'ഈ ലോകകപ്പ് മെസ്സിക്കാവണമെന്ന് മുൻപേ തീരുമാനിക്കപ്പെട്ടിരിക്കണം. എന്തൊരു ഗോളായിരുന്നു അത്. എതിർ ടീമും സ്വന്തം ടീമിലെ മിക്കവരും നിറഞ്ഞു നിന്നൊരു പെനാൽറ്റി ബോക്സ്. അടിക്കുന്ന പന്തിനു ഗോളാവുന്നതിനെക്കാൾ എളുപ്പം ആരുടെയെങ്കിലും കാലിൽ കൊള്ളുന്നതാവും...' ഡോ.നെൽസൺ ജോസഫ് കുറിക്കുന്നു
ക്വാർട്ടറിൽ അര്ജന്റീന പ്രവേശിച്ചതായുള്ള വാർത്തകൾ ഏറെ സന്തോഷത്തോടെയാണ് കേട്ടത്. ഇപ്പോഴിതാ മെസ്സിയെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഡോ.നെൽസൺ ജോസഫ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഈ ലോകകപ്പ് മെസ്സിക്കാവണമെന്ന് മുൻപേ തീരുമാനിക്കപ്പെട്ടിരിക്കണം. എന്തൊരു ഗോളായിരുന്നു അത്. എതിർ ടീമും സ്വന്തം ടീമിലെ മിക്കവരും നിറഞ്ഞു നിന്നൊരു പെനാൽറ്റി ബോക്സ്. അടിക്കുന്ന പന്തിനു ഗോളാവുന്നതിനെക്കാൾ എളുപ്പം ആരുടെയെങ്കിലും കാലിൽ കൊള്ളുന്നതാവും. വളഞ്ഞു നിൽക്കുന്ന ഓസ്ട്രേലിയൻ ഡിഫൻഡറെയും ഡൈവ് ചെയ്യുന്ന ഓസീസ് ഗോൾ കീപ്പറെയും അപ്രസക്തരാക്കി വലയുടെ മൂലയിലേക്ക് പന്ത് നിക്ഷേപിക്കാൻ അധികമാർക്കും പറ്റിയേക്കില്ല. ഓസ്ട്രേലിയയ്ക്ക് സങ്കടപ്പെടാൻ ഒന്നുമില്ല.
അവർ പൊരുതിത്തോറ്റത് ഒരു പ്രതിഭാസത്തോടായിരുന്നല്ലോ. ഇതിനു മുൻപത്തെ കളിയിൽ പെനാൽറ്റി നഷ്ടപ്പെട്ടിട്ടും, ഗോളോ അസിസ്റ്റോ ഇല്ലായിരുന്നിട്ടും കളിയിലെ മികച്ച പ്രകടനങ്ങളിൽ ഒന്നാവുക. അതിനും മുൻപ് നിർണ്ണായക ഗോളിലൂടെ ടീമിനെ തിരിച്ചുവരവിനു തുടക്കമാവുക. . ആയിരം മൽസരങ്ങൾ കളിച്ചിട്ടും ഇന്നും കാലിൽ കവിത വിരിയിക്കുക.
സാക്ഷാൽ മറഡോണയെ മറികടന്ന് അർജ്ജന്റീനയ്ക്കായി ഏറ്റവും കൂടുതൽ ഗോൾ നേടിയ അർജന്റൈൻ താരമാവുക. അത്രയും പൂർണ്ണതയെത്തിയൊരു കരിയറിനു തിലകക്കുറിയായി ലോകകപ്പ് ഉണ്ടാവണമെന്ന് മുൻപേ തീരുമാനിക്കപ്പെട്ടിരിക്കും സച്ചിനും കാത്തിരിക്കേണ്ടിവന്നിരുന്നു. പക്ഷേ ഒടുവിലത് എത്തിച്ചേരുകതന്നെ ചെയ്തു. കാലത്തിനെ ഡ്രിബിൾ ചെയ്ത് മറികടന്ന് മെസ്സിയും ആ കപ്പിൽ മുത്തമിടും.
https://www.facebook.com/Malayalivartha