ആലുവയിൽ ആറുവയസുകാരിയെ പിതൃ സഹോദരി ശാരീരികമായി പീഡിപ്പിച്ചുവെന്ന് ആരോപണം; പോലീസ് കേസ് രജിസ്റ്റർ ചെയ്തുവെങ്കിലും പ്രതിയെ കസ്റ്റഡിയിലെടുക്കാനോ അന്വേഷണം ശരിയായ രീതിയിൽ നടത്താനോ തയ്യാറാകുന്നില്ല എന്ന പരാതിയുമായി അമ്മ രംഗത്ത് ; കേസ് അട്ടിമറിക്കാൻ സി പി എം നേതാവിന്റെ പങ്കെന്ത്?
ഏറ്റവും ഞെട്ടലുളവാക്കുന്ന ഒരു ആരോപണമാണ് മലയാളിവാർത്ത കേരളത്തിന് മുന്നിൽ അവതരിപ്പിക്കുന്നത് .ഈ കേസ് തെളിയിക്കേണ്ടത് പോലീസിന്റെയും നിയമ വ്യവസ്ഥയുടെയും ഉത്തരവാദിത്തമാണ്. അതുകൊണ്ടുതന്നെ ഒരു മുൻവിധിക്ക് ഞങ്ങളില്ല .പക്ഷെ, പോക്സോ കേസിൽ ഇരയായ 6 വയസ്സുള്ള കുഞ്ഞിന് നീതി കിട്ടുന്നില്ല എന്ന ആരോപണവുമായി എത്തിയിരിക്കുന്നത് കുഞ്ഞിന്റെ അമ്മയാണ് ..ആ അമ്മയുടെ ഹൃദയം പൊള്ളുന്ന തേങ്ങൽ നിങ്ങൾ കാത് തുറന്നു കേൾക്കുക..
ആലുവയിൽ ആറുവയസുകാരിയെ പിതൃ സഹോദരി ശാരീരികമായി പീഡിപ്പിച്ചുവെന്ന ഗുരുതരമായ പരാതിയാണ് കുട്ടിയുടെ മാതാപിതാക്കൾ ഉന്നയിക്കുന്നത് .ഇത് സംബന്ധിച്ച എടത്തല പോലീസിൽ പരാതി നൽകിയെങ്കിലും കുറ്റാരോപിതയ്‌ക്കെതിരെ പോലീസ് നടപടി സ്വീകരിച്ചില്ലെന്നും പ്രതിയെ പോലീസ് സംരക്ഷിക്കുകയാണ് എന്നും കുട്ടിയുടെ അമ്മ പറയുന്നു. അതെ സമയം കുടുംബവഴക്കാണ് പരാതിയുടെ കാരണമെന്നും പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നുമാണ് പോലീസിന്റെ ഭാഷ്യം. ആലുവ സ്വദേശികളായ ദമ്പതികളുടെ ആറുവയസുകാരിയായ മകളെ കുട്ടിയുടെ അച്ഛന്റെ സഹോദരിയായ ഇരുപത്തൊന്നു വയസുകാരിയായ യുവതി മദ്യം കുടിപ്പിച്ചു എന്നും ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് പരാതി. കുട്ടിയെ ഈ യുവതി മുൻപ് അപായപ്പെടുത്താൻ ശ്രമിച്ചിരുന്നതായും കുട്ടിയുടെ അമ്മ പരാതിയിൽ പറയുന്നു. ഈ യുവതിക്ക് സ്ഥലത്തെ ചില ചെറുപ്പക്കാരും,സി പി എം നേതാവുമായുള്ള ബന്ധം ഈ കേസ് അട്ടിമറിക്കാൻ ഉപയോഗിക്കുന്നു.
എടത്തല പോലീസ് കേസ് രജിസ്റ്റർ ചെയ്തുവെങ്കിലും പ്രതിയെ കസ്റ്റഡിയിലെടുക്കാനോ അന്വേഷണം ശരിയായ രീതിയിൽ നടത്താനോ തയ്യാറാകുന്നില്ല എന്നാണ് കുട്ടിയുടെ അമ്മ പറയുന്നത് . മെയ് ഒന്നിനാണ് ആലുവ എസ് പി ഓഫീസിൽ പരാതി നൽകിയത്. ഇതുവരെയും അന്വേഷണത്തിൽ യാതൊരു പുരോഗതിയുമില്ലെന്നും കുട്ടിയുടെ അമ്മ ആരോപിക്കുന്നു.
അതേസമയം ഈ പരാതിയുടെ പിന്നിൽ കുടുംബവഴക്കും സ്വത്തുതർക്കവുമാണ് എന്നും ശാരീരിക പീഡനം നടന്നതായി പറയുന്ന ഒരു മെഡിക്കൽ റിപ്പോർട്ടോ മറ്റു തെളിവുകളോ തങ്ങൾക്കു ലഭിച്ചിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. അന്വേഷണം തുടരുകയാണെന്നും എടത്തല പോലീസ് പറഞ്ഞു. ഐജി ബാലാവകാശ കമ്മീഷൻ, ജനറൽ രെജിസ്റ്റാർ ,മുഖ്യമന്ത്രി തുടങ്ങി എല്ലാ തലത്തിലും അന്വേഷണം ഊർജിതപ്പെടുത്താനും പ്രതിയെ അറസ്റ്റ് ചെയ്യാനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പരാതി നൽകിയിട്ടുണ്ടെന്നും കുട്ടിയുടെ അമ്മ പറഞ്ഞു
ഈ സംഭവം കേരളം മനസാക്ഷിയെ നടുക്കുന്നതാണ്. ഇരയാക്കപ്പെട്ടതായി പരാതി ഉയർന്നിരിക്കുന്നത് ആറ് വയസുകാരിക്കാണ് . പ്രതിയുടെ സ്ഥാനത്ത് ഇരുപത്തിയൊന്ന് വയസുകാരിയായ മറ്റൊരു പെൺകുട്ടിയാണ്. അന്വേഷണം ഇങ്ങനെ വലിച്ചു നീട്ടാൻ പാടുള്ളതല്ല. പെൺകുഞ്ഞിന്റെ അമ്മയുടെ ആരോപണം ശരിയെങ്കിൽ ഇത്രെയും പെട്ടന്ന് തന്നെ ആ കുഞ്ഞിന് നീതി ലഭ്യമാകേണ്ടത് കേരളത്തിന്റെ ആവശ്യമാണ്. അതുകൊണ്ടുതന്നെയാണ് ഈ കേസ് ഇങ്ങനെ ഒരു അവസാനമില്ലാത്ത വലിച്ചു നീട്ടരുതെന്നു മലയാളിവാർത്ത ആവശ്യപ്പെടുന്നത്. ഇരയാക്കപ്പെട്ടു എന്നുപറയുന്നത് പിഞ്ചുകുഞ്ഞാണ്, മറുവശത്തുള്ളതും ഒരു പെൺകുട്ടിയാണ്. ഇവിടെ കുട്ടിയുടെ അമ്മ ആരോപിക്കുന്നത് പ്രദേശത്തെ ഒരു സി പിഎം നേതാവ് ഈ കേസ് ഒതുക്കിത്തീർക്കാൻ ശ്രമം നടത്തുന്നുണ്ടെന്നാണ്. തങ്ങൾ നീതി കിട്ടാനായി അലയാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായെന്നാണ് . ഉന്നയിക്കപ്പെടുന്ന ആരോപണം ഗുരുതരമാണ്... ഈ സംഭവവും നടുക്കമുളവാക്കുന്നതാണ്.
തെളിവുകൾ ലഭിച്ചില്ലെന്ന് പറഞ്ഞു കൈമലർത്തി ഈ കേസ് ഇങ്ങനെ വലിച്ചു നീട്ടിയാൽ ഇവിടെ
ബാലാവകാശ കമ്മീഷൻ ഉൾപ്പെടെ ഈ കേസിൽ തെളിവെടുപ്പ് നടത്തിയതാണ്.ഇനിയും സത്യങ്ങൾ മൂടി വെക്കാതെ തങ്ങൾക്കു മുന്നിൽ ലഭ്യമായവ,തങ്ങൾക്കു മനസിലായ സത്യങ്ങൾ ഈ സമൂഹത്തോട് വിളിച്ചു പറയാനുള്ള ബാധ്യത ,കേസ് തെളിയിക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്താനുള്ള ബാധ്യത കമ്മീഷനുമുണ്ട്.
നീതിന്യായ വ്യവസ്ഥ കണ്ണ് തുറന്നെ മതിയാകൂ.. ഈ കേസിന്റെ പിന്നിൽ മറഞ്ഞിരിക്കുന്ന സത്യം പുറത്തുവരണം . അതിനു ഇപ്പോഴത്തെ അന്വേഷണ സംഘത്തിന് സാധിക്കില്ല എങ്കിൽ ക്രൈം ബ്രാഞ്ചിനോ മറ്റു അന്വേഷണ ഉദ്യോഗസ്ഥർക്കോ ചുമതല കൈമാറി എന്താണ് ഈ കേസിനു പിന്നിലെ യഥാർത്ഥ വസ്തുത എന്നത് പുറത്തുകൊണ്ടുവന്നേ മതിയാകൂ.
https://www.facebook.com/Malayalivartha