Widgets Magazine
27
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

കാലത്തിന്റെ ഉള്ളില്‍ നിന്നും പുറത്തിറങ്ങാന്‍ മടിക്കുന്ന, ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള ദേവ ഭൂമികയിലൂടെ ഒരു യാത്ര

23 APRIL 2018 11:44 AM IST
മലയാളി വാര്‍ത്ത

ചരിത്രവും സംസ്‌കാരവും പാരമ്പര്യവും സമന്വയിച്ച നിൽക്കുന്ന ഭൂമികയാണ് ഉത്തർപ്രദേശ്. ക്രിസ്തുവര്‍ഷത്തിനും നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ജനവാസം ഉണ്ടായിരുന്ന നഗരങ്ങള്‍ ഇവിടെ കാണാം. അതുകൊണ്ടു തന്നെ ഉത്തര്‍പ്രദേശ് അറിയപ്പെടുന്നത് ഇന്ത്യയുടെ ആത്മീയ തലസ്ഥാനം എന്നാണ്.

ആയിരത്തിലധികം വര്‍ഷങ്ങളുടെ പഴക്കം ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്ന ഉത്തര്‍പ്രദേശിലെ മിക്ക സ്ഥലങ്ങളും ദേവന്‍മാരാല്‍ സൃഷ്ടിക്കപ്പെട്ടു എന്നാണ് വിശ്വസിക്കപ്പെടുന്നത് . അതിനാല്‍ മതപരമായ ഒരു അന്തരീക്ഷം ഇവിടെ കാണാന്‍ സാധിക്കും.

കാലത്തിന്റെ ഉള്ളില്‍ നിന്നും പുറത്തിറങ്ങാന്‍ മടിക്കുന്ന, ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള ഈ ദേവ ഭൂമികയിലൂടെയാകാം ഇന്നത്തെ യാത്ര.

വാരണാസി


ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ജനവാസമുള്ള സ്ഥലങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്ന ഇടമാണ് വാരണാസി. ഹിന്ദു പുരാണങ്ങള്‍ അനുസരിച്ച് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് മഹാദേവന്‍ സൃഷ്ടിച്ചതാണ് ഈ നഗരമെന്നാണ് വിശ്വാസം. അതിനാല്‍ ലോകത്തിലെ തന്നെ ഏറ്റവും വിശുദ്ധമായ സ്ഥലം എന്ന വിശേഷണവും വാരണാസിക്ക് സ്വന്തമാണ്. ഇന്ത്യയുടെ ആത്മീയ തലസ്ഥാനം എന്നാണ് സഞ്ചാരികള്‍ക്കിടയില്‍ ഇവിടം അറിയപ്പെടുന്നതും.

ലോകത്തുണ്ടാകില്ല ഇതുപോലൊരു നഗരം . ആയിരക്കണക്കിന് വര്‍ഷത്തെ പഴക്കം ഈ നഗരത്തിനുള്ളതുപോലെ തന്നെ ഇവിടുത്തെ വിചിത്രങ്ങളായ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും ഈ പഴക്കം കാണാന്‍ സാധിക്കും. ഇന്ത്യയിലെ ഏഴു പുണ്യ നഗരങ്ങളില്‍ ഒന്ന്, 12 ജ്യോതിര്‍ലിംഗ ശക്തിപീഠങ്ങളില്‍ ഒന്ന്, പാപങ്ങള്‍ക്ക് മോചനം ലഭിക്കുന്ന ഇടം അങ്ങനെ വിശേഷണങ്ങള്‍ ധാരാളമുണ്ട് ഈ നഗരത്തിന്.

ഹിന്ദു വിശ്വാസമനുസരിച്ച് പാപങ്ങളില്‍ നിന്നും മോചനം നേടി മോക്ഷഭാഗ്യം പ്രാപിക്കുന്നതിനായി ഏറ്റവും ഒടുവില്‍ സന്ദര്‍ശിക്കേണ്ട പുണ്യ സ്ഥലമാണ് വാരണാസി.കാശിയെന്നും ബനാറസ് എന്നുമൊക്കെ പേരുകളുള്ള ഈ നഗരം ഗംഗാ നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്.

മരിച്ചവരെ ഇവിടെ സംസ്‌കരിക്കുന്നത് പുണ്യമായി കരുതുന്നു. മൃതദേഹങ്ങള്‍ ദഹിപ്പിക്കാന്‍ മാത്രമായി ഒരു കല്‍പ്പടവ് ഉണ്ട്. മണികര്‍ണിക ഘാട്ട് എന്നാണ് ഈ കല്‍പ്പടവുകള്‍ അറിയപ്പെടുന്നത്.

വാരണാസിയേയും മുഗള്‍സരായിയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന മാല്‍വിയ പാലം ഇവിടെ പോയിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ്. ബനാറസ് ഘട്ടിന്റെ അതിമനോഹരമായ കാഴ്ചയാണ് പാലത്തില്‍ നിന്നും ലഭിക്കുന്നത്.മുക്കിലും മൂലയിലും പ്രതിഷഠകളും അമ്പലങ്ങളുമുള്ള ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങളിലൊന്ന് കാശി വിശ്വനാഥ ക്ഷേത്രമാണ് . 1780 ല്‍ നിര്‍മ്മിച്ചതെന്നു കരുതപ്പെടുന്ന ഈ ക്ഷേത്രം ഇന്‍ഡോറിലെ റാണിയായിരുന്ന അലിയാബായ് ഹോല്‍ക്കാറിന്റെ നിര്‍ദ്ദേശാനുസരണം പണിതതാണ്.

ഹസ്തിനപുരം


മഹാഭാരതത്തില്‍ പരാമര്‍ശിക്കപ്പെടുന്ന ,കൗരവരും പാണ്ഡവരും തമ്മില്‍ നടന്ന തര്‍ക്കങ്ങളുടെയെല്ലാം കേന്ദ്രമായ ഹസ്തിനപൂര്‍ അഥവാ ഹസ്തിനപുരി .മഹാഭാരതത്തിന്റെ തുടക്കവും ഇവിടെ നിന്നാണത്രെ. ഇന്ന് ഉത്തര്‍ പ്രദേശിലെ മീററ്റ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ഒട്ടേറെ ഹിന്ദു, ജൈന ക്ഷേത്രങ്ങളുള്ള ഇടമാണ്. ചരിത്രവുമായി ബന്ധപ്പെട്ട കാഴ്ചകള്‍ ഇവിടെ ഒരുപാടില്ലെങ്കിലും വിശ്വാസവുമായി ബന്ധപ്പെട്ട് ധാരാളം ആളുകള്‍ ഇവിടെ എത്താറുണ്ട്. പുരാണത്തിലെ കുരു രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന ഇവിടം ഭരത ചക്രവര്‍ത്തിയാണ് നൂറ്റാണ്ടുകള്‍ക്കു മുന്‍പ് നിര്‍മ്മിച്ചതെന്നാണ് വിശ്വാസം.
ആയിരക്കണക്കിന് ചരിത്രസ്‌നേഹകളാണ് ഓരോ വര്‍ഷവും ഇവിടം സന്ദര്‍ശിക്കാനായി എത്തിച്ചേരുന്നത്.

അയോധ്യ


അയോധ്യ എന്നാല്‍ . ഇതുവരെ പരിഹരിക്കപ്പെടാത്ത തര്‍ക്കങ്ങളും അവകാശവാദങ്ങളും കൊണ്ട് എന്നും വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന
ഒരു യുദ്ധ ഭൂമിയും തര്‍ക്ക ഭൂമിയും ഒക്കെയാണ് നമ്മളില്‍ പലര്‍ക്കും. എന്നാൽ ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള ഒരു വാസ കേന്ദ്രമാണെന്ന് അറിയുന്നവര്‍ ചുരുക്കമായിരിക്കും. ശ്രീ രാമന്റെ ജന്‍മ സ്ഥലമായി വിശ്വസിക്കപ്പെടുന്ന ഇവിടം ഹിന്ദു വിശ്വാസികള്‍ ഏറെ പവിത്രമായി കരുതുന്ന സ്ഥലമാണ്. സരയൂ നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഇവിടം ലോകത്തിലെ തന്നെ പ്രധാനപ്പെട്ട തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നും എന്നും വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന സ്ഥലവുമാണ്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പേ ജനവാസം ഉണ്ടായിരുന്ന ഇവിടം പുരാണങ്ങളില്‍ പരാമര്‍ശിക്കുന്ന കോസാല രാജ്യത്തിന്റെ തലസ്ഥാനവും കൂടിയാണ്. ക്ഷേത്രവും മസ്ജിദും മാത്രമല്ല അയോധ്യയെ പുണ്യഭൂമിയാക്കുന്ന ഒട്ടേറെ കാര്യങ്ങള്‍ ഇവിടെയുണ്ട്. രാം ജന്മഭൂമി, ഹനുമാന്‍ ഗര്‍ഹി, തേത്രാ കാ താകൂര്‍, കനക് ഭവന്‍,ഗുപ്തര്‍ ഘട്ട്, തുടങ്ങിയവ സന്ദർശകരെ കാത്തിരിക്കുന്നു.

കന്നാജ്


സഞ്ചാരികള്‍ക്കും തീര്‍ഥാടകര്‍ക്കും അത്രയധികം പരിചിതമല്ലാത്ത ഒരിടമാണ് ഉത്തര്‍പ്രദേശിലെ കന്നാജ്. ഇവിടെ ക്രിസ്തുവിനും മുന്‍പു തന്നെ ജനവാസം ഉണ്ടായിരുന്നു എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ കുറച്ചധികം പ്രയാസമായിരിക്കും. സുഗന്ധദ്രവ്യ വ്യാപാരത്തിനാണ് ഇന്ന് ഇവിടം പ്രശസ്തമായിരിക്കുന്നത്. പുരാതനമായ ക്ഷേത്രങ്ങളും ചരിത്രസ്ഥലങ്ങളുമാണ് ഇവിടേക്ക് സഞ്ചാരികളെ കൂടുതലായും ആകര്‍ഷിക്കുന്നത്. മാത്രമല്ല, പുരാതന ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ കേന്ദ്രം കൂടിയായിരുന്നു ഇവിടം.

മഥുര

ശ്രീ കൃഷ്ണന്റെ ജന്മ സ്ഥലം എന്ന പേരില്‍ പ്രശസ്തമാണ് ഉത്തര്‍ പ്രദേശിലെ മഥുര. ഇവിടെ കൃഷ്ണന്‍ ജനിച്ച ഇടം ശ്രീ കൃഷ്ണ ജന്‍മഭൂമി എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇന്ത്യയിയിലെ പുണ്യ നഗരങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ഇവിടം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ എത്തിച്ചേരുന്ന പുണ്യകേന്ദ്രം കൂടിയാണ്.
ഭാഗവതത്തില്‍ പ്രതിപാദിച്ചിട്ടുള്ള ശ്രീകൃഷ്ണ ജന്മസ്ഥലവും ഗോവിന്ദരാജ ക്ഷേത്രം, വൃന്ദാവനം, ഗോവര്‍ദ്ധനം എന്നിവ അടുത്ത പ്രദേശങ്ങളിലായി സ്ഥിതിചെയ്യുന്നു.

അയ്യായിരത്തി ഇരുന്നൂറ്റി ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് ഭാരതത്തില്‍ അവതരിച്ച ആ പുണ്യാത്മാവിന്റെ ജന്മഗൃഹം ഇപ്പോഴും പരിപാലിച്ചു പോരുന്നു. പക്ഷെ അർഹിക്കുന്ന പരിഗണന ഈ [പ്രദേശത്തിന് ഇതുവരെ ലഭിച്ചിട്ടില്ല എന്ന് വേണം കരുതാൻ. ഒരു ടൂറിസ്റ്റുകേന്ദ്രത്തിന്റെ പകിട്ടോ സൗകര്യങ്ങളോ വികസനം ചെന്നെത്തിയിട്ടില്ലാത്ത ഈ പ്രദേശത്തു കാണാൻ കഴിഞ്ഞില്ല. കംസന്റെ രാജധാനിയായിരുന്ന മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്. ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം മുസ്ലിം അക്രമകാരിയായ ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു. എന്നാല്‍ കൃഷ്ണ സ്മൃതികള്‍ ഉറങ്ങുന്ന ഈ പുണ്യഭൂമി വിട്ടുതരുവാന്‍ ഇതുവരെ ആരും തയ്യാറായിട്ടില്ല.

മഥുരയില്‍ തന്നെ അനന്തമായി വ്യാപിച്ചുകിടക്കുന്ന തുളസിത്തോട്ടമാണ് വൃന്ദാവനം. ബാലനായ കണ്ണന്‍ ഗോപികാഗോപന്മാരോടൊപ്പം കളിച്ച നടന്ന സ്ഥലം. കൃഷ്ണന്‍ കുട്ടിക്കാലം ചെലവഴിച്ച ഈ പൂന്തോട്ടം കൃഷ്ണഭക്തരുടെ മുഴുവന്‍ സ്വപ്നഭൂമിയായി നിലനില്‍ക്കുന്നു. ഉണ്ണിക്കണ്ണന്‍ മണ്ണുവാരിത്തിന്ന സ്ഥലം ഇവിടെയാണ്. ഇവിടുത്തെ മണ്ണ് ഭക്തജനങ്ങള്‍ പ്രസാദമായി വീട്ടില്‍ കൊണ്ടുപോയി സൂക്ഷിക്കാറുള്ളതായും ഇവിടെയുള്ളവര്‍ പറയുന്നു. ഇതിന് സമീപമുള്ള തീര്‍ത്ഥക്കുളം ശ്രീകൃഷ്ണന്‍ ഓടക്കുഴല്‍ ഊതിയ സ്ഥലം എന്നും കരുതിപ്പോരുന്നു. ഇവിടെയെല്ലാം എപ്പോഴും കൃഷ്ണമന്ത്രങ്ങളാല്‍ മുഖരിതമാണ്

ഇതിന് സമീപപ്രദേശത്തായി സ്ഥിതിചെയ്യുന്ന ഇസ്‌കോണ്‍ ടെമ്പിള്‍ ആരാധകര്‍ക്കൊപ്പം വിനോദസഞ്ചാരികളെയും ആകര്‍ഷിക്കുന്നു. മാര്‍ബിള്‍കൊണ്ട് തീര്‍ത്ത ഈ പുണ്യക്ഷേത്രത്തില്‍ ആയിരങ്ങള്‍ ദിനംപ്രതി എത്തുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SFI പ്രവർത്തകന്റെ കരണത്തടിച്ച് DYFI; കൂട്ടയടിയിൽ പ്രസിഡന്റിനും പരിക്കേറ്റ് ആശുപത്രിയിൽ..! അടങ്ങാത്ത പക... കേസ്..!"  (18 minutes ago)

അമേരിക്കൻ പട്ടാളത്തെ വിളിപ്പിച്ച് ട്രംപ്.യുദ്ധാന്ത്യം കലാശക്കൊട്ട് പേടിച്ച് ഇറാൻ ഇറാനികളുടെ അന്ത്യം  (20 minutes ago)

"പാറ്റകളെ ചതക്കാൻ മോദി നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! അസ്ത്രം കണ്ട് ഞെട്ടി രാഹുൽ..! 48 മണിക്കൂറിനുള്ളിൽ..  (24 minutes ago)

ഇ ഡി കൊടുത്ത പണം പിണറായി പോക്കറ്റിൽ നിന്നടയ്ക്കും മുട്ടിടിച്ച് സി പി എം ഇല്ലെങ്കിൽ ജയിലിൽ കിടക്കും  (31 minutes ago)

ധർമ്മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നിൽ കേന്ദ്ര സർക്കാരിന് ഗൂഢലക്ഷ്യം? ഓഗസ്റ്റിൽ ക്ലൈമാക്സ്  (40 minutes ago)

പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ സെപ്റ്റംബർ പതിനൊന്നിന് തിയേറ്ററുകളിലേക്ക്!  (1 hour ago)

പറവൂര്‍ വടക്കേകര സ്‌റ്റേഷനിലെ പോലീസുകാരനെ കാണാതായതായി പരാതി  (2 hours ago)

സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ  (2 hours ago)

പേളി മാണി സിനിമാ ലോകത്തോട് മാപ്പ് പറയണമെന്ന് ജോയ് കെ മാത്യു  (3 hours ago)

പ്രിയദര്‍ശിനി ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്  (3 hours ago)

'പാറ്റ'കളുടെ വിജയത്തില്‍ വികാരാധീനയായി പ്രിയങ്ക ഗാന്ധി  (3 hours ago)

സി.ജെ.പി സമരം നിര്‍ത്തി, രാഹല്‍ ഗാന്ധിയുടെ 'ഛാത്രോം കി ഗൂഞ്ച്' പരിപാടി തുടരും  (3 hours ago)

മൂന്നാം ക്ലാസുകാരിക്ക് സഹായഹസ്തവുമായി ബോചെ  (3 hours ago)

തൊഴിലിലും സാമ്പത്തികത്തിലും അപ്രതീക്ഷിത കുതിച്ചുചാട്ടം നടത്തുന്ന രാശിക്കാർ!  (5 hours ago)

ഇന്ത്യയുടെ ഇഷ സിങ്ങിന് സ്വർണം; രണ്ട് തവണ ഒളിംപിക് മെഡൽ സ്വന്തമാക്കിയ മനു ഭാക്കറിന് വെങ്കലം  (5 hours ago)

Malayali Vartha Recommends