രമേശ് മരണം മുൻകൂട്ടി കണ്ടിരുന്നോ? രമേശിനെ ആരോ ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കളും സുഹൃത്തുക്കളും... വീടുകൾ മകന്റെ പേരിൽ എഴുതിയതോടെ സംഭവിച്ചത്... ദുരൂഹതയുടെ ചുരുളഴിയുന്നു?
മലയാള സിനിമ സീരിയൽ ലോകം വളരെ ഞെട്ടലോടെ കേട്ട വാർത്തയായിരുന്നു നടൻ രമേശ് വലിയശാലയുടെ വിയോഗം. ഇരുപത്തിരണ്ട് വർഷം സീരിയൽ ലോകത്ത് സജീവമായ താരത്തിന്റെ വിയോഗം സഹപ്രവർത്തകർക്കൊന്നും വിശ്വസിക്കാൻ കഴിയുന്നതല്ല, കാരണം ദിവസങ്ങൾക്ക് മുൻപ് കൂടെ അഭിനയിച്ച താരം ഈ കടുംകൈ ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും അവർ കരുതിയില്ല, എപ്പോഴും ചിരിച്ച മുഖത്തോടെ മാത്രം കാണുന്ന നടൻ രമേശ് സ്വന്തമായി ജീവനെടുത്തത് കേട്ട് കൂട്ടുകാർക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. മരിക്കന്നതിന് കുറച്ച് മുമ്പ് വരെ സന്തോഷവാനായിരുന്നു ഇദ്ദേഹം എന്നാണ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി മാത്രമല്ല രമേശിന് എന്തെങ്കിലും പ്രശ്നമുള്ളതായി തോന്നിയിട്ടില്ല എന്ന് സഹപ്രവർത്തകരും സാക്ഷ്യപ്പെടുത്തുന്നു.
ഇത്തരമൊരു സാഹചര്യത്തിൽ രമേശിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും. രമേശ് ആത്മഹത്യ ചെയ്യാനുണ്ടായ കാരണം ആര്‍ക്കും അറിയാത്തതാണ് ഇതിന് പിന്നിലെ പ്രധാന കാരണം. രാത്രി എട്ടരയ്ക്കായിരുന്നു വലിയശാല രമേശിന്റെ മരണം. ഇത് പൊലീസ് അറിഞ്ഞത് കനാഡയിലുണ്ടായിരുന്ന മകന്റെ ഇടപെടലിലൂടെയാണ്. ഇതിനൊപ്പം വലിയശാല രമേശിന്റെ വീടുകളെ ചൊല്ലിയുള്ള തര്‍ക്കവും സംശയത്തിന് ഇടനല്‍കുന്നുണ്ട്. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് കാനഡയിൽ ഉള്ള മകൻ അദ്ദേഹത്തെ വിളിച്ചിരുന്നതായും അദ്ദേഹത്തിന് എന്തെങ്കിലും പ്രശ്നമുള്ളതായി തോന്നിയില്ല എന്നും മകൻ തന്നെ പറയുന്നു.
എന്തിന് വേണ്ടിയാണ് തന്റെ അച്ഛൻ മരിച്ചതെന്നും അതറിയാനായി കേസുമായി മുന്നോട്ട് പോകുമെന്നും മകൻ ഗോകുൽ വ്യക്തമാക്കുകയാണ്. രണ്ട് വര്‍ഷം മുമ്പ് വലിയശാല രമേശിന്റെ ആദ്യ ഭാര്യ മരിച്ചു. ഇതിന്റെ ദുഃഖം വലിയശാല രമേശിന് വലിയ ആഘാതമായി മാറിയിരുന്നു. ഇതിന് ശേഷം സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സമ്മതത്തോടെ പുനര്‍വിവാഹം ചെയ്തു. ആറു മാസം മുമ്പ് മകന്‍ കാനഡയിലേക്ക് പോയി. വിവാഹം കഴിഞ്ഞ ശേഷമായിരുന്നു ഇത്. ഇതിന് ശേഷമാണ് വലിയശാല രമേശ് മാനസിക പ്രശ്‌നങ്ങളിലേക്ക് മാറിയത്. വലിയശാല രമേശിന് രണ്ട് വീടുണ്ടായിരുന്നു.
പുന്നയ്ക്കാമുകളിലും പിന്നെ മേട്ടുക്കടയ്ക്ക് താഴെയും. ഇതില്‍ പുന്നയ്ക്കാമുകളിലെ വീട് മകന്റെ പേരില്‍ നേരത്തെ എഴുതിയിരുന്നു. പിന്നീട് രണ്ടാമത്തെ വീടും മകന്റെ പേരിലാക്കിയെന്നതാണ് വസ്തുത. കുറച്ചുകാലം മുമ്പാണ് രണ്ടാമത്തെ വീട് മകന്റെ പേരില്‍ സ്വന്തം ഇഷ്ടപ്രകാരം വലിയശാല രമേശ് എഴുതിയത്. എന്തോ ദുരന്തം തന്നെ തേടിയെത്തുമെന്ന തിരിച്ചറിവിലാണ് മകന് വീട് നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട ഏറെ സമ്മര്‍ദ്ദങ്ങള്‍ വലിയശാല രമേശ് അനുഭവിച്ചിരുന്നു. ഇതിനൊപ്പമാണ് മരണം പൊലീസില്‍ അറിയിക്കുന്നതിലെ വീഴ്ചയും ചര്‍ച്ചയാകുന്നത്. ഭാര്യയും ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളും മാത്രമാണ് വലിയശാല രമേശ് തൂങ്ങി നില്‍ക്കുന്നത് നേരില്‍ കണ്ടത്.
ഇവര്‍ കെട്ടഴിച്ച് പി ആര്‍ എസ് ആശുപത്രിയിലേക്ക് കൊണ്ടു വന്നു. രാത്രി വൈകിയാണ് ഇക്കാര്യം പൊലീസ് സ്‌റ്റേഷനില്‍ അറിഞ്ഞത്. കാനഡയിലുള്ള വലിയശാല രമേശിന്റെ മകന്റെ കൂട്ടുകാരന്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തി വിവരം പറയുകയായിരുന്നു. കാനഡയിലുള്ള മകന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ഇത്. എന്തുകൊണ്ടാണ് ഈ കാലതാമസമുണ്ടായതെന്ന് ആര്‍ക്കും അറിയില്ല. അയല്‍ക്കാര്‍ പോലും വൈകിയാണ് വിലയശാല രമേശിന്റെ തൂങ്ങിമരണത്തെ കുറിച്ച് അറിയുന്നത്. കുടുംബ പ്രശ്‌നങ്ങളില്‍ അവര്‍ക്കും സംശയങ്ങള്‍ ഏറെയുണ്ട്. ആശുപത്രിയില്‍ നിന്ന് പൊലീസിന് തൂങ്ങി മരണത്തിന്റെ സ്വാഭാവിക സാധ്യതകളാണ് തിരിച്ചറിയാന്‍ കഴിഞ്ഞത്.
അതുകൊണ്ട് തന്നെ വലിയശാല രമേശിന്റെ മരണത്തില്‍ തുടരന്വേഷണം പൊലീസ് നടത്തിയതുമില്ല.വലിയശാല രമേശിനെ ആരോ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് സുഹൃത്തുക്കളും ബന്ധുക്കളും സംശയിക്കുന്നുണ്ട്. വലിയശാല രമേശിന്റെ ഫോണില്‍ ഇതിനുള്ള തെളിവ് ഉണ്ടാകുമെന്നും അവര്‍ കരുതുന്നു. പൊലീസ് അന്വേഷണം വേഗത്തിലായാല്‍ സത്യം പുറത്തുവരുമെന്നാണ് അവര്‍ പറയുന്നത്. ബന്ധുക്കളും സുഹൃത്തുക്കളും ഇക്കാര്യത്തില്‍ പ്രാഥമിക തെളിവ് ശേഖരണം നടത്തുണ്ട്.
അതേസമയം സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴി തമ്പാനൂര്‍ പൊലീസ് രേഖപ്പെടുത്തി. കൂടുതല്‍ പേരില്‍ നിന്ന് വരും ദിവസങ്ങളില്‍ മൊഴിയെടുക്കുമെന്നും വിശദമായ അന്വേഷണം നടത്തുമെന്നും തമ്പാനൂര്‍ സി.ഐ എസ്. സനോജ് പറഞ്ഞു.
https://www.facebook.com/Malayalivartha