ഈ നഗരത്തിലെത്തിയാൽ മരണം ഉറപ്പ്...പോയവരാരും തിരിച്ചുവന്നില്ല...ആരും പറയാത്ത രഹസ്യം...കനത്ത സുരക്ഷയൊരുക്കി സർക്കാർ...
രണ്ടാം ലോകമഹായുദ്ധകാലത്ത് യൂറോപ്പിനെ വിറപ്പിച്ച ഹിറ്റ്‌ലറുടെ നാസിപ്പടപോലും കാലുകുത്താൻ പേടിച്ച ഒരു നഗരം മധ്യ യൂറോപ്പിലുണ്ട്. 'കാർവജൽക്ക 'അല്ലെങ്കിൽ കർവാഷ്ക നഗരം എന്നാണു ഇത് അറിയപ്പെടുന്നത്.. അയ്യോ തെറ്റി,അറിയപ്പെടുന്നത് എന്നൊന്നും പറയാനേ പറ്റില്ല,കാരണം അങ്ങനെ ഒരു രാജ്യത്തെക്കുറിച്ചോ അവിടെയുള്ള ജനങ്ങളെക്കുറിച്ചോ ഉള്ള വിവരങ്ങൾ സെൻസസ് റിപ്പോർട്ടിൽ പോലും ഉൾപ്പെടുത്തിയിട്ടില്ല.
ക്രൊയേഷ്യയുടെയും സെർബിയയുടെയും ഭാഗങ്ങൾ ഉൾപ്പെടുന്ന ക്രൊയേഷ്യയിലെ തർക്ക പ്രദേശത്താണ് കർവാഷ്ക നഗരം . ബോസ്നിയൻ അതിർത്തിയോട് ചേർന്നുള്ള ഈ നഗരം ലോകത്തിലെ ഏറ്റവും നിഗൂഢമായ സ്ഥലങ്ങളിൽ ഒന്നാണ്. കാരണം അവിടെ പുറത്തു നിന്നുള്ളവർക്ക് എത്തിപ്പെടാൻ പറ്റില്ല ,ഇനി അഥവാ ആരെങ്കിലും അവിടെ എത്തിപ്പെട്ടാൽ പിന്നെ പുറം ലോകം കാണുകയുമില്ല .
ശപിക്കപ്പെട്ട നഗരം, അതാണ് കർവാഷ്ക എന്ന വാക്കിന്റെ അർത്ഥം. ഇവിടെ ഉള്ളവർ എപ്പോഴും മന്ത്രവാദവും പൈശാചിക ശക്തികളെ ആവാഹിക്കലും ഒക്കെ ആയി കഴിയുന്നവരാണ്. . അതുകൊണ്ട് തന്നെ മറ്റുള്ളവരോട് സംസാരിക്കാനോ അവരുടെ മുന്നിൽ വരാനോ അവർ ആഗ്രഹിക്കുന്നില്ല. വളരെ അധികം നിഗൂഢമാണ് ഇവരുടെ ചെയ്തികൾ .
രാത്രിയാണ് കർവാഷ്ക നഗരം ഉണരുന്നത്. ഇരുട്ടിനെ മാത്രമാണ് അവിടുത്തുകാർ സ്നേഹിക്കുന്നത്. . ഇങ്ങനെ ഒരു സമൂഹം ഇരുട്ടിൽ ജീവിക്കുമ്പോൾ അവരെ രക്ഷപ്പെടുത്തേണ്ടത് സർക്കാരും പ്രാദേശിക ഭരണകൂടവുമെല്ലെ എന്ന ചോദ്യം സ്വാഭാവികമായും ഉയരാം. പലതവണ സർക്കാർ അവിടെ ഒരു നിയമസമൂഹം കെട്ടിപ്പടുക്കാൻ ശ്രമിച്ചെങ്കിലും എല്ലാം ദയനീയമായി പരാജയപ്പെടുകയായിരുന്നു. .രാഷ്ട്രീയമായി ഒട്ടും സ്ഥിരതയില്ലാത്ത, ഭൂപടത്തിൽ പോലും കൃത്യമായ സ്ഥാനമില്ലാത്ത രാജ്യമാണ് ക്രൊയേഷ്യ.
അതെ സമയം ഷോപ്പിംഗ് മാൾ, ഹോസ്പിറ്റൽ, പാർക്ക്, സ്കൂൾ, റോഡുകൾ ,പോസ്റ്റോഫീസ് എന്നിവയുള്ള ഒരു സാധാരണ നഗരമാണ് കർവാഷ്ക എന്ന് തോന്നാം. എന്നാൽ അവിടെ ഉള്ളവർക്ക് ഈ റോഡും ആർക്കും സ്‌കൂളുമൊന്നും ആവശ്യമില്ല . പകൽസമയത്ത് ഒരു മനുഷ്യനെപ്പോലും ഇവിടെ കാണാനുമാവില്ല ..
സ്‌കൂളുകളും ആശുപത്രികളും മറ്റ് സൗകര്യങ്ങളുമെല്ലാം അവർക്കായി സർക്കാർ എല്ലാം ഒരുക്കുന്നുണ്ടെന്ന് ലോകത്തെ കാണിക്കാനുള്ള ശ്രമം മാത്രമാണ് .കർവാഷ്ക യിലെ ഒരു കുഞ്ഞുപോലും തങ്ങളുടെ ആവശ്യങ്ങളുമായി മുന്നോട്ട് വരില്ല. മാസത്തിലൊരിക്കൽ മാത്രം വരുന്ന ഒരേയൊരു സർക്കാർ സപ്ലൈ വാഹനം മാത്രമാണ് അവരെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ഏക കണ്ണി
നൂറ്റാണ്ടുകളുടെ ചരിത്രമാണ് കർവാഷ്കയ്ക്കുള്ളത്. പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മന്ത്രവാദവും പൈശാചിക ശുശ്രൂഷയും വ്യാപകമായിരുന്ന കാലമായിരുന്നു. സഭയുടെ നേതൃത്വത്തിൽ പ്രാദേശിക ഭരണകൂടങ്ങളും ജനങ്ങളും യൂറോപ്പിലുടനീളം മന്ത്രവാദിനികളെയും സാത്താൻ സേവകരെയും വേട്ടയാടാൻ തുടങ്ങി.
മന്ത്രവാദികളെല്ലാം പരിഹാരം തേടി ജർമ്മനിയിലെ മലനിരകളുടെ മുകളിൽ ഒത്തുകൂടി. ഒടുവിൽ ആരാധകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട സാത്താൻ, പെന്റഗ്രാമിന്റെ രൂപത്തിൽ നക്ഷത്രങ്ങൾ ആകാശത്ത് ഒരുമിച്ചു വരുന്നത് വരെ കാത്തിരിക്കാനും അങ്ങനെ വന്നാൽ ഉടൻ അവർക്കിടയിൽ നിന്ന് ഏഴ് ആൺകുട്ടികളെ ബലി നൽകണം എന്നും ആവശ്യപ്പെട്ടു .
ബലീ നൽകിയ ശേഷം ആ കുട്ടികളുടെ രക്തം ഒഴുകുന്ന ദിക്കിലേക്ക് പോകാനും അവിടം ലോകത്തിലെ ഒരു ശക്തിക്കും അവരെ ശല്യപ്പെടുത്താൻ കഴിയാത്ത സ്ഥലമായിരിക്കും എന്നും അതാണ് അവരുടെ വാഗ്ദത്ത ഭൂമിഎന്നും പറഞ്ഞുവത്രേ .
സാത്താൻ അങ്ങനെ പറഞ്ഞു കഴിഞ്ഞ് , മൂന്നാം മാസത്തിൽ, നക്ഷത്രസമൂഹങ്ങൾ പെന്റഗൺ രൂപത്തിൽ ആകാശത്ത് വന്നു. കുഞ്ഞുങ്ങളെ ബലീ നൽകി അവരുടെ രക്തത്തെ പിന്തുടർന്ന് മന്ത്രവാദികൾ ഒടുവിൽ കർവാഷ്കയിലെത്തി. ഇപ്പോഴും മന്ത്രവാദവും സാത്താൻ സേവയുമായി കഴിയുന്നവരാന് അവിടെ ഉള്ളത്
ഇന്ന് അവിടെയെത്താനുള്ള ഏക മാർഗം ക്രൊയേഷ്യൻ പട്ടാളത്തിന്റെ കനത്ത കാവലുള്ള കാട്ടിലൂടെയാണ്. പുറത്ത് നിന്നുള്ള ആർക്കും നഗരത്തിലേക്ക് പ്രവേശനമില്ല . കർവാഷ്‌ക നഗരത്തിന്റെ സ്ഥാനത്ത് തങ്ങളുടെ സൈനിക താവളമാണെന്ന് പറഞ്ഞ് സർക്കാർ ആളുകളെ അകറ്റിനിർത്തുകയാണ്.
ഒന്നാം ലോകമഹായുദ്ധത്തിനുമുമ്പ്, കർവാഷ്ക നഗരത്തെക്കുറിച്ച് എങ്ങനെയോ മനസ്സിലാക്കിയ ഒരു ഹംഗേറിയൻ പുരോഹിതനും ജനറലും അതിനെ നശിപ്പിക്കാൻ ഒരു ചെറിയ സൈന്യവുമായി പുറപ്പെട്ടു. അവർ സെർബിയ വഴി കർവാഷ്കയിൽ പ്രവേശിക്കാൻ ശ്രമിച്ചു, പക്ഷേ കാട്ടിൽ വെച്ച് പുരോഹിതനും സംഘവും ശ്വാസം മുട്ടി മരിച്ചു.
കാട്ടിൽ കാണാതായ ഒരു പട്ടാളക്കാരന്റെ കഥ അക്കാലത്ത് യൂറോപ്പിൽ ചർച്ചാവിഷയമായിരുന്നു. പക്ഷേ, പോയി നോക്കാൻ പേടിയുള്ളതിനാൽ ആരും കാട്ടിൽ കയറിയില്ല. ഇങ്ങനെ അവിടെ ഉള്ളവരെ തോൽപ്പിക്കാൻ ചെന്നവരുടെയും അവർ ബലീ നല്കിയവരുടെയും , എല്ലുകൾക്കൊണ്ട് കാർവാഷ്ക യിൽ ഒരു പള്ളി ഉണ്ടാക്കിയിട്ടുണ്ട്. അവിടെ ആഘോഷത്തിന്റെ ദിവസം,ഇവർ പ്രാർത്ഥനകൾ അർപ്പിക്കുന്നു
മധ്യ യൂറോപ്പിലെ ഏറ്റവും തണുപ്പുള്ള ദിവസണ് കാർവാഷ്ക ആഘോഷം . ആഘോഷത്തിനായി സാത്താൻ നേരിട്ട് ഭൂമിയിലേക്ക് വരുന്നതിനാലാണ് ഇത്ര തണുപ്പ് എന്നാണു പരിസരവാസികൾ വിശ്വസിക്കുന്നത് . എന്നാൽ, കാർവാഷ്കയിൽ ഉള്ളവരെ തേടിയിറങ്ങിയവർ ശ്വാസംമുട്ടി മരിക്കുന്നത് എന്ത് കൊണ്ടെന്നു ഇന്നും ആർക്കും അറിയില്ല. ഒരു പക്ഷെ മനുഷ്യന്റ ചിന്തക്കും ബുദ്ധിക്കും കണ്ടുപിടുത്തങ്ങൾക്കുമെല്ലാം അപ്പുറത്ത് മറ്റെന്തൊക്കെയോ കൂടി ഉണ്ട് എന്നതിന്റെ ഒരു ഓർമ്മപ്പെടുത്തലാണ് കാർവാഷ്ക.
https://www.facebook.com/Malayalivartha