Widgets Magazine
12
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കള്ളനെ പിടിച്ചാലും പിടിച്ചില്ലെങ്കിലും പ്രശ്നം.. ‘രമേശൻ സാറിന്റെ ‘തൂഫാൻ’ പൊളിക്കാൻ സതീശൻ ഇറക്കിവിട്ടവതാണോ?’..സനോജ് എം എൽ എ യ്ക്ക് കണക്കിന് കിട്ടി..


ജോൺ ബ്രിട്ടാസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ..‘കമ്യൂണിസ്റ്റുകൾ ആകെ ഭീരുക്കളാണ്’ എന്നായിരുന്നു നിർമല സീതാരാമന്റെ പരിഹാസം..


അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് ഇറാൻ്റെ വധഭീഷണി..കാറ്ററിങ് ട്രക്കിൽ കയറ്റിയാണ് പ്രസിഡന്റിനെ ചെറിയ സൈനിക വിമാനത്തിൽ കയറ്റിയത്..ദൃശ്യങ്ങൾ..


കൊളംബിയയിൽ സംഭവിച്ച ശക്തമായ ഭൂകമ്പം..യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ നിന്ന് ജനങ്ങളുടെ നിലവിളികൾ..


കളക്ടറേറ്റിലെത്തിയ ഉദ്യോഗസ്ഥ വാഹനത്തിൽവെച്ച് ഐസ്‍ക്രീമിൽ എലിവിഷം കലർത്തി ആത്മഹത്യ ചെയ്ത സംഭവം..അന്വേഷണം തുടങ്ങി..ജീവനൊടുക്കുന്നതിന് മുൻപ് വാട്സാപ്പ് സ്റ്റാറ്റസും..

ഐ പി എല്‍ : ചെന്നൈയ്ക്ക് ജയം, കെ കെ ആറിനെതിരെ കൂറ്റന്‍ തോല്‍വിയുമായി രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫില്‍ നിന്നും പുറത്ത്

02 NOVEMBER 2020 07:44 AM IST
മലയാളി വാര്‍ത്ത

പ്ലേ ഓഫ് ഉറപ്പിക്കാന്‍ ജയം ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ പഞ്ചാബിനെ, ബോളിങ്ങിലും ബാറ്റിങ്ങിലും അസാമാന്യ പ്രകടനത്തോടെ വീഴ്ത്തി ചെന്നൈയുടെ മടക്കം. 154 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ, ഒരേയൊരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഏഴു പന്തു ബാക്കിനില്‍ക്കെ ജയം ഒന്‍പതു വിക്കറ്റിന്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും അര്‍ധസെഞ്ചുറി നേടിയ ഋതുരാജ് ഗെയ്ക്വാദ് (49 പന്തില്‍ പുറത്താകാതെ 62), അര്‍ധസെഞ്ചുറിക്ക് തൊട്ടരികെ പുറത്തായ ഫാഫ് ഡുപ്ലേസി (34 പന്തില്‍ 48), അമ്പാട്ടി റായുഡു (30 പന്തില്‍ പുറത്താകാതെ 30) എന്നിവര്‍ ചേര്‍ന്നാണ് ചെന്നൈയെ വിജയത്തിലെത്തിച്ചത്.

ടൂര്‍ണമെന്റിന്റെ ആദ്യ ഘട്ടത്തില്‍ തീര്‍ത്തും നിറംമങ്ങിപ്പോയ പഞ്ചാബ്, രണ്ടാം ഘട്ടത്തില്‍ തുടര്‍ച്ചയായി അഞ്ച് മത്സരങ്ങള്‍ ജയിച്ച് ശക്തമായി തിരിച്ചുവന്നതാണ്. എന്നാല്‍, ഏറ്റവും ഒടുവില്‍ കളിച്ച രണ്ട് നിര്‍ണായക മത്സരങ്ങളും തോറ്റതോടെയാണ് അവര്‍ക്ക് പ്ലേ ഓഫില്‍ ഇടംപിടിക്കാതെ മടങ്ങേണ്ടിവന്നത്. ഈ സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ ആദ്യ ടീമായ ചെന്നൈ, അതിനു ശേഷം പ്ലേ ഓഫ് സാധ്യത കെടുത്തിക്കളയുന്ന രണ്ടാമത്തെ ടീമാണ് പഞ്ചാബ്. ഇതിനു മുന്‍പത്തെ മത്സരത്തില്‍ ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പ് എന്ന സ്വപ്നവുമായി വന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും ചെന്നൈ തോല്‍പ്പിച്ചിരുന്നു. ഐപിഎല്‍ ചരിത്രത്തിലാദ്യമായി പ്ലേ ഓഫ് കാണാതെ പുറത്തായെങ്കിലും, തലയുയര്‍ത്തിത്തന്നെ 'തല'യ്ക്കും സംഘത്തിനും മടക്കം.

ഇന്നലെ നടന്ന രണ്ടാമത്തെ മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ കൂറ്റന്‍ തോല്‍വിയുമായി രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ 13-ാം സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന മൂന്നാമത്തെ ടീമായി. ബോളിങ്ങിലും ബാറ്റിങ്ങിലും ആവേശകരമായ തുടക്കമിട്ടശേഷം തകര്‍ന്നുപോയ രാജസ്ഥാനെ, 60 റണ്‍സിനാണ് കൊല്‍ക്കത്ത മറികടന്നത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്, 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് മാത്രമേ നേടാനായുള്ളൂ.

112 റണ്‍സിനുള്ളില്‍ രാജസ്ഥാനെ ഒതുക്കിയിരുന്നെങ്കില്‍ പ്ലേ ഓഫ് ഉറപ്പായിരുന്ന കൊല്‍ക്കത്തയ്ക്ക്, ഇനി ലീഗിലെ ശേഷിക്കുന്ന രണ്ട് മത്സരഫലങ്ങളും നിര്‍ണായകമാകും. നെറ്റ് റണ്‍റേറ്റില്‍ ഡല്‍ഹിയെയും ബാംഗ്ലൂരിനെയും മറികടന്ന് പ്ലേ ഓഫ് ഉറപ്പിക്കാന്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടിയിരുന്നത് 79 റണ്‍സിനു മുകളിലുള്ള മാര്‍ജിനിലുള്ള വിജയമായിരുന്നു. 75 റണ്‍സിനു മുകളിലുള്ള മാര്‍ജിനില്‍ ജയിച്ചാല്‍പ്പോലും ഡല്‍ഹിയെ മറികടന്ന് മുന്നില്‍ക്കയറാനുള്ള സാധ്യയുണ്ടായിരുന്നു. എങ്കിലും 60 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം അവരെ പ്ലേ ഓഫിലെത്തിക്കാനാണ് സാധ്യത. ഇനി സണ്‍റൈസേഴ്‌സ് അവസാന മത്സരത്തില്‍ തോറ്റാല്‍ അവര്‍ക്ക് മുന്നേറാം. ജയിച്ചാല്‍, ഇന്നത്തെ ഡല്‍ഹി-ബാംഗ്ലൂര്‍ മത്സരഫലം നിര്‍ണായകമാകും.

ചെന്നൈ സൂപ്പര്‍ കിങ്‌സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ് എന്നീ ടീമുകള്‍ക്കു പിന്നാലെയാണ് രാജസ്ഥാനും പ്ലേ ഓഫ് മോഹങ്ങള്‍ ബാക്കിയാക്കി മടങ്ങുന്നത്. മാത്രമല്ല, ഈ സീസണില്‍ അവസാന സ്ഥാനക്കാരെന്ന നാണക്കേടും ഇനി രാജസ്ഥാന്റെ പേരിലായി.

ഈ സീസണിലെ താരലേലത്തില്‍ ഏറ്റവും കൂടിയ തുകയ്ക്ക് ടീമിലെടുത്ത ഓസീസ് പേസ് ബോളര്‍ പാറ്റ് കമ്മിന്‍സിന്റെ അസാമാന്യ ബോളിങ്ങാണ് കൊല്‍ക്കത്തയ്ക്ക് മോഹിച്ച പോലൊരു വിജയം സമ്മാനിച്ചത്. ആദ്യ ആറ് ഓവറിനുള്ളില്‍ത്തന്നെ നാലു വിക്കറ്റ് പിഴുതാണ് കമ്മിന്‍സ് രാജസ്ഥാനെ തകര്‍ത്തത്. മത്സരത്തിലാകെ നാല് ഓവര്‍ ബോള്‍ ചെയ്ത കമ്മിന്‍സ്, 31 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ടു വീതം വിക്കറ്റെടുത്ത് ഉറച്ച പിന്തുണ നല്‍കി.

ടോസ് നേടി കൊല്‍ക്കത്തയെ ബാറ്റിങ്ങിന് അയച്ച രാജസ്ഥാന്റെ തീരുമാനം പാളി. ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന്റെ തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ കരുത്തില്‍ ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് നേടിയത്.

മറുപടി ബാറ്റിങ് ആരംഭിച്ച രാജസ്ഥാന്, പാറ്റ് കമ്മിന്‍സിന്റെ ആദ്യ പന്ത് തന്നെ സിക്‌സറിനു പറത്തിയ റോബിന്‍ ഉത്തപ്പ മോഹിച്ച തുടക്കമാണ് സമ്മാനിച്ചത്. ഈ ഓവറില്‍ സ്റ്റോക്‌സ് ഫോറും സിക്‌സും കൂടി നേടിയതോടെ ആദ്യ അഞ്ച് പന്തില്‍ത്തന്നെ രാജസ്ഥാന്‍ സ്‌കോര്‍ ബോര്‍ഡിലെത്തിയത് 19 റണ്‍സ്. എന്നാല്‍, ആറാം പന്തില്‍ ഉത്തപ്പയെ വീഴ്ത്തിയ കമ്മിന്‍സ് തിരിച്ചടിക്ക് തുടക്കമിട്ടു. വെറും 19 റണ്‍സിനിടെ രാജസ്ഥാന്റെ കരുത്തുറ്റ ബാറ്റിങ് നിരയിലെ അഞ്ച് താരങ്ങളെയാണ് കൊല്‍ക്കത്ത ബോളര്‍മാര്‍ പവലിയനില്‍ തിരിച്ചെത്തിച്ചത്. ഇതില്‍ നാലു വിക്കറ്റും കമ്മിന്‍സ് പോക്കറ്റിലാക്കി. ശേഷിച്ച വിക്കറ്റ് ശിവം മാവിയും സ്വന്തമാക്കി.

ഇനി ലീഗിലെ അവസാന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മുംബൈ ഇന്ത്യന്‍സിനോട് തോറ്റാല്‍ കൊല്‍ക്കത്തയ്ക്ക് അനായാസം മുന്നേറാം.

ഐപിഎല്‍ പ്രാഥമിക ഘട്ടത്തില്‍ ഇനി 2 മത്സരങ്ങള്‍ മാത്രം ശേഷിക്കെ പ്ലേഓഫ് സാധ്യതകളിങ്ങനെ. മുംബൈ: പ്ലേഓഫും പ്രാഥമിക ഘട്ടത്തിലെ ഒന്നാം സ്ഥാനവും ഉറപ്പിച്ചു

ബാംഗ്ലൂര്‍: ഇന്ന് ഡല്‍ഹിയെ തോല്‍പിച്ചാല്‍ പ്ലേഓഫും 2ാം സ്ഥാനവും ഉറപ്പ്. മുംബൈ ഹൈദരാബാദിനെ തോല്‍പിച്ചാലും പ്ലേഓഫ് ഉറപ്പ്. നെറ്റ് റണ്‍റേറ്റില്‍ കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവരെക്കാള്‍ പിന്നോട്ടു പോവാത്ത തോല്‍വിയാണെങ്കിലും സാധ്യതയുണ്ട്.

ഡല്‍ഹി: ഇന്ന് ബാംഗ്ലൂരിനെ തോല്‍പിച്ചാല്‍ പ്ലേഓഫും 2ാം സ്ഥാനവും ഉറപ്പ്. മുംബൈ ഹൈദരാബാദിനെ തോല്‍പിച്ചാലും പ്ലേഓഫ് ഉറപ്പ്. നെറ്റ് റണ്‍റേറ്റില്‍ കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവരെക്കാള്‍ പിന്നോട്ടു പോവാത്ത തോല്‍വിയാണെങ്കിലും സാധ്യതയുണ്ട്.

കൊല്‍ക്കത്ത: മുംബൈ ഹൈദരാബാദിനെ തോല്‍പിച്ചാല്‍ കയറാം. ഇല്ലെങ്കില്‍ റണ്‍റേറ്റിനു കാത്തു നില്‍ക്കണം.

ഹൈദരാബാദ്: മുംബൈയെ തീര്‍ച്ചയായും തോല്‍പ്പിക്കണം. നെറ്റ് റണ്‍റേറ്റ് ഇപ്പോള്‍ അനുകൂലം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലണ്ടനിലെ മൈതാനത്ത് ക്രിക്കറ്റ് മത്സരത്തില്‍ തിളങ്ങി സെയ്ഫ് അലി ഖാന്‍  (1 hour ago)

തൃക്കരിപ്പൂരില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; അപകടസമയം സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നാലുപേര്‍ വീട്ടിലുണ്ടായിരുന്നു  (1 hour ago)

എന്‍എസ്എസ് നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി കെബി ഗണേശ് കുമാര്‍  (2 hours ago)

വെള്ളക്കെട്ടില്‍ ബോട്ട് ഇറക്കിയ കമ്പനിയ്ക്ക് ട്രാഫിക് പൊലീസിന്റെ 50,000 രൂപയുടെ വമ്പന്‍പിഴ  (3 hours ago)

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ അകപ്പെട്ട സംഭവത്തില്‍ പൈലറ്റ് ലഹരി ഉപയോഗിച്ചതായി റിപ്പോര്‍ട്ട്  (3 hours ago)

തൃശൂര്‍ മണലിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കാര്‍ കരയ്‌ക്കെത്തിച്ചു  (3 hours ago)

കാമുകിയെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി യുവാവ്  (4 hours ago)

എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപെട്ട സംഭവത്തിൽ പൈലറ്റ് ലഹരി ഉപയോഗിച്ചതായി തെളിഞ്ഞു  (5 hours ago)

ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  (5 hours ago)

നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണന്റെ  (5 hours ago)

സെക്രട്ടറിയേറ്റിന് മുന്നിൽ 37 ദിവസമായി നടത്തിവന്ന എൽപിഎസ്ടി റാങ്ക് ഹോൾഡർമാർമാരുടെ സമരം അവസാനിപ്പിച്ചു  (5 hours ago)

10 ലക്ഷം ജനങ്ങളെ ഒഴിപ്പിച്ചു ചുഴറ്റിയടിച്ച് കൊടും മഴ...! ഫോണിൽ സൈറൺ മുഴങ്ങി..! ദൈവമേ ഈ വിധി..ലോകാവസാനം..?!  (5 hours ago)

ആയങ്കിയുടെ വീട്ടിൽ മിന്നൽ റെയ്ഡ്..! എല്ലാം നേരത്തെ അറിഞ്ഞ് ആയങ്കിയുടെ വക്കീൽ..! ഒരു ചുക്കും കിട്ടിയില്ല..!!  (5 hours ago)

അയ്യോ അമ്മേ നിലവിളിച്ച് ആ മകൻ...! ചപ്പാത്തി നിർമ്മാണ യന്ത്രത്തിൽ കുടുങ്ങി വീട്ടമ്മ മരണം മകന്റെ മുന്നിൽ..!  (6 hours ago)

ഒരുത്തനും അവളെ ഒന്നും പറയരുത്.. ഇറങ്ങിപ്പോയവർ പോയി...!! നിർത്തീനടേ നീയൊക്കെ..! പൊട്ടിത്തെറിച്ച് അഖിൽ  (6 hours ago)

Malayali Vartha Recommends