Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....

ഒരു അച്ഛന്റെ വെളിപ്പെടുത്തല്‍; ആ ശബ്ദദം തേജസിന്റെത് തന്നെ; തേസജ് നാലു ദിവസമായി വീട്ടില്‍ വന്നിട്ടില്ല; സി.പി.എമ്മിന്റെ പങ്ക്; മുംബൈ അധോലോകവുമായിയുള്ള ബന്ധം; കെ.എം ഷാജി വധഭീഷണി കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍

24 OCTOBER 2020 09:49 AM IST
മലയാളി വാര്‍ത്ത

കെ.എം ഷാജി എം.എല്‍.എക്കെതിരായ വധഭീഷണിക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. തന്നെ വധിക്കാന്‍ മുംബൈ അധോലോകത്തിലുള്ള ചിലര്‍ക്ക് പാപ്പിനിശ്ശേരി സ്വദേശി ക്വട്ടേഷന്‍ നല്‍കിയെന്നായിരുന്ന കെ.എം ഷാജിയുടെ പരാതി. ഇതിന് തെളിവായി പാപ്പനിശ്ശേരി സ്വദേശി തേജസിന്റെ ഫോണ്‍ ശബ്ദരേഖയും അദ്ദേഹം പുറത്ത് വിട്ടിയിരുന്നു. പോലീസിന് നല്‍കിയ ഫോണ്‍ സംഭാഷണം തന്റെ മകന്റെത് തന്നെയാകാനാണ് സാധ്യതയെന്ന് പാപ്പിനിശ്ശേരി വെസ്റ്റ് സ്വദേശി തേജസ്സിന്റെ അച്ഛന്‍ കുഞ്ഞിരാമന്‍ പറയുന്നത്. മദ്യലഹരിയിലാകാം തേജസ്സ് ഇക്കാര്യം പറഞ്ഞതെന്നും, ഇതിന്റെ പേരില്‍ താന്‍ ഷാജിയോട് വേണമെങ്കില്‍ മാപ്പപേക്ഷിക്കാമെന്നും കുഞ്ഞിരാമന്‍ പറയുന്നു.

മകന്‍ മുംബൈയില്‍ താമസിച്ചിരുന്നെങ്കിലും അധോലോകവുമായൊന്നും ബന്ധമില്ല. മകനെ കുടുക്കാന്‍ സംഭാഷണം ചിലര്‍ ചോര്‍ത്തിയതാകു'മെന്നും തേജസ്സിന്റെ അച്ഛന്‍ പറയുന്നു. തേജസ്സ് സിപിഎം അനുഭാവിയാണെന്ന് കുഞ്ഞിരാമന്‍ സമ്മതിക്കുന്നുണ്ട്. പക്ഷേ, സജീവപാര്‍ട്ടി പ്രവര്‍ത്തകനല്ലെന്ന് പറയുന്നു. ഇത് തേജസ്സ് മദ്യലഹരിയില്‍ വിളിച്ച ഫോണ്‍ കോള്‍ ആകാനാണ് സാധ്യതയെന്നാണ് അച്ഛന്‍ പറയുന്നത്. നാല് ദിവസമായി തേജസ് വീട്ടില്‍ വന്നിട്ടില്ലെന്നും എവിടെയാണെന്ന് അറിയില്ലെന്നും അച്ഛന്‍ പറഞ്ഞു. ഷാജി പോലീസില്‍ പരാതി നല്‍കിയ അന്ന് മുതല്‍ തേജസ്സ് ഒളിവില്‍ പോയെന്നാണ് വിവരം. നിലവില്‍ വളപട്ടണം സിഐയാണ് കേസന്വേഷിക്കുന്നത്.

ആരോ മകനെ കുടുക്കിയതാണ്. പോലീസ് വന്നിട്ട് ചോദിച്ചത്, മുംബൈ അധോലോകവുമായി എന്താണ് തേജസ്സിന് ബന്ധമെന്നാണ്. മുംബൈയില്‍ ഞങ്ങള്‍ക്ക് ബന്ധങ്ങളില്ല. തന്റെ കൂടെ മുംബൈയില്‍ വന്ന്, അവിടെ നിന്ന് ഗള്‍ഫില്‍ പോയതാണ് തേജസ്സ്. തേജസ്സ് ജോലി ചെയ്തതെല്ലാം ഗള്‍ഫിലാണെന്നും തേജസിന്റെ അച്ഛന്‍ പറയുന്നു. തേജസ്സ് എവിടെയാണ് ഉള്ളതെന്ന് അറിയില്ലെന്ന് അച്ഛന്‍ പറയുന്നു. തന്റെ കുടുംബം സിപിഎം അനുഭാവമുള്ള കുടുംബമാണ്. മകന്‍ തേജസ്സ് പഠിച്ചിരുന്ന കാലത്ത് പയ്യന്നൂര്‍ കോളേജില്‍ എസ്എഫ്‌ഐയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഷ്ട്രീയപ്രവര്‍ത്തനം ആയിട്ടില്ല. കോളേജില്‍ ചെറിയ അടിപിടിക്കേസൊക്കെ ഉണ്ടായിട്ടുണ്ടെന്നും കുഞ്ഞിരാമന്‍ പറഞ്ഞു.

ഖത്തറില്‍ ജോലി ചെയ്തിരുന്ന തേജസ്സ് ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് രണ്ട് മാസം മുമ്പെയാണ് നാട്ടിലെത്തിയത്. വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന് കെ എം ഷാജി പരാതി നല്‍കിയ ദിവസം മുതല്‍ തേജസ്സിനെ കാണാനില്ല. രണ്ട് ദിവസമായി ഫോണ്‍ സ്വിച്ചോഫാണ്. പത്ത് വര്‍ഷത്തിലധികമായി ഗള്‍ഫില്‍ ജോലി ചെയ്യുന്ന തേജസ്സിന് നാട്ടില്‍ അധികം സുഹൃത്തുക്കളില്ല. എട്ടാം ക്ലാസ്സ് വരെ മുംബൈയിലാണ് തേജസ്സ് പഠിച്ചത്. അവിടെയുള്ള സുഹൃത്തുക്കളുടെ അടുത്തേക്ക് ഇയാള്‍ മുങ്ങിയിരിക്കാമെന്ന് പോലീസ് കരുതുന്നു.

കണ്ണൂരിലെ സിപിഎം പ്രവര്‍ത്തകന്‍ തന്നെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന് കാട്ടി കഴിഞ്ഞ തിങ്കളാഴ്ചയാണ് കെ എം ഷാജി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുന്നത്. ഈ പരാതിയാണ് വളപട്ടണം പോലീസിന് ഡിജിപി കൈമാറിയത്. എന്താണ് വധിക്കാനുള്ളതിന് പ്രകോപനമായതെന്നത് എംഎല്‍എ പരാതിയില്‍ പറഞ്ഞിട്ടില്ല. അത് പോലീസ് പ്രധാനമായും അന്വേഷിക്കുന്നുമുണ്ട്.

അതെ സമയം കെ.എം. ഷാജി എം.എല്‍.എയ്‌ക്കെതിരായ വധഭീഷണി രാഷ്ട്രീയമായി ഉപയോഗപ്പെടുത്താന്‍ യു.ഡി.എഫ് ശ്രമിക്കുന്നുണ്ട്. സംഭവം അതീവ ഗൗരവമുള്ളതാണെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞത്. കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ഗൂഢാലോചന നടന്നത് വ്യക്തമായ സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം. രാഷ്ട്രീയമായി എതിര്‍ചേരിയിലുള്ളവരെ ഉന്മൂലനംചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ ജനാധിപത്യത്തിനുതന്നെ ഭീഷണിയാണ്. ഇത്തരം വിഷയത്തിലുള്ള ഗൂഢാലോചനകള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കുമാത്രമേ പുറത്തുകൊണ്ടുവരാന്‍ സാധിക്കൂ. ഇത് ലീഗിന്റെയോ യു.ഡി.എഫിന്റെയോ മാത്രം വിഷയമായി സര്‍ക്കാര്‍ കാണരുത്. രാഷ്ട്രീയത്തില്‍ ഉറച്ച നിലപാട് എടുക്കുന്നവര്‍ക്കെതിരായ ഭീഷണിയാണിത്. കേരളത്തില്‍ ഇതനുവദിച്ചുകൂടാ. മുഖ്യമന്ത്രി വിഷയത്തെ ഗൗരവമായി കണ്ട് അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് മുസ്ലിം ലീഗിന്റെ ആവശ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (5 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (6 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (6 hours ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (6 hours ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (7 hours ago)

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (7 hours ago)

ചൈനയില്‍ നിന്നും പാകിസ്ഥാന്‍ തുടര്‍ച്ചയായി വായ്പ എടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്  (10 hours ago)

വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി നിയമന ഉത്തരവ് നല്‍കും: ജോലി തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍  (10 hours ago)

പുഴയില്‍ കണ്ടെത്തിയത് മൂന്നു ദിവസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം  (11 hours ago)

20,000 കോടിയുടെ വമ്പന്‍ കരാറുമായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ്  (11 hours ago)

സൂരജിന്റെ ചേതനയറ്റ ശരീരത്തിൽ അവസാനമായി ബാക്കിയായ തെളിവ്..  (12 hours ago)

സംസ്ഥാന എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു  (12 hours ago)

ഫ്‌ലാറ്റില്‍ 4 വര്‍ഷമായി പുറത്തിറങ്ങാതെ ജീവിച്ച മലയാളിയെ രക്ഷപ്പെടുത്തി  (12 hours ago)

Tirppur- ഒരു നേരം പോലും സമാധാനം തരില്ലെന്ന് യുവതി  (13 hours ago)

THRISSUR അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്  (13 hours ago)

Malayali Vartha Recommends