തൃശൂരിൽ 16 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികളെ വല വീശി പിടിക്കാൻ പ്ലാനിട്ടു... പെൺകുട്ടികൾ അടുത്താൽ ലൈംഗിക ചിത്രങ്ങൾ കാണിച്ചും മറ്റും ലൈംഗിക സുഖം കണ്ടെത്തും... തന്റെ കുരുക്കിൽ നിന്നും പോകാതിരിക്കാൻ തന്ത്രങ്ങൾ മെനയും... പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ 24കാരിയായ അഭിരാമി പിടിയിലായതോടെ പുറത്ത് വരുന്നത്...
തൃശൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതി അറസ്റ്റിലായത്തോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. വരന്തരപ്പിള്ളി ചക്കുങ്ങൽ വീട്ടിൽ അഭിരാമി (24) ആണ് അറസ്റ്റിലായത്.
രണ്ട് വർഷം മുൻപ് അന്തിക്കാട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആത്മഹത്യ ചെയ്യാൻ ഇടയാക്കിയതും അഭിരാമി ലൈംഗികമായി ഉപയോഗിച്ചതിലുള്ള മാനസിക സമ്മർദ്ദത്തെ തുടർന്നാണെന്ന് പൊലീസ് കണ്ടെത്തി. ഇത്തരത്തിൽ നിരവധി പെൺകുട്ടികളെ ഇവർ ചൂഷണം ചെയ്തിട്ടുള്ളതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. കഴിഞ്ഞാഴ്ചയാണ് തൃശൂരിൽ തിരുവമ്പാടിക്ക് സമീപത്തെ വീട്ടിലാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അസ്വാഭാവിക മരണത്തിന് ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു. ഇപ്പോൾ പെണ്‍കുട്ടി മരിച്ച് ഒരു വര്‍ഷത്തിന് ശേഷമാണ് യുവതി പിടിയിലാകുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ തൂങ്ങി മരിച്ച പെണ്‍കുട്ടിയെ മരണത്തിനു മുമ്പ് പീഡിപ്പിച്ചതായാണ് കേസ്. മരിച്ച പെണ്‍കുട്ടിക്ക് ആണ്‍ സുഹൃത്തുമായുണ്ടായിരുന്ന പ്രണയ ബന്ധം അവസാനിപ്പിക്കണമെന്ന് യുവതി താക്കീത് നല്‍കിയിരുന്നു. മാനസിക സമ്മര്‍ദം ഏറിയപ്പോഴാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.
ഇതോടെ യുവതിയ്ക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റവും ചുമത്തിയിട്ടുണ്ട്. അഭിരാമിയും മരിച്ച പെണ്‍കുട്ടിയുമായുള്ള ബന്ധത്തെപ്പറ്റി അന്വേഷണത്തിനിടയില്‍ ബന്ധുക്കള്‍ പോലീസിനെ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച തെളിവുകള്‍ യുവതിയുടെ ഫോണില്‍നിന്ന് ലഭിച്ചതായും പൊലീസ് വ്യക്തമാക്കി.
എന്നാൽ യുവതി പിടിയിലായതോടെ പുറത്ത് വരുന്ന വിവരങ്ങൾ അക്ഷരാർത്ഥത്തിൽ ഭയാനകരമാണ്. 16 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികളെ ആണ് പ്രതിയായ അഭിരാമി വല വീശി പിടിച്ചിരുന്നത്. ഈസ്റ്റ് സി. ഐ. ലാൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്കുട്ടികൾക്ക് മയക്കു മരുന്നും നൽകിവലവീശി പിടിക്കുന്ന പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിനു ഇരയാക്കുന്നതിന് ഒപ്പം മയക്കുമരുന്നും നൽകിയിരുന്നതായി പൊലീസ് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു.
ലൈംഗിക ചിത്രങ്ങൾ കാണിച്ചാണ് ആദ്യം കെണിയിൽ വീഴ്ത്തുന്നത്. തുടർന്ന് തന്റെ കുരുക്കിൽ നിന്ന് പോകാതിരിക്കാൻ തന്ത്രങ്ങൾ മെനയും. പുറത്തു ചാടാൻ ഒരുങ്ങുന്നവരെ മാനസികമായി പീഡിപ്പിക്കും. നിവൃത്തിയില്ലാതെ ആത്മഹത്യ ചെയുകയാണ് ഇരുവരും ചെയ്തതെന്നാണ് കരുതുന്നത്.കഴിഞ്ഞ ലോക് ഡൗൺ കാലഘട്ടത്തിൽ മാർച്ച് മുതൽ സെപ്തംബർ വരെ ജില്ലയിൽ 23 കുട്ടികൾ ആത്മഹത്യ ചെയ്തിരുന്നു.
പലവിധ കാരണങ്ങൾ ആണ് മരണത്തിനു ചൂണ്ടിക്കാണിക്കുന്നത്. ഇതിൽ ലൈംഗിക ചൂഷണവും പ്രതിപാദിച്ചിരുന്നു. ഇത്തരം കേസുകളിൽ അഭിരാമിക്ക് ബന്ധമുണ്ടോ എന്ന് അന്വേഷിച്ചേക്കും. കൂടുതൽ അന്വഷണം നടത്താൻ പ്രതിയെ അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങുമെന്ന് സി. ഐ. ലാൽകുമാർ പറഞ്ഞു. പോക്‌സോ പ്രകാരം ആണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha