Widgets Magazine
04
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.ബി.ഐ ഉദ്യോഗസ്ഥർ തമിഴഗ വെട്രി കഴകം ആസ്ഥാനം സന്ദർശിച്ചു.. പാർട്ടി നടത്തിയ പ്രചാരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ..സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു..


തിരുവനന്തപുരത്തും കോഴിക്കോടും കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം: കേരളത്തിൽ ഈ മാസം സാധാരണയേക്കാൾ കൂടുതൽ മഴ സാധ്യത...


പ്രഭാത നടത്തത്തിനിറങ്ങിയ യുവതിക്കു നേരേ ലൈംഗികാതിക്രമം..പിന്നില്‍ നിന്ന് മാഡം എന്ന് വിളിച്ച് യുവതി തിരിഞ്ഞുനോക്കിയപ്പോള്‍ ഇയാള്‍ നഗ്നനായി സ്വയംഭോഗം ചെയ്യുന്നു..നടുക്കം മാറാതെ യുവതി..


സ്വന്തം വർഗക്കാർ തന്നെ തോക്കും ബോംബും യുദ്ധ ടാങ്കുകളുമായി ആർത്തട്ടഹസിച്ച് വരുന്നു..സുഡാനിൽ അതിഭീകരമായ അവസ്ഥ..റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് നടത്തിയതു കൊടിയ ക്രൂരതകൾ..


2024 ൽ ദേവസ്വം ബോർഡ് ഇറക്കിയ ഉത്തരവിലും ചെമ്പ് പരാമർശം; എന്‍ വാസുവിന് കൂടുതല്‍ കുരുക്കായി മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ് കുമാറിന്റെ മൊഴി: അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്...

ഐ പി എല്‍ : ചെന്നൈയ്ക്ക് ജയം, കെ കെ ആറിനെതിരെ കൂറ്റന്‍ തോല്‍വിയുമായി രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫില്‍ നിന്നും പുറത്ത്

02 NOVEMBER 2020 07:44 AM IST
മലയാളി വാര്‍ത്ത

പ്ലേ ഓഫ് ഉറപ്പിക്കാന്‍ ജയം ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ പഞ്ചാബിനെ, ബോളിങ്ങിലും ബാറ്റിങ്ങിലും അസാമാന്യ പ്രകടനത്തോടെ വീഴ്ത്തി ചെന്നൈയുടെ മടക്കം. 154 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ, ഒരേയൊരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഏഴു പന്തു ബാക്കിനില്‍ക്കെ ജയം ഒന്‍പതു വിക്കറ്റിന്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും അര്‍ധസെഞ്ചുറി നേടിയ ഋതുരാജ് ഗെയ്ക്വാദ് (49 പന്തില്‍ പുറത്താകാതെ 62), അര്‍ധസെഞ്ചുറിക്ക് തൊട്ടരികെ പുറത്തായ ഫാഫ് ഡുപ്ലേസി (34 പന്തില്‍ 48), അമ്പാട്ടി റായുഡു (30 പന്തില്‍ പുറത്താകാതെ 30) എന്നിവര്‍ ചേര്‍ന്നാണ് ചെന്നൈയെ വിജയത്തിലെത്തിച്ചത്.

ടൂര്‍ണമെന്റിന്റെ ആദ്യ ഘട്ടത്തില്‍ തീര്‍ത്തും നിറംമങ്ങിപ്പോയ പഞ്ചാബ്, രണ്ടാം ഘട്ടത്തില്‍ തുടര്‍ച്ചയായി അഞ്ച് മത്സരങ്ങള്‍ ജയിച്ച് ശക്തമായി തിരിച്ചുവന്നതാണ്. എന്നാല്‍, ഏറ്റവും ഒടുവില്‍ കളിച്ച രണ്ട് നിര്‍ണായക മത്സരങ്ങളും തോറ്റതോടെയാണ് അവര്‍ക്ക് പ്ലേ ഓഫില്‍ ഇടംപിടിക്കാതെ മടങ്ങേണ്ടിവന്നത്. ഈ സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ ആദ്യ ടീമായ ചെന്നൈ, അതിനു ശേഷം പ്ലേ ഓഫ് സാധ്യത കെടുത്തിക്കളയുന്ന രണ്ടാമത്തെ ടീമാണ് പഞ്ചാബ്. ഇതിനു മുന്‍പത്തെ മത്സരത്തില്‍ ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പ് എന്ന സ്വപ്നവുമായി വന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും ചെന്നൈ തോല്‍പ്പിച്ചിരുന്നു. ഐപിഎല്‍ ചരിത്രത്തിലാദ്യമായി പ്ലേ ഓഫ് കാണാതെ പുറത്തായെങ്കിലും, തലയുയര്‍ത്തിത്തന്നെ 'തല'യ്ക്കും സംഘത്തിനും മടക്കം.

ഇന്നലെ നടന്ന രണ്ടാമത്തെ മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ കൂറ്റന്‍ തോല്‍വിയുമായി രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ 13-ാം സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന മൂന്നാമത്തെ ടീമായി. ബോളിങ്ങിലും ബാറ്റിങ്ങിലും ആവേശകരമായ തുടക്കമിട്ടശേഷം തകര്‍ന്നുപോയ രാജസ്ഥാനെ, 60 റണ്‍സിനാണ് കൊല്‍ക്കത്ത മറികടന്നത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്, 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് മാത്രമേ നേടാനായുള്ളൂ.

112 റണ്‍സിനുള്ളില്‍ രാജസ്ഥാനെ ഒതുക്കിയിരുന്നെങ്കില്‍ പ്ലേ ഓഫ് ഉറപ്പായിരുന്ന കൊല്‍ക്കത്തയ്ക്ക്, ഇനി ലീഗിലെ ശേഷിക്കുന്ന രണ്ട് മത്സരഫലങ്ങളും നിര്‍ണായകമാകും. നെറ്റ് റണ്‍റേറ്റില്‍ ഡല്‍ഹിയെയും ബാംഗ്ലൂരിനെയും മറികടന്ന് പ്ലേ ഓഫ് ഉറപ്പിക്കാന്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടിയിരുന്നത് 79 റണ്‍സിനു മുകളിലുള്ള മാര്‍ജിനിലുള്ള വിജയമായിരുന്നു. 75 റണ്‍സിനു മുകളിലുള്ള മാര്‍ജിനില്‍ ജയിച്ചാല്‍പ്പോലും ഡല്‍ഹിയെ മറികടന്ന് മുന്നില്‍ക്കയറാനുള്ള സാധ്യയുണ്ടായിരുന്നു. എങ്കിലും 60 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം അവരെ പ്ലേ ഓഫിലെത്തിക്കാനാണ് സാധ്യത. ഇനി സണ്‍റൈസേഴ്‌സ് അവസാന മത്സരത്തില്‍ തോറ്റാല്‍ അവര്‍ക്ക് മുന്നേറാം. ജയിച്ചാല്‍, ഇന്നത്തെ ഡല്‍ഹി-ബാംഗ്ലൂര്‍ മത്സരഫലം നിര്‍ണായകമാകും.

ചെന്നൈ സൂപ്പര്‍ കിങ്‌സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ് എന്നീ ടീമുകള്‍ക്കു പിന്നാലെയാണ് രാജസ്ഥാനും പ്ലേ ഓഫ് മോഹങ്ങള്‍ ബാക്കിയാക്കി മടങ്ങുന്നത്. മാത്രമല്ല, ഈ സീസണില്‍ അവസാന സ്ഥാനക്കാരെന്ന നാണക്കേടും ഇനി രാജസ്ഥാന്റെ പേരിലായി.

ഈ സീസണിലെ താരലേലത്തില്‍ ഏറ്റവും കൂടിയ തുകയ്ക്ക് ടീമിലെടുത്ത ഓസീസ് പേസ് ബോളര്‍ പാറ്റ് കമ്മിന്‍സിന്റെ അസാമാന്യ ബോളിങ്ങാണ് കൊല്‍ക്കത്തയ്ക്ക് മോഹിച്ച പോലൊരു വിജയം സമ്മാനിച്ചത്. ആദ്യ ആറ് ഓവറിനുള്ളില്‍ത്തന്നെ നാലു വിക്കറ്റ് പിഴുതാണ് കമ്മിന്‍സ് രാജസ്ഥാനെ തകര്‍ത്തത്. മത്സരത്തിലാകെ നാല് ഓവര്‍ ബോള്‍ ചെയ്ത കമ്മിന്‍സ്, 31 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ടു വീതം വിക്കറ്റെടുത്ത് ഉറച്ച പിന്തുണ നല്‍കി.

ടോസ് നേടി കൊല്‍ക്കത്തയെ ബാറ്റിങ്ങിന് അയച്ച രാജസ്ഥാന്റെ തീരുമാനം പാളി. ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന്റെ തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ കരുത്തില്‍ ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് നേടിയത്.

മറുപടി ബാറ്റിങ് ആരംഭിച്ച രാജസ്ഥാന്, പാറ്റ് കമ്മിന്‍സിന്റെ ആദ്യ പന്ത് തന്നെ സിക്‌സറിനു പറത്തിയ റോബിന്‍ ഉത്തപ്പ മോഹിച്ച തുടക്കമാണ് സമ്മാനിച്ചത്. ഈ ഓവറില്‍ സ്റ്റോക്‌സ് ഫോറും സിക്‌സും കൂടി നേടിയതോടെ ആദ്യ അഞ്ച് പന്തില്‍ത്തന്നെ രാജസ്ഥാന്‍ സ്‌കോര്‍ ബോര്‍ഡിലെത്തിയത് 19 റണ്‍സ്. എന്നാല്‍, ആറാം പന്തില്‍ ഉത്തപ്പയെ വീഴ്ത്തിയ കമ്മിന്‍സ് തിരിച്ചടിക്ക് തുടക്കമിട്ടു. വെറും 19 റണ്‍സിനിടെ രാജസ്ഥാന്റെ കരുത്തുറ്റ ബാറ്റിങ് നിരയിലെ അഞ്ച് താരങ്ങളെയാണ് കൊല്‍ക്കത്ത ബോളര്‍മാര്‍ പവലിയനില്‍ തിരിച്ചെത്തിച്ചത്. ഇതില്‍ നാലു വിക്കറ്റും കമ്മിന്‍സ് പോക്കറ്റിലാക്കി. ശേഷിച്ച വിക്കറ്റ് ശിവം മാവിയും സ്വന്തമാക്കി.

ഇനി ലീഗിലെ അവസാന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മുംബൈ ഇന്ത്യന്‍സിനോട് തോറ്റാല്‍ കൊല്‍ക്കത്തയ്ക്ക് അനായാസം മുന്നേറാം.

ഐപിഎല്‍ പ്രാഥമിക ഘട്ടത്തില്‍ ഇനി 2 മത്സരങ്ങള്‍ മാത്രം ശേഷിക്കെ പ്ലേഓഫ് സാധ്യതകളിങ്ങനെ. മുംബൈ: പ്ലേഓഫും പ്രാഥമിക ഘട്ടത്തിലെ ഒന്നാം സ്ഥാനവും ഉറപ്പിച്ചു

ബാംഗ്ലൂര്‍: ഇന്ന് ഡല്‍ഹിയെ തോല്‍പിച്ചാല്‍ പ്ലേഓഫും 2ാം സ്ഥാനവും ഉറപ്പ്. മുംബൈ ഹൈദരാബാദിനെ തോല്‍പിച്ചാലും പ്ലേഓഫ് ഉറപ്പ്. നെറ്റ് റണ്‍റേറ്റില്‍ കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവരെക്കാള്‍ പിന്നോട്ടു പോവാത്ത തോല്‍വിയാണെങ്കിലും സാധ്യതയുണ്ട്.

ഡല്‍ഹി: ഇന്ന് ബാംഗ്ലൂരിനെ തോല്‍പിച്ചാല്‍ പ്ലേഓഫും 2ാം സ്ഥാനവും ഉറപ്പ്. മുംബൈ ഹൈദരാബാദിനെ തോല്‍പിച്ചാലും പ്ലേഓഫ് ഉറപ്പ്. നെറ്റ് റണ്‍റേറ്റില്‍ കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവരെക്കാള്‍ പിന്നോട്ടു പോവാത്ത തോല്‍വിയാണെങ്കിലും സാധ്യതയുണ്ട്.

കൊല്‍ക്കത്ത: മുംബൈ ഹൈദരാബാദിനെ തോല്‍പിച്ചാല്‍ കയറാം. ഇല്ലെങ്കില്‍ റണ്‍റേറ്റിനു കാത്തു നില്‍ക്കണം.

ഹൈദരാബാദ്: മുംബൈയെ തീര്‍ച്ചയായും തോല്‍പ്പിക്കണം. നെറ്റ് റണ്‍റേറ്റ് ഇപ്പോള്‍ അനുകൂലം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജോണ്‍ട്യൂറിംഗ് വാട്‌സണ്‍ സോഫ്റ്റ്വെയര്‍ സൊല്യൂഷന്‍സ് ഇന്‍ഫോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറന്നു...  (8 minutes ago)

ഇടതുപക്ഷസർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങളെ പ്രതിപക്ഷം ഭയക്കുന്നു: മുഹമ്മദ് മൊഹിസിൻ എം.എൽ.എ...  (12 minutes ago)

ട്രെയിൻ യാത്രക്കാരുടെ സുരക്ഷിതത്വം കേന്ദ്ര സർക്കാർ ഉറപ്പ് വരുത്തുക; ഡിവൈഎഫ്ഐ...  (18 minutes ago)

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ലെന്ന് വി ശിവന്‍കുട്ടി  (41 minutes ago)

ആഗോള നിക്ഷേപകരായ ആന്റ്‌ലറിന്റെ പ്രീ-സീഡ് ഫണ്ടിംഗ് സ്വന്തമാക്കി മലയാളി എ.ഐ സംരംഭം...  (54 minutes ago)

ശൈത്യ ചെയ്തതിലും എത്രയോ വലിയ തെറ്റുകൾ കുണുമോൾ അവിടെ ചെയ്തിട്ടുണ്ട്; അനുമോളെ വലിച്ച് കീറി കുറിപ്പ്  (1 hour ago)

3 മെഡിക്കല്‍ കോളേജുകള്‍ക്ക് പുതിയ കാത്ത് ലാബുകള്‍: അത്യാധുനിക സംവിധാനങ്ങള്‍ക്ക് 44.30 കോടിയുടെ ഭരണാനുമതി...  (1 hour ago)

സിബിഐ ചെന്നൈയിലെ ടിവികെ ആസ്ഥാനം സന്ദർശിച്ചു;  (1 hour ago)

തിരുവനന്തപുരത്തും കോഴിക്കോടും കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം: കേരളത്തിൽ ഈ മാസം സാധാരണയേക്കാൾ കൂടുതൽ മഴ സാധ്യത...  (1 hour ago)

നാല് വയസുകാരനെ കൊലപ്പെടുത്തി രണ്ടാനമ്മ  (1 hour ago)

യുവതിക്കു നേരേ ലൈംഗികാതിക്രമം  (1 hour ago)

മരണസംഖ്യ ഉയരുന്നു  (1 hour ago)

ശ്രീ അയ്യപ്പൻ ടൈറ്റിൽ ലോഞ്ച് മല്ലികാസുകുമാരൻ നിർവ്വഹിച്ചു...  (1 hour ago)

കിഫ്ബി ഒരു വെള്ളാന: ചെറിയാൻ ഫിലിപ്പ്...  (1 hour ago)

2024 ൽ ദേവസ്വം ബോർഡ് ഇറക്കിയ ഉത്തരവിലും ചെമ്പ് പരാമർശം; എന്‍ വാസുവിന് കൂടുതല്‍ കുരുക്കായി മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ് കുമാറിന്റെ മൊഴി: അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്...  (1 hour ago)

Malayali Vartha Recommends