കർണാടകം കേന്ദ്ര മന്ത്രി മുരളിയെയും പറ്റിച്ചു! ലോക്ക്ഡൗൺ പ്രഖ്യാപനത്തിനു ശേഷം കേരളത്തിലേക്കുള്ള അതിർത്തി അടച്ച കർണാടകത്തിന്റെ നടപടിയിൽ ഹൈക്കോടതി ഇടപെട്ടപ്പോൾ കേന്ദ്രമന്ത്രി വി.മുരളീധരൻ ഇത് സംബന്ധിച്ച് കുറിച്ച ഫെയ്സ് ബുക്ക് പോസ്റ്റ് വെള്ളത്തിൽ വരച്ച വരയായി മാറി
ലോക്ക്ഡൗൺ പ്രഖ്യാപനത്തിനു ശേഷം കേരളത്തിലേക്കുള്ള അതിർത്തി അടച്ച കർണാടകത്തിന്റെ നടപടിയിൽ ഹൈക്കോടതി ഇടപെട്ടപ്പോൾ കേന്ദ്രമന്ത്രി വി.മുരളീധരൻ ഇത് സംബന്ധിച്ച് കുറിച്ച ഫെയ്സ് ബുക്ക് പോസ്റ്റ് വെള്ളത്തിൽ വരച്ച വരയായി മാറി.
കാസർക്കോട്- മംഗലാപുരം അതിർത്തി തുറക്കില്ലെന്നാണ് കർണാടകം കേരള ഹൈക്കോടതിയെഅറിയിച്ചത്. കണ്ണൂർ - ഇരിട്ടി - മംഗലാപുരം റോഡുകൾ തുറക്കാമെന്നാണ് കർണാടകം സമ്മതിച്ചത്. എന്നാൽ കാസർകോട് മംഗലാപുരം റോഡ് തുറക്കാൻ കഴിയില്ല. തലശേരി - കൂർഗ് റോഡ് തുറക്കുന്നത് സംബന്ധിച്ച് യാതൊരു ഉറപ്പും കർണാടകം നൽകിയില്ല. രോഗികളെ തടയരുതെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.
എന്നാൽ കർണാടകം അതിർത്തി അടച്ചിട്ടില്ലെന്നാണ് കേന്ദ്രമന്ത്രി മുരളീധരൻ ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടത്. എന്നാൽ കർണാടകം കേന്ദ്രമന്ത്രിയെ പറ്റിച്ചതായി മനസിലാക്കാം. ഇതേ വിഷയത്തിൽ കർണാടകം പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും പറ്റിച്ചു.
മാധ്യമങ്ങളിൽ നിന്നും അല്ലാതെയും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാവിലെ തന്നെ താൻ ഈ വിഷയത്തിൽ എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചിരുന്നതായി മന്ത്രി പറയുന്നു. . കേരള-കർണാടക മുഖ്യമന്ത്രിമാരുമായും ചീഫ് സെക്രട്ടറിമാരുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയതായാണ് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയിൽ നിന്ന് തനിക്ക് കിട്ടിയ വിവരം. ചരക്കുനീക്കത്തിനായി മൂന്നു വഴികൾ തുറന്നു കൊടുക്കാമെന്ന് കർണാടകം അറിയിച്ചിട്ടുണ്ട്. മംഗലാപുരം-കാസർകോട്, മൈസൂരു-എച്ച്.ഡി. കോട്ട വഴി മാനന്തവാടി, ഗുണ്ടൽപ്പേട്ട്- മുത്തങ്ങ വഴി സുൽത്താൻ ബത്തേരി എന്നീ വഴികളിൽ ചരക്കുനീക്കം സാധാരണ നിലയിലെത്തി.പക്ഷേ നാലാമത്തെ വഴിയായ വിരാജ്പേട്ട് - കുടക് വഴിയുള്ള പാത തുറന്നു കൊടുക്കാത്തതിലാണ് കേരളത്തിന്റെ അമർഷം മുഴുവനും. ഈ റൂട്ട് തുറന്നു കൊടുക്കുന്നതിനോട് പ്രാദേശികതലത്തിൽ വലിയ എതിർപ്പ് നിലനിൽക്കുന്നതു മാത്രമാണ് പ്രശ്നമെന്ന് കർണാടകവും പറയുന്നു. കൊവിഡ് ഭീഷണിയിൽ ആശങ്കയോടെ തുടരുന്ന ജനങ്ങളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാനുള്ള കാലതാമസമേ ഈ പാത തുറക്കുന്നതിലും ഉണ്ടാകൂവെന്ന് ചുരുക്കം. അല്ലാതെ, കേരള മുഖ്യമന്ത്രിയും കൂട്ടരും പറയുന്നതുപോലെ ആരും പ്രതികാരം ചെയ്യുന്നതല്ലെന്ന് മന്ത്രി പറയുന്നു. എന്നാൽ ഇത് ശരിയല്ലെന്ന് കർണാടകം തന്നെ പറയുന്നു.
മൈസൂരുവിൽ നിന്നാണ് ഏറ്റവും കൂടുതൽ പച്ചക്കറികൾ കേരളത്തിലേക്ക് എത്തുന്നതെന്നിരിക്കെ, കുടക് വഴി തന്നെ ചരക്കെത്തണമെന്ന പിടിവാശി ആർക്കാണ്, അത് എന്തിനാണ്? ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ചെന്നൊക്കെ പറഞ്ഞ് കർണാടകവും കേരളവും തമ്മിൽ ശത്രുതയെന്ന മട്ടിലാണ് മന്ത്രിമാരടക്കം ഇപ്പോൾ പ്രചാരണം നടത്തുന്നത്.
അതിന്റെ പിന്നിലെ ഗൂഢലക്ഷൃമെന്താണ്? അതിർത്തി വഴിയുള്ള മൂന്നു പാതകൾ തുറന്നതിനെക്കുറിച്ച് ഒരക്ഷരം മിണ്ടാതെ കുടകിൽ നിന്ന് തലശ്ശേരിയിലേക്ക് വരുന്ന നാലാമത്തെ വഴിയടച്ചതിൽ മാത്രം വലിയ പ്രതിഷേധമെന്ന് സാരം. വാർത്താ സമ്മേളനത്തിൽ പോലും വസ്തുതകൾ മറച്ചു വച്ച്, കർണാടക മുഖ്യമന്ത്രിയെ പഴി ചാരിയ മുഖ്യമന്ത്രിയുടെ ഈ നിലപാട് അങ്ങേയറ്റം അപലപനീയമാണ്. കൊറോണക്കാലത്ത് ഇങ്ങനെ അസത്യം പ്രചരിപ്പിക്കുന്നതിന്റെ ഉദ്ദേശമെന്താണെന്ന് പിണറായി വിജയൻ പറയണം.
കാസർകോട്ടെ പച്ചക്കറി വ്യാപാരികളെയടക്കം ബന്ധപ്പെട്ടപ്പോൾ ചരക്കുനീക്കം സുഗമമായി നടക്കുന്നുവെന്നാണ് എനിക്ക് മനസിലാക്കാനായത്. അതായത്, കാസർകോട് അടക്കമുള്ള മൂന്നു പാതകളിലൂടെ ചരക്കുഗതാഗതം തടസമില്ലാതെ ഇപ്പോൾ നടക്കുന്നുണ്ട്. വസ്തുത ഇതായിരിക്കെ, കേരള- കർണാടക അതിർത്തി അടഞ്ഞു കിടക്കുന്നുവെന്ന വ്യാജ പ്രചാരണം ഇനിയെങ്കിലും നിർത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നാണ് പോസ്റ്റ് . വ്യാപകമായി ചർച്ച ചെയ്യപ്പെട്ട പോസ്റ്റാണ് വ്യാജമാണെന്ന് തെളിഞ്ഞത്.
https://www.facebook.com/Malayalivartha