പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലക്ഷ്യം വെയ്ക്കുന്ന ഗോകുലിന്റെ ഇഷ്ടം മറ്റൊന്ന്... 19കാരിയുടെ കൊലപാതകത്തിന് അറസ്റ്റിലാകുന്നതിന് മുൻപ് പോക്സോ കേസിലെ പ്രതി.... ഇഷ്ടമുള്ള പെൺകുട്ടികളെ വലയിൽ വീഴ്ത്തുന്നത് ആദ്യ ലൈംഗിത ആസ്വദിക്കുവാൻ ! നാട്ടിലെ പൂവാലൻ പെൺകുട്ടികളെ വലവീശി പിടിച്ചത് സോഷ്യൽമീഡിയ വഴി... രക്തം വാർന്ന് മരിച്ച പെൺകുട്ടിയുടെ വാർത്ത പുറത്ത് വരുമ്പോൾ അമ്പരന്ന് നാട്ടുകാരും
ഹോട്ടലില്‍ 19കാരി രക്തം വാര്‍ന്ന് മരിച്ച സംഭവത്തില്‍ അറസ്റ്റിലായ വൈപ്പിന്‍ എടവനക്കാട് സ്വദേശി കാവുങ്കല്‍ ഗോകുലിന് പെണ്‍കുട്ടിയുമായി ഉണ്ടായിരുന്നത് ഒരു മാസത്തെ പരിചയം മാത്രം. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇവര്‍ പരസ്പരം തങ്ങളുടെ ഫോണ്‍ നമ്ബറുകള്‍ കൈമാറുകയും ചുരുങ്ങിയ നാളുകള്‍ കൊണ്ട് പ്രണയബദ്ധരാകുകയുമായിരുന്നു.
പ്രണയം കലശലായതോടെ ആലപ്പുഴ എഴുപുന്ന സ്വദേശിയായ പെണ്‍കുട്ടിയെ എറണാകുളത്തെ ഹോട്ടല്‍ മുറിയിലേക്ക് 25കാരനായ ഗോകുല്‍ ക്ഷണിക്കുകയായിരുന്നു. തനിക്ക് ഒരു ഇന്റര്‍വ്യൂ ഉണ്ടെന്ന് വീട്ടില്‍ കള്ളം പറഞ്ഞുകൊണ്ടാണ് പെണ്‍കുട്ടി ഗോകുലിനെ കാണുന്നതിനായി എറണാകുളത്തേക്ക് എത്തിയതും ശേഷം ഇരുവരും ഹോട്ടലില്‍ മുറിയെടുത്തതും. ശേഷം ഹോട്ടല്‍ മുറിയില്‍ വച്ച് പെണ്‍കുട്ടിക്ക് രക്തസ്രാവമുണ്ടായി.
രാവിലെ 11.30നാണ് സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തെ ഹോട്ടലില്‍ ഇരുവരും മുറിയെടുത്തത്. രണ്ട് മണിയോടെയാണ് പെണ്‍കുട്ടിക്ക് രക്തസ്രാവമെന്ന് ഹോട്ടല്‍ റിസപ്ഷനില്‍ അറിയിച്ചത്. ജീവനക്കാരന്റെ സഹായത്തോടെയാണ് യുവതിയെ ഓട്ടോറിക്ഷയില്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. ഇതറിഞ്ഞ ഗോകുല്‍ സ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു.
ഹോട്ടലില്‍ എത്തി ഫോണ്‍ നമ്ബര്‍ ശേഖരിച്ചാണ് പൊലീസ് ഗോകുലിനെ പിടിച്ചത്. ആലുവയില്‍ നിന്ന് രക്ഷപ്പെട്ട ഗോകുലിനെ ഇടപ്പള്ളിയില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. ഇതിനിടെയാണ് പ്രണയവും മറ്റും സമ്മതിച്ചത്. ഇതിനിടെ കുറ്റകരമായ അനാസ്ഥയുണ്ടായെന്ന് കണ്ടെത്തി. ഇതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അപകടനിലയിലായ പെണ്‍കുട്ടിയെ സമയത്ത് ആശുപത്രിയിലേക്ക് എത്തിക്കാത്തതിനാലാണ് മരണപ്പെട്ടതെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. ഇരുവരും തങ്ങളുടെ വീടുകളില്‍ പറയാതെയാണ് ഹോട്ടലില്‍ മുറിയടുത്തതെന്ന കാരണം കൊണ്ടാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ ഗോകുല്‍ മടിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.
താനും പെണ്‍കുട്ടിയും തമ്മില്‍ പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്ന് ഗോകുല്‍ പറയുന്നുണ്ടെങ്കിലും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ ഇക്കാര്യം പൊലീസിന് സ്ഥിരീകരിക്കാനാകൂ. പെണ്‍കുട്ടിയുടെ മേല്‍ ഗോകുല്‍ ബലപ്രയോഗം നടത്തിയതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു.
അതേസമയം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പ്രതി ഗോകുല്‍ നേരത്തെ പോക്സോ കേസില്‍ അറസ്റ്റിലായിരുന്ന ആളാണെന്ന് പൊലീസ് പറയുന്നു. പ്രായപൂര്‍ത്തി ആകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് ഞാറയ്ക്കല്‍ പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നത്. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. നാലു മാസം മാത്രം ബന്ധം തുടരുകയും പിന്നീട് പ്രതി പെണ്‍കുട്ടിയുമായി വഴക്കുണ്ടാക്കി പിരിയുകയുമായിരുന്നു.
https://www.facebook.com/Malayalivartha