Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത രാജീന്ദര്‍ ഗോയല്‍ അന്തരിച്ചു

23 JUNE 2020 07:36 AM IST
മലയാളി വാര്‍ത്ത

ഹരിയാനയുടെ പ്രമുഖ താരവും രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത സ്പിന്നറുമായ രാജീന്ദര്‍ ഗോയല്‍ (77) ദീര്‍ഘനാളത്തെ അസുഖത്തെ തുടര്‍ന്ന് അന്തരിച്ചു.

ഹരിയാനയുടെ പ്രമുഖ താരമായിരുന്ന അദ്ദേഹം 53 തവണ അഞ്ച് വിക്കറ്റ് നേട്ടവും 17 തവണ പത്ത് വിക്കറ്റ് നേട്ടവും കുറിച്ചു. മികച്ച സ്പിന്നറായിരുന്നെങ്കിലും ഇന്ത്യന്‍ ടീമില്‍ കളിക്കാനുള്ള ഭാഗ്യമുണ്ടായില്ല. 1964-65 സീസണില്‍ സിലോണിനെതിരേ (ഇന്നത്തെ ശ്രീലങ്ക) നടന്ന അനൗദ്യോഗിക ടെസ്റ്റില്‍ കളിച്ചത് മാത്രമാണ് എടുത്തു പറയാനുള്ളത്.

1958 മുതല്‍ 1985 വരെ 157 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരങ്ങള്‍ കളിച്ച ഗോയല്‍ 750 വിക്കറ്റുകളെടുത്തു. ഇടംകൈയന്‍ സ്പിന്നറായിരുന്ന ഗോയല്‍ രഞ്ജി ട്രോഫിയില്‍ 637 വിക്കറ്റുകളെടുത്തിട്ടുണ്ട്.

1979 സെപ്റ്റംബറില്‍ ഓസ്ട്രേലിയന്‍ ടീമിനെതിരേ വടക്കന്‍ മേഖലയ്ക്കു വേണ്ടി ആറു വിക്കറ്റെടുത്തതു രാജീന്ദര്‍ ഗോയലിന്റെ കരിയറിലെ പൊന്‍തൂവലാണ്. 43-ാം വയസുവരെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തുടര്‍ന്നു.

താരമെന്ന നിലയില്‍ രഞ്ജി ട്രോഫി നേടാനാവാത്തത് ്അദ്ദേഹത്തിന്റെ ഏറ്റവും വലിയ നിരാശയിലൊന്നായിരുന്നു. പിന്നീട് അദ്ദേഹം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരിക്കേ 1991-ല്‍ ഹരിയാന ബോംബെയെ (ഇന്നത്തെ മുംബൈ) അട്ടിമറിച്ച് രഞ്ജി കിരീടം നേടി. വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഹരിയാനയെ നയിച്ചത് ഇന്ത്യന്‍ ടീമിന്റെ നായകനും ഓള്‍റൗണ്ടറുമായിരുന്ന കപില്‍ ദേവാണ്.

പുരുഷ, വനിതാ ടീമുകളുടെ മാച്ച് റഫറിയായും ഏറെനാള്‍ പ്രവര്‍ത്തിച്ചു. മികച്ച സേവനം പരിഗണിച്ച് 2017-ല്‍ ഗോയലിന് സി.കെ. നായിഡു ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നല്‍കി ബി.സി.സി.ഐ. ആദരിച്ചു.

ഈ പുരസ്‌കാരം നേടുന്ന ടെസ്റ്റ് കളിക്കാത്ത താരങ്ങളില്‍ നാലാമനാണ്. പദ്മാകര്‍ ശിവാല്‍കര്‍, ഭാഹുസാഹബ് നിംബാല്‍കര്‍, മാധ്യമ പ്രവര്‍ത്തകന്‍ കെ.എന്‍. പ്രഭു എന്നിവരാണു മറ്റുള്ളവര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി  (12 minutes ago)

ജനശതാബ്ദി എക്സ്പ്രസ്സ് ഇനി മുതൽ 9.30 ന് എറണാകുളത്ത് എത്തിച്ചേരും  (34 minutes ago)

യുഎസിൽ ശക്തമായ ശീതക്കാറ്റ് 22,349 വിമാനങ്ങൾ വൈകി 1,800ലേറെ സർവീസുകൾ റദ്ദാക്കി യാത്രക്കാർ കുടുങ്ങി..  (40 minutes ago)

എൽ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം..  (41 minutes ago)

മാഞ്ചസ്റ്ററിന് ജയം  (49 minutes ago)

ദുര്‍മന്ത്രവാദത്തിന്റെ കേന്ദ്രം നരബലി ..ആഭിചാരം, ചാത്തന്‍ സേവ !! ഇന്ത്യയിലെ ഈ ഗ്രാമം പറയുന്ന കഥ !! മയോങ്ങിന്റെ ചരിത്രം ഇങ്ങനെ  (59 minutes ago)

ആണവ അന്തർവാഹിനിയിൽ നിന്ന് ഇന്ത്യ നടത്തിയ ആ കിടുക്കാച്ചി നീക്കം !! ശത്രുസംഹാരം മാത്രം ലക്ഷ്യം  (1 hour ago)

സൽമാൻഖാന് ഇന്ന് അറുപതാം പിറന്നാൾ...  (1 hour ago)

കോട്ടയം മെഡിക്കൽ കോളജ് മുൻ ഡപ്യൂട്ടി സൂപ്രണ്ടും പ്രമുഖ ഡെർമറ്റോളജിസ്റ്റുമായ എം.ഐ.ജോയ് അന്തരിച്ചു...  (1 hour ago)

സ്വര്‍ണക്കൊള്ള മറച്ചുപിടിക്കാന്‍ ഫോട്ടോയെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല; ജയിലില്‍ കിടക്കുന്ന നേതാക്കളെ സി.പി.എം സംരക്ഷിക്കുകകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (1 hour ago)

ലഹരി ഉപയോ​ഗിച്ചാൽ പണി പോകും....  (1 hour ago)

ഹൈബ്രിഡ് കഞ്ചാവുമായി കോഴിക്കോട് സ്വദേശികൾ  (1 hour ago)

ശ്രീലേഖ ഇത്ര ചീപ്പാവരുത്...! സത്യപ്രതിജ്ഞയ്ക്കിടെ കണ്ണ് നിറഞ്ഞ് ഹോളിൽ നിന്ന് ഇറങ്ങിയോടി വീട്ടിൽ എത്തി രാജേഷും ആശയും  (1 hour ago)

പ്രതികൾക്കായി പോലീസ് തെരച്ചിൽ തുടരുന്നു  (2 hours ago)

പവന് 880 രൂപയുടെ വർദ്ധനവ്‌...  (2 hours ago)

Malayali Vartha Recommends