ദിവസങ്ങള്‍ക്ക് മുൻപ് കാണാതായ പന്ത്രണ്ടുകാരിയെ കണ്ടെത്തിയത് കുഴിച്ചിട്ട നിലയില്‍! കുടുംബാംഗങ്ങള്‍ക്കൊപ്പം വയലില്‍ പണിയെടുക്കുന്നതിനിടയില്‍ വെള്ളം കുടിക്കാന്‍ സമീപത്തെ വീട്ടില്‍ പോയതായിരുന്നു... പൊലീസ് സഹായത്തോടെ പരിസരവാസികള്‍ തിരച്ചില്‍ നടത്തുന്നതിനിടയിലാണ് വയലിന് സമീപത്തുള്ള വീടിനടുത്ത് കണ്ടെത്തിയത് നടുക്കുന്ന ആ കാഴ്ച്ച; പ്രതിയാണെന്ന് സംശയിക്കുന്ന ഇരുപത്തിരണ്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.. അമ്പരന്ന് നാട്ടുകാർ!
ദിവസങ്ങള്‍ക്ക് മുൻപ് കാണാതായ പന്ത്രണ്ടുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി.
ഉത്തര്‍പ്രദേശിലെ ബുലന്ദ് ശഹറിലാണ് സംഭവം. പ്രതിയാണെന്ന് സംശയിക്കുന്ന ഇരുപത്തിരണ്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ആറ് ദിവസങ്ങള്‍ക്ക് മുന്‍പാണ് പെണ്‍കുട്ടിയെ കാണാതായത്.
കുടുംബാംഗങ്ങള്‍ക്കൊപ്പം വയലില്‍ പണിയെടുക്കുന്നതിനിടയില്‍ വെള്ളം കുടിക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടി.
കുറച്ച് സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ ബന്ധുക്കള്‍ തിരച്ചില്‍ നടത്തിയിരുന്നു. പന്ത്രണ്ടുകാരി വീട്ടില്‍ പോയിരിക്കാമെന്ന് കരുതി അവര്‍ വയലില്‍ നിന്ന് തിരിച്ച് പോകുകയായിരുന്നു.
എന്നാല്‍ വീട്ടില്‍ പെണ്‍കുട്ടി എത്തിയില്ലെന്ന് മനസിലായതോടെ അയല്‍വാസികളും ബന്ധുക്കളുമെല്ലാം തിരച്ചില്‍ നടത്തുകയായിരുന്നു.
ഫെബ്രുവരി 28 നാണ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയതെന്ന് ബുലന്ദ് ശഹര്‍ പോലീസ് മേധാവി സന്തോഷ് കുമാര്‍ സിംഗ് പറഞ്ഞു.
പന്ത്രണ്ടുകാരി ലൈംഗിക പീഡനത്തിനിരയായിരിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്നും ജില്ലാ മജിസ്‌ട്രേറ്റ് രവീന്ദ്രകുമാര്‍ പറഞ്ഞു.
പൊലീസ് സഹായത്തോടെ പരിസരവാസികള്‍ തിരച്ചില്‍ നടത്തുന്നതിനിടയിലാണ് വയലിന് സമീപത്തുള്ള വീടിനടുത്ത് പുതുതായി കുഴി നിര്‍മിച്ചതായി ശ്രദ്ധയില്‍ പെട്ടത്.
ഈ കുഴിയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. വീടിന്റെ ഉടമസ്ഥനെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മകനായ ഇരുപത്തിരണ്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഷിംലയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
https://www.facebook.com/Malayalivartha