നാടിനെ ഞെട്ടിച്ച അരുംകൊലയിൽ 11കാരന്‍ മകന്റെ നിർണായക വെളിപ്പെടുത്തൽ... അതിക്രമിച്ച് വീട്ടില്‍ കയറിയ ശേഷം സരിതയുടെ കഴുത്തറുത്ത് വീഴ്ത്തി... മരണം ഉറപ്പിക്കാൻ ഇരുപതോളം തവണ ശരീരത്ത് കുത്തിയും വെട്ടിയും പരുക്കേല്‍പ്പിച്ച് ക്രൂരത! സരിതയെ എത്രയും വേഗം കൊലപ്പെടുത്തണമെന്നും 90 ദിവസത്തിനുള്ളില്‍ ജയിലില്‍ നിന്നും പുറത്തെത്തിക്കാമെന്നും സുരേഷിനോട് പറഞ്ഞത് ബന്ധുക്കള്‍; ഇടുക്കി മറയൂരിൽ സംഭവിച്ച അരുംകൊലയുടെ ചുരുളഴിഞ്ഞു....
മറയൂര്‍ സ്വദേശി സരിതയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് മുന്‍പേ ആസൂത്രണം നടത്തിയിരുന്നതായി മകന്റെ വെളിപ്പെടുത്തല്‍.
സുരേഷ് ഭാര്യയെ കൊല്ലുമെന്ന് ബന്ധുക്കളോട് പറഞ്ഞിരുന്നതായും ഇക്കാര്യം അമ്മയെ അറിയിച്ചതായും പതിനൊന്ന് വയസുകാരനായ മകന്‍ പറഞ്ഞു.
പ്രതി സരിതയുടെ ജോലി സ്ഥലത്തടക്കം ചെന്ന് ഭീഷണിപെടുത്തിയിരുന്നതായി ബന്ധുക്കളും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ഏറെ നാളത്തെ ആസൂത്രണത്തിനൊടുവിലാണ് സരിതയെ ഭര്‍ത്താവ് സുരേഷ് കൊലപ്പെടുത്തിയത്.
ജോലി കഴിഞ്ഞ് സരിത മടങ്ങി വരുന്നതുവതെ പത്തടിപ്പാലത്തെ വീടിന് സമീപത്തെ കരിമ്പ് തോട്ടത്തില്‍ ഒളിച്ചിരുന്ന പ്രതി കൊല്ലണമെന്നുറപ്പിച്ച് കത്തിയും കയ്യില്‍ കരുതിയിരുന്നു.
തുടര്‍ന്ന് അതിക്രമിച്ച് വീട്ടില്‍ കയറിയ പ്രതി സരിതയുടെ കഴുത്തറുത്ത് വീഴ്ത്തി.
ക്രൂരത ഒടുങ്ങാതെ ഇരുപതോളം തവണ ശരീരത്ത് കുത്തിയും വെട്ടിയും പരുക്കേല്‍പിച്ചു.
ഒന്നര വര്‍ഷമായി വേര്‍പിരിഞ്ഞ് താമസിക്കുകയാണെങ്കിലും സുരേഷ് നിരന്തരം സരിതയെ ഭീഷണിപ്പെടുത്തുമായിരുന്നു.
സരിതയെ കൊല്ലാന്‍ സുരേഷ് മുന്‍കൂട്ടി അസൂത്രണം നടത്തിയിരുന്നതായി ഇരുവരുടെയും മകന്‍ വെളിപ്പെടുത്തി.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഫോണ്‍ വാങ്ങിതരാമെന്നറിയിച്ച് മകനെ സുരേഷ് മൂന്നാറിലേക്ക് കൂട്ടി കൊണ്ട് പോയത്. ഈ സമയത്താണ് ബന്ധുക്കളോട് സുരേഷ് സരിതയെ കൊല്ലുമെന്ന് പറഞ്ഞത്.
കോടതിയില്‍ ഹാജരാക്കിയ പ്രതി റിമാന്റിലാണ്. കൂടുതല്‍ ചോദ്യം ചെയ്യാനും കൊലയ്ക്കുപയോഗിച്ച ആയുധം കണ്ടെത്തുന്നതിനും പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
https://www.facebook.com/Malayalivartha