ഇന്ത്യയെ ഇനി ആര് പരിശീലിപ്പിക്കും? പുതിയ ഇന്ത്യൻ കോച്ചിനെ കണ്ടെത്താനുള്ള ശ്രമവുമായി ബിസിസിഐ
പുതിയ ഇന്ത്യൻ കോച്ചിനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പുതിയ കോച്ചിനായി ഈ മാസം 30ന് മുമ്പ് തന്നെ അപേക്ഷകൾ സമർപ്പിക്കാനും ബിസിസിഐ അറിയിച്ചിട്ടുണ്ട്. ഈ സ്ഥാനത്തേക്ക് മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ് ഉൾപ്പടെയുള്ളവർ അപേക്ഷിക്കുമെന്നാണ് ലഭ്യമാകുന്ന സൂചന. കഴിഞ്ഞ തവണയും സെവാഗ് ഇന്ത്യൻ പരിശീലകനാകാൻ ശ്രമിച്ചിരുന്നു. എന്നാൽ ഫൈനൽ റൗണ്ടിൽ രവി ശാസ്ത്രിയോട് പരാജയപ്പെട്ടാണ് സെവാഗിന് ആ സ്ഥാനത്തു എത്താൻ കഴിയാതിരുന്നത്. എന്നാൽ ഇന്ത്യൻ പരിശീലകനായിരുന്ന രവി ശാസ്ത്രി ഒരിക്കൽ കൂടി ഇന്ത്യൻ പരിശീലകനാകാൻ തയ്യാറെടുക്കന്നതായും വിവരങ്ങൾ പുറത്തു വരുന്നു.
മുൻ ഇന്ത്യൻ താരം വീരേന്ദ്ര സെവാഗ്, ശ്രീലങ്കൻ താരം മഹേല ജയവർധന, ഓസീസ് താരം ടോം മൂഡി, ദക്ഷിണാഫ്രിക്കൻ താരം ഗാരി കേസ്റ്റൺ എന്നിവരാണ് ഇന്ത്യൻ കോച്ചാകാൻ അപേക്ഷിച്ചിരിക്കുന്നവരിൽ പ്രമുഖർ. ആദ്യമായാണ് മഹേള ജയവർധന ഇന്ത്യയുടെ കോച്ചാകാൻ അപേക്ഷിക്കുന്നത്. ഓസീസ് താരം ടോം മൂഡി ശ്രീലങ്കയെ ലോകകപ്പ് ഫൈനലിലെത്തിച്ചതോടെ ഏവരുടെയും പ്രിയപ്പെട്ടവനായി മാറിയിരുന്നു. ഐപിഎൽ ടീമായ സൺറൈസസ് ഹൈദരാബാദിൻറെ കോച്ചായിരുന്നു മൂഡി. ഗാരി കേസ്റ്റൺ ഇന്ത്യയ്ക്ക് ലോകകപ്പ് നേടി കൊടുത്ത പരിശീലകനാണ്. 2011ൽ ഇന്ത്യ ലോകകിരീടം നേടുമ്പോൾ ഇന്ത്യയുടെ കോച്ചായിരുന്നത് കേസ്റ്റണായിരുന്നു.
https://www.facebook.com/Malayalivartha