Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...


എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്


ഇറാനെതിരെ ഇസ്രയേൽ തിരിച്ചടി തുടങ്ങിയതോടെ ആശങ്ക ഇന്ത്യയ്ക്കും...അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് ഇന്ത്യൻ വിപണിയെ ആശങ്കപ്പെടുത്തുന്നത്...ഇനിയും ഉയരാൻ സാധ്യതയുണ്ട്...


ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...


കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഇടക്കാലം കൊണ്ട് താരമായിരുന്നു..ഇപ്പോൽ ആ വിവിഐപി ബസിന്റെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും..!! ഗാരേജിൽ ആർക്കും വേണ്ടാതെ വെറുതേ കിടക്കുകയാണ് ഈ ബസ്...

പെറ്റമ്മയെക്കാള്‍ വലിയ പോറ്റമ്മയുടെ ഓര്‍മ്മയുമായി ഒരു മകന്‍!

10 JULY 2019 10:42 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

നിലമ്പൂര്‍ കാളികാവ് തെന്നാടന്‍ വീട്ടിലെ ജോലിക്കാരില്‍ ഒരാളായിരുന്നു അടയ്ക്കാക്കുണ്ട് മൂര്‍ക്കന്‍ വീട്ടില്‍ ചക്കി. പതിനൊന്നുകാരി രമണിയെയും ആറുവയസ്സുകാരി ലീലയേയും ഒന്നര വയസ്സുള്ള ശ്രീധരനേയും ഒറ്റയ്ക്കാക്കി ചക്കി ഈ ലോകത്തോട് യാത്രപറഞ്ഞത് ആരും നിനച്ചിരിക്കാത്ത സമയത്തായിരുന്നു.

തെന്നാടന്‍ വീട്ടിലെ, മദ്രസ അധ്യാപകന്‍ കൂടിയായിരുന്ന അബ്ദുല്‍ അസീസ് ഹാജിക്കും സുബൈദയ്ക്കും അപ്പോള്‍ രണ്ടു മക്കളുണ്ടായിരുന്നു. ചക്കി മരിച്ച് അടക്കം കഴിഞ്ഞ് വീട് മൂകമായി നില്‍ക്കുമ്പോഴാണ് അവിടേയ്ക്കുള്ള സുബൈദയുടെ വരവ്. ശ്രീധരനെ വാരിയെടുത്ത്, ചേച്ചിമാരായ പതിനൊന്നുകാരി രമണിയെയും ആറുവയസ്സുകാരി ലീലയെയും കൂട്ടി സുബൈദ തെന്നാടന്‍ വീട്ടിലേക്കു നടന്നു. അങ്ങനെ ചക്കി മരിച്ച ദിവസം സുബൈദയ്ക്കു മൂന്നു കുഞ്ഞുങ്ങള്‍ കൂടി ജനിച്ചു; രമണി, ലീല, ശ്രീധരന്‍.

അബ്ദുല്‍ അസീസ് ഹാജിയുടെയും സുബൈദയുടെയും നിലമ്പൂര്‍ കാളികാവ് തെന്നാട് വീട്ടില്‍ അങ്ങനെ 3 ആണ്‍മക്കളും പിന്നീട് ജനിച്ച ജോഷിന എന്ന കുഞ്ഞനിയത്തിയും ചേര്‍ന്ന് 3 പെണ്‍മക്കളും കളിച്ചു വളര്‍ന്നു. രാവിലെ മൂന്നു കുട്ടികള്‍ മദ്രസയിലേക്കും മൂന്നുപേര്‍ അമ്പലത്തിലേക്കും പോകും. കഴിഞ്ഞ ചൊവ്വാഴ്ച 64-ാം വയസില്‍ സുബൈദ മരിച്ചപ്പോഴാണ് ഈ കഥ മുഴുവന്‍ ലോകമറിയുന്നത്.

ഇക്കഴിഞ്ഞ ജൂണ്‍ 17-ന് ശ്രീധരന്‍ സുഹൃത്തുക്കള്‍ക്കായി മാത്രം ഫെയ്‌സ്ബുക്കില്‍ ഇട്ട ഒരു പോസ്റ്റില്‍ നിന്നായിരുന്നു അന്വേഷണങ്ങളുടെ തുടക്കം; 'എന്റെ ഉമ്മ അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നല്‍കി. അവരുടെ കബറിടം വിശാലമാക്കിക്കൊടുക്കാന്‍ പ്രാര്‍ഥിക്കണേ...' എന്നായിരുന്നു പോസ്റ്റ്. അത് കണ്ടവര്‍ക്കെല്ലാം , ശ്രീധരന് ഉമ്മയോ എന്നായി സംശയം. അമ്മയെന്നാണോ ഉദ്ദേശിച്ചത് എന്ന് ചിലര്‍ തിരക്കി. എന്നാല്‍ തൊപ്പിയിട്ടു നില്‍ക്കുന്ന ശ്രീധരന്റെ ഫോട്ടോ കണ്ടപ്പോള്‍, യഥാര്‍ഥപേര് ശ്രീധരന്‍ എന്നു തന്നെയാണോ എന്ന് വേറെ ചിലര്‍ അന്വേഷിച്ചു. പരിഹാസവും ട്രോളലും തുടങ്ങിയപ്പോള്‍ ശ്രീധരന്‍ അടുത്ത പോസ്റ്റിട്ടു. അതിങ്ങനെ ആയിരുന്നു:

'ഞാനാരാണ് എന്ന സംശയം തീര്‍ക്കാനാണ് ഈ പോസ്റ്റ്. ഞാന്‍ മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് കാളികാവിലാണ്. ഇപ്പോ ഒമാനില്‍. ഇന്നലെ എന്റെ ഉമ്മ മരിച്ചു എന്നു പോസ്റ്റിട്ടപ്പോള്‍ ചിലര്‍ക്കൊരു സംശയം. തൊപ്പിയിട്ട ഫോട്ടോ കണ്ടപ്പോള്‍ ഒരു മുസല്‍മാന് ശ്രീധരന്‍ എന്നു പേരിടുമോ എന്ന് വേറെയൊരു സംശയം. എനിക്ക് ഒരു വയസ്സായപ്പോള്‍ അമ്മ മരിച്ചതാ. രണ്ട് ചേച്ചിമാരും ഉണ്ട്. അച്ഛനും ഉണ്ടായിരുന്നു. അമ്മ മരിച്ച ദിവസം തന്നെ, ആ ഉമ്മയും ഉപ്പയും ഞങ്ങളെ കൊണ്ടുവന്ന് അവരുടെ വീട്ടില്‍ താമസിപ്പിച്ചു. ഞങ്ങളെ മൂന്നുപേരെയും സ്വന്തം മക്കളെപ്പോലെ വിദ്യാഭ്യാസം തന്നു വളര്‍ത്തി. ചേച്ചിമാര്‍ക്ക് കല്യാണപ്രായമായതോടെ അവരെ കല്യാണം കഴിപ്പിച്ചുവിട്ടതും അവരാ. ഉപ്പാക്കും ഉമ്മാക്കും മക്കളില്ലാത്തോണ്ടല്ല ഞങ്ങളെ വളര്‍ത്തിയത്. അവര്‍ക്കും മൂന്നു മക്കളുണ്ട്. ചെറുപ്രായത്തിലേ ഞങ്ങളെ കിട്ടിയിട്ടും ഞങ്ങടെ ജാതി മാറ്റാന്‍ ശ്രമിച്ചില്ല അവര്. പെറ്റമ്മയെക്കാള്‍ വലുതല്ല പോറ്റമ്മ എന്നു പറയാറുണ്ടെങ്കിലും ഞങ്ങള്‍ക്ക് ഇവര്‍ പോറ്റമ്മയല്ല, പെറ്റമ്മ തന്നെയാണ്....'

അബ്ദുല്‍ അസീസ് ഹാജിക്കും സുബൈദയ്ക്കും ജനിച്ച കുട്ടികളില്‍ മൂത്തവന്‍ ഷാനവാസ്. ശ്രീധരനെ മാറോട് ചേര്‍ത്ത്, രമണിയെയും ലീലയെയും കൂട്ടി തന്റെ ഉമ്മ സുബൈദ കോലായിലേക്കു കയറിവരുന്ന ചിത്രം ഇപ്പോഴും ഷാനവാസിന്റെ മനസ്സിലുണ്ട്. അതിലും നല്ലൊരു ഫ്രെയിം പിന്നെയൊരിക്കലും കണ്ടിട്ടില്ലെന്ന് ഫൊട്ടോഗ്രഫറായ ഷാനവാസ് ഇപ്പോഴും പറയും. രണ്ടാമന്‍ ജാഫറും ശ്രീധരനും സമപ്രായക്കാരായിരുന്നു. പഠനത്തിലും കറക്കത്തിലും ഉമ്മയുടെ പരിചരണത്തിലും അവര്‍ ഇരട്ടകളായി.

രമണിയും ലീലയും മണവാട്ടിമാരായി പടിയിറങ്ങുന്നത് തെന്നാടന്‍ വീട്ടില്‍നിന്നാണ്. വരന്‍മാരെ കണ്ടുപിടിക്കാനും വിവാഹം നടത്താനും ഉപ്പയും ഉമ്മയും ഓടിനടന്നു. മമ്പാട് എംഇഎസ് കോളജിലെ പഠനം കഴിഞ്ഞ് പതുക്കെ പല പല ജോലികളിലേക്ക് കടന്നപ്പോള്‍ ശ്രീധരന് 'വീട്ടുകാര്‍' വിവാഹാലോചന തുടങ്ങി. അപ്പോഴേക്കും 5 സെന്റ് സ്ഥലം ശ്രീധരന്‍ വാങ്ങിയിരുന്നു. സ്ഥലം വാങ്ങിയതും കൂര പണിതതുമൊക്കെ അറിഞ്ഞപ്പോള്‍ ഉപ്പയും ഉമ്മയും ആദ്യമായി മുഖം കറുപ്പിച്ചു. പിന്നീട് സ്വന്തം കാലില്‍ നില്‍ക്കാറായ മകനെയും മരുമകളെയും അവര്‍ പുതിയ വീട്ടില്‍ കൊണ്ടാക്കി. ശ്രീധരനും ഭാര്യ തങ്കമ്മുവും അങ്ങനെ പുതിയ വീട്ടിലേക്കു മാറി. ഇപ്പോള്‍ ശ്രീധരന് 46 വയസ്സ്. ഒമാനിലെ മുസഫയില്‍ അല്‍ ത്വയ്ബത് സൂപ്പര്‍മാര്‍ക്കറ്റില്‍ ടെക്‌സ്റ്റെയില്‍സ് വിഭാഗത്തിലെ ജീവനക്കാരന്‍. പത്താംക്ലാസുകാരന്‍ അന്‍ശ്യാം ആണ് മകന്‍.

ശ്രീധരന്‍ ഗള്‍ഫിലേക്കു പോയതിനു പിന്നാലെയാണ് ഉമ്മയ്ക്ക് വൃക്കരോഗം ബാധിച്ചത്. ഉമ്മയെ നോക്കാന്‍ ഗള്‍ഫിലെ സ്റ്റുഡിയോ പൂട്ടി, ഷാനവാസ് നാട്ടിലെത്തി. ചികിത്സയ്ക്കു പോകുമ്പോഴൊക്കെ സുബൈദ ഷാനവാസിനെ ഒരു കാര്യം ഓര്‍മിപ്പിക്കുമായിരുന്നു, 'ശ്രീധരന്‍ അറിയണ്ട. അവന്‍ അതൊക്കെ ഇട്ട് ഓടിവന്നാല്‍ കഷ്ടപ്പാടാവും'. അതീവ ക്ഷീണാവസ്ഥയിലേക്കു പോയപ്പോഴാണ് ശ്രീധരന്‍ അറിയുന്നത്. അവധിയപേക്ഷ പാസായി വരുമ്പോഴേക്കും മരണവാര്‍ത്തയെത്തി. മയ്യത്ത് കാണാന്‍ വയ്യാത്തതിനാല്‍ ശ്രീധരന്‍ വന്നില്ല. ഉമ്മയ്ക്കായി വാങ്ങിവച്ച അത്തര്‍കുപ്പികളും മഫ്തയും നെഞ്ചോട് ചേര്‍ത്ത് മസ്‌കത്തിലെ മുറിയിലിരുന്ന് കരയുകയായിരുന്നു!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹൈക്കോടതിയില്‍ അസിസ്റ്റന്റ്‌ ജോലി; മാസ ശമ്പളം 83000 രൂപ വരെ; ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം  (8 hours ago)

ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം!!!! പത്താം ക്ലാസ്സ്‌ മതി റെയില്‍വേ പോലീസ് ആവാം; 4660 ഒഴിവുകള്‍;മേയ് 14 വരെ അപേക്ഷിക്  (8 hours ago)

അഴിമതി നടത്തിയ രണ്ട് മുഖ്യമന്ത്രിമാരെ ജയിലിലടച്ച കേന്ദ്രസർക്കാർ പിണറായി വിജയനെ എന്താണ് ജയിലിൽ അടയ്ക്കാത്തതെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യം ഇരട്ടത്താപ്പാണ്; തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന  (8 hours ago)

ആശ്ചര്യവും ആവേശവും നിറച്ച കുടമാറ്റത്തിന്റെ കാഴ്ചയിലലിഞ്ഞ് തൃശ്ശൂർ... ഇലഞ്ഞിത്തറയില്‍ കിഴക്കൂട്ട് അനിയൻ മാരാരും സംഘവും താളമേള വിസ്മയം ...നീണ്ടുനിന്നത് രണ്ട് മണിക്കൂർ  (8 hours ago)

വേനല്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (8 hours ago)

കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കായി എത്തിയ രാഹുൽ ഗാന്ധി വോട്ട് തേടിയത് ഇന്ത്യ മുന്നണി സ്ഥാനാർത്ഥിയ്ക്കായി; രാഹുൽ ഗാന്ധി തിരുനക്കരയിൽ എത്തി വോട്ട് ചോദിച്ചത് ആ  (8 hours ago)

ഇരുപത്തിനാല് മണിക്കൂറും ബിജെപിയുമായി ആശയപരമായി യുദ്ധം ചെയ്യുന്ന ആളാണ് ഞാൻ; ഒരു ദിവസം ആരംഭിക്കുന്നതു തന്നെ ബി ജെ പി യുടെ ആശയങ്ങളോട് എങ്ങനെ പോരടിക്കണം എന്ന് ആലോചിച്ചാണ്; നിരന്തരമായി വേട്ടയാടുന്ന ബിജെപി  (9 hours ago)

ഇറാന്‍-ഇസ്രയേല്‍ നേര്‍ക്കുനേര്‍ ഏഴ് പതിറ്റാണ്ടിലേറെ നീണ്ട ബന്ധം.. അവസാനിക്കുന്നത് മൂന്നാം ലോക മഹായുദ്ധത്തിലോ?  (9 hours ago)

ഭർത്താവിനോടുള്ള വിരോധത്താൽ ഭാര്യയെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിച്ചു; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു  (9 hours ago)

യുവാവിന്റെ കൈയിൽ നിന്നും പണവും, മൊബൈൽ ഫോണും, വാച്ചും കവർച്ച ചെയ്ത കേസ്; രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു;കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു  (9 hours ago)

എക്‌സാലോജിക്കും സി.എം.ആര്‍.എല്ലുമായുള്ള ഇടപാടില്‍ കമ്പനി ഉടമ ശശിധരന്‍ കര്‍ത്തായെ ഇ.ഡി ചോദ്യം ചെയ്യുമ്പോള്‍ അദ്ദേഹം സ്വയം പ്രതിയാകുമോ? മുഖ്യമന്ത്രി പിണറായി വിജയനെയും മകള്‍ വീണാവിജയനെയും പ്രതികളാക്കുന്ന  (9 hours ago)

ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേൽ... ഇറാനിലെ ഇസ്ഫഹാൻ നഗരത്തിലാണ് ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയത്. ഉഗ്ര സ്ഫോടനം ഉണ്ടായതായിട്ടാണ് റിപ്പോർട്ട്...  (10 hours ago)

പിണറായി അങ്കലാപ്പില്‍ വീണ അറസ്റ്റിലായാല്‍ രാജിവച്ച് വച്ചേ തീരൂ  (10 hours ago)

പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...  (11 hours ago)

എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്  (11 hours ago)

Malayali Vartha Recommends