Widgets Magazine
27
Oct / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്ത് കരമനയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി.... ഇന്നലെ രാത്രിയോടെയാണ് കൊലപാതകം നടന്നത്, പ്രതിയ്ക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു


ശബരിമല സ്വർണവിവാ​ദം.... ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി കേരളത്തിന് പുറത്ത് നടത്തിയ തെളിവെടുപ്പിൽ സ്വർണവും സുപ്രധാന തെളിവും കണ്ടെത്തിയെന്ന് അന്വേഷണ സംഘം...


രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി വേദി പങ്കിടരുതെന്നത് പാർട്ടി നിലപാട്; രാഹുൽ രാജിവെക്കും വരെ ബിജെപി പ്രതിഷേധം തുടരും: ജനാധിപത്യ പാർട്ടിയാണ് അതിനാൽ അഭിപ്രായ വ്യത്യാസം ഉണ്ടാകുമെന്ന് ശിവരാജൻ...


തീവ്ര ന്യൂനമർദം ഇന്ന് വീണ്ടും ശക്തിപ്പെട്ട് അതിതീവ്ര ചുഴലിക്കാറ്റായി മാറും: നാളെ രാവിലെയോടെ മന്‍ ത ചുഴലിക്കാറ്റ് വീശിയടിക്കും; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്: നാളെ കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്...


ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ബെംഗളൂരുവിൽ നടത്തിയത് കോടികളുടെ ഭൂമി ഇടപാടുകള്‍ എന്ന് എസ്ഐടി: രേഖകൾ പിടിച്ചെടുത്തു: സ്വന്തം പേരിലും പങ്കാളിയുടെ പേരിലുമായി ഭൂമിയും കെട്ടിടങ്ങളും; പണം പലിശക്കും നൽകി...

ഈ അവധിക്കാലം ജടായുപാറയിൽ അടിച്ചുപൊളിക്കാം

01 APRIL 2017 11:28 AM IST
മലയാളി വാര്‍ത്ത

രാമായണം കഥ ഏവർക്കും പരിചിതമാണല്ലോ. അതിലെ ജടായു എന്ന പക്ഷിയുടെ കഥയോ. കുട്ടികൾക്കൊക്കെ ആ കഥ പറഞ്ഞു കൊടുക്കാവുന്നതാണ്. കഥ പറയുന്നതോടൊപ്പം അവിടേക്ക് ഒരു യാത്ര കുടി ആയാലോ. ഇതാ ഈ അവധിക്കാലം അടിച്ചു പൊളിക്കാൻ ജടായുവിന്റെ പേരിൽ ഒരു പാർക്ക് തയ്യാറായിക്കഴിഞ്ഞു. ത്രേതായുഗത്തിലെ രാമായണകഥയുടെ മായികാനുഭം അറിഞ്ഞ് ശീതീകരിച്ച പക്ഷിയുടെ ഉള്‍വശത്തുകൂടി നടന്ന് കൊക്കുവരെ ചെല്ലാം . ഏപ്രിലോടെ ആദ്യഘട്ടം പൂര്‍ത്തിയാക്കി സഞ്ചാരികള്‍ക്ക് തുറന്നുകൊടുക്കും. സപ്തംബറില്‍ രണ്ടാംഘട്ടംകൂടി പൂര്‍ത്തിയാകുമ്പോള്‍ പദ്ധതി പൂര്‍ണമായും സഞ്ചാരികള്‍ക്ക് സ്വന്തമാകും.
സാഹസിക പാര്‍ക്കും കേബിള്‍കാര്‍ സഞ്ചാരവും റോക്ക് ട്രക്കിങ്ങുമെല്ലാം 6 -ഡി തീയേറ്ററും ഒക്കെ ചേര്‍ന്നതാണ് ജടായു വിനോദസഞ്ചാരപദ്ധതി. കൊല്ലം ജില്ലയിലെ ചടയമംഗലം എന്ന സ്ഥലത്താണ് ഇത് നിർമിക്കുന്നത്. സമുദ്രനിരപ്പില്‍നിന്നു 750 അടി ഉയരത്തിലുള്ള കൂറ്റന്‍ പാറക്കെട്ടിൽ നിർമ്മിക്കുന്ന ഈ പാർക്ക് ഒരു പക്ഷെ ലോകത്തിലെ തന്നെ ഏറ്റവും വലിയ പക്ഷിശില്‍പമായേക്കാം.


പന്ത്രണ്ട് വർഷങ്ങൾക് മുൻപ് ഈ പാറയിൽ ഒരു ശില്‍പം പണിയാന്‍ സര്‍ക്കാര്‍ സംവിധായകനായ രാജീവ് അഞ്ചലിനെ നിയോഗിക്കുകയായിരുന്നു.പിന്നീട് ശില്‍പം കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി കൂടിയൊരുക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ഈ പദ്ധതി ബി.ഒ.ടി. വ്യവസ്ഥയില്‍ പൂര്‍ത്തിയാക്കാന്‍ രാജീവ് അഞ്ചലിനെതന്നെ ഏല്പിക്കുകയും ചെയ്തു. വെള്ളത്തിന്റെ പ്രതിസന്ധി പരിഹരിക്കാന്‍ രണ്ട് കൂറ്റന്‍ പാറകളെ യോജിപ്പിച്ച് ചെക് ഡാം നിര്‍മിച്ചു. ഇവിടെ മഴവെള്ളം ശേഖരിച്ചു. ആ വെള്ളം വര്‍ഷം മുഴുവനും ലഭിക്കുകയും ചെയ്യും. അതോടെ പുതിയൊരു ആവാസവ്യവസ്ഥതന്നെ ജടായുപ്പാറയില്‍ രൂപപ്പെട്ടു.ചെറുജീവജാലങ്ങള്‍ക്ക് ആരുടെയും കണ്ണേല്‍ക്കാത്ത ആവാസവ്യവസ്ഥ ഒരുക്കിക്കൊടുത്തു. ഇതിനുസമീപത്തുള്ള വയലേലകളെ കൂട്ടിയിണക്കി കാര്‍ഷികമാതൃകയ്ക്കും രൂപം നല്‍കുന്നുണ്ട്.
സ്വിറ്റ്സര്‍ലന്‍ഡില്‍നിന്നു ഇറക്കുമതിചെയ്ത കേബിള്‍കാര്‍ സംവിധാനം ഉപയോഗിച്ചാണ് സഞ്ചാരികളെ ശില്പത്തിനടുത്തുവരെ എത്തിക്കുന്നത്.

കൂറ്റന്‍ ശില്പത്തിനുള്ളിലെ അവിസ്മരണീയ കാഴ്ചകൾ കാണാൻ ഒരുസമയം ഒട്ടേറെ സഞ്ചാരികള്‍ക്ക് കടന്നുചെല്ലാം. ത്രേതായുഗത്തിലെ രാമായണകഥയുടെ മായികാനുഭവമാണ് ഇവിടെ സഞ്ചാരിയെ കാത്തിരിക്കുന്നത്. പൂര്‍ണമായും ശീതീകരിച്ച പക്ഷിയുടെ ഉള്‍വശത്തുകൂടി സഞ്ചരിച്ച് കൊക്കുവരെ ചെല്ലാം. തുടര്‍ന്ന് പക്ഷിയുടെ കണ്ണിലൂടെ പുറത്തെ കാഴ്ചകള്‍ കാണാം. പക്ഷിയുടെ ഇടത്തേക്കണ്ണിലൂടെ ദൂരെ അറബിക്കടലും വലത്തേക്കണ്ണിലൂടെ സമീപദൃശ്യങ്ങളും കാണാന്‍ കഴിയും. ഇതിൽനിന്നും ഒരിക്കലും നിരാശരാകേണ്ടിവരില്ല എന്ന് നമുക് ഉറപ്പിക്കാം.
ശില്പത്തിനുള്ളില്‍ തന്നെ രാവണ-ജടായു യുദ്ധത്തിന്റെ 6ഡി തിയേറ്റർ സംവിധാനവും ഒരുക്കിയിട്ടുണ്ട്. രണ്ടുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ട്രെക്കിങ്ങാണ് മറ്റൊരു പ്രധാന ആകര്‍ഷണം. കേരളത്തില്‍ മറ്റെങ്ങുമില്ലാത്ത റോക്ക് ട്രക്കിങ്ങിനുള്ള അവസരമാണ് ഇവിടെയുള്ളത്. ഇതുകൂടാതെ അഡ്വഞ്ചര്‍ പാര്‍ക്കും ഒരുക്കിയിട്ടുണ്ട്. ഹെലികോപ്ടര്‍ യാത്രയും എവിടെ സാധ്യമാക്കുന്നുണ്ട്.


ജടായു-രാവണയുദ്ധം ജടായുപ്പാറയില്‍ വെച്ചാണ് നടന്നതെന്നാണ് വിശ്വാസം. വെട്ടേറ്റു വീണ ജടായുവിനെ ഓര്‍മപ്പെടുത്തും വിധമാണ് ശില്‍പം. 200 അടി നീളവും 150 അടി വീതിയും 75 അടി ഉയരവുമുണ്ട് പക്ഷിശില്‍പത്തിന്. വെട്ടേറ്റുവീണ ജടായുവിന്റെ കൊക്ക് പാറയില്‍ ഉരഞ്ഞ് രൂപപ്പെട്ടുവെന്ന് കരുതുന്ന പദ്മതീര്‍ഥക്കുളം ഇവിടെയുണ്ട്.സീതയെ അന്വേഷിച്ചെത്തിയ രാമന്‍ വെട്ടേറ്റുകിടക്കുന്ന ജടായുവിനെ കാണുകയും മോക്ഷം നല്‍കുകയും ചെയ്തുവെന്നാണ് ഐതിഹ്യം. ഈസമയം ശ്രീരാമന്റെ പാദമുദ്ര ജടായുപ്പാറയിൽ പതിഞ്ഞിട്ടുണ്ടെന്നും വിശ്വാസമുണ്ട്.
ഇനി നമുക്കു യാത്ര തുടങ്ങിയാലോ. ജടായുപ്പാറ ഒരിക്കലും നമ്മെ നിരാശരാക്കി മടക്കില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോവിഡിനെ തുടർന്ന് നിർത്തിവെച്ച വിമാന സർവ്വീസ് ഇന്നലെ പുനരാരംഭിച്ചു  (10 minutes ago)

ന്യൂനമർദം ഇന്ന് മോൻതാ ചുഴലിക്കാറ്റായി  (32 minutes ago)

വാരമധ്യത്തോടെ മനസ്സന്തോഷവും സാമ്പത്തിക നേട്ടങ്ങളും .....  (56 minutes ago)

യുവാവിനെ കൊലപ്പെടുത്തി... പ്രതിയ്ക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു  (1 hour ago)

ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി കേരളത്തിന് പുറത്ത്  (1 hour ago)

സ്‌കൂള്‍ കായികമേളയില്‍ സ്വര്‍ണം നേടിയ വീടില്ലാത്ത താരങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി  (11 hours ago)

അടിമാലിയിലെ മണ്ണിടിച്ചിലില്‍ മരിച്ച ബിജുവിന്റെ മകളുടെ പഠന ചെലവ് കോളജ് ഏറ്റെടുക്കും  (11 hours ago)

അടിമാലി മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തില്‍ ദേശീയപാത നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചു  (11 hours ago)

ഉണ്ണികൃഷ്ണന്‍ പോറ്റിയെയും കൊണ്ടുള്ള തെളിവെടുപ്പ് പൂര്‍ത്തിയാക്കി; എസ്‌ഐടി സംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തിരുവനന്തപുരത്ത്  (12 hours ago)

സ്‌കൂളിലെ ഗോവണിയില്‍ നിന്ന് വീണ് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു  (12 hours ago)

കുമ്മനത്ത് രണ്ടരമാസം പ്രായമുള്ള ശിശുവിനെ വില്‍ക്കാന്‍ ശ്രമം: പിതാവുള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍  (13 hours ago)

മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത ; ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത  (13 hours ago)

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വിന്റർ ഷെഡ്യൂൾ പ്രഖ്യാപിച്ചു; സർവീസുകൾ 22% കൂടും; ഇന്ന് മുതൽ മാർച്ച് 28 വരെയുള്ള വിന്റർ ഷെഡ്യൂൾ കാലയളവിലാണ് സർവീസുകൾ വർധിക്കുന്നത്  (13 hours ago)

സിപിഎമ്മിന്റെയും ബിജെപിയുടെയും രഹസ്യ ബന്ധത്തിന്റെ ഫലമാണ് പിഎം ശ്രീപദ്ധതിയുടെ ഭാഗമായ സ്‌കൂളുകള്‍; മുഖ്യമന്ത്രിയുടെ വ്യക്തി താത്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയത് കൊണ്ടുമാത്രമാണ് കേരളവും അതീവ രഹസ്യമായി പ  (13 hours ago)

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വാസവനും സാധാരണക്കാരുടെ വേദനയും ദേഷ്യവും ഇതുവരെ മനസ്സിലാക്കിയിട്ടില്ല; കിലോ കണക്കിന് സ്വർണവും പണവും ശബരിമലയിൽ നിന്നും ഗുരുവായൂരിൽ നിന്നും എല്ലാം കൊള്ളയടിച്ച സർക്കാ  (13 hours ago)

Malayali Vartha Recommends