Widgets Magazine
27
Jul / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രതിസന്ധികള്‍ പലത്... ഷിരൂരില്‍ മണ്ണിടിച്ചിലില്‍ പെട്ട മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള തെരച്ചില്‍ അനിശ്ചിതത്വത്തില്‍; നദിയില്‍ അടിയൊഴുക്ക് അതിശക്തം, ഫ്‌ലോട്ടിങ് പ്രതലം ഒരുക്കുന്നതിലും തടസം; ഗംഗാവലി നദിയില്‍ ഇറങ്ങാന്‍ അനുകൂല സാഹചര്യം ഇല്ല


പാരീസില്‍ ഒളിംപിക്‌സിന് വര്‍ണാഭമായ തുടക്കം....സെയ്ന്‍ നദിക്കരയില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ ആദ്യമെത്തിയത് ഗ്രീക്ക് ടീം ,സെന്‍ നദിയിലൂടെ 80 ബോട്ടുകളിലായി കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റ് നടന്നു, ബാഡ്മിന്റണ്‍ താരം പി വി സിന്ധുവും അചന്ത ശരത്കമലുമാണ് ഇന്ത്യക്ക് വേണ്ടി മാര്‍ച്ച് പാസ്റ്റില്‍ പതാകയേന്തിയത്


തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് തസ്തികയിൽ അപേക്ഷിക്കാം. പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികകളിലാണ് നിയമനം


ലക്ഷ്മണ ഷിരൂരിൽ കട നടത്തുന്നത് 35 വർഷമായി; മണ്ണിടിച്ചിലുണ്ടായതിന്റെ തലേന്ന് സ്ഥലം ഒഴിയണമെന്ന് നോട്ടീസ് ലഭിച്ചു:- അപകട ദിവസം റെഡ് അലർട്ടിനെ തുടർന്ന് സ്കൂൾ അവധി ആയതിനാൽ മക്കളും ഭാര്യയും കടയിൽ:- നിമിഷനേരം കൊണ്ട് എല്ലാം തരിപ്പണമായി..


ഗംഗാവലിപ്പുഴയിൽ അടിയൊഴുക്ക് ശക്തമായതിനാൽ തിരച്ചിൽ നീണ്ടേക്കുമെന്ന് ആശങ്കയുണ്ട്.. സാഹചര്യം അനുകൂലമായാൽ പുഴയിലിറങ്ങി തിരച്ചിൽ നടത്തുമെന്നു സൈന്യം അറിയിച്ചു...

ഹമാസിന്റെ തുരങ്കങ്ങള്‍ ഇസ്രയേല്‍ തകര്‍ക്കും ബോംബുകള്‍ പൊട്ടും സംഭവിക്കും കൂട്ടക്കൊല

28 OCTOBER 2023 03:22 PM IST
മലയാളി വാര്‍ത്ത

More Stories...

നേപ്പാളിൽ ഉണ്ടായ മണ്ണിടിച്ചിലിൽപ്പെട്ട് രണ്ട് ബസുകൾ നദിയിലേക്ക് മറിഞ്ഞു; ബസ്സിലുണ്ടായിരുന്ന 63 പേരും നദിയിൽ ഒലിച്ചുപോയെന്ന് റിപ്പോർട്ട്:- വിവരം പുറത്തറിയിച്ചത് ദുരന്ത സമയത്ത് ബസിൽ നിന്ന് ചാടിരക്ഷപ്പെട്ട മൂന്ന് യാത്രക്കാർ....

കരുവന്നൂർ കേസിലെ വിശദാംശങ്ങളും കരുവന്നൂർ ബാങ്കിലെ മിനിറ്റ്സുകളും അടിയന്തരമായി ലഭ്യമാക്കണം; ത്യശൂർ ജില്ലാ കമ്മിറ്റിക്ക് നിർദ്ദേശവുമായി സി പി എം കേന്ദ്ര കമ്മിറ്റി; കരുവന്നൂർ വിഷയത്തിൽ പാർട്ടിക്ക് ഗുരുതര പിഴവുണ്ടായതായി ദേശീയ നേത്യത്വം

വിദേശത്ത് പോകുന്നതിനു മുന്നേ നാട്ടിൽ ചെയ്തിരുന്നത് ആ ജോലി;കടങ്ങള്‍ എല്ലാം തീര്‍ത്ത് സ്വന്തമായി ഒരു വീട് വയ്ക്കണമെന്ന ആഗ്രഹവുമായി ഏഴു മാസം മുന്‍പ് കുവൈത്തിലേക്ക്;തിരിച്ച് വരുന്നത് ചേതനയറ്റ്‌; ചങ്കു പൊട്ടി കുടുംബം

അപടകത്തിൽ അസ്വഭാവികതകൾ ഇല്ല...!

റിസർവ് ബാങ്കുവഴി കടപ്പത്രങ്ങളിലൂടെയാണ് കടമെടുക്കാൻ ഒരുങ്ങി സർക്കാർ...വെള്ളിയാഴ്ച വിജ്ഞാപനമിറക്കിയാലേ 28ന് കടമെടുക്കാൻ കഴിയൂ.... ഈ സാമ്പത്തിക വർഷത്തെ കേരളത്തിന്റെ കടമെടുക്കൽ പരിധിയിൽ ഔദ്യോഗിക അംഗീകാരം കേന്ദ്രം നൽകിയിട്ടില്ല..

ആയിരക്കണക്കിന് ഹമാസ് പോരാളികള്‍ ഒളിച്ചുകഴിയുന്ന ഭൂഗര്‍ ഉരുക്കുതുരങ്കം തകര്‍ക്കാനുള്ള അതിനൂതന ബോംബുകള്‍ ഇസ്രായേല്‍ ഒരുക്കിക്കഴിഞ്ഞു. ഇനിയുള്ള ആറേഴു മണിക്കൂറുകള്‍ക്കുള്ളില്‍ സ്‌പോഞ്ച് ബോംബുകള്‍ എന്നറിയപ്പെടുന്ന രസഹ്യ ആയുധം ഇസ്രായേല്‍ ഹമാസ് തുരങ്കത്തില്‍ പ്രയോഗിക്കും. തുരങ്കത്തിനുള്ളിലെ അറകളില്‍ ഹമാസുകള്‍ ബന്ധിയാക്കിയിരിക്കുന്ന ഇരുനൂറ് ഇസ്രയേലികളുടെ സുരക്ഷ പരിഗണിച്ചു മാത്രമാണ് ബോംബ് ഓപ്പറേഷന് ഇസ്രയേല്‍ മടിച്ചുനില്‍ക്കുന്നത്. പല തരത്തിലുള്ള സങ്കീര്‍ണമായ തുരങ്ക സംവിധാനമാണു ഹമാസിന്റേതെന്ന് ഇസ്രയേലിന്റെ ചാരസംഘടന മൊസാദ് കണ്ടെത്തിയിട്ടുണ്ട്.

 

 

 

നൂറുകണക്കിനു കിലോമീറ്റര്‍ ദൂരവും 80 മീറ്റര്‍ വരെ ആഴവുമുള്ള തുരങ്കങ്ങള്‍ ഗാസയുടെ ആഴങ്ങളിലുണ്ട്. ഇത്തരം തുരങ്കങ്ങളെ പല മാധ്യമങ്ങളും വിശേഷിപ്പിക്കുന്നത് ഗാസ മെട്രോയെന്നാണ് .ഹമാസിന്റെ യഥാര്‍ത്ഥ ഗാസ ഭൂമിക്കടിയിലും ഭൂമിക്കു മുകളില്‍ സിവിലിയന്മാരും അവരുടെ കാല്‍ക്കീഴില്‍ തുരങ്കങ്ങളില്‍ ഹമാസ് പോരാളികളും കഴിയുന്നു എന്നതാണ് സാഹചര്യം. വന്‍ ആയുധ ശേഖരവും കമാന്‍ഡ് സെന്ററുകളും അടങ്ങിയ ഒരു ഭൂഗര്‍ഭ സൈനികത്താവളം ഇതിനുള്ളിലുണ്ട്.
ഇതേ തുരങ്ക സമുച്ചയങ്ങള്‍ 50 മീറ്റര്‍ വീതം നീളത്തില്‍ ഇരുമ്പ് വാതിലുകള്‍ കൊണ്ട് വേര്‍തിരിച്ചിരിക്കുന്നതും ഇസ്രായേലിനെ കുഴയ്ക്കുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ മാരകം വിഷപ്പുകയോ വെള്ളപ്പൊക്കമൊ പ്രയോഗിച്ചാലും ബങ്കറുകളുടെ പരിമിതമായ ഭാഗത്തു മാത്രമേ നാശം വിതയ്ക്കാന്‍ ഇസ്രായേലിന് കഴിയുകയുള്ളു. ബന്ദികളെ പുറത്തെത്തിക്കാനും ഹമാസ് അംഗങ്ങളെ നേരിടാനും ഇസ്രയേല്‍ സേനയ്ക്ക് ഈ തുരങ്കങ്ങളുടെ അകത്തുകടന്നേ പറ്റൂ.

 

 

 


ഈ ഉദ്ദേശ്യത്തിലാണു സ്‌പോഞ്ച് ബോംബുകള്‍ ഇസ്രയേല്‍ വികസിപ്പിച്ചത്. പൊട്ടിത്തെറിച്ചാല്‍ പതഞ്ഞുപൊങ്ങുകയും പിന്നീട് കട്ടിയാകുകയും ചെയ്യുന്ന തരത്തിലുള്ളതാണു ഇത്തരം ബോംബുകള്‍. ഹമാസ് സ്ഥിരമായി ഉപയോഗിക്കുന്ന തുരങ്കങ്ങളില്‍ മാസങ്ങളോളം കഴിയാനുള്ള സൗകര്യങ്ങളുണ്ട്. വെള്ളവും വൈദ്യുതിയും ബങ്കറുകളും ആയുധപ്പുരയും അടുക്കളയും കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളും ജനറേറ്ററുകളും ചരക്കു നീക്കാനുള്ള റെയില്‍ ട്രാക്കുകളും ഇതിനുള്ളിലുണ്ട്. ഹമാസിന്റെ പല നേതാക്കളും ഈ തുരങ്കങ്ങളിലാണ് കഴിയുന്നതും യുദ്ധതന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതും. പുറത്തുള്ള ഓരോ കാഴ്ചകളും സിസിടിവി കാമറകളിലൂടെ ഇവര്‍ കൃത്യമായി കാണുകയും തന്ത്രപരമായ നീക്കങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്.

 

 


കടന്നുകയറുന്ന ശത്രുവിനെ തകര്‍ക്കാന്‍ കെണിബോംബുകള്‍ വച്ച വ്യാജ തുരങ്കങ്ങളും ഇതിനുള്ളിലുണ്ട്. ഈ സാഹചര്യത്തെയാണ് ഇസ്രായേല്‍ നേരിടേണ്ടിവരുന്നത്.
സ്‌പോഞ്ച് ബോംബുകള്‍ പ്രയോഗിച്ചാലുടന്‍ ഏതാനും മിനിറ്റ് സമയം ഉള്ളിലുള്ളവര്‍ ബോധരഹിതരാവുകയും ഇതേ സമയം അയ്യായിരത്തോളം വരുന്ന ഇസ്രയേലി സൈനികര്‍ ഇരച്ചുകയറി ഇസ്രയേലി ബന്ദികളെ മോചിപ്പിക്കുകയും ചെയ്യുകയെന്ന തന്ത്രമാണ് ഇസ്രയേല്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
ഹമാസുകള്‍ ആക്രമണം തൊടുത്തുവിട്ടത് ഇസ്രയേലികള്‍ സാബത്ത് ആചരിച്ചിരുന്ന ശനിയാഴ്ചയാണ്. എല്ലാ ജോലികളില്‍ നിന്നും യഹൂദര്‍ വിശ്രമിക്കുന്ന സാബത്ത് ദിവസം തക്കം നോക്കി ഹമാസുകള്‍ മിസൈല്‍ വര്‍ഷവും ബോംബിംഗും നടത്തി 1200 ഇസ്രയേലികളെ അരുകൊല ചെയ്തതിന്റെ തിരിച്ചടി ഇന്നോ നാളെയോ നടത്താനാണ് ബഞ്ചമിന്‍ നെതന്യാഹു പദ്ധതിയിടുന്നത്.
ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന യുദ്ധം ഇരുപത് ദിവസം പിന്നിട്ടിരിക്കെ ഇനി ഒരു ദിവസം പോലും മുന്നോട്ടു പോകാന്‍ നെതന്യാഹു ആഗ്രഹിക്കുന്നില്ല. ഒക്ടോബര്‍ 7ന് ഇസ്രയേലില്‍ നടന്ന ഹമാസ് ആക്രമണത്തിനു പിന്നാലെയുള്ള ഇസ്രയേലിന്റെ പ്രത്യാക്രമണത്തില്‍ ഇതോടകം എണ്ണായിരം പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്.
ഗാസ മുനമ്പില്‍ മൂന്നാഴ്ചയോളം തുടര്‍ച്ചയായി ഇസ്രയേല്‍ ബോംബാക്രമണം നടന്നിട്ടും തുരങ്ക ശൃംഖലയ്ക്ക് ചെറിയ കേടുപാടുകള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. ഈ നിലയിലാണ് അറ്റകൈ മാരകബോംബിംഗിന് ഇസ്രയേല്‍ പദ്ധതിയിടുന്നത്. ഹമാസിന്റെ ചാവേര്‍ പോരാളികളും ആയുധശേഖരവുവുമുള്ള ബങ്കറുകളില്‍ വന്‍ ആക്രമണത്തിനാണ് ഇസ്രായേല്‍ പദ്ധതിയിടുന്നത്.

 

 


ഈജിപ്തില്‍ നിന്ന് ടാങ്കറുകളില്‍ എത്തിച്ച കുടിവെള്ളത്തിനും ഭക്ഷണത്തിനുമായി റാഫ അതിര്‍ത്തിയിലേക്ക് കണ്ണുംനട്ടിരിക്കുന്ന ഗാസയിലെ മനുഷ്യരെ കൂടുതല്‍ ദുരിതത്തിലാക്കി ഇസ്രയേല്‍ കരയുദ്ധത്തിന് കോപ്പുകൂട്ടുകയാണ്. ഈജിപ്തും സിറിയയും ലബനോനും പാലസ്തീന് സഹായമായി എത്തിച്ച കുടിവെള്ളവും ഭക്ഷണസാധനവും മരുന്നും ഗാസയിലേക്ക് കടത്തിവിടാന്‍ ഇസ്രായേല്‍ അതിര്‍ത്തി തുറന്നുകൊടുത്തിട്ടില്ല.
വടക്കന്‍ ഗാസയിലും ജനങ്ങള്‍ പലായനംചെയ്‌തെത്തിയ തെക്കന്‍ മേഖലകളിലും ഇസ്രയേല്‍ വ്യോമാക്രമണം ശക്തമാക്കിയതിനു പിന്നാലെയാണിത്. വടക്കന്‍ ഇസ്രയേലിലെ ലെബനീസ് അതിര്‍ത്തിപട്ടണവും സൈന്യം ഒഴിപ്പിക്കുകയാണ്. ഹമാസിന് പിന്തുണ പ്രഖ്യാപിച്ച് ലെബനീസ് സായുധസംഘടനയായ ഹിസ്ബുള്ള ഇസ്രായേലിനെതിരെ ആക്രമണം കടുപ്പിച്ചതോടെ ഇസ്രയേല്‍സൈന്യം അവിടെയും പോര്‍മുഖം തുറന്നിരിക്കുകയാണ്.
ഗാസയിലെ ആശുപത്രികളുടെ പ്രവര്‍ത്തനം ഇന്നോ നാളെയോ നിലയ്ക്കുമെന്ന സാഹചര്യമാണ്. അങ്ങനെയെങ്കില്‍ ചികിത്സയും മരുന്നുമില്ലാതെ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ അനേകായിരങ്ങള്‍ മരിക്കുമെന്ന സ്ഥിതിയാണുള്ളത്.

ഗാസയിലെ ജനങ്ങളില്‍ 40 ശതമാനവും പലായനം ചെയ്തുകഴിഞ്ഞിരിക്കുന്നു. മിക്ക പലചരക്കുകടകളിലും ബേക്കറികളിലും ഭക്ഷണസാധനങ്ങളില്ല. ശൗചാലയങ്ങളടക്കമുള്ള അടിസ്ഥാനസൗകര്യങ്ങളെല്ലാം ആക്രമണത്തില്‍ തകര്‍ന്നിരിക്കയാണ്. ഗാസയിലേക്ക് മാനുഷികസഹായമെത്തിക്കാന്‍ ആദ്യഘട്ടമെന്നനിലയില്‍ 20 ട്രക്കുകള്‍ റാഫ അതിര്‍ത്തിവഴി കടത്തിവിടാമെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ്അറിയിച്ചെങ്കിലും അതിര്‍ത്തി തുറന്നിട്ടില്ല. വ്യോമാക്രമണത്തില്‍ തകര്‍ന്ന അതിര്‍ത്തിയിലെ റോഡുകള്‍ ഗതാഗതയോഗ്യമല്ലാത്തതിനാലാണിത്.റോഡുകളില്‍ രൂപപ്പെട്ട ഗര്‍ത്തങ്ങളും മറ്റും അടച്ച് സഹായമെത്തിക്കാന്‍ രണ്ടുദിവസമെടുക്കുമെന്നാണ് സൂചന. വൈദ്യുതിവിതരണം പൂര്‍ണമായും നിലച്ചതോടെ ജനറേറ്ററിന്റെ സഹായത്താലാണ് ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത്.
വടക്കന്‍ ഗാസയിലെ 11 ലക്ഷം ജനങ്ങളോട് തെക്കന്‍ ഗാസയിലേക്ക് ഒഴിഞ്ഞുപോകാന്‍ കഴിഞ്ഞ വെള്ളിയാഴ്ച ഇസ്രയേല്‍ ഉത്തരവിട്ടത് കരയുദ്ധത്തിനുള്ള നീക്കംതന്നെയാണ്. കരയുദ്ധത്തിനുള്ള മുന്നൊരുക്കമായി മൂന്നരലക്ഷത്തിലധികം കരുതല്‍ സേനാംഗങ്ങളെ ഒഴിപ്പിക്കലിനുമുമ്പ് ഗാസയില്‍ വിന്യസിക്കുകയുംചെയ്തിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊറിയോഗ്രാഫറും സംവിധായികയുമായ ഫറ ഖാന്റെയും സംവിധായകന്‍ സാജിദ് ഖാന്റെയും അമ്മ മേനക ഇറാനി അന്തരിച്ചു....  (7 minutes ago)

രക്ഷയായത് ഡ്രൈവറുടെ മനസാന്നിധ്യം.... അങ്കമാലിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍സി ബസില്‍ തീപിടിച്ചു....  (24 minutes ago)

കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം... മിഷന്‍ 2025ന്റെ പേരില്‍ കോണ്‍ഗ്രസില്‍ ഭിന്നത; വയനാട് ലീഡേഴ്സ് മീറ്റ് തീരുമാനം റിപ്പോര്‍ട്ട് ചെയ്യേണ്ടിയിരുന്ന വിഡി സതീശന്‍ വിട്ടുനിന്നു; ഹൈക്കമാന്‍ഡ് ഇടപെടാതെ ചുമതല ഏറ്റ  (43 minutes ago)

കണ്ണൂർ, കാസർഗോഡ് തീരങ്ങൾക്ക് പ്രത്യേക ജാഗ്രത; പുതുക്കിയ ഉയർന്ന തിരമാല ജാഗ്രത നിർദേശം; ഉയർന്ന തിരമാലകൾക്കും കടൽ കൂടുതൽ പ്രക്ഷുബ്ദ്ധമാകാനും സാധ്യത  (51 minutes ago)

ചെങ്ങന്നൂരില്‍ സ്വര്‍ണാഭരണങ്ങളില്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ബാങ്കിലെ അപ്രൈസര്‍  പിടിയില്‍....  (51 minutes ago)

നടുറോഡിൽ മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിൽ തർക്കമുണ്ടായ സംഭവത്തിൽ നിർണായക നീക്കവുമായി രംഗത്ത് വന്നിരിക്കുകയാണ് കെഎസ്ആര്‍ടിസി ഡ്രൈവർ യദു; ഒന്നുകിൽ തിരിച്ചെടുക്കണം, അല്ലെങ്കിൽ പിരിച്ചുവിട്ടതായി അറി  (57 minutes ago)

ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കേരളതീരത്ത് വന്‍ ചുഴലിക്കാറ്റിനും പെരുമഴയ്ക്കും പ്രളയത്തിനും സാധ്യത; അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലില്‍ കടുത്ത ന്യൂനമര്‍ദവും പെരുമഴയും പ്രളയവുമാകുമെന്ന് മുന്നറിയിപ്പ്  (1 hour ago)

ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ആദ്യ മത്സരത്തിന് ഇന്നിറങ്ങും.... എതിരാളികള്‍ ന്യൂസിലന്‍ഡ്  (1 hour ago)

ഐ എസ് ആര്‍ ഓ ചാരക്കേസ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചന... സമന്‍സ് കൈപ്പറ്റിയ 5 പ്രതികള്‍ കോടതിയില്‍ ഹാജരാകാന്‍ കൂടുതല്‍ സമയം തേടി, സെപ്റ്റംബര്‍ 27 ന് ഹാജരായി ജാമ്യമെടുക്കാന്‍ കോടതി ഉത്തരവിട്ടു  (1 hour ago)

വെല്ലുവിളിച്ച് സുരേന്ദ്രന്‍... കേന്ദ്രസഹായം ഉറപ്പാക്കാന്‍ ഇനി ജാഗ്രതയോടെ നീങ്ങും, നടപടികളില്‍ വീഴ്ച പാടില്ലെന്ന് മുഖ്യമന്ത്രി; കേരളത്തിന് മൂന്നാം വന്ദേഭാരത്, കൊച്ചി - ബംഗളൂരു സര്‍വീസ് ജൂലായ് 31 മുതല്‍  (1 hour ago)

പ്രതിസന്ധികള്‍ പലത്... ഷിരൂരില്‍ മണ്ണിടിച്ചിലില്‍ പെട്ട മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള തെരച്ചില്‍ അനിശ്ചിതത്വത്തില്‍; നദിയില്‍ അടിയൊഴുക്ക് അതിശക്തം, ഫ്‌ലോട്ടിങ് പ്രതലം ഒരുക്കുന്നതിലും തടസം; ഗംഗാവല  (1 hour ago)

നിപ രോഗ ബാധ ആശങ്കയകലുന്നു.... രണ്ട് പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവായി  (1 hour ago)

ഒന്നുകില്‍ തിരിച്ചെടുക്കണം, അല്ലെങ്കില്‍ പിരിച്ചുവിട്ടതായി അറിയിക്കണം... തിരുവനന്തപുരം മേയറുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു ഹൈക്കോടതിയെ സമീപിച്ചു....  (2 hours ago)

ആരോഗ്യ മന്ത്രിയുടെ ഓഫീസിന് പങ്കില്ലെന്ന് പോലീസ് കുറ്റപത്രം... ഡോക്ടര്‍ നിയമന കൈക്കൂലി കേസില്‍ ഇടനിലക്കാരായ 4 പ്രതികളെ ഉള്‍പ്പെടുത്തി കുറ്റപത്രം  (2 hours ago)

സര്‍വീസ് ആഴ്ചയില്‍ മൂന്നു ദിവസം മാത്രം.... എറണാകുളം ബംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ് സ്‌പെഷല്‍ സര്‍വീസ് ആരംഭിക്കുന്നു...  (3 hours ago)

Malayali Vartha Recommends