ആദ്യം വെട്ട്.. പിന്നാലെ സ്വന്തം വസ്ത്രങ്ങൾ വലിച്ചുകീറും.. നാടിനെ വിറപ്പിച്ച വില്ലത്തി ജോമോൾ വീണത് ആൺസുഹൃത്തിൽ... യുവാവിനെ വെട്ടിയത് കരുതിക്കൂട്ടി! ഒറ്റവെട്ടിനു കൈപ്പത്തി അറ്റതോടെ കണക്കുകൂട്ടൽ തെറ്റി.. പോലീസിന്റെ മാസ്റ്റർപ്ലാനിൽ പുറത്ത് വന്നത്... ജോമോളിന്റെ മൊഴി ഞെട്ടിക്കുന്നത്...
അണക്കര ഏഴാംമൈലില്‍ യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ പ്രതി ജോമോളുമായി പോലീസ് തെളിവെടുപ്പ് നടത്തി. ഞായറാഴ്ച ഉച്ചയോടെയാണ് പോലീസ് സംഘം പ്രതിയുമായി സംഭവസ്ഥലത്ത് എത്തിയത്. തുടർന്ന് യുവാവിനെ ആക്രമിക്കാൻ ഉപയോഗിച്ച വെട്ടുകത്തി ഇവരുടെ വീടിന് സമീപത്തെ പറമ്പിൽനിന്ന് കണ്ടെടുത്തു. ഇവരുടെ വീടിനു സമീപം ആൾത്താമസമില്ലാത്ത വീടിനു സമീപത്താണ് കത്തി ഉപേക്ഷിച്ചിരുന്നത്.
ഇന്നലെ രാവിലെ പ്രതിയുമായി തെളിവെടുപ്പിനായി പൊലീസ് സംഘമെത്തുന്നത് കാത്ത് പ്രദേശവാസികൾ തടിച്ചുകൂടിയിരുന്നതിനാൽ കൈ വെട്ടിയ സ്ഥലത്തേക്ക് പൊലീസ് ഇവരെ കൊണ്ടുപോയില്ല. കൃത്യം നിർവഹിച്ച ശേഷം രക്ഷപ്പെടുന്നതിനിടെ ഇവർ വലിച്ചെറിഞ്ഞ കത്തി കണ്ടെടുത്ത പൊലീസ് സംഘം മടങ്ങി.
പൊലീസിന്റെ തന്ത്രപരമായ നീക്കമാണ് പ്രതിയെ കുടുക്കിയത്. ഇവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന സുഹൃത്തിനെ ഉപയോഗിച്ചാണ് ഇവർക്കായി വല വിരിച്ചത്. നാട്ടിലെ വിവരങ്ങൾ യഥാസമയം അറിയാനായി ജോമോൾ ഈ സുഹൃത്തിനെ വിളിക്കാറുണ്ടായിരുന്നു.
ജോമോൾ സ്ഥിരമായി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ ഉപേക്ഷിച്ച് മറ്റൊരു നമ്പറിൽ നിന്നാണ് സുഹൃത്തിനെ ബന്ധപ്പെട്ടിരുന്നത്. പൊലീസിന്റെ അന്വേഷണം ബന്ധുവീടുകളിലേക്കു വ്യാപിച്ചതോടെ സംസ്ഥാനം വിടാനായിരുന്നു നീക്കം. എന്നാൽ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്ന സുഹൃത്തിന്റെ നിർദേശം അംഗീകരിച്ചു.
നെടുങ്കണ്ടത്തെ സ്വകാര്യാശുപത്രിയിൽ എത്താനും ജാമ്യത്തിന്റെ കാര്യം സംസാരിക്കാൻ വക്കീൽ അവിടെയെത്തുമെന്നും ജോമോളെ വിശ്വസിപ്പിച്ചു. പൊലീസ് സംഘം ആശുപത്രി പരിസരത്ത് നിരീക്ഷണത്തിലുള്ള വിവരം അറിയാതെ ജോമോൾ ആശുപത്രിയിലെത്തി.
ഇവരെത്തിയ വിവരമറിഞ്ഞയുടൻ പൊലീസ് സംഘം ഇവരെ പിടികൂടി. കരുതിക്കൂട്ടിയ ആക്രമണമാണ് ജോമോൾ നടത്തിയതെന്ന് പൊലീസ്. തന്നോട് വഴക്കിടുന്നവരെ വെട്ടുകത്തിയുമായി നേരിടുക എന്ന ലക്ഷ്യത്തോടെ ഒരു കയ്യിൽ കത്തിയും കരുതിയാണ് ഇവർ അയൽക്കാരുമായി വാക്കേറ്റം തുടങ്ങിയത്.
എതിരാളികൾക്ക് മുറിവേറ്റാൽ സ്വന്തം വസ്ത്രങ്ങൾ വലിച്ചുകീറുക. തുടർന്ന് തന്നെ കയറിപ്പിടിക്കാൻ വന്നതിന്റെ പേരിലാണ് വെട്ടിയതെന്ന് പൊലീസിനോട് പറയുക. ഇതായിരുന്നു ലക്ഷ്യം. എന്നാൽ ഒറ്റവെട്ടിന് കൈപ്പത്തി അറ്റുപോയതോടെ കണക്കുകൂട്ടലുകൾ പിഴച്ചു.
വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് വീടിനുസമീപം മാലിന്യം തള്ളിയതിനെത്തുടർന്നുണ്ടായ തർക്കത്തിനിടെ ജോമോൾ അയൽവാസിയായ മനുവിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്.
https://www.facebook.com/Malayalivartha