Widgets Magazine
04
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.ബി.ഐ ഉദ്യോഗസ്ഥർ തമിഴഗ വെട്രി കഴകം ആസ്ഥാനം സന്ദർശിച്ചു.. പാർട്ടി നടത്തിയ പ്രചാരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ..സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു..


തിരുവനന്തപുരത്തും കോഴിക്കോടും കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം: കേരളത്തിൽ ഈ മാസം സാധാരണയേക്കാൾ കൂടുതൽ മഴ സാധ്യത...


പ്രഭാത നടത്തത്തിനിറങ്ങിയ യുവതിക്കു നേരേ ലൈംഗികാതിക്രമം..പിന്നില്‍ നിന്ന് മാഡം എന്ന് വിളിച്ച് യുവതി തിരിഞ്ഞുനോക്കിയപ്പോള്‍ ഇയാള്‍ നഗ്നനായി സ്വയംഭോഗം ചെയ്യുന്നു..നടുക്കം മാറാതെ യുവതി..


സ്വന്തം വർഗക്കാർ തന്നെ തോക്കും ബോംബും യുദ്ധ ടാങ്കുകളുമായി ആർത്തട്ടഹസിച്ച് വരുന്നു..സുഡാനിൽ അതിഭീകരമായ അവസ്ഥ..റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് നടത്തിയതു കൊടിയ ക്രൂരതകൾ..


2024 ൽ ദേവസ്വം ബോർഡ് ഇറക്കിയ ഉത്തരവിലും ചെമ്പ് പരാമർശം; എന്‍ വാസുവിന് കൂടുതല്‍ കുരുക്കായി മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ് കുമാറിന്റെ മൊഴി: അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്...

ഐ പി എല്‍: രാജസ്ഥാന്‍ റോയല്‍സ് പഞ്ചാബിനെ 7 വിക്കറ്റിന് തകര്‍ത്തു, നെറ്റ് റണ്‍റേറ്റിലെ മുന്‍തൂക്കവുമായി പഞ്ചാബ് നാലാം സ്ഥാനത്ത്

31 OCTOBER 2020 07:55 AM IST
മലയാളി വാര്‍ത്ത

പഞ്ചാബ് ഉയര്‍ത്തിയ 186 റണ്‍സ് വിജയലക്ഷ്യം രാജസ്ഥാന്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. രണ്ടു വിക്കറ്റ് വീഴ്ത്തി, പിന്നീട് അര്‍ധസെഞ്ചുറിയും കുറിച്ച ബെന്‍ സ്റ്റോക്‌സാണ് കളിയിലെ കേമന്‍. ഈ വിജയത്തോടെ 13 കളികളില്‍നിന്ന് 12 പോയിന്റുമായി രാജസ്ഥാന്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. തോറ്റെങ്കിലും 13 കളികളില്‍നിന്ന് 12 പോയിന്റുമായി പഞ്ചാബ് നാലാം സ്ഥാനത്ത് തുടരുന്നു. നെറ്റ് റണ്‍റേറ്റിലെ വ്യത്യാസമാണ് അവരെ മുന്നില്‍ നിര്‍ത്തുന്നത്. ഇതോടെ ഇരു ടീമുകള്‍ക്കും ലീഗിലെ അവസാന മത്സരങ്ങള്‍ നിര്‍ണായകമായി.

'ഡു ഓര്‍ ഡൈ' പോരാട്ടത്തില്‍ ഓപ്പണിങ് വിക്കറ്റില്‍ ബെന്‍ സ്റ്റോക്‌സ് - റോബിന്‍ ഉത്തപ്പ സഖ്യവും (33 പന്തില്‍60), രണ്ടാം വിക്കറ്റില്‍ ഉത്തപ്പ - സഞ്ജു സാംസണ്‍ സഖ്യവും (32 പന്തില്‍ 51 റണ്‍സ്) അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത് രാജസ്ഥാന്റെ ചേസിങ് അനായാസമാക്കി. മൂന്നാം വിക്കറ്റില്‍ സഞ്ജു - സ്മിത്ത് സഖ്യം (21 പന്തില്‍ 33), പിരിയാത്ത നാലാം വിക്കറ്റില്‍ സ്മിത്ത് - ബട്‌ലര്‍ സഖ്യം (19 പന്തില്‍ 41) എന്നീ കൂട്ടുകെട്ടുകള്‍ ടീമിനെ വിജയതീരമണച്ചു. സ്റ്റോക്‌സ് 26 പന്തില്‍ ആറു ഫോറും മൂന്നു സിക്‌സും സഹിതം 50 റണ്‍സെടുത്ത് പുറത്തായി. മികച്ച ഫോമിലായിരുന്ന മലയാളി താരം സഞ്ജു സാംസണ്‍ 25 പന്തില്‍ നാലു ഫോറും മൂന്നു സിക്‌സും സഹിതം 48 റണ്‍സെടുത്തു. അര്‍ഹിച്ച അര്‍ധസെഞ്ചുറിയിലേക്ക് നീങ്ങിയ സഞ്ജു നിര്‍ഭാഗ്യകരമായ രീതിയില്‍ റണ്ണൗട്ടായി. റോബിന്‍ ഉത്തപ്പയാണ് (23 പന്തില്‍ ഒരു ഫോറും രണ്ടു സിക്‌സും സഹിതം 30) പുറത്തായ മറ്റൊരു താരം. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് (20 പന്തില്‍ അഞ്ച് ഫോറുകള്‍ സഹിതം പുറത്താകാതെ 31), ജോസ് ബട്ലര്‍ (11 പന്തില്‍ പുറത്താകാതെ 22) എന്നിവര്‍ രാജസ്ഥാനെ വിജയത്തിലെത്തിച്ചു. പഞ്ചാബിനായി മുരുകന്‍ അശ്വിന്‍, ക്രിസ് ജോര്‍ദാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

ആറാം ഓവറില്‍ ക്രിസ് ജോര്‍ദനാണ് സ്റ്റോക്‌സിനെ ദീപക് ഹൂഡയുടെ കൈകളില്‍ എത്തിച്ചത്. പിന്നീട് ഇറങ്ങിയ സഞ്ജു സാംസണ്‍ ആദ്യം മുതല്‍ ആക്രമിച്ച് കളിച്ചു. രണ്ടാം വിക്കറ്റില്‍ സഞ്ജുവും ഉത്തപ്പയും ചേര്‍ന്ന് 51 റണ്‍സ് രാജസ്ഥാന്‍ സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തു. 11-ാം ഓവറില്‍ മുരുകന്‍ അശ്വിനാണ് ഉത്തപ്പയെ പവലിയനിലേക്ക് മടക്കിയത്. മൂന്നാമനായി ഇറങ്ങിയ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തുമായി ചേര്‍ന്ന് സഞ്ജു ആക്രണം തുടര്‍ന്നു. രവി ബിഷ്‌ണോയ് എറിഞ്ഞ 15-ാം ഓവറില്‍ അനാവശ്യ റണ്ണിന് ശ്രമിച്ച സ്റ്റീവ് സ്മിത്തിന്റെ ഓട്ടമാണ് സഞ്ജുവിനെ മടക്കിയത്. സബ്‌സറ്റിറ്റിയൂട്ടായി ഇറങ്ങിയ സുജിത്തിന്റെ കിടിലന്‍ ത്രോയില്‍ സഞ്ജു റണ്ണൗട്ട് ആകുകയായിരുന്നു. അര്‍ധസെഞ്ചുറിക്ക് രണ്ട് റണ്‍സ് അകലെയായിരുന്നു സഞ്ജുവിന്റെ വീഴ്ച.

ഐപിഎല്‍ 13-ാം സീസണിലെ നിര്‍ണായക മത്സരത്തില്‍ രാജസ്ഥാനു മുന്നില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് 186 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയത് അര്‍ഹിച്ച സെഞ്ചുറിക്ക് ഒരു റണ്‍ മാത്രം അകലെ ആര്‍ച്ചറിന് വിക്കറ്റ് സമ്മാനിച്ച് പുറത്തായ ക്രിസ് ഗെയ്‌ലിന്റെ മികവിലാണ്. തകര്‍ത്തടിച്ച ഗെയ്ല്‍, 63 പന്തില്‍ ആറു ഫോറും എട്ട് പടുകൂറ്റന്‍ സിക്‌സറുകളും സഹിതമാണ് 99 റണ്‍സെടുത്തത്. ഇതിനിടെ ട്വന്റി20 ക്രിക്കറ്റില്‍ 1000 സിക്‌സറുകളെന്ന റെക്കോര്‍ഡും ഗെയ്ല്‍ പിന്നിട്ടു. ഒടുവില്‍ സെഞ്ചുറി ഉറപ്പിച്ച ഘട്ടത്തില്‍ ഇന്നിങ്‌സിലെ അവസാന ഓവറിലാണ് ഗെയ്‌ലിനെ ആര്‍ച്ചര്‍ ക്ലീന്‍ ബൗള്‍ഡാക്കിയത്. സെഞ്ചുറി നഷ്ടത്തിന്റെ നിരാശയില്‍ ബാറ്റ് വലിച്ചെറിഞ്ഞാണ് ഗെയ്ല്‍ പ്രതികരിച്ചത്. പിന്നീട് പതിവുശൈലിയില്‍ ബാറ്റില്‍ ഹെല്‍മറ്റ് കോര്‍ത്ത് പവലിയനിലേക്ക് മടങ്ങി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് 185 റണ്‍സടിച്ചത്. നിക്കോളാസ് പുരാനാണ് പഞ്ചാബ് നിരയില്‍ പുറത്തായ മൂന്നാമന്‍. നേടിയത് 10 പന്തില്‍ മൂന്നു സിക്‌സറുകള്‍ സഹിതം 22 റണ്‍സ്.

മാക്‌സ്വെല്‍ (ആറു പന്തില്‍ ആറ്), ദീപക് ഹൂഡ (ഒരു പന്തില്‍ ഒന്ന്) എന്നിവര്‍ പുറത്താകാതെ നിന്നു. രാജസ്ഥാനായി ജോഫ്ര ആര്‍ച്ചര്‍ നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങിയും ബെന് സ്റ്റോക്‌സ് നാല് ഓവറില്‍ 32 റണ്‍സ് വഴങ്ങിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജോണ്‍ട്യൂറിംഗ് വാട്‌സണ്‍ സോഫ്റ്റ്വെയര്‍ സൊല്യൂഷന്‍സ് ഇന്‍ഫോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറന്നു...  (8 minutes ago)

ഇടതുപക്ഷസർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങളെ പ്രതിപക്ഷം ഭയക്കുന്നു: മുഹമ്മദ് മൊഹിസിൻ എം.എൽ.എ...  (12 minutes ago)

ട്രെയിൻ യാത്രക്കാരുടെ സുരക്ഷിതത്വം കേന്ദ്ര സർക്കാർ ഉറപ്പ് വരുത്തുക; ഡിവൈഎഫ്ഐ...  (18 minutes ago)

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ലെന്ന് വി ശിവന്‍കുട്ടി  (41 minutes ago)

ആഗോള നിക്ഷേപകരായ ആന്റ്‌ലറിന്റെ പ്രീ-സീഡ് ഫണ്ടിംഗ് സ്വന്തമാക്കി മലയാളി എ.ഐ സംരംഭം...  (54 minutes ago)

ശൈത്യ ചെയ്തതിലും എത്രയോ വലിയ തെറ്റുകൾ കുണുമോൾ അവിടെ ചെയ്തിട്ടുണ്ട്; അനുമോളെ വലിച്ച് കീറി കുറിപ്പ്  (1 hour ago)

3 മെഡിക്കല്‍ കോളേജുകള്‍ക്ക് പുതിയ കാത്ത് ലാബുകള്‍: അത്യാധുനിക സംവിധാനങ്ങള്‍ക്ക് 44.30 കോടിയുടെ ഭരണാനുമതി...  (1 hour ago)

സിബിഐ ചെന്നൈയിലെ ടിവികെ ആസ്ഥാനം സന്ദർശിച്ചു;  (1 hour ago)

തിരുവനന്തപുരത്തും കോഴിക്കോടും കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം: കേരളത്തിൽ ഈ മാസം സാധാരണയേക്കാൾ കൂടുതൽ മഴ സാധ്യത...  (1 hour ago)

നാല് വയസുകാരനെ കൊലപ്പെടുത്തി രണ്ടാനമ്മ  (1 hour ago)

യുവതിക്കു നേരേ ലൈംഗികാതിക്രമം  (1 hour ago)

മരണസംഖ്യ ഉയരുന്നു  (1 hour ago)

ശ്രീ അയ്യപ്പൻ ടൈറ്റിൽ ലോഞ്ച് മല്ലികാസുകുമാരൻ നിർവ്വഹിച്ചു...  (1 hour ago)

കിഫ്ബി ഒരു വെള്ളാന: ചെറിയാൻ ഫിലിപ്പ്...  (1 hour ago)

2024 ൽ ദേവസ്വം ബോർഡ് ഇറക്കിയ ഉത്തരവിലും ചെമ്പ് പരാമർശം; എന്‍ വാസുവിന് കൂടുതല്‍ കുരുക്കായി മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ് കുമാറിന്റെ മൊഴി: അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്...  (1 hour ago)

Malayali Vartha Recommends