അണ്ടർ 17 ലോകകപ്പ്: മഴയ്ക്കും മാലിയെ തടയാനായില്ല
അണ്ടര്‍ 17 ലോകപ്പിലെ ആദ്യ ക്വാര്‍ട്ടറില്‍ മാലിക്ക് ജയം. ആഫ്രിക്കന്‍ രാജ്യങ്ങളുടെ പോരാട്ടത്തിനൊടുവിൽ ഘാനയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മാലി സെമിഫൈനലിൽ കടന്നത്. സെമിയിൽ കടക്കുന്ന ആദ്യ ടീമാണ് മാലി.
മഴയിൽ കുതിർന്ന ഗുവാഹട്ടി ഇന്ധിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ കളിയ്ക്കാൻ താരങ്ങള്‍ ഏറെ പ്രയാസപ്പെട്ടു. മത്സരത്തിന്റെ പതിനഞ്ചാം മിനിറ്റില്‍ മാലിക്കുവേണ്ടി ഹജി ഡ്രെയിം ആദ്യ ഗോള്‍ നേടി. തുടർന്ന് 61-ാം മിനിറ്റില്‍ മാലിയുടെ രണ്ടാം ഗോളും പിറന്നു ജെമോസ ട്രവോറയാണ് പന്ത് വലയിലെത്തിച്ചത്. ഘാനയ്ക്കായി പെനൽറ്റിയിലൂടെ കുട്സ് മുഹമ്മദാണ് ആശ്വാസ ഗോൾ നേടിയത്. സ്പെയിൻ-ഇറാൻ മത്സരത്തിലെ വിജയി സെമിയിൽ മാലിയുമായി ഏറ്റുമുട്ടും.
https://www.facebook.com/Malayalivartha