അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഗര്‍ഭിണിയായ യുവതിയെ കണ്ട് തോന്നിയ പന്തികേട്... പിന്നാലെ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് കാലില്‍ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച നിലയില്‍ കത്തി, പേപ്പര്‍ കട്ടര്‍, ബ്ലേഡ്, നഖം വെട്ടി തുടങ്ങി മൂര്‍ച്ചയുള്ള വസ്തുക്കള്‍ ശരീരത്ത് ഒളിപ്പിച്ച നിലയിൽ! യുവതി പിടിയിലായതോടെ പുറത്ത് വരുന്നത്... അമ്പരന്ന് അന്വേഷണ സംഘം...
മൂര്‍ച്ചയുള്ള വസ്തുക്കള്‍ ശരീരത്ത് ഒളിപ്പിച്ച നിലയില്‍ ഗര്‍ഭിണിയായ യുവതിയെ ബംഗളുരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.
അസം സ്വദേശിനി ഉമാദേവിയാണ് അറസ്റ്റിലായത്. വ്യാഴാഴ്ചയാണ് സംഭവം. ഇവരുടെ കാലില്‍ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച നിലയില്‍ കത്തി, പേപ്പര്‍ കട്ടര്‍, ബ്ലേഡ്, നഖം വെട്ടി എന്നിവയാണ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്.
ബെംഗളൂരുവില്‍ നിന്ന് ഗുവാഹത്തിയിലേക്ക് പോകുന്നതിനായി വ്യാഴാഴ്ച പുലര്‍ച്ചെ 5.20നാണ് ഉമാദേവിയും നാല് കുടുംബാംഗങ്ങളും പ്രീ-ബോര്‍ഡിങ് സുരക്ഷാ പരിശോധനയ്ക്ക് എത്തിയത്.
ഇതിനിടെ സംശയം തോന്നിയ സുരക്ഷ ഉദ്യോഗസ്ഥര്‍ ഇവരെ അധിക പരിശോധനയ്ക്കായി വിധേയയാക്കുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച ഇവര്‍ ഗര്‍ഭിണികള്‍ ദേഹത്ത് ലോഹവസ്തുക്കള്‍ ധരിക്കുന്നത് സാധാരണമാണെന്ന് പറഞ്ഞു.
ചികിത്സയ്ക്കായാണ് താന്‍ ബെംഗളൂരുവിലെത്തിയതെന്നും ഉമാദേവി അവകാശപ്പെട്ടു. യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കെഐഎ പൊലീസിന് കൈമാറി. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം യുവതിയെ പൊലീസ് വിട്ടയച്ചു.
https://www.facebook.com/Malayalivartha