Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണം; പ്രതിഷേധം ശക്തമായി; അവസാനം അന്വേഷിക്കാന്‍ തയ്യാറായി പോലീസ്; പക്ഷേ പ്രതീക്ഷയൊന്നും വേണ്ട; മുഖ്യമന്ത്രി ഇനിയും ഇങ്ങനെയൊരു കാര്യം അറിഞ്ഞിട്ടില്ല; സൈബര്‍ ആക്രമണത്തിന് നേതൃത്വം നല്‍കുന്നത് പാര്‍ട്ടി തന്നെ

11 AUGUST 2020 01:24 PM IST
മലയാളി വാര്‍ത്ത

പിണറായി സര്‍ക്കാരിന്റെ കൊള്ളരുതായിമകള്‍ ചോദ്യം ചെയ്തതോടെ മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും അവര്‍ വെറുക്കപ്പെട്ടവരായി. വിമര്‍ശിക്കുന്നവരെ ചെളിവാരി തേക്കുന്ന തന്ത്രം സി.പി.എം തുടങ്ങിട്ടും നാളു കുറെയായി. അത് ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും അവര്‍ പയറ്റുന്നുവെന്ന് മാത്രം. തങ്ങളെ വിമര്‍ശിക്കുന്നവരെ താഴ്ത്തിക്കെട്ടാന്‍ എന്തു നെറികേടും അവര്‍ കാണിക്കുമെന്നതിന് തെളിവാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണം. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ മുഖ്യമന്ത്രി അറിഞ്ഞില്ലെങ്കില്‍ പോലീസ് ഇപ്പോള്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. സൈബര്‍ അതിക്രമങ്ങള്‍ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, പോലീസ് സൈബര്‍ ഡോം അന്വേഷിക്കും. ഇതു സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി കേരള പൊലീസ് അറിയിച്ചു. പത്രപ്രവര്‍ത്തക യൂണിയനും മാധ്യമപ്രവര്‍ത്തകരും ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

സര്‍ക്കാരിന് എതിരായ വാര്‍ത്തകളുടെയും ചോദ്യങ്ങളുടെയും പേരില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി അടക്കമുള്ളവര്‍ നടത്തുന്ന സൈബര്‍ ആക്രമണങ്ങള്‍ താന്‍ അറിഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെയും പറഞ്ഞത്. ഇതു സംബന്ധിച്ച് പത്രപ്രവര്‍ത്തക സംഘടനയായ കെയുഡബ്ല്യുജെ മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയെക്കുറിച്ചു പോലും മുഖ്യമന്ത്രി അറിഞ്ഞിട്ടില്ല. സര്‍ക്കാരിനെതിരായ ഗൂഢാലോചന ആരോപിച്ചു കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്നാണു സിപിഎം അനുഭാവികളും മറ്റും മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ സൈബര്‍ ആക്രമണം ശക്തമാക്കിയത്. താന്‍ മാധ്യമപ്രവര്‍ത്തകെ വ്യക്തപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും വിമര്‍ശിക്കുന്ന ആളുകളെ കൈകാര്യം ചെയ്യുന്ന സമീപനം താനോ തന്റെ പാര്‍ട്ടികാരെ ഇതുവരെ എടുത്തിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പറഞ്ഞതിലെ ആത്മാര്‍ത്ഥയില്‍ ഇനി ആരും സംശയം പ്രകടിപ്പിക്കരുത്. അത് അങ്ങനെയാണെന്ന് കേരളത്ത് നല്ല ബോധ്യമുള്ള കാര്യമാണല്ലോ. അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി മാധ്യമപ്രവര്‍ത്തകരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചു സൈബര്‍ ആക്രമണ നിര്‍ദേശം പോകുന്നതും മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അതിനെ പരോക്ഷമായി ന്യായീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇതെ നിലപാട് തന്നെയാണ് സി.പി.എമ്മിലെ മറ്റു മുതിര്‍ന്ന നേതാക്കള്‍ക്കുമുള്ളത്. എന്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘന്റെ ന്യായികരണത്തിലും ഇതു വ്യക്തമായിരുന്നു. രാഷ്ട്രീയക്കാരെയും അവരുടെ കുടുംബങ്ങളെയും വിമര്‍ശിക്കുമ്പോള്‍ മാധ്യമങ്ങളും ശ്രദ്ധിക്കണമെന്നാണ് വിജയരാഘവന്റെ മുന്നറിയിപ്പ്. മാധ്യമങ്ങള്‍ നിയന്ത്രണം പാലിച്ചാല്‍ കൊള്ളാമെന്നാണ് അദ്ദേഹം പറയുന്നത്. നേതാക്കള്‍ക്കില്ലാത്ത സംയമനം അണികളില്‍ നിന്നും പ്രതീക്ഷിക്കുന്നത് നന്നെ തെറ്റല്ലെ. അപ്പോള്‍ മുഖ്യമന്ത്രിക്ക് കീഴിലുള്ള പോലീസ് എന്ത് അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കുമെന്ന് മാധ്യമപ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.

മുഖ്യമന്ത്രിയോട് വാര്‍ത്തസമ്മേളനത്തില്‍ സര്‍ക്കാരിനെതിരേ ഉയരുന്ന വിമര്‍ശനങ്ങളെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ ചോദിച്ചതിനാണ് ഏഷ്യനെറ്റിലെ മാധ്യമപ്രവര്‍ത്തകരായ അജയ്‌ഘോഷ്, കമലേഷ് എന്നിവര്‍ക്കെതിരേ സൈബര്‍ ആക്രമണം നടത്തുന്നത്. കലേഷിന്റെ ഭാര്യയും ഏഷ്യാനെറ്റിലെ തന്നെ മാധ്യമപ്രവര്‍ത്തകയുമായി പ്രജുല വിവാഹമോചനം തേടുന്നെന്ന് സ്വര്‍ണക്കടത്തിലെ പ്രതി സ്വപ്‌നയുമായുള്ള അവിഹിതബന്ധമാണ് ഇതിനു കാരണമെന്നതടക്കം പോസ്റ്റുകളാണ് സൈബര്‍ സഖാക്കള്‍ പ്രചരിപ്പിക്കുന്നത്. കൂടാതെ മനോരമ ചാനലില്‍ ചര്‍ച്ചകളില്‍ സര്‍ക്കാരിനെ വിവിധ വിഷയങ്ങളില്‍ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകയായ നിഷയെ സൈബര്‍ സഖാക്കള്‍ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. നിഷയുടെ ഭര്‍ത്താവ് മരിച്ചു ആദാരാഞ്ജലികള്‍ എന്നതടക്കം പോസ്റ്റുകളാണ് സോഷ്യല്‍മീഡിയയില്‍. മരിച്ചിട്ടില്ലെങ്കില്‍ നാളെ തിരുത്താം എന്നുള്ള അടിക്കുറുപ്പും ഒപ്പമുണ്ട്. തികച്ചും വ്യക്തിപരമായി അശ്ലീലം നിറഞ്ഞ അധിക്ഷേപം ആണ് സഖാക്കള്‍ നടത്തുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (6 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (6 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (6 hours ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (6 hours ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (7 hours ago)

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (7 hours ago)

ചൈനയില്‍ നിന്നും പാകിസ്ഥാന്‍ തുടര്‍ച്ചയായി വായ്പ എടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്  (10 hours ago)

വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി നിയമന ഉത്തരവ് നല്‍കും: ജോലി തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍  (10 hours ago)

പുഴയില്‍ കണ്ടെത്തിയത് മൂന്നു ദിവസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം  (11 hours ago)

20,000 കോടിയുടെ വമ്പന്‍ കരാറുമായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ്  (11 hours ago)

സൂരജിന്റെ ചേതനയറ്റ ശരീരത്തിൽ അവസാനമായി ബാക്കിയായ തെളിവ്..  (12 hours ago)

സംസ്ഥാന എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു  (12 hours ago)

ഫ്‌ലാറ്റില്‍ 4 വര്‍ഷമായി പുറത്തിറങ്ങാതെ ജീവിച്ച മലയാളിയെ രക്ഷപ്പെടുത്തി  (12 hours ago)

Tirppur- ഒരു നേരം പോലും സമാധാനം തരില്ലെന്ന് യുവതി  (13 hours ago)

THRISSUR അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്  (13 hours ago)

Malayali Vartha Recommends