Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

ഐ പി എല്‍: സൂപ്പര്‍ ഓവര്‍ വരെ നീണ്ട മത്സരങ്ങളില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനേയും, കിങ്‌സ് ഇലവന്‍ പഞ്ചാബ് മുംബൈ ഇന്ത്യന്‍സിനേയും തോല്‍പ്പിച്ചു

19 OCTOBER 2020 07:42 AM IST
മലയാളി വാര്‍ത്ത

ഹൈദരാബാദിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തു. കൊല്‍ക്കത്തയ്ക്കായി ബാറ്റ് ചെയ്യാനിറങ്ങിയ ആന്ദ്രെ റസ്സല്‍ ഒഴികെയുള്ള എല്ലാവരും മികച്ച പ്രകടനം കാഴ്ച വച്ചു. ശുഭ്മാന്‍ ഗില്‍ (36), രാഹുല്‍ ത്രിപാഠി (23), നിതീഷ് റാണ (29), ഒയിന്‍ മോര്‍ഗന്‍ (34), ദിനേഷ് കാര്‍ത്തിക്ക് (29) എന്നിങ്ങനെയാണ് കൊല്‍ക്കത്ത താരങ്ങളുടെ സ്‌കോറുകള്‍.

മറുപടി ബാറ്റിങ്ങില്‍ ഹൈദരാബാദ് ഓപ്പണിങ്ങില്‍ ജോണി ബെയര്‍‌സ്റ്റോ കെയ്ന്‍ വില്യംസണ്‍ സഖ്യത്തെയാണ് പരീക്ഷിച്ചത്. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ നാലാമനായി. പരീക്ഷണം ശരിവച്ച് ഓപ്പണിങ് കൂട്ടുകെട്ട് ക്ലിക്കായി. ഒന്നാം വിക്കറ്റില്‍ ഹൈദരാബാദ് കൂട്ടിച്ചേര്‍ത്തത് 58 റണ്‍സ്. മികച്ച തുടക്കം ലഭിച്ചിട്ടും മധ്യനിരയ്ക്കു നിലയുറപ്പിക്കാന്‍ സാധിക്കാതെ പോയത് ഹൈദരാബാദിനു തിരിച്ചടിയായി. മനീഷ് പാണ്ഡെയെ മടക്കി ഫെര്‍ഗൂസന്‍ വിക്കറ്റ് നേട്ടം മൂന്നാക്കി. വിജയ് ശങ്കറും താളം കണ്ടെത്താനാകാതെ പുറത്തായി. തുടര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തേണ്ട ചുമതല ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും കശ്മീര്‍ യുവതാരം അബ്ദുല്‍ സമദും ഏറ്റെടുത്തു. ഡേവിഡ് വാര്‍ണര്‍ ഐപിഎല്ലില്‍ 5000 റണ്‍സ് എന്ന നേട്ടവും ഈ മത്സരത്തില്‍ പിന്നിട്ടു. 19ാം ഓവറിലെ അവസാന പന്തില്‍ സിക്‌സിന് ശ്രമിച്ച അബ്ദുല്‍ സമദിനെ ബൗണ്ടറി ലൈനിന് സമീപത്തുവച്ച് ലോക്കി ഫെര്‍ഗൂസന്‍ പിടിച്ചെടുത്തു, ഫെര്‍ഗൂസന്‍ എറിഞ്ഞ പന്ത് ശിവം മാവി അനായാസം കൈകളിലൊതുക്കി. 14 പന്തുകളില്‍നിന്ന് 23 റണ്‍സുമായാണു താരം മടങ്ങിയത്. അവസാന ഓവറില്‍ ഹൈദരാബാദിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 18 റണ്‍സ്. റസ്സലിന്റെ ഓവറില്‍ മൂന്ന് ബൗണ്ടറികള്‍ അടിച്ചെടുത്ത് വാര്‍ണര്‍ സ്‌കോര്‍ കൊല്‍ക്കത്തയ്‌ക്കൊപ്പമെത്തിച്ചു. ഇതോടെ മത്സരം സൂപ്പര്‍ ഓവറിലേക്കു നീണ്ടു.

ഹൈദരാബാദിനായി സൂപ്പര്‍ ഓവറില്‍ ബാറ്റ് ചെയ്യാനിറങ്ങിയത് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും ജോണി ബെയര്‍‌സ്റ്റോയുമാണ്. പന്തെറിയാനെത്തിയത് ലോക്കി ഫെര്‍ഗൂസന്‍. ആദ്യ പന്തില്‍തന്നെ വാര്‍ണര്‍ ബൗള്‍ഡായി. മൂന്നാം പന്തില്‍ അബ്ദുല്‍ സമദും ബൗള്‍ഡ്. സമദ് നേടിയ രണ്ട് റണ്‍സാണ് സൂപ്പര്‍ ഓവറില്‍ ഹൈദരാബാദിന്റെ ആകെയുള്ള സമ്പാദ്യം. ജയിക്കാന്‍ വേണ്ടത് മൂന്ന് റണ്‍സ്. സീസണിലെ ഏറ്റവും ചെറിയ സൂപ്പര്‍ ഓവര്‍ വിജയലക്ഷ്യമാണിത്. മറുപടിയില്‍ കൊല്‍ക്കത്തയ്ക്കായി ബാറ്റു ചെയ്യാന്‍ ഇറങ്ങിയത് ഒയിന്‍ മോര്‍ഗനും ദിനേഷ് കാര്‍ത്തിക്കും. പന്തെറിഞ്ഞത് റാഷിദ് ഖാന്‍. വിക്കറ്റൊന്നും പോകാതെ നാലാം പന്തില്‍ കൊല്‍ക്കത്ത വിജയറണ്‍സ് കുറിച്ചു. സീസണില്‍ കൊല്‍ക്കത്തയുടെ അഞ്ചാം വിജയമാണിത്. നാലു മത്സരങ്ങള്‍ തോറ്റ അവര്‍ പത്തുപോയിന്റുമായി നാലാം സ്ഥാനത്താണ്. ആറാം തോല്‍വി വഴങ്ങിയ സണ്‍റൈസേഴ്‌സ് പട്ടികയില്‍ അഞ്ചാമതുണ്ട്.

2020 ഐപിഎല്ലിലെ ഏറ്റവും ആവേശം നിറഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബിന് വിജയം. നിശ്ചിത ഓവറില്‍ ആദ്യം ബാറ്റു ചെയ്ത മുംബൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തപ്പോള്‍ പഞ്ചാബും ആറിന് 176 എന്ന നിലയിലാണു കളി അവസാനിപ്പിച്ചത്. ഇതോടെ മത്സരം സൂപ്പര്‍ ഓവറിലേക്കു നീങ്ങുകയായിരുന്നു. ആദ്യ സൂപ്പര്‍ ഓവറില്‍ ഇരു ടീമുകളും അഞ്ച് റണ്‍സ് വീതം നേടിയതോടെ മത്സരം രണ്ടാം സൂപ്പര്‍ ഓവറിലേക്കും നീണ്ടു.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ 6 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ ക്വിന്റന്‍ഡികോക്കിന്റെ പ്രകടനമാണു മുംബൈ നിരയില്‍ നിര്‍ണായകമായത്.43 പന്തുകള്‍ നേരിട്ട താരം 53 റണ്‍സെടുത്തു പുറത്തായി. മധ്യനിര താരം ക്രുനാല്‍ പാണ്ഡ്യയും (30 പന്തില്‍ 34) തിളങ്ങി. അവസാന ഓവറുകളില്‍ കീറണ്‍ പൊള്ളാര്‍ഡും നേഥന്‍ കോള്‍ട്ടര്‍നെയ്‌ലും പഞ്ചാബ് ബോളര്‍മാരെ കടന്നാക്രമിച്ചതോടെ മുംബൈ മികച്ച സ്‌കോറിലേക്കെത്തുകയായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ഞായറാഴ്ചത്തെ മത്സരത്തില്‍ തിളങ്ങാനായില്ല.

ഒന്‍പതു റണ്‍സ് മാത്രം നേടി രോഹിത് ശര്‍മയും, നാലു പന്തുകള്‍ മാത്രം നേരിട്ട് റണ്ണൊന്നുമെടുക്കാതെ സൂര്യകുമാര്‍ യാദവും, തുടര്‍ന്ന് യുവതാരം ഇഷാന്‍ കിഷനും പുറത്തായതോടെ ക്രുനാല്‍ പാണ്ഡ്യയെ കൂട്ടുപിടിച്ച് ക്വിന്റന്‍ ഡികോക്ക് മുംബൈ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. 44 പന്തുകളില്‍നിന്ന് ഇരുവരും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ട് ഉണ്ടാക്കി. സ്‌കോര്‍ 100-നോട് അടുക്കവെ 30 പന്തില്‍ 34 റണ്‍സെടുത്ത ക്രുനാലിനെ രവി ബിഷ്‌ണോയി ദീപക് ഹൂഡയുടെ കൈകളിലെത്തിച്ചു. എട്ട് റണ്‍സ് മാത്രമെടുത്ത ഹാര്‍ദിക് പാണ്ഡ്യ നിലയുറപ്പിക്കുന്നതിനു മുന്‍പേ മുഹമ്മദ് ഷമിക്കു മുന്നില്‍ കീഴടങ്ങി. ഇതോടെ മുംബൈ അഞ്ചിന് 116 റണ്‍സ് എന്ന നിലയിലായി. അര്‍ധസെഞ്ചുറി തികച്ചതിനു തൊട്ടുപിന്നാലെ ഡികോക്ക് പുറത്തായി. കീറണ്‍ പൊള്ളാര്‍ഡും നേഥന്‍ കോള്‍ട്ടര്‍നെയ്‌ലും അവസാന ഓവറുകളില്‍ തുടര്‍ച്ചയായി ബൗണ്ടറികള്‍ ഉന്നമിട്ടു. നാലു സിക്‌സും ഒരു ഫോറും പറത്തിയ പൊള്ളാര്‍ഡ് 12 പന്തുകളില്‍ നിന്ന് നേടിയത് 34 റണ്‍സ്. 12 പന്തുകളില്‍നിന്ന് 24 റണ്‍സെടുത്ത് കോള്‍ട്ടര്‍നെയ്‌ലും തിളങ്ങിയതോടെ മുംബൈ സ്‌കോര്‍ 176-ല്‍ എത്തി.
മറുപടി ബാറ്റിങ്ങില്‍ ഭേദപ്പെട്ട തുടക്കമാണു പഞ്ചാബിന് ലഭിച്ചത്. 19ാം ഓവര്‍ അവസാനിച്ചപ്പോള്‍ പഞ്ചാബിന് ജയിക്കാന്‍ വേണ്ടത് ആറ് പന്തില്‍ 9 റണ്‍സ്. എന്നാല്‍ ക്രിസ് ജോര്‍ദാനും ദീപക് ഹൂഡയും ചേര്‍ന്ന് നേടിയത് 8 റണ്‍സ് മാത്രം. അവസാന പന്തില്‍ 13 റണ്‍സെടുത്ത ക്രിസ് ജോര്‍ദാന്‍ റണ്ണൗട്ടാകുകയും ചെയ്തു. ഇതോടെ ഞായറാഴ്ചത്തെ രണ്ടാം മത്സരവും സൂപ്പര്‍ ഓവറിലേക്ക് നീങ്ങി.

സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ പഞ്ചാബ് വെറും അഞ്ച് റണ്‍സ് മാത്രമാണ് നേടിയത്. ബുമ്രയെറിഞ്ഞ ഓവറില്‍ നിക്കോളാസ് പുരാന്‍, കെ.എല്‍. രാഹുല്‍ എന്നിവര്‍ പുറത്താകുകയും ചെയ്തു. മറുപടി ബാറ്റിങ്ങില്‍ മുംബൈയ്ക്കു വേണ്ടി ഇറങ്ങിയത് ക്വിന്റന്‍ ഡികോക്കും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും. ആദ്യത്തെ സൂപ്പര്‍ ഓവറില്‍ മുംബൈയും നേടി അഞ്ച് റണ്‍സ്. ഇതോടെ വിജയികളെ തീരുമാനിക്കാന്‍ രണ്ടാം സൂപ്പര്‍ ഓവറിലേക്കു മത്സരം നീണ്ടു. രണ്ടാം ഓവറില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ നേടിയത് 11 റണ്‍സ്. മറുപടിയില്‍ ക്രിസ് ഗെയിലും മായങ്ക് അഗര്‍വാളും ചേര്‍ന്ന് നാല് പന്തില്‍ വിജയ റണ്‍സ് കുറിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം  (17 hours ago)

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (18 hours ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (19 hours ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (19 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (19 hours ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (19 hours ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (20 hours ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (20 hours ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (1 day ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (1 day ago)

ആസ്തി ഇങ്ങനെ  (1 day ago)

ഞെട്ടലോടെ നാട്ടുകാർ...!  (1 day ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (1 day ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (1 day ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (1 day ago)

Malayali Vartha Recommends