Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...


നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്ക്: പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ, കടകംപള്ളി സുരേന്ദ്രൻ...


കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്


" പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല; സിപിഎം സൈബർ ഗ്രൂപ്പുകളിൽ കൊലവിളി: പിണറായിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നത്, പടക്കം പൊട്ടിയതാണെന്ന് എഫ്ഐആർ...


ഭക്തർക്ക് സുരക്ഷാ നിർദേശങ്ങളുമായി കേരള പൊലീസ്...

ഐപിഎല്‍: കിങ്‌സ് ഇലവന്‍ പഞ്ചാബിന് തുടര്‍ച്ചയായ അഞ്ചാം ജയം, 12 പോയിന്റോടെ പഞ്ചാബ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത്

27 OCTOBER 2020 07:29 AM IST
മലയാളി വാര്‍ത്ത

ഐപിഎല്‍ 13-ാം സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന് തുടര്‍ച്ചയായ അഞ്ചാം ജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ്, ഏഴു പന്തുകള്‍ ബാക്കി നില്‍ക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സ്‌കോര്‍: കൊല്‍ക്കത്ത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ്. പഞ്ചാബ് 18.5 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ്. ഈ ജയത്തോടെ 12 കളിയില്‍ നിന്ന് ആറു ജയവുമായി 12 പോയിന്റോടെ പഞ്ചാബ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തെത്തി.

150 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് സാഹസത്തിനു മുതിരാതെയാണ് സ്‌കോര്‍ ഉയര്‍ത്തിയത്. കെ.എല്‍. രാഹുല്‍-മന്‍ദീപ് സിങ് സഖ്യം 47 റണ്‍സിലെത്തി നില്‍ക്കെ വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ ബൗള്‍ഡായി, 25 പന്തില്‍ നാലു ഫോര്‍ ഉള്‍പ്പെടെ 28 റണ്‍സ്് നേടിയ രാഹുല്‍ പുറത്തായി. 9-ാം ഓവറില്‍ പഞ്ചാബ് സ്‌കോര്‍ 50 കടന്നു. ക്രിസ് ഗെയ്ല്‍ ക്രീസിലെത്തിയതോടെ പഞ്ചാബ് സ്‌കോര്‍ അതിവേഗം ഉയര്‍ന്നു. മൂന്നു സിക്‌സറുകള്‍ പറത്തിയാണ് ഗെയ്ല്‍ വരവറിയിച്ചത്. 31 പന്തില്‍ മന്‍ദീപ് സിങ് ക്രിസ് ഗെയ്ല്‍ കൂട്ടുകെട്ട് അര്‍ധശതകം തികച്ചു. 15 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ പഞ്ചാബ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സ്. പഞ്ചാബിന് ജയിക്കാന്‍ 30 പന്തില്‍ 37 റണ്‍സ്. തൊട്ടടുത്ത ഓവറില്‍ മന്‍ദീപ് സിങ് അര്‍ധശതകം തികച്ചു. 49 പന്തിലായിരുന്നു മന്‍ദീപ് സിങ്ങിന്റെ അര്‍ധശതകം. പിന്നാലെ ക്രിസ് ഗെയ്ലും അര്‍ധ സെഞ്ചുറി തികച്ചു. 29 പന്തില്‍ അഞ്ച് സിക്‌സും രണ്ടു ഫോറുമുള്‍പ്പെടെ 51 റണ്‍സാണ് ഗെയ്ല്‍ നേടിയത്. മന്‍ദീപ് സിങ് 56 പന്തില്‍ രണ്ട് സിക്‌സും എട്ടു ഫോറും സഹിതം 66 റണ്‍സോടെയും നിക്കോളാസ് പുരാന്‍ 2 റണ്‍സോടെയും പുറത്താകാതെ നിന്നു.

ഒരു ഘട്ടത്തില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സെന്ന ശക്തമായ നിലയില്‍ നിന്നാണ് കൊല്‍ക്കത്ത 149 റണ്‍സിലൊതുങ്ങിയത്. തുടക്കത്തിലെ കടന്നാക്രമണത്തിനു ശേഷം താളം നഷ്ടപ്പെട്ട കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കിങ്‌സ് ഇലവന്‍ പഞ്ചാബ് 149 റണ്‍സിലൊതുക്കുകയായിരുന്നു. കൊല്‍ക്കത്ത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തു. ശുഭ്മാന്‍ ഗില്‍ (57 റണ്‍സ്), ഒയിന്‍ മോര്‍ഗന്‍ (40 റണ്‍സ്), ലോക്കി ഫെര്‍ഗൂസന്‍ (24 റണ്‍സ്) എന്നിവര്‍ മാത്രമാണ് കൊല്‍ക്കത്ത നിരയില്‍ രണ്ടക്കം കടന്നത്.

തുടര്‍ച്ചയായി മൂന്നു വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ശുഭ്മാന്‍ ഗില്ലും ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗനും പതറാതെ ആക്രമിച്ചു കളിച്ചു. ആറാം ഓവറില്‍ മുഹമ്മദ് ഷമിയെ ശുഭ്മാന്‍ ഗില്ലും ഒയിന്‍ മോര്‍ഗനും കടന്നാക്രമിച്ചു. രണ്ട് സിക്‌സും രണ്ട് ഫോറുമുള്‍പ്പെടെ 21 റണ്‍സാണ് ആ ഓവറില്‍ പിറന്നത്. ആ ഓവറില്‍ കൊല്‍ക്കത്ത 50 റണ്‍സ് പിന്നിട്ടു. 28 പന്തില്‍ ഗില്‍ മോര്‍ഗന്‍ കൂട്ടുകെട്ട് അര്‍ധശതകം തികച്ചു. 45 പന്തില്‍ 81 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് ഗില്‍-മോര്‍ഗന്‍ കൂട്ടുകെട്ട് പിരിഞ്ഞത്.

11 ാം ഓവറില്‍ കൊല്‍ക്കത്ത സ്‌കോര്‍ നൂറ് കടന്നു. 17 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ കൊല്‍ക്കത്ത 7 വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ്. റണ്ണുയര്‍ത്താനുള്ള ശ്രമത്തില്‍ ശുഭ്മാന്‍ ഗില്‍ പുറത്തായി. മുഹമ്മദ് ഷമിയുടെ ബോളിങ്ങില്‍ നിക്കോളാസ് പുരാന്‍ ക്യാച്ചെടുക്കുകയായിരുന്നു. 45 പന്തില്‍ നാലു സിക്‌സും മൂന്നു ഫോറും സഹിതം 57 റണ്‍സാണ് ഗില്‍ നേടിയത്. 20 ാം ഓവറില്‍ വരുണ്‍ ചക്രവര്‍ത്തിയെ (2 റണ്‍സ്) ക്രിസ് ജോര്‍ദാന്‍ ബൗള്‍ഡാക്കി. അവസാന ഓവറുകളില്‍ ലോക്കി ഫെര്‍ഗൂസന്റെ കടന്നാക്രമണമാണ് കൊല്‍ക്കത്തയെ മാന്യമായ സ്‌കോറിലെത്തിച്ചത്. ലോക്കി ഫെര്‍ഗൂസന്‍ 13 പന്തില്‍ ഒരു സിക്‌സും മൂന്നു ഫോറും സഹിതം 24 റണ്‍സോടെയും പ്രസിദ്ധ് കൃഷ്ണ റണ്ണൊന്നുമെടുക്കാതെയും പുറത്താകാതെ നിന്നു.

കൊല്‍ക്കത്തയ്ക്കു വേണ്ടി വരുണ്‍ ചക്രവര്‍ത്തി, ലോക്കി ഫെര്‍ഗൂസന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. പഞ്ചാബിനു വേണ്ടി മുഹമ്മദ് ഷമി മൂന്നു വിക്കറ്റും, ക്രിസ് ജോര്‍ദാന്‍, രവി ബിഷ്‌ണോയി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും, ഗ്ലെന്‍ മാക്‌സ്വെല്‍, മുരുകന്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍  (3 hours ago)

ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ആദ്യഘട്ടം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്; 60 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി  (4 hours ago)

പരീക്ഷയ്ക്ക് വൈകിയെത്തിയതില്‍ മനംനൊന്ത് 14 കാരന്‍ ജീവനൊടുക്കി  (5 hours ago)

ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങിയ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തി ഭര്‍ത്താവ്  (6 hours ago)

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ ഭാര്യ ചികിത്സയിലിരിക്കെ മരിച്ചു  (6 hours ago)

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ഡ്രൈവര്‍ അറസ്റ്റില്‍  (6 hours ago)

ശബരിമല വിഷയത്തില്‍ അറസ്റ്റിലായ മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ എസ് ശ്രീകുമാര്‍ റിമാന്‍ഡില്‍  (6 hours ago)

7 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം: ആകെ 282 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്.  (7 hours ago)

വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...  (7 hours ago)

ക്യാമ്പസിന്റെ തിളക്കവുമായി ആഘോഷം ട്രയിലർ എത്തി.  (7 hours ago)

നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ ന  (7 hours ago)

കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്  (7 hours ago)

" പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല; സിപിഎം സൈബർ ഗ്രൂപ്പുകളിൽ കൊലവിളി: പിണറായിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നത്, പടക്കം പൊട്ടിയതാണെന്ന് എഫ്ഐആർ...  (8 hours ago)

എന്‍.ക്യു.എ.എസ്. അംഗീകാരത്തിന് മൂന്ന് വര്‍ഷത്തെ കാലാവധി; മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന; സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്‌  (9 hours ago)

കേരളത്തിലെ ഭിന്നശേഷി മേഖലയിലെ സമഗ്രമായ പ്രവർത്തനങ്ങൾ, രാജ്യത്തിനു തന്നെ മാതൃകയാക്കാവുന്ന പദ്ധതികൾ; ഭിന്നശേഷി സർഗ്ഗോത്സവം 2026 ജനുവരി 19 മുതൽ 21 വരെ തലസ്ഥാനനഗരിയിൽ അരങ്ങേറുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു  (9 hours ago)

Malayali Vartha Recommends