കടുത്ത വായു മലീനീകരണം; ടി20ക്കിടെ ഛര്‍ദിച്ച് താരങ്ങൾ
ദില്ലിയില്‍ നടന്ന ടി20ക്കിടെ രണ്ട് ബംഗ്ലാദേശ് താരങ്ങള്‍ ഛര്‍ദിച്ചു. വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിലാണ് താരങ്ങൾ ഛര്‍ദിച്ചത്. അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മൽസരത്തിനിടെ താരങ്ങൾ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചു. മത്സരത്തില്‍ നിര്‍ണായകമായ 35 റണ്‍സ് നേടിയ താരം സൗമ്യ സര്‍ക്കാർ ഛര്‍ദിച്ചു. ദില്ലിയിലെ വായു മലിനീകരണം ഏറ്റവും മോശംമായതിനാൽ നിർദേശം കിട്ടിയിരുന്നു. എന്നാൽ ഇന്ത്യ- ബംഗ്ലാ ആദ്യ ടി20യുമായി ബിസിസിഐ മുന്നോട്ടുപോവുകയായിരുന്നു. അവസാന മണിക്കൂറുകളില്‍ മത്സരം ദില്ലിയില്‍ നിന്ന് മാറ്റാന്‍ കഴിയില്ല എന്നായിരുന്നു ബിസിസിഐ തലവന്‍ സൗരവ് ഗാംഗുലി അറിയിച്ചത്.
ഇതാദ്യമല്ല ദില്ലിയിലെ വായു മലിനീകരണം താരങ്ങള്‍ക്ക് ഭീഷണിയാവുന്നത്. രണ്ട് വര്‍ഷം മുന്‍പ് ഇന്ത്യന്‍ പര്യടനത്തിനെത്തിയ ലങ്കന്‍ ടീമിലെ രണ്ട് താരങ്ങള്‍ ഡ്രസിംഗ് റൂമില്‍ ഛര്‍ദിച്ചിരുന്നു. കടുത്ത വായു മലിനീകരണമാണ് ദില്ലി നേരിടുന്നത്.
https://www.facebook.com/Malayalivartha