Widgets Magazine
11
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കള്ളനെ പിടിച്ചാലും പിടിച്ചില്ലെങ്കിലും പ്രശ്നം.. ‘രമേശൻ സാറിന്റെ ‘തൂഫാൻ’ പൊളിക്കാൻ സതീശൻ ഇറക്കിവിട്ടവതാണോ?’..സനോജ് എം എൽ എ യ്ക്ക് കണക്കിന് കിട്ടി..


ജോൺ ബ്രിട്ടാസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ..‘കമ്യൂണിസ്റ്റുകൾ ആകെ ഭീരുക്കളാണ്’ എന്നായിരുന്നു നിർമല സീതാരാമന്റെ പരിഹാസം..


അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് ഇറാൻ്റെ വധഭീഷണി..കാറ്ററിങ് ട്രക്കിൽ കയറ്റിയാണ് പ്രസിഡന്റിനെ ചെറിയ സൈനിക വിമാനത്തിൽ കയറ്റിയത്..ദൃശ്യങ്ങൾ..


കൊളംബിയയിൽ സംഭവിച്ച ശക്തമായ ഭൂകമ്പം..യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ നിന്ന് ജനങ്ങളുടെ നിലവിളികൾ..


കളക്ടറേറ്റിലെത്തിയ ഉദ്യോഗസ്ഥ വാഹനത്തിൽവെച്ച് ഐസ്‍ക്രീമിൽ എലിവിഷം കലർത്തി ആത്മഹത്യ ചെയ്ത സംഭവം..അന്വേഷണം തുടങ്ങി..ജീവനൊടുക്കുന്നതിന് മുൻപ് വാട്സാപ്പ് സ്റ്റാറ്റസും..

ഐ പി എല്‍: സൂപ്പര്‍ ഓവര്‍ വരെ നീണ്ട മത്സരങ്ങളില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനേയും, കിങ്‌സ് ഇലവന്‍ പഞ്ചാബ് മുംബൈ ഇന്ത്യന്‍സിനേയും തോല്‍പ്പിച്ചു

19 OCTOBER 2020 07:42 AM IST
മലയാളി വാര്‍ത്ത

ഹൈദരാബാദിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തു. കൊല്‍ക്കത്തയ്ക്കായി ബാറ്റ് ചെയ്യാനിറങ്ങിയ ആന്ദ്രെ റസ്സല്‍ ഒഴികെയുള്ള എല്ലാവരും മികച്ച പ്രകടനം കാഴ്ച വച്ചു. ശുഭ്മാന്‍ ഗില്‍ (36), രാഹുല്‍ ത്രിപാഠി (23), നിതീഷ് റാണ (29), ഒയിന്‍ മോര്‍ഗന്‍ (34), ദിനേഷ് കാര്‍ത്തിക്ക് (29) എന്നിങ്ങനെയാണ് കൊല്‍ക്കത്ത താരങ്ങളുടെ സ്‌കോറുകള്‍.

മറുപടി ബാറ്റിങ്ങില്‍ ഹൈദരാബാദ് ഓപ്പണിങ്ങില്‍ ജോണി ബെയര്‍‌സ്റ്റോ കെയ്ന്‍ വില്യംസണ്‍ സഖ്യത്തെയാണ് പരീക്ഷിച്ചത്. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ നാലാമനായി. പരീക്ഷണം ശരിവച്ച് ഓപ്പണിങ് കൂട്ടുകെട്ട് ക്ലിക്കായി. ഒന്നാം വിക്കറ്റില്‍ ഹൈദരാബാദ് കൂട്ടിച്ചേര്‍ത്തത് 58 റണ്‍സ്. മികച്ച തുടക്കം ലഭിച്ചിട്ടും മധ്യനിരയ്ക്കു നിലയുറപ്പിക്കാന്‍ സാധിക്കാതെ പോയത് ഹൈദരാബാദിനു തിരിച്ചടിയായി. മനീഷ് പാണ്ഡെയെ മടക്കി ഫെര്‍ഗൂസന്‍ വിക്കറ്റ് നേട്ടം മൂന്നാക്കി. വിജയ് ശങ്കറും താളം കണ്ടെത്താനാകാതെ പുറത്തായി. തുടര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തേണ്ട ചുമതല ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും കശ്മീര്‍ യുവതാരം അബ്ദുല്‍ സമദും ഏറ്റെടുത്തു. ഡേവിഡ് വാര്‍ണര്‍ ഐപിഎല്ലില്‍ 5000 റണ്‍സ് എന്ന നേട്ടവും ഈ മത്സരത്തില്‍ പിന്നിട്ടു. 19ാം ഓവറിലെ അവസാന പന്തില്‍ സിക്‌സിന് ശ്രമിച്ച അബ്ദുല്‍ സമദിനെ ബൗണ്ടറി ലൈനിന് സമീപത്തുവച്ച് ലോക്കി ഫെര്‍ഗൂസന്‍ പിടിച്ചെടുത്തു, ഫെര്‍ഗൂസന്‍ എറിഞ്ഞ പന്ത് ശിവം മാവി അനായാസം കൈകളിലൊതുക്കി. 14 പന്തുകളില്‍നിന്ന് 23 റണ്‍സുമായാണു താരം മടങ്ങിയത്. അവസാന ഓവറില്‍ ഹൈദരാബാദിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 18 റണ്‍സ്. റസ്സലിന്റെ ഓവറില്‍ മൂന്ന് ബൗണ്ടറികള്‍ അടിച്ചെടുത്ത് വാര്‍ണര്‍ സ്‌കോര്‍ കൊല്‍ക്കത്തയ്‌ക്കൊപ്പമെത്തിച്ചു. ഇതോടെ മത്സരം സൂപ്പര്‍ ഓവറിലേക്കു നീണ്ടു.

ഹൈദരാബാദിനായി സൂപ്പര്‍ ഓവറില്‍ ബാറ്റ് ചെയ്യാനിറങ്ങിയത് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും ജോണി ബെയര്‍‌സ്റ്റോയുമാണ്. പന്തെറിയാനെത്തിയത് ലോക്കി ഫെര്‍ഗൂസന്‍. ആദ്യ പന്തില്‍തന്നെ വാര്‍ണര്‍ ബൗള്‍ഡായി. മൂന്നാം പന്തില്‍ അബ്ദുല്‍ സമദും ബൗള്‍ഡ്. സമദ് നേടിയ രണ്ട് റണ്‍സാണ് സൂപ്പര്‍ ഓവറില്‍ ഹൈദരാബാദിന്റെ ആകെയുള്ള സമ്പാദ്യം. ജയിക്കാന്‍ വേണ്ടത് മൂന്ന് റണ്‍സ്. സീസണിലെ ഏറ്റവും ചെറിയ സൂപ്പര്‍ ഓവര്‍ വിജയലക്ഷ്യമാണിത്. മറുപടിയില്‍ കൊല്‍ക്കത്തയ്ക്കായി ബാറ്റു ചെയ്യാന്‍ ഇറങ്ങിയത് ഒയിന്‍ മോര്‍ഗനും ദിനേഷ് കാര്‍ത്തിക്കും. പന്തെറിഞ്ഞത് റാഷിദ് ഖാന്‍. വിക്കറ്റൊന്നും പോകാതെ നാലാം പന്തില്‍ കൊല്‍ക്കത്ത വിജയറണ്‍സ് കുറിച്ചു. സീസണില്‍ കൊല്‍ക്കത്തയുടെ അഞ്ചാം വിജയമാണിത്. നാലു മത്സരങ്ങള്‍ തോറ്റ അവര്‍ പത്തുപോയിന്റുമായി നാലാം സ്ഥാനത്താണ്. ആറാം തോല്‍വി വഴങ്ങിയ സണ്‍റൈസേഴ്‌സ് പട്ടികയില്‍ അഞ്ചാമതുണ്ട്.

2020 ഐപിഎല്ലിലെ ഏറ്റവും ആവേശം നിറഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബിന് വിജയം. നിശ്ചിത ഓവറില്‍ ആദ്യം ബാറ്റു ചെയ്ത മുംബൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തപ്പോള്‍ പഞ്ചാബും ആറിന് 176 എന്ന നിലയിലാണു കളി അവസാനിപ്പിച്ചത്. ഇതോടെ മത്സരം സൂപ്പര്‍ ഓവറിലേക്കു നീങ്ങുകയായിരുന്നു. ആദ്യ സൂപ്പര്‍ ഓവറില്‍ ഇരു ടീമുകളും അഞ്ച് റണ്‍സ് വീതം നേടിയതോടെ മത്സരം രണ്ടാം സൂപ്പര്‍ ഓവറിലേക്കും നീണ്ടു.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ 6 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ ക്വിന്റന്‍ഡികോക്കിന്റെ പ്രകടനമാണു മുംബൈ നിരയില്‍ നിര്‍ണായകമായത്.43 പന്തുകള്‍ നേരിട്ട താരം 53 റണ്‍സെടുത്തു പുറത്തായി. മധ്യനിര താരം ക്രുനാല്‍ പാണ്ഡ്യയും (30 പന്തില്‍ 34) തിളങ്ങി. അവസാന ഓവറുകളില്‍ കീറണ്‍ പൊള്ളാര്‍ഡും നേഥന്‍ കോള്‍ട്ടര്‍നെയ്‌ലും പഞ്ചാബ് ബോളര്‍മാരെ കടന്നാക്രമിച്ചതോടെ മുംബൈ മികച്ച സ്‌കോറിലേക്കെത്തുകയായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ഞായറാഴ്ചത്തെ മത്സരത്തില്‍ തിളങ്ങാനായില്ല.

ഒന്‍പതു റണ്‍സ് മാത്രം നേടി രോഹിത് ശര്‍മയും, നാലു പന്തുകള്‍ മാത്രം നേരിട്ട് റണ്ണൊന്നുമെടുക്കാതെ സൂര്യകുമാര്‍ യാദവും, തുടര്‍ന്ന് യുവതാരം ഇഷാന്‍ കിഷനും പുറത്തായതോടെ ക്രുനാല്‍ പാണ്ഡ്യയെ കൂട്ടുപിടിച്ച് ക്വിന്റന്‍ ഡികോക്ക് മുംബൈ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. 44 പന്തുകളില്‍നിന്ന് ഇരുവരും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ട് ഉണ്ടാക്കി. സ്‌കോര്‍ 100-നോട് അടുക്കവെ 30 പന്തില്‍ 34 റണ്‍സെടുത്ത ക്രുനാലിനെ രവി ബിഷ്‌ണോയി ദീപക് ഹൂഡയുടെ കൈകളിലെത്തിച്ചു. എട്ട് റണ്‍സ് മാത്രമെടുത്ത ഹാര്‍ദിക് പാണ്ഡ്യ നിലയുറപ്പിക്കുന്നതിനു മുന്‍പേ മുഹമ്മദ് ഷമിക്കു മുന്നില്‍ കീഴടങ്ങി. ഇതോടെ മുംബൈ അഞ്ചിന് 116 റണ്‍സ് എന്ന നിലയിലായി. അര്‍ധസെഞ്ചുറി തികച്ചതിനു തൊട്ടുപിന്നാലെ ഡികോക്ക് പുറത്തായി. കീറണ്‍ പൊള്ളാര്‍ഡും നേഥന്‍ കോള്‍ട്ടര്‍നെയ്‌ലും അവസാന ഓവറുകളില്‍ തുടര്‍ച്ചയായി ബൗണ്ടറികള്‍ ഉന്നമിട്ടു. നാലു സിക്‌സും ഒരു ഫോറും പറത്തിയ പൊള്ളാര്‍ഡ് 12 പന്തുകളില്‍ നിന്ന് നേടിയത് 34 റണ്‍സ്. 12 പന്തുകളില്‍നിന്ന് 24 റണ്‍സെടുത്ത് കോള്‍ട്ടര്‍നെയ്‌ലും തിളങ്ങിയതോടെ മുംബൈ സ്‌കോര്‍ 176-ല്‍ എത്തി.
മറുപടി ബാറ്റിങ്ങില്‍ ഭേദപ്പെട്ട തുടക്കമാണു പഞ്ചാബിന് ലഭിച്ചത്. 19ാം ഓവര്‍ അവസാനിച്ചപ്പോള്‍ പഞ്ചാബിന് ജയിക്കാന്‍ വേണ്ടത് ആറ് പന്തില്‍ 9 റണ്‍സ്. എന്നാല്‍ ക്രിസ് ജോര്‍ദാനും ദീപക് ഹൂഡയും ചേര്‍ന്ന് നേടിയത് 8 റണ്‍സ് മാത്രം. അവസാന പന്തില്‍ 13 റണ്‍സെടുത്ത ക്രിസ് ജോര്‍ദാന്‍ റണ്ണൗട്ടാകുകയും ചെയ്തു. ഇതോടെ ഞായറാഴ്ചത്തെ രണ്ടാം മത്സരവും സൂപ്പര്‍ ഓവറിലേക്ക് നീങ്ങി.

സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ പഞ്ചാബ് വെറും അഞ്ച് റണ്‍സ് മാത്രമാണ് നേടിയത്. ബുമ്രയെറിഞ്ഞ ഓവറില്‍ നിക്കോളാസ് പുരാന്‍, കെ.എല്‍. രാഹുല്‍ എന്നിവര്‍ പുറത്താകുകയും ചെയ്തു. മറുപടി ബാറ്റിങ്ങില്‍ മുംബൈയ്ക്കു വേണ്ടി ഇറങ്ങിയത് ക്വിന്റന്‍ ഡികോക്കും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും. ആദ്യത്തെ സൂപ്പര്‍ ഓവറില്‍ മുംബൈയും നേടി അഞ്ച് റണ്‍സ്. ഇതോടെ വിജയികളെ തീരുമാനിക്കാന്‍ രണ്ടാം സൂപ്പര്‍ ഓവറിലേക്കു മത്സരം നീണ്ടു. രണ്ടാം ഓവറില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ നേടിയത് 11 റണ്‍സ്. മറുപടിയില്‍ ക്രിസ് ഗെയിലും മായങ്ക് അഗര്‍വാളും ചേര്‍ന്ന് നാല് പന്തില്‍ വിജയ റണ്‍സ് കുറിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലണ്ടനിലെ മൈതാനത്ത് ക്രിക്കറ്റ് മത്സരത്തില്‍ തിളങ്ങി സെയ്ഫ് അലി ഖാന്‍  (26 minutes ago)

തൃക്കരിപ്പൂരില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; അപകടസമയം സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നാലുപേര്‍ വീട്ടിലുണ്ടായിരുന്നു  (37 minutes ago)

എന്‍എസ്എസ് നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി കെബി ഗണേശ് കുമാര്‍  (1 hour ago)

വെള്ളക്കെട്ടില്‍ ബോട്ട് ഇറക്കിയ കമ്പനിയ്ക്ക് ട്രാഫിക് പൊലീസിന്റെ 50,000 രൂപയുടെ വമ്പന്‍പിഴ  (1 hour ago)

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ അകപ്പെട്ട സംഭവത്തില്‍ പൈലറ്റ് ലഹരി ഉപയോഗിച്ചതായി റിപ്പോര്‍ട്ട്  (1 hour ago)

തൃശൂര്‍ മണലിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കാര്‍ കരയ്‌ക്കെത്തിച്ചു  (2 hours ago)

കാമുകിയെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി യുവാവ്  (2 hours ago)

എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപെട്ട സംഭവത്തിൽ പൈലറ്റ് ലഹരി ഉപയോഗിച്ചതായി തെളിഞ്ഞു  (4 hours ago)

ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  (4 hours ago)

നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണന്റെ  (4 hours ago)

സെക്രട്ടറിയേറ്റിന് മുന്നിൽ 37 ദിവസമായി നടത്തിവന്ന എൽപിഎസ്ടി റാങ്ക് ഹോൾഡർമാർമാരുടെ സമരം അവസാനിപ്പിച്ചു  (4 hours ago)

10 ലക്ഷം ജനങ്ങളെ ഒഴിപ്പിച്ചു ചുഴറ്റിയടിച്ച് കൊടും മഴ...! ഫോണിൽ സൈറൺ മുഴങ്ങി..! ദൈവമേ ഈ വിധി..ലോകാവസാനം..?!  (4 hours ago)

ആയങ്കിയുടെ വീട്ടിൽ മിന്നൽ റെയ്ഡ്..! എല്ലാം നേരത്തെ അറിഞ്ഞ് ആയങ്കിയുടെ വക്കീൽ..! ഒരു ചുക്കും കിട്ടിയില്ല..!!  (4 hours ago)

അയ്യോ അമ്മേ നിലവിളിച്ച് ആ മകൻ...! ചപ്പാത്തി നിർമ്മാണ യന്ത്രത്തിൽ കുടുങ്ങി വീട്ടമ്മ മരണം മകന്റെ മുന്നിൽ..!  (4 hours ago)

ഒരുത്തനും അവളെ ഒന്നും പറയരുത്.. ഇറങ്ങിപ്പോയവർ പോയി...!! നിർത്തീനടേ നീയൊക്കെ..! പൊട്ടിത്തെറിച്ച് അഖിൽ  (4 hours ago)

Malayali Vartha Recommends