കൊച്ചിയില്‍ ഇന്റര്‍വ്യൂവിനാണെന്ന് പറഞ്ഞ് പെണ്‍കുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയത് വാട്‌സ്‌ആപ്പ് ഗ്രൂപ്പുവഴി പരിചയത്തിലായ കാമുകനൊപ്പം ലോഡ്ജിൽ; കണ്ടുമുട്ടൽ അതിരു കടന്നതോടെ രക്തസ്രാവം മൂലം 19കാരി ബോധരഹിതയായി! മരിച്ചെന്നറിഞ്ഞതോടെ മുങ്ങിയ യുവാവിനെ പൊക്കി പോലീസ്... നാടിനെ ഞെട്ടിച്ച സംഭവമിങ്ങനെ....
കൊച്ചിയില്‍ ജോലിക്കുള്ള ഇന്റര്‍വ്യൂവിനെത്തിയ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ യുവാവ് പൊലീസ് പിടിയില്‍. വൈപ്പിന്‍ എടവനക്കാട് കാവുങ്കല്‍ വീട്ടില്‍ ഗോകുല്‍ എന്ന 23 കാരനാണ് അറസ്റ്റിലായത്.
എഴുപുന്ന സ്വദേശിനിയായ 19 കാരിയാണ് മരിച്ചത്. അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ ഏതാനും പേര്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും പെണ്‍കുട്ടി മരിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച രണ്ടു മണിയോടെയാണ് സംഭവം. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് കുടുങ്ങിയത്.
വാട്സ് ആപ്പ് ഗ്രൂപ്പു വഴിയാണ് പെണ്‍കുട്ടിയും യുവാവും പരിചയത്തിലായതെന്ന് പൊലീസ് പറഞ്ഞു. എറണാകുളത്തെ ഒരു സ്ഥാപനത്തില്‍ ഇന്റര്‍വ്യൂ എന്ന് പറഞ്ഞാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങിയത്.
എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള ലോഡ്ജില്‍ രാവിലെ 11 മണിയോടെ ഇരുവരും മുറിയെടുത്തു. ലോഡ്ജ് മുറിയില്‍ വെച്ച് പെണ്‍കുട്ടി ബോധരഹിതയായി. തുടര്‍ന്ന് യുവാവ് ചില സുഹൃത്തുക്കളുടെ സഹായത്തോടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഇതോടെ യുവാവ് മുങ്ങി. ലോഡ്ജില്‍ കൊടുത്ത തിരിച്ചറിയല്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ പിന്നീട് യുവാവിനെ പൊലീസ് പിടികൂടുകയായിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്കാരം നടത്തി.
https://www.facebook.com/Malayalivartha