Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാന്‍ - ഇസ്രായേല്‍ സംഘർഷ ഭീതി ശക്തമാക്കി ഇസ്രായേല്‍ മിസൈല്‍ ഇറാനില്‍ പതിച്ചു:- ആക്രമണ ഭീഷണി ശക്തമായതോടെ ഇറാൻ്റെ വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കുന്ന നിരവധി വിമാനങ്ങൾ വഴിതിരിച്ച് വിട്ടു...


കർത്തായിൽ നിന്നും 14 കോടി വാങ്ങിയ ഉന്നതനാര്? സി.പി.ഐയിലെ ഉന്നതർക്കെതിരെ ഇ.ഡി. അന്വേഷണം ആരംഭിച്ചു... അടുത്ത കാലത്ത് മരിച്ച ഉന്നതൻ പണം വാങ്ങിയെന്നാണ് ഇ ഡിയുടെ സംശയം...


ഇറാനെതിരായ തിരിച്ചടി എങ്ങനെയെന്ന് അമേരിക്ക ഇനിയും വ്യക്തമാക്കിയിട്ടില്ല... ഇറാന് മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തി വരിഞ്ഞ് മുറുകുകയെന്ന തന്ത്രമാണ് ഇസ്രയേൽ പരീക്ഷിക്കുന്നത്..ഉപരോധം കടുപ്പിക്കാൻ യൂറോപ്യൻ യൂനിയനും അമേരിക്കയും ബ്രിട്ടനും തീരുമാനിച്ചിട്ടുണ്ട്...


മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണക്കുമെതിരെ അന്വേഷണം... ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്...തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക..


ചെമ്മീൻ കറി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത... യുവാവ് മരിച്ചു... ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം...ആന്തരികാവയവങ്ങളുടെ സാംപിൾ പരിശോധനയ്‌ക്ക് അയച്ചതായി പൊലീസ്..

ഞെട്ടിച്ച് അമേരിക്ക; ഇന്ത്യയെ കുറിച്ചുള്ള രഹസ്യരേഖ പുറത്ത്; ഇനി പുറകോട്ടില്ല, രണ്ടും കല്പിച്ച് തന്നെ; ഇന്ത്യയോടുള്ള നയം മാറില്ല എന്ന വ്യക്തമായ സൂചന; ഏഷ്യയിലെ ഏറ്റവും പ്രമുഖ രാജ്യം ഇന്ത്യ, ലോക സമാധാനത്തിന് മുതല്‍കൂട്ട്

15 JANUARY 2021 02:06 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നല്ല ബന്ധം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പുരോഗമനത്തിന്റെ പാതയിലാണെന്ന് നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നത്. മാറി വരുന്ന ലോകക്രമത്തില്‍, ഇന്ത്യയുടെ സ്ഥാനം, പ്രേത്യേകിച്ച് അമേരിക്കയും അവരുടെ സഖ്യ കക്ഷികളുമായുള്ള ഇന്ത്യയുടെ സൗഹൃദം അമേരിക്കക്ക് വളരെയധികം പ്രധാനപെട്ടതാണെന്ന് അമേരിക്കയുടെ അനവധി നയതന്ത്ര ഉദ്യോഗസ്ഥര്‍ തുറന്നു പറഞ്ഞിട്ടുണ്ട്. അതിനാല്‍ തന്നെ ഓരോ തവണയും അധികാരത്തില്‍ വരുന്ന അമേരിക്കന്‍ പ്രസിഡന്റുമാര്‍ അവര്‍ക്ക് കിട്ടിയതിനേക്കാള്‍ മികച്ച രീതിയിലാണ് ഇന്ത്യ- അമേരിക്ക ബാന്ധവത്തെ മുന്നോട്ട് കൊണ്ട് പോയിരിക്കുന്നത്.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയെ എങ്ങനെയാണ് പരിഗണിക്കേണ്ടത് എന്ന വിഷയത്തില്‍ അമേരിക്കന്‍ സര്‍ക്കാരിന്റെ ഒരു രഹസ്യം നയം പുറത്തു വിട്ടിരിക്കുകയാണ് ട്രംപ് ഭരണകൂടം. അമേരിക്ക 2018-ല്‍ തയ്യാറാക്കിയ ഇന്തോ-പസഫിക്കിനായുള്ള ഈ രഹസ്യ സ്ട്രാറ്റര്‍ജി പ്രകാരം മേഖലയില്‍ ഇന്ത്യയുടെ ശേഷി വര്‍ധിപ്പിക്കുന്നതിന് അമേരിക്ക കൂടുതല്‍ പ്രവര്‍ത്തിക്കണം എന്നാണ് വിഭാവനം ചെയ്യുന്നത് , അതുവഴി സമാന ചിന്താഗതിക്കാരായ മറ്റ് രാജ്യങ്ങളുമായി ചേര്‍ന്ന് ''ചൈനയെ എതിരിടാനുള്ള ഒരു തിരുത്തല്‍ ശക്തി ' ആയി പ്രവര്‍ത്തിക്കാന്‍, ഇന്ത്യയെ വളര്‍ത്തി കൊണ്ട് വരണം എന്നും രേഖ മുന്നോട്ടു വയ്ക്കുന്നു.

സാധാരണഗതിയില്‍ ഇത്തരത്തിലുള്ള രഹസ്യനയങ്ങള്‍ അവ രൂപീകരിച്ചതിനു ശേഷം മൂന്നോ നാലോ ദശകങ്ങള്‍ കഴിഞ്ഞു മാത്രമേ പുറത്തു വിടാറുള്ളൂ, എന്നാല്‍ വെറും രണ്ടു വര്‍ഷത്തിനുള്ളില്‍ തന്നെ ഈ റിപ്പോര്‍ട്ട് വിടുന്നതിലൂടെ ഇന്ത്യയുമായുള്ള ബന്ധത്തിന് അമേരിക്കന്‍ സര്‍ക്കാര്‍ എത്ര മാത്രം പ്രാധാന്യം ആണ് കൊടുക്കുന്നത് എന്ന് വ്യക്തമായിരിക്കുകയാണ് അമേരിക്ക. സര്‍ക്കാര്‍ മാറിയാലും ഇന്ത്യയോടുള്ള നയം മാറില്ല എന്ന വ്യക്തമായ സൂചനയാണ് ഇതിലൂടെ നല്‍കുന്നത് എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.

സാധാരണ ഗതിയില്‍ അമേരിക്കന്‍ സമ്പ്രദായത്തില്‍, ഇത്തരം രഹസ്യരേഖകള്‍ മൂന്ന് പതിറ്റാണ്ടുകള്‍ വരെ രഹസ്യമായി തുടരും, എന്നാല്‍ ട്രംപ് ഭരണകൂടത്തിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഓബ്രിയന്‍ 10 പേജുള്ള ഈ നയതന്ത്രത്തെ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ചെറിയ മാറ്റങ്ങള്‍ വരുത്തി വിശദീകരിക്കുകയുണ്ടായി. വിദഗ്ദ്ധര്‍ കരുതുന്നത് വാഷിംഗ്ടണില്‍ ഭരണമാറ്റം നടന്നെങ്കിലും തങ്ങളുടെ ഇന്തോ-പസഫിക് നിലപാടില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്നും മേഖലയിലെ തങ്ങളുടെ പ്രധാന പങ്കാളികളായ ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാന്‍ എന്നിവരോടുള്ള സമീപനത്തില്‍ യുഎസിന്റെ നയപരമായ തുടര്‍ച്ചയെ സൂചിപ്പിക്കുന്നതിനും ആണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത് എന്നുമാണ്.

ഇന്ത്യയെ ശക്തരാക്കുവാന്‍ വേണ്ടി ഇന്ത്യയുടെ ഉയര്‍ച്ചയും സുരക്ഷയും മുന്‍ നിര്‍ത്തിക്കൊണ്ട്, പ്രധാന സുരക്ഷാ പങ്കാളിയും പ്രധാന പ്രതിരോധ പങ്കാളിയുമായി പ്രവര്‍ത്തിക്കാനുള്ള ശേഷി ത്വരിതപ്പെടുത്തുന്നതിനും'' ചൈനയില്‍ നിന്ന് ഉയര്‍ന്നുവരുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതിനും. നയതന്ത്ര, സൈനിക, രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഉള്‍പ്പെടെ നിരവധി മുന്നണികളില്‍ യുഎസ് നടപടിയെടുക്കുമെന്ന് ഈ രഹസ്യ സ്ട്രാറ്റജി വ്യക്തമാക്കുന്നു.

ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്ന ഈ രഹസ്യ രേഖ പ്രകാരം ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണവും യോജിച്ചുള്ള പ്രവര്‍ത്തനവും വര്‍ധിപ്പിക്കുന്നതിന് ശക്തമായ അടിത്തറ നിര്‍മ്മിക്കാന്‍ അമേരിക്ക പരിശ്രമിക്കും. മേഖലയിലെ പ്രധാന പ്രതിരോധ പങ്കാളി എന്ന നിലയില്‍ ഇന്ത്യയുടെ പദവി ഉയര്‍ത്തുന്നതിനു വേണ്ടി പ്രതിരോധ ഉപകരണങ്ങളുടെ വ്യാപാരവും പ്രതിരോധ സാങ്കേതിക വിദ്യ കൈമാറ്റവും വര്‍ദ്ധിപ്പിച്ചു കൊണ്ട് വരും. മാത്രമല്ല ഇന്ത്യന്‍ മഹാ സമുദ്രത്തിന് അപ്പുറത്തും ഇന്ത്യയുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ഇന്ത്യയെ പ്രോത്സാഹിപ്പിക്കും. ആണവ വിതരണ ഗ്രൂപ്പിലെ അംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെയും യുഎസ് പിന്തുണയ്ക്കും, കൂടാതെ ''ആഭ്യന്തര സാമ്പത്തിക പരിഷ്‌കരണത്തിനായി ഇന്ത്യയുമായി യോജിച്ച് പ്രവര്‍ത്തിക്കുകയും കിഴക്കന്‍ ഏഷ്യ ഉച്ചകോടി, ആസിയാന്‍ പ്രതിരോധ മന്ത്രിമാരുടെ യോഗം എന്നിവിടങ്ങളില്‍ ഇന്ത്യയുടെ നേതൃത്വം ഉയര്‍ത്തി കൊണ്ട് വരാന്‍ അമേരിക്ക പരിശ്രമിക്കും. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഇന്ത്യയെ ഒരു നിര്‍ണായക ലോക ശക്തി ആയി ഉയര്‍ത്തി കൊണ്ട് വരാന്‍ വേണ്ടതെല്ലാം അമേരിക്ക ചെയ്യും എന്നാണ് അവരുടെ രഹസ്യ രേഖ വ്യക്തമാക്കുന്നത്.

യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ഇന്ത്യ-ചൈന സൈനിക ഏറ്റുമുട്ടലിന് ഏതാണ്ട് രണ്ട് വര്‍ഷം മുമ്പ് രൂപപ്പെടുത്തിയ ഈ സ്ട്രാറ്റര്‍ജിയില്‍ ഇന്ത്യയെക്കുറിച്ച് 20 ലധികം പരാമര്‍ശങ്ങളാണ് നടത്തിയിരിക്കുന്നത്. ഈ റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയെ സംബന്ധിച്ചിടത്തോളം ഭാരതത്തെ ദക്ഷിണേഷ്യയിലെ ഏറ്റവും പ്രമുഖ രാജ്യമായിട്ടാണ് കണക്കാക്കുന്നത്. മാത്രമല്ല ചൈനയുടെ അധിനിവേശ നയങ്ങള്‍ക്കെതിരെയും മറ്റ് തീവ്രവാദ ഭീഷണികള്‍ക്കെതിരെയും, അമേരിക്കയുമായും മറ്റ് അമേരിക്കന്‍ സഖ്യകക്ഷികളുമായും പങ്കാളികളുമായും സാമ്പത്തിക, പ്രതിരോധ സഹകരണം വര്‍ധിപ്പിച്ചു കൊണ്ട് മേഖലയിലെ സുരക്ഷയുടെ കാര്യത്തില്‍ പ്രധാന പങ്ക് കയ്യാളുന്ന ഒരു രാജ്യം ആയി ഇന്ത്യ ഉയര്‍ന്നു വരണം എന്നാണ് അമേരിക്ക ഈ രഹസ്യ റിപ്പോര്‍ട്ടിലൂടെ വിഭാവനം ചെയ്യുന്നത്.

''രഹസ്യാത്മകം ' എന്നും ''വിദേശ പൗരന്മാര്‍ കാണാന്‍ പാടില്ലാത്തത് ' എന്നും വര്‍ഗ്ഗീകരിച്ചിരിക്കുന്ന ഈ ഡോക്യുമെന്റ് , ഇന്തോ-പസഫിക് മേഖലയിലെ അമേരിക്കന്‍ സഖ്യങ്ങളും പങ്കാളിത്തവും ഇല്ലാതാക്കുന്നതിനും ''അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും തകര്‍ക്കുന്നതിനും ' അമേരിക്കയുടെ തന്ത്രപരമായ എതിരാളിയായി ചൈനയെ കാണുന്നു. മാത്രമല്ല ''സ്വതന്ത്ര സമൂഹങ്ങളുടെ മേല്‍ അഗാധമായ വെല്ലുവിളികള്‍ ഉയര്‍ത്താന്‍'' അത്യാധുനിക സാങ്കേതികവിദ്യകളില്‍ തങ്ങള്‍ക്കുള്ള ആധിപത്യം ചൈന ഉപയോഗിക്കുമെന്നും അതില്‍ പറയുന്നു.

ശക്തരായ ഇന്ത്യ സമാന മനസ്‌കരായ രാജ്യങ്ങളുമായുള്ള സഹകരണ പങ്കാളിത്തത്തോടെ ലോകത്തിനു ഭീഷണി ആയി ഉയര്‍ന്നു വരുന്ന ചൈനക്കെതിരെ ഒരു തിരുത്തല്‍ ശക്തിയായി നില കൊള്ളും എന്ന അനുമാനത്തിലാണ് ഇപ്പോള്‍ ഈ ഒരു ഇന്തോ- പസിഫിക് നയം അമേരിക്കന്‍ സര്‍ക്കാര്‍ രൂപീകരിച്ചിട്ടുള്ളത്. മാത്രമല്ല സുരക്ഷാ വിഷയങ്ങളില്‍ ഇന്ത്യയുടെ പ്രധാന പങ്കാളി വാഷിംഗ്ടണ്‍ ആയിരിക്കണം എന്നും അമേരിക്ക ആഗ്രഹിക്കുന്നു.

എങ്ങനെയാണോ സോവിയറ്റ് യൂണിയനെതിരെ അമേരിക്ക ചൈനയെ സാമ്പത്തികമായി ഉയര്‍ത്തി കൊണ്ട് വന്നത്, അത് പോലെയുള്ള ഒരു തന്ത്രമാണ് ഇപ്പോള്‍ ചൈനക്കെതിരെ ഇന്ത്യയെ വളര്‍ത്തി കൊണ്ട് വരുവാന്‍ ശ്രമിക്കുന്നതിലൂടെ അമേരിക്ക പയറ്റുന്നത്. അതായത് ഇന്ത്യയോടുള്ള അമേരിക്കന്‍ നയതന്ത്രം സ്ഥിരം ആണെന്നും ഭരണകൂടം മാറുന്നതിലൂടെ അതിനു ഒരു മാറ്റവും ഉണ്ടാകില്ലെന്നും, അത്തരത്തില്‍ എന്തെങ്കിലും ഭയം ഇന്ത്യക്കുണ്ടെങ്കില്‍ അത് ആസ്ഥാനത്താണെന്നും വ്യക്തമാക്കുന്നതാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്ന രേഖ.

എന്നാല്‍ അമേരിക്ക വിഭാവനം ചെയ്യുന്നത് പോലെ ഇന്ത്യ ശക്തിപ്പെടുകയാണെങ്കില്‍, ചൈനയില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥമായി ശക്തമായ ഒരു ജനാധിപത്യ വ്യവസ്ഥ നിലനില്‍ക്കുന്ന ഇന്ത്യ അമേരിക്കയ്ക്കും അവരുടെ സഖ്യ കക്ഷികള്‍ക്കും ഒരു തരത്തിലും ഭീഷണി ആകാത്ത ലോക സമാധാനത്തിന് ഒരു മുതല്‍കൂട്ടാകുന്ന സാനിധ്യമായി മാറും എന്നത് തര്‍ക്കമില്ലാത്ത വിഷയമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്‍ - ഇസ്രായേല്‍ സംഘർഷ ഭീതി ശക്തമാക്കി ഇസ്രായേല്‍ മിസൈല്‍ ഇറാനില്‍ പതിച്ചു:- ആക്രമണ ഭീഷണി ശക്തമായതോടെ ഇറാൻ്റെ വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കുന്ന നിരവധി വിമാനങ്ങൾ വഴിതിരിച്ച് വിട്ടു...  (3 minutes ago)

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട നാളെ നടക്കും....  (56 minutes ago)

കാണാതായ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്ററെ മരിച്ച നിലയില്‍ കണ്ടെത്തി...ആലുവയിലെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്  (1 hour ago)

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ ബംഗാളില്‍ ഉയര്‍ന്ന പോളിങ്.... 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്  (2 hours ago)

ഗോദയിൽ കാനം ഒറ്റക്കായി.  (2 hours ago)

ഇനി തുറന്ന യുദ്ധമോ?  (2 hours ago)

കണ്ണൂരില്‍ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകില്‍ സ്‌കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്നും രാജിവെച്ച സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎയിലേക്ക്...സജിയുടെ നേതൃത്വത്തില്‍ പുതിയ കേരള കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിക്കും  (2 hours ago)

മാസപ്പടി കേസ് ഹര്‍ജിയില്‍ ഇന്ന് വിധി  (2 hours ago)

ആശുപത്രിയിൽ എത്തുന്നതിന് മുൻപേ...  (2 hours ago)

സ്വര്‍ണ്ണവില വീണ്ടും റെക്കോഡില്‍... പവന്റെ വില 400 രൂപ വര്‍ധിച്ച് 54,520 രൂപയായി  (2 hours ago)

കണ്ണൂര്‍ സര്‍വ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസര്‍ തസ്തികകയില്‍ പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം വീണ്ടും തള്ളി സുപ്രീംകോടതി  (3 hours ago)

തിരിച്ചടി പ്രതീക്ഷിച്ചില്ല... അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ വിചാരണ കോടതിയില്‍ ശക്തമായ വാദവുമായി ഇഡി; പ്രമേഹം കൂട്ടാന്‍ ജയിലിലിരുന്ന് മാമ്പഴവും മറ്റ് മധുരങ്ങളും കഴിക്കുന്നു;  (3 hours ago)

രൂപക്ക് തിരിച്ചടി.... റെക്കോഡ് തകര്‍ച്ചയില്‍ വ്യാപാരം ആരംഭിച്ച് രൂപ...  (3 hours ago)

യൂറോപ്പ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അറ്റ്‌ലാന്റയെ വീഴ്ത്തിയിട്ടും സെമി കാണാതെ ലിവര്‍പൂള്‍ പുറത്ത്...  (4 hours ago)

Malayali Vartha Recommends