നിർമാതാവെന്ന വ്യാജേന ഷംനയുടെ വീട്ടിലെത്തിയത് കോട്ടയംകാരൻ; വ്യാജനേ പൊക്കിയപ്പോൾ അന്വേഷണം മറ്റൊരു ട്വിസ്റ്റിലേക്ക്... ഇവർ ആള് ചില്ലറക്കാരല്ല, പുറത്ത് വരുന്നത് ആരെയും ഞെട്ടിക്കുന്ന വിവരങ്ങൾ
നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടിയ കേസിൽ പുറത്ത് വരുന്നത് ആരെയും ഞെട്ടിക്കുന്ന വിവരങ്ങളാണ്. പ്രമുഖരെ കെണിയിലാക്കി തയ്യാറാക്കിയത് വമ്പൻ പ്ലാനുകളായിരുന്നു. നടി ഷംന പോലീസിൽ പരാതിപ്പെട്ടതോടെയാണ് തട്ടിപ്പു സംഘത്തിന്റെ ചുരുളഴിയാൻ തുടങ്ങിയത്. ഇപ്പോഴിതാ കേസിൽ പുറത്ത് വരുന്നത് മറ്റൊരു ട്വിസ്റ്റാണ്.
നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസിൽ നിർമാതാവെന്ന പേരിൽ നടിയുടെ വീട്ടിലെത്തിയ രാജു തോമസിനെ പോലീസ് ചോദ്യം ചെയ്തു. ജോണി എന്ന പേരിലാണ് ഇയാൾ ഷംനയുടെ വീട്ടിലെത്തിയത്. ഷംന കാസിം പറഞ്ഞിട്ടെന്ന പേരിലാണ് നിർമ്മാതാവെന്ന് അറിയിച്ചയാൾ ജൂൺ 20 ന് മരടിലെ വീട്ടിലെത്തിയത്.
മാതാപിതാക്കളുമായി സംസാരിക്കാനും ശ്രമിച്ചു. വീട്ടിൽ കയറ്റാൻ അവർ അനുവദിച്ചില്ല. വീട്ടിൽ വരാൻ താൻ ആരോടും പറഞ്ഞിട്ടില്ലെന്ന് ഷംന പൊലീസിന് മൊഴി നൽകിയിരുന്നു. വിദേശത്തു നിന്നുള്ള സന്ദേശമനുസരിച്ചാണ് ഇയാൾ വന്നതെന്ന് ഐ.ജി. വിജയ് സാഖറെ പറഞ്ഞു. സന്ദേശം അയച്ചയാളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. നിർമ്മാതാവെന്നു പരിചയപ്പെടുത്തിയ വ്യക്തി കോട്ടയം സ്വദേശിയാണെന്നാണ് പുറത്ത് വരുന്ന സൂചന
ഷംന പോലീസിനു നൽകിയ മൊഴിയിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. തട്ടിപ്പുസംഘത്തിൽ സ്ത്രീകളുമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. മുഖ്യപ്രതികളിൽ ഒരാളുടെ ഭാര്യയാണ് വിവാഹാലോചനയിൽ ചെറുക്കന്റെ മാതാവായി നടിച്ചതെന്നാണ് പോലീസ് കരുതുന്നത്. കേസുമായി ബന്ധപ്പെട്ട് കാസർകോട് സ്വദേശിയായ ടിക് ടോക് താരം യാസറിൽനിന്ന് മൊഴിയെടുത്തു. ഇയാളുടെ ചിത്രവും വീഡിയോയും ഉപയോഗിച്ചാണ് സംഘം തട്ടിപ്പിനു ശ്രമിച്ചത്. തനിക്ക് പ്രതികളുമായി ബന്ധമില്ലെന്ന് ഇയാൾ മൊഴി നൽകി. കേസിൽ 10 പ്രതികളാണ് അറസ്റ്റിലായിരിക്കുന്നത്.
അതേസമയം ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ മൂന്ന് പ്രതികൾക്ക് ജാമ്യം. അബൂബക്കർ, ഹാരിസ്, ശരത് എന്നിവർക്ക് എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒന്നാം പ്രതിയുടെ സഹോദരനാണ് ഹാരിസ്. ഒരു ലക്ഷം രൂപയ്ക്കുള്ള രണ്ടാൾ ജാമ്യം, തിങ്കളാഴ്ചകളിൽ അന്വേഷണോദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം, പാസ്പോർട്ട് ഹാജരാക്കണം എന്നീ വ്യവസ്ഥകളും കോടതി വെച്ചിട്ടുണ്ട്.
അതേസമയം സംഭവത്തിൽ സ്ത്രീ ഉൾപ്പെടെ മൂന്നു പേരെക്കൂടി അറസ്റ്റുചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. വിവാഹം ആലോചിച്ച റഫീക്കിന്റെ മാതാവെന്ന പേരിൽ ഫോൺവിളിച്ച തൃശൂർ വാടാനപ്പിള്ളി സ്വദേശിനിയാണ് ഒരാൾ.
തട്ടിപ്പിനും തട്ടിക്കൊണ്ടുപോകലിനും ആസൂത്രണം നടത്തിയ സംഘത്തിലെ അംഗങ്ങളാണ് മറ്റു രണ്ടുപേർ. ഇവരുടെ ഒളിത്താവളങ്ങൾ സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന.ടിക് ടോക്ക് നടനായ യാസിറിനെ ഇന്നലെ പൊലീസ് ചോദ്യം ചെയ്തു. സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ. റഫീക്കിന്റെ സംഘവുമായി തനിക്ക് ബന്ധമില്ലെന്നും തട്ടിപ്പിനെക്കുറിച്ച് അറിയില്ലെന്നും ഇയാൾ മൊഴി നൽകിയതായാണ് വിവരം.
https://www.facebook.com/Malayalivartha