അർജന്റീനയെ ലോകകപ്പിലേക്ക് കൈപ്പിടിച്ചുയർത്തി ലയണല്‍ മെസിയുടെ മാജിക്
ബ്രസീലില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ ജര്‍മ്മനിയോട് തോറ്റപ്പോള്‍ ഫുട്ബോളില്‍നിന്ന് വിരമിക്കാൻ തീരുമാനിച്ച ലയണല്‍ മെസി വീണ്ടും മടങ്ങിയെത്തിയത് അർജന്റീനയെ രക്ഷിക്കാനാണോ എന്ന് തോന്നി പോകും മെസ്സിയുടെ പ്രകടനം കണ്ടാൽ. ഒരു രാഷ്‌ട്രം മുഴുവന്‍ ഇന്ന് മെസിയെന്ന മഹാപ്രതിഭയെ കരഘോഷങ്ങളാൽ എഴുന്നേറ്റുനിന്ന് നമിക്കുന്നു. ഇക്വഡോറിന്‍റെ ഒന്നിനെതിരെ മൂന്ന് ഗോളുകൾ നേടി മത്സരത്തിൽ അർജന്‍റീന നേടിയത് തകർപ്പൻ വിജയമാണ്. ഇതിനു കാരണമായതോ ഹാട്രിക് നേടിയ സൂപ്പർ താരം ലയണൽ മെസിയും.
അർജന്റീന ടീമിനെ ലോകകപ്പിലേക്ക് ഉയർത്തിയ വീരനായകൻ. ആദ്യ പകുതിൽ 2-1ന് മുന്നിട്ടു നിന്ന അർജന്‍റീന രണ്ടാം പകുതിയിൽ ഒരുവട്ടം വട്ടംകൂടി ഇക്വഡോർ വലകുലുക്കി ഗോൾ പട്ടിക പൂർത്തിയാക്കി. ലാറ്റിനമേരിക്കൻ മേഖലയിൽ നിന്ന് ബ്രസീലും ഉറുഗ്വെയും നേരത്തെ തന്നെ ലോകകപ്പ് കളിക്കാനുള്ള ടിക്കറ്റ് നേടിയിരുന്നു. ഈ രണ്ടു ടീമുകൾക്കും പിന്നാലെ മൂന്നാമതായാണ് അർജന്‍റീന ലോകകപ്പിന് യോഗ്യത നേടിയത്. ബ്രസീലിന് 41ഉം ഉറുഗ്വയ്ക്ക് 31ഉം അർജന്‍റീനയ്ക്ക് 28ഉം പോയിന്‍റാണുള്ളത്. സമനില പോലും പരാജയത്തിന്റെ പടിവാതിലാകുമായിരുന്ന മത്സരത്തിൽ 11, 18, 62 മിനിറ്റുകളിലാണ് മെസി ഏവരെയും ഞെട്ടിപ്പിക്കുന്ന പ്രകടനം നടത്തിയത്.
https://www.facebook.com/Malayalivartha