'മന്ത്രിയും സംവിധായകനും എന്നു വേണ്ട പ്രമുഖര്‍ ഒക്കെ തങ്ങളെ പീഡിപ്പിച്ചു എന്നും പറഞ്ഞു കാലങ്ങള്‍ കഴിയുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തുറന്നു പറച്ചില്‍ സീന്‍ ചെയ്യുന്നവരെ നിങ്ങളോട് പുച്ഛം മാത്രം...' വ്യാജ പീഡന പരാതികളുമായി വ്യക്തി വിരോധം തീര്‍ക്കാന്‍ ശ്രമിക്കുന്നവർക്കെതിരെ ഡോ. അനുജ ജോസഫ് രംഗത്ത്
ഒരാളുടെ ശരീരത്തില്‍ അനുവാദമില്ലാതെ സ്പര്‍ശിക്കുന്നത് പോലും തെറ്റാണ് എന്നത് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ്. ഇത്തരം മോശം അനുഭവങ്ങള്‍ നിരവധി പേര്‍ക്ക് ഉണ്ടാകാറുണ്ട്. ഇത്തരക്കാര്‍ക്ക് അനുഭവിക്കേണ്ടി വരുന്ന മാനസിക, ശാരീരിക ബുദ്ധിമുട്ടുകള്‍ വളരെ വലുത് തന്നെയാണ്. ശരീരത്തിലെ മുറിവ് ഉണങ്ങിയാലും അവരുടെ മനസിലെ മുറിവുകള്‍ എത്ര കാലങ്ങള്‍ കഴിഞ്ഞാലും ഉണങ്ങില്ല എന്നതും വളരെ യാഥാർഥ്യമാണ്. എന്നാല്‍ ചിലര്‍ വ്യാജ പീഡന പരാതികളുമായി വ്യക്തി വിരോധം തീര്‍ക്കാന്‍ ശ്രമിക്കുന്നുമുണ്ട്. ഇത്തരക്കാരെ കുറിച്ച് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. അനുജ ജോസഫ്.
ഡോ. അനുജ ജോസഫിന്റെ ഫേസ്ബുക്ക് കുറിപ്പ്;
ഫസ്റ്റ് റാങ്ക് അടിച്ചേ എന്ന ലാഘവത്തോടെയാണ് പലരും വര്‍ഷങ്ങള്‍ക്കിപ്പുറം 'പീഡിപ്പിച്ചേ, സ്ഥലവും വിവരങ്ങളും ഉള്‍പ്പെടെ പറയാവേ ' ഇത്തരത്തില്‍ വാര്‍ത്തകളില്‍ നിറയുന്ന പീഡനവിധേയരോട് ഒരു ശരാശരി മലയാളിക്ക് പറയാന്‍ ചിലതുണ്ട്.(വിധിയുടെ ക്രൂരതയില്‍ മുറിവേല്‍ക്കപ്പെട്ടവരെ ഇതു നിങ്ങളെ ഉദ്ദേശിച്ചല്ല ) ആദ്യമൊന്നും പീഡനമാണ് നടക്കുന്നതെന്നു തിരിച്ചറിഞ്ഞില്ല പോലും, പാവം, പിന്നീടെപ്പോഴോ ഒരു സുപ്രഭാതത്തില്‍ മനസിലാക്കി കളഞ്ഞു, തെറ്റു പറയാനാവില്ല,കാര്യങ്ങള്‍ ഒന്നും തിരിച്ചറിയാത്ത പ്രായമായിരുന്നു കാണണം!അതെങ്ങനെ ശരിയാകും സ്ഥലവും മറ്റുമൊക്കെ കൃത്യമായിട്ട് അറിയാല്ലോ, ശേ, വെറുതെ, ഒന്നും അറിയത്തില്ലെന്നേ, ഒരാളുടെ സമ്മതമില്ലാതെ അയാളുടെ മേലുള്ള ശാരീരികവും മാനസികവുമായ കടന്നു കയറ്റമാണ് 'പീഡനമെന്ന' ധാരണയാണ് ഞാനുള്‍പ്പെടെയുള്ള പൊതുസമൂഹത്തിനുള്ളത്. അത്തരത്തില്‍ മുറിവേല്‍ക്കപ്പെടുന്ന ഏതു വ്യക്തിക്കും നീതി ലഭിക്കണമെന്ന അഭിപ്രായത്തില്‍ മാറ്റമില്ല.
അടുത്തിടെ കാണാനിടയായ ഒരു അഭിപ്രായം കൂടെ ചേര്‍ക്കുന്നു. 'ചാന്‍സ് തരാമെന്ന് പറഞ്ഞു പീഡിപ്പിച്ചു, ഒരു വര്‍ഷമായി ഭീക്ഷണിപെടുത്തി പീഡിപ്പിച്ചു എന്നൊക്കെ പറഞ്ഞ് മാധ്യമ ശ്രദ്ധ പിടിക്കാനും വ്യക്തിവൈരാഗ്യം തീര്‍ക്കാനും പീഡനം ഒരു ആയുധം ആക്കി എടുത്തപ്പൊ ജനങ്ങള്‍ മാറി ചിന്തിച്ചു തുടങ്ങി. പണ്ടൊക്കെ പീഡനം എന്ന് പറഞ്ഞാല്‍ എല്ലാരും ഒറ്റ കെട്ടായി പെണ്ണിന്റെ കൂടെ മാത്രം നില്‍ക്കും പക്ഷെ ഇപ്പൊ fake rape കേസുകള്‍ കാരണം ജീവിതം തകരുന്നവരാണ് ബഹുഭൂരിപക്ഷവും അതുകൊണ്ട് ആളുകള്‍ തുടര്‍ച്ച ആയി പീഡിപ്പിച്ചെന്നൊക്കെ പറയുന്ന പരാതികള്‍ സംശയത്തോടെ കാണുന്നത്.'
നിലവിലെ സാഹചര്യത്തില്‍, മേല്‍പ്പറഞ്ഞ അഭിപ്രായം ശെരി വയ്ക്കുന്നവരാണ് ഏറെപേരും. മന്ത്രിയും സംവിധായകനും എന്നു വേണ്ട പ്രമുഖര്‍ ഒക്കെ തങ്ങളെ പീഡിപ്പിച്ചു എന്നും പറഞ്ഞു കാലങ്ങള്‍ കഴിയുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തുറന്നു പറച്ചില്‍ സീന്‍ ചെയ്യുന്നവരെ നിങ്ങളോട് പുച്ഛം മാത്രം. നിങ്ങളുടെ ആവശ്യങ്ങള്‍ കഴിയുമ്പോള്‍ പീഡനവും മറ്റുമായി വാര്‍ത്തകളില്‍ ഇടം നേടാനുള്ള ഈ പരിപാടി അങ്ങു നിര്‍ത്തരുതോ, പ്രതികരിക്കേണ്ടിടത്തു നിശബ്ദരായിട്ട് കാലം കഴിയുമ്പോള്‍ മാത്രം സുബോധം വരുന്ന ഈ ഏര്‍പ്പാടങ്ങു നിര്‍ത്തരുതോ , നീതി അര്‍ഹിക്കുന്നവരോടൊപ്പം സമൂഹം എന്നുമുണ്ടാകും.
നിങ്ങളുടെ പ്രഹസനങ്ങള്‍ കണ്ടു മടുത്തു, ഇവിടെ നീതി നിഷേധിക്കപ്പെടുന്ന ഒരുപാടു കുഞ്ഞുങ്ങളുണ്ട്, സ്ത്രീകളുണ്ട്, കുടുംബങ്ങളില്‍ നിന്നു പോലും ക്രൂരതയേറ്റു വാങ്ങേണ്ടി വന്ന പാവങ്ങള്‍, പീഡന വാര്‍ത്തകള്‍ നിരന്തരം കേള്‍ക്കുന്നോണ്ട് ഇന്നെല്ലാവര്‍ക്കും അതൊരു വിഷയമല്ല, രാവിലെ തൊട്ടു രാത്രി വരെ പീഡനവും തുറന്നു പറച്ചിലുമാണ്. ഇതിനിടയില്‍ സമൂഹത്തിന്റെ ഇടപെടല്‍ വേണ്ടതായ പലതിനോടും ആള്‍ക്കാര്‍ക്ക് പതിവ് നിസ്സംഗതാ മനോഭാവവും. മുന്‍പൊക്കെ പീഡിപ്പിച്ചു എന്നു കേള്‍ക്കുന്നതു പോലും വേദനയോടെ ആയിരുന്നെങ്കില്‍ ഇന്നതല്ല സ്ഥിതി. എന്തോ prestige matter പോലാണ് പല തുറന്നുപറച്ചിലുകളും.ഇതിനൊരു അവസാനമില്ലേ എന്നു തോന്നിപ്പിക്കുന്ന വിധം. പീഡനവിധേയയായ ആളോട് അവര്‍ക്ക് വേദനയോ അഭിമാന ക്ഷതമോ ഒന്നുമുണ്ടാകാതെ വേണം മൊഴി രേഖപെടുത്താന്‍ എന്ന നിബന്ധന പോലും തങ്ങള്‍ക്ക് വേണ്ടെന്ന നിലപാടില്‍ ' നിങ്ങള്‍ ചോദിച്ചില്ലേലും ശെരി വള്ളി പുള്ളി വിടാതെ പീഡന കഥകള്‍ പറയാനായി ready ആയി ഒരു കൂട്ടരും. കൃത്യം നടന്നു കഴിഞ്ഞപ്പോള്‍ പരാതിപ്പെടാനോ ഒന്നും മെനെക്കടാണ്ട് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ പീഡനമെന്നും പറഞ്ഞു മാധ്യമ ശ്രദ്ധ ലഭിക്കാന്‍ ഇത്തരത്തില്‍ ഇറങ്ങി തിരിക്കുന്നവരെ ശിക്ഷിക്കാന്‍ നിയമം വല്ലോമുണ്ടായിരുന്നെങ്കിലെന്നു ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവരെ പ്രതിനിധികരിച്ചു..
https://www.facebook.com/Malayalivartha