Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഖുര്‍ആന്‍ വായനയും ബുര്‍ഖ ധരിക്കുന്നതും അല്ല ഇസ്‌ളാം: ഷമിയുടെ പിതാവ്

28 DECEMBER 2016 05:05 PM IST
മലയാളി വാര്‍ത്ത

മകനും ഇന്ത്യന്‍ ക്രിക്കറ്ററുമായ മുഹമ്മദ് ഷമിക്കെതിരേ സദാചാരവാദികള്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ ആക്രമണം ആരും മറന്നിട്ടില്ല. ഷമി കഴിഞ്ഞ ദിവസം ഇതിന് അര്‍ഹിച്ച മറുപടിയും നല്‍കിയിരുന്നു. അതിനേക്കാള്‍ അല്‍പ്പം കടന്ന തരത്തില്‍ ഷമിയുടെ പിതാവ് തിരിച്ചടിച്ചിരിക്കുകയാണ്. താന്‍ ഖുറാന്‍ വായിച്ചിട്ടില്ലെന്നും വീട്ടില്‍ ആരും ബുര്‍ഖ ധരിക്കാറില്ലെന്നും മരുമകളുടെ വസ്ത്രധാരണത്തില്‍ ഒരു കുഴപ്പവുമില്ലെന്നും ഷമിയുടെ പിതാവ് തൗഫീഖ് അഹ്മദ് വ്യക്തമാക്കി.

ഭാര്യ ഹസിന്‍ ജഹാനും മകനുമൊപ്പമുള്ള ചിത്രം ഷമി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിവാദങ്ങളുടെ തുടക്കം. ചിത്രത്തില്‍ ഷമിയുടെ ഭാര്യ സ്ലീവ്ലെസ് ആയ വസ്ത്രം ധരിച്ചതാണ് ഒരു വിഭാഗത്തെ ചൊടിപ്പത്. കുറച്ചു പേര്‍ ഇതിനെ അനുകൂലിച്ചും രംഗത്തുവന്നതോടെ സംഭവം ഗുരുതരമായി. ഒടുവില്‍ ഷമിക്കു തന്നെ മറുപടിയുമായി രംഗത്തു വരേണ്ടിവന്നു.

ഹസിന് തന്റെയും കുടുംബത്തിന്റെയും പൂര്‍ണ പിന്തുണയുണ്ടെന്ന് തൗഫീഖ് വ്യക്തമാക്കി. അവള്‍ ധരിച്ച വസ്ത്രത്തിലൂടെ ഏതെങ്കിലും ശരീരഭാഗം നിങ്ങള്‍ കാണുന്നുണ്ടോ. എന്റെ മരുമകളെ വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമില്ല. അവള്‍ എനിക്കു സ്വന്തം മകളെപ്പോലെയാണ്.

ഞാന്‍ ഖുറാന്‍ വായിച്ചിട്ടില്ല. എങ്കിലും അതിലെ കാര്യങ്ങളെല്ലാം മറ്റുള്ളവരില്‍ നിന്ന് ഞാന്‍ മനസ്സിവാക്കിയിട്ടുണ്ട്. മുസ്ലിം സ്ത്രീകള്‍ സ്ലീവ്ലെസ് ആയ വസ്ത്രം ധരിക്കരുതെന്ന് ഖുറാനില്‍ എവിടെയാണ് പറഞ്ഞിട്ടുള്ളതെന്നും തൗഫീഖ് ചോദിച്ചു. വീട്ടില്‍ എന്റെ ഭാര്യ അഞ്ജും അറയോ മറ്റൊരു മകനായ അസീബിന്റെ ഭാര്യയോ ബുര്‍ഖ ധരിക്കാറില്ല.

തന്റെ മരുമകളെ വിമര്‍ശിക്കുന്നവര്‍ക്ക് രാജ്യത്തെ രാഷ്ട്രീയ, സിനിമാ, കായികരംഗത്തുള്ള സ്ത്രീകളെക്കൊണ്ട് ബുര്‍ഖ ധരിപ്പിക്കാന്‍ ധൈര്യമുണ്ടോയെന്ന് തൗഫീഖ് ചോദിച്ചു. പാകിസ്താന്‍, ഇന്തോനീസ്യ, ഇറാന്‍, ഇറാഖ് തുടങ്ങിയ മുസ്ലിം രാജ്യങ്ങളില്‍പ്പോലും ഇതു നടപ്പില്ലെന്ന് അദ്ദേഹം തുറന്നടിച്ചു.

ഷമി അന്താരാഷ്ട്ര ക്രിക്കറ്റ് താരമാണ്. അതുകൊണ്ടു തന്നെ പൊതുവേദികളിലെത്തുമ്പോള്‍ അവനു ഇതിന്റെ നിലവാരം കാണിക്കേണ്ടിവരും. അവന്റെ കിടപ്പുമുറിയിലേക്ക് എത്തിനോക്കാന്‍ ആര്‍ക്കും അവകാശമില്ല.

വിവാദത്തിനുശേഷം രാഷ്ട്രീയ, കായിക, ചലച്ചിത്രരംഗത്തെ പല പ്രമുഖരും ഷമിക്ക് പിന്തുണയുമായി രംഗത്തെത്തി. ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട, ഗാനരചയിതാവ് ജാവേദ് അക്തര്‍, സിനിമാനടനും സംവിധായകനുമായ ഫര്‍ഹാന്‍ അക്തര്‍, മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് എന്നിവര്‍ ഷമിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബത്തിൽ മംഗളകർമ്മം, സാമ്പത്തിക ലാഭം! കർക്കിടകം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (8 minutes ago)

അണ്ടർ 23 വനിതാ ഏകദിന ടൂർണമെന്റിൽ ഒഡീഷയ്ക്കെതിരെ കേരളത്തിന് വിജയം    (16 minutes ago)

ഗൾഫ് രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തുന്ന ആക്രമണം ഉടൻ നിർത്തണമെന്ന് ആവശ്യപ്പെട്ട് യു.എൻ രക്ഷാസമിതി പ്രമേയം പാസാക്കി...  (26 minutes ago)

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (5 hours ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (5 hours ago)

ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും  (5 hours ago)

ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി  (5 hours ago)

സുരക്ഷാ നയതന്ത്ര കാരണങ്ങളാല്‍ അമേരിക്കയില്‍ കളിക്കാന്‍ ആവില്ല; ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറിയതായി കായിക മന്ത്രി  (6 hours ago)

എപ്പോള്‍ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന് ട്രംപ്  (6 hours ago)

ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍  (6 hours ago)

പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍  (6 hours ago)

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം  (7 hours ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (7 hours ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (8 hours ago)

Malayali Vartha Recommends