Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

അയത്തുള്ള അലി ഖമേനിയുടെ ബങ്കറിനുള്ളിലെ ഒളിത്താവളം.. ഇസ്രായേല്‍ രഹസ്യാനേഷണ ഏജന്‍സി മൊസാദും, ഇസ്രായേലിന്റെ ചാര ഉപഗ്രഹങ്ങളും കൃത്യതയോടെ കണ്ടെത്തി..ഓർഡർ കിട്ടിയാൽ അടി..

17 JUNE 2025 04:46 PM IST
മലയാളി വാര്‍ത്ത

More Stories...

'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ് ചൈന സന്ദർശിച്ച് പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി; യുദ്ധവിമാനങ്ങൾ ഉൾപ്പെടെ അണിനിരത്തി ചൈന സൂക്ഷിക്കുന്നിടം

ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..

ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ഖത്തറിനെ ഇസ്രായേൽ ഇനി തൊടില്ല, വീണ്ടും പറ്റിച്ച് ട്രംപ്, ദോഹ ഉച്ചക്കോടിക്കു പിന്നാലെയാണ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം. മുഴുവന്‍ ബന്ദികളെയും ഉടന്‍ മോചിപ്പിക്കണമെന്നും ഹമാസിനു ട്രംപ് മുന്നറിയിപ്പ് നല്‍കി..

ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖുമേനിയുടെ ബങ്കറിനുള്ളിലെ  ഒളിത്താവളം ഇസ്രായേല്‍ രഹസ്യാനേഷണ ഏജന്‍സി മൊസാദും ഇസ്രായേലിന്റെ ചാര ഉപഗ്രഹങ്ങളും കൃത്യതയോടെ  കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. ഇസ്രായേല്‍ സൈന്യം ഖുമേനിയെ വധിക്കുമെന്ന് ഉറപ്പായതോടെ ഇന്നലെ  ഖുമേനിയും കുടുംബവും മുന്നുറു മീറ്റര്‍ ആഴത്തിലുള്ള  ഇരട്ട  ബങ്കറിലേക്ക് താമസം മാറ്റിയിരിക്കുകയാണ്.  ആണവായുധം വീണാലും  തകരാത്ത വിധം രണ്ട് പാളികളില്‍ തീര്‍ത്ത ഉരുക്കു ബങ്കറിനുള്ളിലാണ് ഖുമേനിയും കുടുംബവും ഇപ്പോള്‍ ഒളിച്ചുപാര്‍ക്കുന്നത്.

 

യുദ്ധം അഞ്ചാം ദിവസത്തിലേക്കു കടക്കുമ്പോള്‍ ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാന്‍ ഏറെക്കുറെ ഇസ്രായേല്‍ പിടിച്ചുകഴിഞ്ഞു. തിരിച്ചടിക്കാന്‍ പറ്റാത്ത വിധം ഇറാനെ ഇസ്രായേല്‍ ദുര്‍ബലമാക്കുകയും ചെയ്കിരിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ ഖുമേനിയെ  നെതന്യാഹു തീര്‍ത്തുകളയുമെന്നത് നൂറുശതമാനം ഉറപ്പാണെന്ന് വിവിധ പാശ്ചാത്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട ചെയ്യുന്നു. ജീവനില്‍ ഭയമുള്ളതുകൊണ്ടാണ് അയത്തൊള്ള അലി ഖുമേനിയും മകന്‍ മൊജ്തബ ഉള്‍പ്പെടെയുള്ള ഇരുപതോളം  കുടുംബാംഗങ്ങള്‍  ഭൂഗര്‍ഭ ബങ്കറിലേക്ക് മാറിയിരിക്കുന്നത്. ഖുമേനിയെ വക വരുത്തിയശേഷം ഹമാസിനെയും ഹിസ്ബുള്ളയെയും നാമാവശേഷക്കാനുള്ള അറ്റകൈ പ്രയോഗത്തിലാണ് ഇസ്രായേല്‍.

ഹിസ്ബുള്ളയ്ക്കും ഹമാസിനും എക്കാലവും ആയുധവും അര്‍ഥവും നല്‍കി സഹായിക്കുന്നത് ഇറാനാണ്.വടക്കുകിഴക്കന്‍ ടെഹ്റാനിലെ ബങ്കറിലേക്കാണ് അയത്തൊള്ള അലി ഖമീനിയും കുടുംബവും മാറിയതെന്നും താവളം ഏതു നിമിഷവും വളയുമെന്നും ഇസ്രായേല്‍ പറയുന്നു.രാജ്യത്തെ ഒരിടത്തും അയത്തുള്ള അലി ഖുമേനി സുരക്ഷിതനല്ലെന്ന ഇസ്രയേലിന്റെ മുന്നറിയിപ്പു വന്നതോടെയാണ് ഖുമേനി കുടുംബത്തോടെ ബങ്കറില്‍ അഭയം തേടിയിരിക്കുന്നത്. ഇസ്രായേല്‍ ഇറാനെതിരേ ഓപ്പറേഷന്‍ ആരംഭിച്ച ആദ്യദിവസം തന്നെ അയത്തൊള്ള അലി ഖുമീനിയെ ലക്ഷ്യമിട്ടിരുന്നതായാണ് വിവരം. എന്നാല്‍, ഇറാനിലെ യുറേനിയം സമ്പുഷ്ടീകരണം പൂര്‍ണമായും നിര്‍ത്തലാക്കാനുള്ള തീരുമാനമെടുക്കുന്നത്

 

വരെ അദ്ദേഹത്തിന് അവസരം നല്‍കിയതാണെന്നും നയതന്ത്രവൃത്തങ്ങളെ ഉദ്ധരിച്ച് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇറാന്‍ ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ്  ഇറാന്‍ അവരുടെ പരമോന്നത നേതാവിനെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയത്.ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖുമേനിയെ വധിക്കുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കുമെന്നാണ് ഇന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു  എബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.  സംഘര്‍ഷം വഷളാക്കുന്നതിനുപകരം അവസാനിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘര്‍ഷം കൂടുതല്‍ വഷളാക്കുമെന്ന് ഭയന്ന് ഖുമേനിയെ വധിക്കാനുള്ള ഇസ്രായേലിന്റെ

 

പദ്ധതിയെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എതിര്‍ത്തുവെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.ഖുമേനിയെ വധിക്കാനുള്ള നീക്കത്തിനിടെയാണ്  ഇറാനിലെ ജനതയോട് എത്രയും പെട്ടെന്ന് തലസ്ഥാനമായ ടെഹ്റാന്‍ ഒഴിയണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അവശ്യപ്പെട്ടിരിക്കുന്നത്. മിഡില്‍ ഈസ്റ്റിലെ ജനങ്ങളെ  ഭയപ്പെടുത്തുന്നതും സൗദി അറേബ്യയിലെ അരാംകോ എണ്ണപ്പാടങ്ങളില്‍ ബോംബിടുകയും എക്കാലത്തും  ഭീകരതയും അട്ടിമറിയും അട്ടിമറികളും വ്യാപിപ്പിക്കുകയും ചെയ്യുന്ന ഖുമേനിയുടെ ഇറാന്‍  ഭരണകൂടം അരനൂറ്റാണ്ടുകാലം സംഘര്‍ഷം വ്യാപിപ്പിച്ചുവെന്നും നെതന്യാഹു പറയുന്നു. ഖുമേനിയിയെ ഏതു നിമിഷവും  വധിക്കാന്‍ അവസരമുണ്ടെന്നും ഓരോ നിമിഷവും

ഖുമേനിയുടെ നീക്കം കണ്ടും അറിഞ്ഞും ഇറക്കുകയാണെന്നുമാണ്  ഇസ്രായേലിന്റെ  അവകാശ വാദം.  ഇറാനെ ആക്രമിക്കും മുന്‍പ് ട്രംപിനെ വിവരം  അറിയിച്ചിരുന്നുവെന്നും  നെതന്യാഹു പറയുന്നു.ഇറാന്റെ ഷിയാ ഭരണകൂടത്തിന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖുമേനിയെ വധിക്കേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും പരസ്യമായി പറഞ്ഞിരിക്കുകയാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാനെതിരായി ഇസ്രയേല്‍ നടത്തുന്ന സൈനിക നടപടികളെയും അദ്ദേഹം ന്യായീകരിച്ചു. എന്നാല്‍ അതേ സമയം തന്നെ സംഘര്‍ഷം വഷളാക്കുന്നതിനുപകരം അവസാനിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ആയത്തുള്ള അലി ഖുമേനിയെ വധിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതിയുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തള്ളിക്കളഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഖുമേനിയെ വധിക്കുന്നത് നല്ല ആശയമല്ല'' എന്ന് ട്രംപ് പറഞ്ഞതായി ആയിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇറാനെ തകര്‍ത്തശേഷം ഖുമേനിയെയും വകവരുത്താന്‍ ഇരുവരും ചേര്‍ന്നു നടത്തിയ തന്ത്രമായിരുന്ന പ്രസ്താവനയ്ക്ക് പിന്നിലുണ്ടായിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സമൂഹ മാധ്യമങ്ങളിൽ വിമർശനം  (11 minutes ago)

ഉത്തരാഖണ്ഡ് മഴക്കെടുതി... മരണം 15 ആയി, 13 പേര്‍ മരിച്ചത് ഡെറാഡൂണില്‍, ആയിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നു  (19 minutes ago)

വന്‍ ആയുധശേഖരം പിടിച്ചെടുത്തു.. വീട്ടുടമസ്ഥന്‍  അറസ്റ്റില്‍  (46 minutes ago)

രാജ്യത്ത് ഉടനീളം പ്രദർശിപ്പിക്കും  (51 minutes ago)

വകുപ്പുതല അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി... സസ്‌പെന്‍ഷന്‍  (54 minutes ago)

അപൂര്‍വ്വമായ രോഗം കേരളത്തില്‍ തുടര്‍ച്ചായി റിപ്പോര്‍ട്ട് ചെയ്യുന്നതും  (1 hour ago)

അടുത്ത തലമുറ നക്ഷത്രങ്ങൾ  (1 hour ago)

സാമ്പത്തികമായി അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകാം  (1 hour ago)

ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ  (1 hour ago)

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യത  (1 hour ago)

ആഘോഷവുമായി രാജ്യം  (1 hour ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...  (1 hour ago)

അഫ്ഗാനിസ്താനെ എട്ടു റണ്‍സിന് കീഴടക്കി ബംഗ്ലാദേശ്...  (2 hours ago)

ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ രണ്ടാഴ്ച രാജ്യമെമ്പാടും 'സേവ പഖ്വാഡ' (സേവന വാരം) ആചരിക്കും  (2 hours ago)

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (8 hours ago)

Malayali Vartha Recommends