ്പ് നല്‍കിയിരിക്കുന്നത്. ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍ എന്ന പേരില്‍ ഇറാന്റെ  ആണവ താവളങ്ങള്‍, മിസൈല്‍ വിക്ഷേപണ സംവിധാനങ്ങള്‍, വ്യോമ പ്രതിരോധം എന്നിവ ഇസ്രായേല്‍  നശിപ്പിച്ചുകഴിഞ്ഞു.  പടിഞ്ഞാറന്‍ ഇറാനില്‍നിന്ന് തലസ്ഥാനമായ ടെഹ്റാന്‍ വരെയുള്ള ആകാശത്തിന്റെ നിയന്ത്രണവും ഇസ്രായേല്‍ പിടിച്ചെടുത്തിരിക്കുകയാണ്.

ടെഹ്‌റാന്റെ വിധിക്ക് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖുമേനിയാണ് ഉത്തരവാദിയെന്നാണ് ഇസ്രായേല്‍ പ്രതിരോധ മന്ത്രി വിശദമാക്കുന്നത്. ഇസ്രായേലി ആക്രമണം ഇറാന്റെ ആണവ പദ്ധതിയെ തകര്‍ത്തതിനാല്‍  ഇറാന്‍ വീണ്ടെടുക്കാന്‍ വളരെ സമയമെടുത്തേക്കാം. അതേ സമയം ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാനും തുടര്‍ച്ചയായി നൂറുകണക്കിന് മിസൈലുകള്‍ പ്രയോഗിക്കുന്നുണ്ട്. ടെല്‍ അവീവ്, ജറുസലേം, ഹൈഫ എന്നിവയുള്‍പ്പെടെ ഇസ്രായേലിലെ പല നഗരങ്ങളിലും മിസൈല്‍ ആക്രമണങ്ങള്‍ മൂലം വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇറാന്റെ ആക്രമണത്തില്‍ ഇസ്രായേലില്‍ മരിച്ചവരുടെ 17 ആയി. ഇതിനുപുറമെ 74 പേര്‍ക്ക് പരിക്കേറ്റതായും ആശുപത്രിയില്‍ ചികിത്സയിലാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ടെഹ്‌റാന്റെ വ്യോമാതിര്‍ത്തിയുടെ നിയന്ത്രണം ഏറ്റെടുത്തതായി  ഇസ്രയേല്‍ അവകാശപ്പെടുന്നു. ഇനി മിസൈലുകള്‍ വിക്ഷേപിച്ചാല്‍ ടെഹ്‌റാന്‍ കത്തുമെന്നാണ് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇനിയൊരു മിസൈല്‍ വിക്ഷേപിച്ചാല്‍ ടെഹ്‌റാന്‍ കത്തുമെന്ന് ഭീഷണി മുന്നോട്ട് വച്ചിട്ടുള്ളത് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് ആണെന്നതാണ് ശ്രദ്ധേയമായ വസ്തുത. ടെല്‍ അവൈവിലും റിഷോണ്‍ ലെസിയോണിലും നടന്ന ഇറാന്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നൂറ് കണക്കിന് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ഇസ്രായേല്‍ പ്രതിരോധ സംവിധാനങ്ങള്‍ക്കും നഷ്ടമുണ്ടായിട്ടുണ്ട്. പ്രതിരോധ സംവിധാനങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയതിനാല്‍ ടെഹ്‌റാനിലെ സൈനിക കേന്ദ്രങ്ങളാണ് ലക്ഷ്യമിടുന്നതെന്നാണ് ഇസ്രായേല്‍ വിശദമാക്കിയിട്ടുള്ളത്.

2023 ഒക്ടോബര്‍ ഏഴിന് ഗാസയില്‍ ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയതോടെ അതില്‍ ഹമാസിനൊപ്പം  ഇറാനും പരോക്ഷമായി കക്ഷിചേര്‍ന്നിരുന്നു. യുദ്ധത്തില്‍  ഹിസ്ബുള്ള ചേര്‍ന്നതോടെ സംഘര്‍ഷം ലെബനനിലേക്കും ഹൂതികളുടെ പങ്കിനെത്തുടര്‍ന്ന് യെമെനിലേക്കും പടര്‍ന്നു. സിറിയയിലെയും ഇറാഖിലെയും സായുധസംഘങ്ങളും ഇസ്രായേലിനെതിരേ നിഴല്‍ യുദ്ധം നയിച്ചു.
ഇറാന്റെ പിന്തുണയോടെ ഇസ്രായേലിനെതിരേ നിലകൊള്ളുന്ന പ്രതിരോധ അച്ചുതണ്ട് സഖ്യത്തിലെ സംഘടനകളാണ് ഇവരെല്ലാം. അതിനാല്‍ ഇസ്രായേല്‍ സിറിയയെയും ഇറാഖിനെയും ലെബനോനെയും ഒരേ സമയം ആക്രമിക്കാനുള്ള സാധ്യതയും തള്ളക്കളയാനാവില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഡലിനെ കനാലില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാമുകന്‍ പൊലീസ് പിടിയില്‍  (47 minutes ago)

സുഹൃത്തിനെ കെട്ടിയിട്ട് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ എട്ടുപേര്‍ പിടിയില്‍  (54 minutes ago)

ഇറാനില്‍ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ച് ഇന്ത്യ  (1 hour ago)

എംഡിഎംഎയടക്കം ടോയ്‌ലെറ്റിലെ ഫ്‌ളഷ് ടാങ്കില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

ഡല്‍ഹിയില്‍ ഇറങ്ങാന്‍ സാധിക്കാതെ വിമാനം അമൃത്‌സറില്‍ ലാന്‍ഡ് ചെയ്തു  (1 hour ago)

IRAN എണ്ണ-ഗ്യാസ് വിതരണം അടിമുടി ഉലയും;  (4 hours ago)

റോഡരികിൽ നിന്നിരുന്ന കൂറ്റൻ വാകമരമാണ് റോഡിന് കുറുകെ വീണു; കോട്ടയം ചുങ്കത്ത് സംഭവിച്ചത്  (4 hours ago)

ഇരുവരും ചേര്‍ന്നു നടത്തിയ തന്ത്രം  (4 hours ago)

ടെഹ്‌റാനെ മിസൈല്‍ ആക്രമണത്തില്‍ തരിപ്പണമാക്കുമെന്ന് ഇസ്രായേൽ; ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാന്‍ ഇസ്രായേല്‍ പിടിച്ചടക്കാന്‍ ഇനി മണിക്കൂറുകള്‍ ബാക്കി  (4 hours ago)

സാങ്കേതിക തകരാർ, വീണ്ടും എയർ ഇന്ത്യ സർവ്വീസ് മുടങ്ങി  (4 hours ago)

സ്വന്തം ജേഴ്സിസമ്മാനം നൽകി ക്രിസ്റ്റ്യാനോ  (5 hours ago)

Air-India-plane-crash ക്യാപ്റ്റന്‍ അനേകരുടെ ഹീറോ കാരണം  (5 hours ago)

ഭാര്യ കിടപ്പായതോടെ നാട്ടിലേക്ക് മടങ്ങിയ പ്രവാസിക്ക് ദാരുണാന്ത്യം.  (5 hours ago)

ചികിത്സയിലിരുന്ന മലയാളി യുവതി മരിച്ചു  (7 hours ago)

70 വയസ്സ് കഴിഞ്ഞവർക്ക് പ്രതിവർഷം 5 ലക്ഷം രൂപ വരെയുള്ള വയോ വന്ദന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി കേരളത്തിൽ നടപ്പിലാക്കണമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (7 hours ago)

Malayali Vartha Recommends