ലോകകപ്പ് സെമി ഫൈനൽ വേദി മാറ്റി; ബ്രസീൽ -ഇംഗ്ലണ്ട് പോരാട്ടം ഇനി കൊൽക്കത്തയിൽ
ഫിഫ അണ്ടർ 17 ലോകകപ്പിന്റെ ബ്രസീൽ -ഇംഗ്ലണ്ട് സെമി ഫൈനൽ വേദി മാറ്റി. മത്സരം ഗുവാഹത്തിക്ക് പകരം കൊൽക്കത്തയിൽ നടക്കും. വരുന്ന ബുധനാഴ്ചയാണ് ഇംഗ്ലണ്ട്- ബ്രസീൽ സെമി ഫൈനൽ. ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലെ പുല്‍മൈതാനം കനത്ത മഴയില്‍ തകര്‍ന്നതിനെ തുടര്‍ന്നാണ് വേദി മാറ്റുന്നത്. ഇരുടീമുകളുമായി കൂടിയാലോചന നടത്തിയ ശേഷമാണ് ഫിഫ തീരുമാനം എടുത്തത്..
ഇതേ വേദിയിൽ നടന്ന മാലിയും ഘാനയും തമ്മിലുള്ള പോരാട്ടത്തിൽ താരങ്ങൾ ഏറെ പണിപ്പെട്ടാണ് കളിച്ചത്.ഈ തകർന്ന പിച്ചിനെ പൂർവ്വസ്ഥിതിയിലാക്കാൻ ഇതുവരെ കഴിഞ്ഞില്ല.ഹെലികോപ്ടര്‍ ഉള്‍പ്പെടെ കൊണ്ടുവന്നു ഗ്രൗണ്ട് ഉണക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് പരാജയപ്പെടുകയായിരുന്നു.
കൊൽക്കത്തയിലെ ഫുട്ബാൾ പ്രേമികൾക്ക് ആവേശം പകരുന്നതാണ് പുതിയ തീരുമാനം. ജർമനിക്കെതിരായ ബ്രസീലീൻെറ ക്വാർട്ടർ ഫൈനൽ മത്സരം കാണാൻ 66,613 പേരാണ് എത്തിയത്.നവി മുംബൈയിൽ നടക്കുന്ന രണ്ടാം സെമിയിൽ മാലി സ്പെയിനിനെ നേരിടും.
https://www.facebook.com/Malayalivartha