ബന്ധുക്കള്‍ക്കൊപ്പം നില്‍ക്കവെ കൺമുന്നിൽ വെച്ച് ഓടിച്ചു വീഴ്ത്തി ചവിട്ടി കൊലപ്പെടുത്തിയപ്പോൾ ഉറ്റവർ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് പോയി! റിസോര്‍ട്ടിന് മൂന്നുവശവും കാട്, മൊബൈലിന് റെയ്ഞ്ച് ഇല്ല; ഭക്ഷണത്തിനു ശേഷം പുറത്തിറങ്ങി നില്‍ക്കവെ 26കാരിയ്ക്ക് സംഭവിച്ച ദുരന്തത്തിൽ പകച്ച് നാട്; മേപ്പാടി എളമ്പിലേരിയിലെ റെയിന്‍ ഫോറസ്റ്റ് റിസോര്‍ട്ടിൽ യുവതിയുടെ മരണത്തിൽ ദുരൂഹത; കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപികയുടെ വിയോഗം ഉൾക്കൊള്ളാനാകാതെ കോഴിക്കോട് പേരാമ്പ്രയിലെ ദാറു നുജൂം കോളജിലെ കുട്ടികളും സഹഅധ്യാപകരും...
വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വിനോദസഞ്ചാരി മരിച്ച സംഭവത്തിൽ സ്വകാര്യ റിസോർട്ടിനെതിരെ വനംവകുപ്പ്. യുവതി താമസിച്ച റിസോർട്ടിന് ലൈസൻസില്ലെന്ന് സംശയിക്കുന്നതായി വനംവകുപ്പ് വ്യക്തമാക്കി. റിസോർട്ടിന് വേണ്ട സുരക്ഷാ ക്രമീകരണങ്ങൾ ഒന്നും പാലിച്ചിരുന്നില്ല.
വനത്തിന് അതിർത്തിയിൽ 10 മീറ്റർ അകലം പോലും ഇല്ലാതെയാണ് ഇത് പ്രവർത്തിച്ചത്. വിനോദസഞ്ചാരികൾ താമസിച്ചിരുന്ന ടെന്റിന് ചുറ്റുമുള്ള കാട് പോലും വെട്ടിത്തെളിച്ചിരുന്നില്ലെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്.
ഇതോടൊപ്പം യുവതി മരിച്ചത് റിസോർട്ട് ഉടമ പറയുന്ന സ്ഥലത്താണൊ എന്ന സംശയവും വനംവകുപ്പ് പ്രകടിപ്പിച്ചു.
മേപ്പാടി എളമ്പിലേരിയിലെ റെയിന്‍ ഫോറസ്റ്റ് റിസോര്‍ട്ടിലാണ് 26കാരിയായ ഷഹാനയെ കഴിഞ്ഞ ദിവസം കാട്ടാന ചവിട്ടിക്കൊലപ്പെടുത്തിയ അതിദാരുണമായ സംഭവം അരങ്ങേറിയത്.
കോഴിക്കോട് പേരാമ്ബ്രയിലെ ദാറു നുജൂം കോളജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സിലെ സൈക്കോളജി വിഭാഗം മേധാവിയാണ്. ചേലേരി കാരയാപ്പില്‍ കല്ലറപുരയില്‍ പരേതനായ സത്താറിന്റെയും ആയിഷയുടെയും മകളാണ്.
റിസോര്‍ട്ടിലെ ടെന്റുകളിലൊന്നില്‍ ബന്ധുക്കള്‍ക്കൊപ്പമായിരുന്ന ഷഹാന പുറത്തിറങ്ങിയപ്പോള്‍ ആന ഓടിച്ചുവീഴ്ത്തി ആക്രമിക്കുകയായിരുന്നുവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബന്ധുക്കള്‍ ഓടിയെത്തിയെങ്കിലും ആന ആക്രമണം തുടര്‍ന്നു. പിന്നീട് ഷഹാനയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
റിസോര്‍ട്ടിനു മൂന്നു വശവും കാടാണ്. ഇവിടെ മൊബൈല്‍ റെയ്ഞ്ച് ഇല്ല. ഷഹാന ഭക്ഷണത്തിനു ശേഷം പുറത്തിറങ്ങി നില്‍ക്കുമ്പോഴാണ് കാട്ടാന ആക്രമിച്ചത്.
കൂടെയുണ്ടായിരുന്ന 2 പേര്‍ ഓടി രക്ഷപ്പെട്ടു. ഷഹാന സംഭവസ്ഥലത്തു തന്നെ മരിക്കുകയായിരുന്നു. 30 അംഗ സംഘമായിരുന്നു ഇളമ്പിലേരിയിൽ ഉണ്ടായിരുന്നത്.
https://www.facebook.com/Malayalivartha