Widgets Magazine
31
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദുബായ് പാർട്ടിയും സിനിമാ ബന്ധങ്ങളും; സി.ജെ റോയിയുടെ മരണത്തിൽ ഐടി വകുപ്പിന് മൗനം; ചോദ്യങ്ങളുയർത്തി കുടുംബം...


അതിജീവിതയുടെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പാടില്ല; സുപ്രീം കോടതിയിൽ തടസ്സഹർജിയുമായി അതിജീവിത...


'ടൂ മച്ച് ട്രബിള്‍' എന്ന് വിദേശത്തുള്ള ജേഷ്ഠന്‍ ബാബു റോയിക്ക് സി ജെ റോയി സന്ദേശം അയച്ചു..ഏകദേശം 15 മിനിറ്റുകള്‍ക്ക് ശേഷമാണ് റോയി രക്തത്തില്‍ കുളിച്ചു കിടക്കുന്നത് ജീവനക്കാര്‍ കാണുന്നത്..


ഇറാന്റെ ആണവ കേന്ദ്രങ്ങൾ വീണ്ടും പ്രവർത്തനസജ്ജമായി..ഇസ്ഫഹാൻ, നടാൻസ് എന്നീ രണ്ട് പ്രധാന ആണവ കേന്ദ്രങ്ങളുടെ മുകളിൽ ഇറാൻ പുതിയ മേൽക്കൂര..ഹോർമുസ് വളഞ്ഞ് കപ്പൽപ്പട..


സൂപ്പര്‍താരങ്ങളെ അണിനിരത്തി ദുബായിലെ പാര്‍ട്ടി... ഈ പാർട്ടിയിൽ പങ്കെടുത്ത പലരെയും ആദായ നികുതി വകുപ്പും കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികളും നിരീക്ഷണത്തിലാക്കിയിരുന്നു...

ഐപിഎല്‍: കിങ്‌സ് ഇലവന്‍ പഞ്ചാബിന് തുടര്‍ച്ചയായ അഞ്ചാം ജയം, 12 പോയിന്റോടെ പഞ്ചാബ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത്

27 OCTOBER 2020 07:29 AM IST
മലയാളി വാര്‍ത്ത

ഐപിഎല്‍ 13-ാം സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന് തുടര്‍ച്ചയായ അഞ്ചാം ജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ്, ഏഴു പന്തുകള്‍ ബാക്കി നില്‍ക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സ്‌കോര്‍: കൊല്‍ക്കത്ത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ്. പഞ്ചാബ് 18.5 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ്. ഈ ജയത്തോടെ 12 കളിയില്‍ നിന്ന് ആറു ജയവുമായി 12 പോയിന്റോടെ പഞ്ചാബ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തെത്തി.

150 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് സാഹസത്തിനു മുതിരാതെയാണ് സ്‌കോര്‍ ഉയര്‍ത്തിയത്. കെ.എല്‍. രാഹുല്‍-മന്‍ദീപ് സിങ് സഖ്യം 47 റണ്‍സിലെത്തി നില്‍ക്കെ വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ ബൗള്‍ഡായി, 25 പന്തില്‍ നാലു ഫോര്‍ ഉള്‍പ്പെടെ 28 റണ്‍സ്് നേടിയ രാഹുല്‍ പുറത്തായി. 9-ാം ഓവറില്‍ പഞ്ചാബ് സ്‌കോര്‍ 50 കടന്നു. ക്രിസ് ഗെയ്ല്‍ ക്രീസിലെത്തിയതോടെ പഞ്ചാബ് സ്‌കോര്‍ അതിവേഗം ഉയര്‍ന്നു. മൂന്നു സിക്‌സറുകള്‍ പറത്തിയാണ് ഗെയ്ല്‍ വരവറിയിച്ചത്. 31 പന്തില്‍ മന്‍ദീപ് സിങ് ക്രിസ് ഗെയ്ല്‍ കൂട്ടുകെട്ട് അര്‍ധശതകം തികച്ചു. 15 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ പഞ്ചാബ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സ്. പഞ്ചാബിന് ജയിക്കാന്‍ 30 പന്തില്‍ 37 റണ്‍സ്. തൊട്ടടുത്ത ഓവറില്‍ മന്‍ദീപ് സിങ് അര്‍ധശതകം തികച്ചു. 49 പന്തിലായിരുന്നു മന്‍ദീപ് സിങ്ങിന്റെ അര്‍ധശതകം. പിന്നാലെ ക്രിസ് ഗെയ്ലും അര്‍ധ സെഞ്ചുറി തികച്ചു. 29 പന്തില്‍ അഞ്ച് സിക്‌സും രണ്ടു ഫോറുമുള്‍പ്പെടെ 51 റണ്‍സാണ് ഗെയ്ല്‍ നേടിയത്. മന്‍ദീപ് സിങ് 56 പന്തില്‍ രണ്ട് സിക്‌സും എട്ടു ഫോറും സഹിതം 66 റണ്‍സോടെയും നിക്കോളാസ് പുരാന്‍ 2 റണ്‍സോടെയും പുറത്താകാതെ നിന്നു.

ഒരു ഘട്ടത്തില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സെന്ന ശക്തമായ നിലയില്‍ നിന്നാണ് കൊല്‍ക്കത്ത 149 റണ്‍സിലൊതുങ്ങിയത്. തുടക്കത്തിലെ കടന്നാക്രമണത്തിനു ശേഷം താളം നഷ്ടപ്പെട്ട കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കിങ്‌സ് ഇലവന്‍ പഞ്ചാബ് 149 റണ്‍സിലൊതുക്കുകയായിരുന്നു. കൊല്‍ക്കത്ത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തു. ശുഭ്മാന്‍ ഗില്‍ (57 റണ്‍സ്), ഒയിന്‍ മോര്‍ഗന്‍ (40 റണ്‍സ്), ലോക്കി ഫെര്‍ഗൂസന്‍ (24 റണ്‍സ്) എന്നിവര്‍ മാത്രമാണ് കൊല്‍ക്കത്ത നിരയില്‍ രണ്ടക്കം കടന്നത്.

തുടര്‍ച്ചയായി മൂന്നു വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ശുഭ്മാന്‍ ഗില്ലും ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗനും പതറാതെ ആക്രമിച്ചു കളിച്ചു. ആറാം ഓവറില്‍ മുഹമ്മദ് ഷമിയെ ശുഭ്മാന്‍ ഗില്ലും ഒയിന്‍ മോര്‍ഗനും കടന്നാക്രമിച്ചു. രണ്ട് സിക്‌സും രണ്ട് ഫോറുമുള്‍പ്പെടെ 21 റണ്‍സാണ് ആ ഓവറില്‍ പിറന്നത്. ആ ഓവറില്‍ കൊല്‍ക്കത്ത 50 റണ്‍സ് പിന്നിട്ടു. 28 പന്തില്‍ ഗില്‍ മോര്‍ഗന്‍ കൂട്ടുകെട്ട് അര്‍ധശതകം തികച്ചു. 45 പന്തില്‍ 81 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് ഗില്‍-മോര്‍ഗന്‍ കൂട്ടുകെട്ട് പിരിഞ്ഞത്.

11 ാം ഓവറില്‍ കൊല്‍ക്കത്ത സ്‌കോര്‍ നൂറ് കടന്നു. 17 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ കൊല്‍ക്കത്ത 7 വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ്. റണ്ണുയര്‍ത്താനുള്ള ശ്രമത്തില്‍ ശുഭ്മാന്‍ ഗില്‍ പുറത്തായി. മുഹമ്മദ് ഷമിയുടെ ബോളിങ്ങില്‍ നിക്കോളാസ് പുരാന്‍ ക്യാച്ചെടുക്കുകയായിരുന്നു. 45 പന്തില്‍ നാലു സിക്‌സും മൂന്നു ഫോറും സഹിതം 57 റണ്‍സാണ് ഗില്‍ നേടിയത്. 20 ാം ഓവറില്‍ വരുണ്‍ ചക്രവര്‍ത്തിയെ (2 റണ്‍സ്) ക്രിസ് ജോര്‍ദാന്‍ ബൗള്‍ഡാക്കി. അവസാന ഓവറുകളില്‍ ലോക്കി ഫെര്‍ഗൂസന്റെ കടന്നാക്രമണമാണ് കൊല്‍ക്കത്തയെ മാന്യമായ സ്‌കോറിലെത്തിച്ചത്. ലോക്കി ഫെര്‍ഗൂസന്‍ 13 പന്തില്‍ ഒരു സിക്‌സും മൂന്നു ഫോറും സഹിതം 24 റണ്‍സോടെയും പ്രസിദ്ധ് കൃഷ്ണ റണ്ണൊന്നുമെടുക്കാതെയും പുറത്താകാതെ നിന്നു.

കൊല്‍ക്കത്തയ്ക്കു വേണ്ടി വരുണ്‍ ചക്രവര്‍ത്തി, ലോക്കി ഫെര്‍ഗൂസന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. പഞ്ചാബിനു വേണ്ടി മുഹമ്മദ് ഷമി മൂന്നു വിക്കറ്റും, ക്രിസ് ജോര്‍ദാന്‍, രവി ബിഷ്‌ണോയി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും, ഗ്ലെന്‍ മാക്‌സ്വെല്‍, മുരുകന്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി സുനേത്ര പവാര്‍ അധികാരമേറ്റു  (6 minutes ago)

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയിയുടെ ആത്മഹത്യ: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് കര്‍ണാടക സര്‍ക്കാര്‍  (24 minutes ago)

ശശി തരൂരിനെ നേരിട്ടുകണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍  (32 minutes ago)

നക്‌സല്‍ പ്രസ്ഥാനത്തിലെ പ്രധാനി വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു  (1 hour ago)

സ്ത്രീശരീരങ്ങളുടെയും ശബ്ദങ്ങളുടെയും വീണ്ടെടുപ്പായി 'ഗോസിപ്പ്' നൃത്തശില്പം  (2 hours ago)

പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടിലുള്ള തെരുവുനായ്ക്കളെ മാറ്റിത്തുടങ്ങി  (2 hours ago)

അന്താരാഷ്ട്ര ആയുര്‍വേദ ആന്‍ഡ് വെല്‍നസ് കോണ്‍ക്ലേവ്: കേരളത്തെ ആയുര്‍വേദ മേഖലയിലെ മുന്‍നിരക്കാരായി പ്രദര്‍ശിപ്പിക്കും; ഫെബ്രുവരി 2, 3 തീയതികളില്‍ കോഴിക്കോട് നടക്കുന്ന സമ്മേളനം: ടൂറിസം മന്ത്രി പി.എ. മുഹമ  (2 hours ago)

കോട്ടാങ്ങലിൽ നഴ്സിനെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം  (2 hours ago)

അതിജീവിതയുടെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പാടില്ല; സുപ്രീം കോടതിയിൽ തടസ്സഹർജിയുമായി അതിജീവിത...  (2 hours ago)

ദുബായ് പാർട്ടിയും സിനിമാ ബന്ധങ്ങളും; സി.ജെ റോയിയുടെ മരണത്തിൽ ഐടി വകുപ്പിന് മൗനം; ചോദ്യങ്ങളുയർത്തി കുടുംബം...  (2 hours ago)

സി ജെ റോയി അവസാനമായി ആഗ്രഹിച്ചത് അമ്മയോട് സംസാരിക്കാന്‍  (2 hours ago)

വിദ്യഭ്യാസമന്ത്രിയുടെ സമ്മാനം; മിഥുനിനായി വീടൊരുങ്ങി  (3 hours ago)

പത്താംക്ലാസില്‍ 25 ശതമാനം സിലബസ് കുറയ്ക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി  (3 hours ago)

രാഷ്ട്രീയ ഭേദമന്യേ ജീവനക്കാര്‍ മന്ത്രി വീണാ ജോര്‍ജിനെ ആദരിച്ചു: എറണാകുളം ജനറല്‍ ആശുപത്രി രാജ്യ ശ്രദ്ധ നേടിയ കാലഘട്ടം...  (3 hours ago)

C J Roy റോയിയുടെ മരണത്തില്‍ ദുരൂഹതകള്‍ ഏറെ  (3 hours ago)

Malayali Vartha Recommends