22 വയസ് പ്രായം കുറഞ്ഞ പെൺകുട്ടിയെ ഭാര്യയായി സ്വീകരിച്ചത് തന്നെ കടുത്ത തീരുമാനമാണ്... ഇപ്പോൾ കാണിക്കുന്നത് മര്യാദകേടാണ്... ഇങ്ങനെ ആണെങ്കിൽ പണി കൊല്ലത്ത് കിട്ടും... മുകേഷിനെ വലിച്ച് കീറി പിസി; രക്ഷയില്ല മോനെ... വിലങ്ങിടാൻ പോലീസ്?
കൊല്ലം എംഎല്‍എയും നടനുമായ മുകേഷുമായുള്ള വിവാഹബന്ധം വേര്‍പെടുത്താൻ നര്‍ത്തകിയായ മേതില്‍ ദേവിക വക്കീൽ നോട്ടീസ് അയച്ചതോടു കൂടിയാണ് താരദമ്പതിമാരുടെ വിവാഹമോചന വാർത്ത സോഷ്യൽമീഡിയ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ മുകേഷിന്റെ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പിസി ജോർജ്.
പിസി പറയുന്നതിങ്ങനെയാണ്...
മുകേഷ് എന്ന് പറയുന്നത് ഒരു സിനിമ നടൻ മാത്രമല്ല. ഒരു എം.എൽ.എ കൂടിയാണ്. ഒരു കലക്കാരനായാൽ ചിലപ്പോൾ ലോല ഹൃദയനായിരിക്കാം. പക്ഷെ ഒരു എം.എൽ.എ കൂടിയാകുമ്പോൾ കുറച്ചു കൂടി ഉത്തരവാദിത്യം ഉണ്ടാകും. പൊതു ജങ്ങളോട് കടപ്പെട്ടിരിക്കേണ്ട മുകേഷ് സ്വന്തം ഭാര്യയെ ഉപേക്ഷിക്കുന്നത് മര്യാദകേടാണെന്ന തുറന്നടിച്ചിരിക്കുകയാണ് പിസി. എന്തിനേറെ അദ്ദേഹത്തിൽ നിന്നും 22 വയസ് പ്രായം കുറഞ്ഞ പെൺകുട്ടിയെ ഭാര്യയായി സ്വീകരിച്ചത് തന്നെ കടുത്ത തീരുമാനമാണ്.
എന്നിട്ട് കുടുംബവുമായി ജീവിക്കാൻ തയ്യാറായി വന്ന പെണ്കുട്ടിയെ ഒരു കാരണവശാലും ഉപേക്ഷിക്കാൻ പാടില്ലായിരുന്നു. ആ ബന്ധം ഉലഞ്ഞു പോവാതെ നോക്കാനുള്ള ബാധ്യത മുകേഷിനുണ്ടായിരുന്നു. സമൂഹത്തിനു മാതൃകയാകേണ്ടവരാണ് ഇവർ.
മുകേഷിനെപ്പോലുള്ളവർ മാതൃകയായാൽ സ്ത്രീപീഡനവും സ്ത്രീ വിമോചനവും എങ്ങനെയിരിക്കും. അതെവിടെ ചെന്നെത്തുമെന്നും പേടിക്കും. ഏതായാലും മുകേഷ് ഇങ്ങനെയൊരു അവസരമുണ്ടാക്കാൻ പാടില്ലായിരുന്നു. ആ പെൺകുട്ടി ഒരു പരാതി കൊടുത്താൽ മുകേഷിനെതിരെ കേസ് എടുക്കേണ്ടി വരുമെന്നും തുറന്നടിച്ചിരിയ്ക്കുകയാണ് പിസി.
പരസ്ത്രീ ബന്ധവും പീഡനവും രൂക്ഷമായതോടെയാണ് ആദ്യ ഭാര്യ സരിത ബന്ധം വേര്‍പെടുത്തിയത്. ഇക്കാര്യം സരിത തന്നെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ട്. 1987 ലായിരുന്നു സരിതയും മുകേഷും തമ്മിലുള്ള വിവാഹം നടന്നത്.
അതിനു ശേഷം കൊല്ലം മണ്ഡലത്തില്‍ 2016ല്‍ മുകേഷ് മത്സരിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ അന്ന് സരിത മുകേഷിനെതിരെ വലിയ ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നു. സ്വന്തം കുടുംബത്തെ തിരിഞ്ഞു നോക്കാത്ത മദ്യപനും പണത്തോട് ആര്‍ത്തിയുമുള്ള മുകേഷ് എങ്ങനെ ജനപ്രതിനിധി ആകുമെന്നായിരുന്നു സരിതയുടെ ചോദ്യം.
2016ലാണ് കൊല്ലത്ത് പി.കെ ഗുരുദാസന് പകരം എം മുകേഷിനെ സിപിഎം മത്സരിപ്പിക്കുന്നത്. അന്ന് തന്നെ പാര്‍ട്ടിക്കുള്ളില്‍ കടുത്ത എതിര്‍പ്പ് മുകേഷിനെതിരെ ഉയര്‍ന്നിരുന്നു. എന്നിട്ടും 17000 ത്തിലേറെ വോട്ടുകള്‍ക്കായിരുന്നു മുകേഷിന്റെ വിജയം. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പായപ്പോഴേക്കും ഭൂരിപക്ഷം കുറഞ്ഞെങ്കിലും വിജയം മുകേഷിനൊപ്പം നിന്നു. പണ്ടേ വിവാദങ്ങളുടെ കൂട്ടുകാരനായ മുകേഷ് ഇത്തവണ വിജയിച്ച ശേഷവും അതില്‍ ഒരു മാറ്റവും വരുത്തിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
https://www.facebook.com/Malayalivartha