ബെവ്കോ തുറക്കാൻ ഉടൻ തീരുമാനം! മദ്യം വീടുകളിൽ വിതരണം ചെയ്യാനുള്ള നീക്കം ഹൈക്കോടതി പൊളിച്ചതോടെ ബെവ്കോ തുറക്കാനുള്ള തീരുമാനം വൈകാതെ ഉണ്ടായേക്കുമെന്ന് സൂചന... സർക്കാരിന്റെ ലക്ഷ്യം മദ്യവർജനമാണെന്ന് എക് സൈസ് മന്ത്രി
കൊറോണ വ്യാപനത്തെ കുറിച്ചുള്ള നിർദ്ദേശങ്ങളിൽ ചില സംസ്ഥാനങ്ങൾക്ക് ഇളവു വരുത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു.ഈ സാഹചര്യത്തിൽ ബെവ്കോ തുറക്കുന്നതിൽ വലിയ സാങ്കേതിക തടസ്സം ഉണ്ടാകാൻ സാധ്യതയില്ല. കർശനമായ നിയന്ത്രണത്തോടെ ബെവ്കോ തുറക്കാം. മദ്യം ആവശ്യ സാധനം അല്ലെങ്കിലും മദ്യം കിട്ടാതെയുള്ള ആത്മഹത്യകൾ വർധിക്കുമ്പോൾ അത് തടയാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്. അതായിരിക്കും സർക്കാർ വ്യക്തമാക്കുക.
മരണനിരക്ക് കുറയ്ക്കാൻ വേണ്ടിയാണ് മദ്യ വിതരണം നടത്തുന്നതെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കിയെങ്കിലും അത് കോടതി പുച്ഛിച്ച് തള്ളുകയാണ് ചെയ്തത്.
എന്നാൽ ബുധനാഴ്ച രാത്രി തന്നെ മദ്യ വിതരണം നിർത്തി വയ്ക്കാൻ ബെവ്കോ തീരുമാനിച്ചിരുന്നു .ബെവ്കോ എം ഡി, ജി സ്പർജൻ കുമാറാണ് മദ്യ വിതരണം നിർത്താൻ ബുധനാഴ്ച രാത്രി നിർദ്ദേശം നൽകിയത്.
ഹൈക്കോടതി കേസിൽ കേരളത്തിൽ തിരിച്ചടി ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് നിയമവിദഗ്ദർ ബുധനാഴ്ച സൂചന നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ബെവ്കോ മദ്യവിതരണത്തിൽ നിന്ന് ബുധനാഴ്ച പിൻവാങ്ങിയത്. ഹൈക്കോടതി വിധി അറിഞ്ഞിട്ട് തീരുമാനിക്കാം എന്നാണ് എം ഡി റീജിയണൽ മാനേജർമാരെ അറിയിച്ചത്.
ബെവ് കോ അടച്ചുപൂട്ടിയത് കാരണം സർക്കാർ വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായിരുന്നു. എന്നാൽ ഹൈക്കോടതി തീരുമാനം തിരിച്ചടിയല്ലെന്ന് മന്ത്രിമാരായ ടി.പി. രാമകൃഷ്ണനും ഇ.പി. ജയരാജനും പറഞ്ഞു.
സർക്കാരിന്റെ ലക്ഷ്യം മദ്യവർജനമാണെന്ന് എക് സൈസ് മന്ത്രി ആവർത്തിച്ചു. വിമുക്തി അതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മദ്യാസക്‌തി ഒരു സാമൂഹിക പ്രശ്നമാണെന്ന് അദ്ദേഹം ആവർത്തിച്ചു.
https://www.facebook.com/Malayalivartha