Widgets Magazine
29
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...


സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ് ചെന്നിത്തല


കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി...വൻ പോലീസ് സന്നാഹത്തോടെ വാഹനത്തിൽ എത്തിച്ച്, വീൽ ചെയറിലാണ് കോടതിയിൽ ഹാജരാക്കിയത്...


കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട്..പാലക്കാട്, മലപ്പുറം ജില്ലകൾക്ക് മാത്രമാണ് ഇന്ന് പച്ച അലർട്ട്..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം.. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും കാറ്റിന് സാധ്യത..


സ്വര്‍ണ വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു..വ്യാഴാഴ്ച പവന് ഒറ്റയടിക്ക് പവന് 8,640 രൂപ കൂടി..പവന് 1,31,160 രൂപയാണ് ഇന്നത്തെ വില. ആദ്യമായാണ് കേരളത്തിലെ സ്വര്‍ണ വില 1.30 ലക്ഷം കടക്കുന്നത്..

പ്രകൃതി അണിയിച്ചൊരുക്കിയ ദൃശ്യാനുഭവം; പാലക്കയം തട്ട്

12 AUGUST 2017 03:37 PM IST
മലയാളി വാര്‍ത്ത

കണ്ണൂരിന്റെ കിഴക്കന്‍ മലയോരത്ത് പ്രകൃതി അണിയിച്ചൊരുക്കിയ വശ്യമനോഹരമായ മലമ്പ്രദേശമാണ് പാലക്കയം തട്ട്. സമുദ്ര നിരപ്പില്‍ നിന്നും 3500-ലധികം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പാലക്കയംതട്ടില്‍ നിന്നും 40 കിലോമീറ്റര്‍ വരെയുളള ദൂരകാഴ്ചകള്‍ കാണാന്‍ സാധിക്കും.

നിര്‍ദ്ദിഷ്ട കണ്ണൂര്‍ വിമാനത്താവളം, പറശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം തുടങ്ങി വിവിധ പ്രദേശങ്ങള്‍ വളരെ വ്യക്തമായി ഇവിടെ നിന്നും കാണാവുന്നതാണ്. അപൂര്‍വ്വ സസ്യങ്ങളായ വട്ടേലം, കണ്ണാന്താളി എന്നിവ പാലക്കയംതട്ടിലെ കുന്നുകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ചെങ്കുത്തായ കുന്നുകളിലൂടെ പ്രദേശത്തേക്കുളള യാത്രതന്നെ സഞ്ചാരികള്‍ക്ക് നവ്യാനുഭവം പകരുന്നു.

പാലക്കയം തട്ടിന്റെ താഴ്‌വാരത്ത് കരിംപാലര്‍എന്ന വിഭാഗത്തില്‍പ്പെട്ട ആദിവാസി സമൂഹം വസിക്കുന്നുണ്ട്. അതിപുരാതന കാലത്ത് ഇവരുടെ ഉഗ്രമൂര്‍ത്തിയായ പുലിച്ചാമുണ്ഡി എന്ന ദേവതയ്ക്ക് ബലി നടത്തിയിരുന്നത്രേ. മനുഷ്യന്റെ പാദസ്പര്‍ശമോ, നിഴലോ പതിയാത്ത അതിനിഗൂഢമായതും പരിപാവനവുമായ ഈ പാറയിടുക്ക് ഇപ്പോഴും ഈ വിഭാഗക്കാര്‍ സംരക്ഷിച്ചു നിലനിര്‍ത്തുന്നു. പണ്ട് പുറം ലോകവുമായി ബന്ധമില്ലാതിരുന്ന ഇവര്‍ മറ്റ് ആദിവാസി കേന്ദ്രങ്ങളിലേക്ക് പോയിരുന്നതും പലക്കയം തട്ടിന് മുകളില്‍ കൂടിയായിരുന്നു. ഇപ്പോള്‍ ഇവിടെയെത്തുന്ന സഞ്ചാരികള്‍ നടക്കുന്ന പാതകളില്‍ പലതും ഇവര്‍ സഞ്ചരിച്ച വഴികളുമാണ്.

ഏതു കൊടിയ വേനലിലും വറ്റാത്ത നീരുറവകള്‍ ഇവിടുത്തെ അനുഗ്രഹമാണ്. എല്ലാ സമയത്തും പടിഞ്ഞാറന്‍കാറ്റ് വീശിക്കൊണ്ടിരിക്കുന്നതിനാല്‍ മഞ്ഞുതുള്ളികള്‍ നമ്മെ എപ്പോഴും ചുംബിച്ചുകൊണ്ടേയിരിക്കും. ചുറ്റുമുള്ള പട്ടണങ്ങളിലെയും വീടുകളിലെയും വൈദ്യുത വെളിച്ചവും റോഡിലൂടെ പോകുന്നവാഹനങ്ങളുടെ വെളിച്ചവും മാനത്തെ നക്ഷത്രങ്ങള്‍ക്കിടയിലൂടെ ഉല്‍ക്ക പോകുന്നതു പോലെ തോന്നിപ്പിക്കും. അതുകൊണ്ടു തന്നെ പാലക്കയം തട്ടില്‍ നിന്നുള്ളരാത്രി കാഴ്ച മൈസൂരിലെ ചാമുണ്ഡിഹില്ലിനെ അനുസ്മരിപ്പിക്കും .

ചെമ്പേരി പുഴയുടെ പോഷകനദിയായ കൊല്ലിത്തോടിന്റെ ഉദ്ഭവ സ്ഥാനം പാലക്കയം തട്ടില്‍ നിന്നാണ്. ഈ തോടിന്റെ ഉദ്ഭവ സ്ഥാനത്തുനിന്നു രണ്ടു കിലോമീറ്റര്‍ താഴെയാണു ജാനുപ്പാറ വെള്ളച്ചാട്ടം. കണ്ണൂര്‍ ജില്ലയിലെ ഏക ദേശസാല്‍കൃത റൂട്ടായ ഒടുവള്ളി-കുടിയാന്‍മല റൂട്ടില്‍ മഴക്കാലത്ത് മണ്ടളം ഭാഗത്തു നിന്നുകാണുന്ന ആകര്‍ഷകമായ കാഴ്ചയാണു ജാനകിപ്പാറ വെള്ളച്ചാട്ടം.

കണ്ണൂരില്‍ നിന്നും ഏതാണ്ട് 60 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം ഡി.ടി.പി.സി ഏറ്റെടുത്ത് ഒരു കോടി രൂപയുടെ അടിസ്ഥാന സൗകര്യം ഒരുക്കിയതോടെയാണ് ടൂറിസ്റ്റ് കേന്ദ്രമെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. 2015-ല്‍ ഇരിക്കൂര്‍ എം.എല്‍ .എ കെ.സി.ജോസഫ് പ്രദേശത്തെ ടൂറിസം സാധ്യതകള്‍ കണ്ടെത്തുകയും പ്രദേശത്തിന്റെ വികസനത്തിനായി ഫണ്ട് അനുവദിക്കുകയുമായിരുന്നു.

നടുവില്‍ പഞ്ചായത്തിലെ 3-ാം വാര്‍ഡില്‍ ഉള്‍പ്പെട്ട പ്രദേശമാണ് പാലക്കയം തട്ട്. റവന്യൂ വകുപ്പിന്റെ കീഴിലുളള സര്‍ക്കാര്‍ ഭൂമിയില്‍ 8 ഏക്കര്‍ പ്രദേശത്താണ് പാലക്കയംതട്ട് ടൂറിസം പദ്ധതി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ആരംഭിച്ചത്. പാലക്കയംതട്ട് ടൂറിസം ട്രയാങ്കുലര്‍ സര്‍ക്കിള്‍ എന്ന പേരില്‍ പൈതല്‍മല, കാഞ്ഞിരക്കൊല്ലി എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളെ കൂടി ഉള്‍പ്പെടുത്തിയാണ് പദ്ധതി രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്.

പ്രകൃതിദത്തമായ പ്രദേശത്തിന്റെ സൗന്ദര്യം നിലനിര്‍ത്തി വിനോദ സഞ്ചാരികള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ പ്രദേശത്ത് ഒരുക്കാനുളള തയ്യാറെടുപ്പിലാണ് ഡി.ടി.പി.സി അധികൃതര്‍. ടൂറിസം ഫെസിലിറ്റേഷന്‍ സെന്റര്‍, കഫ്റ്റീരിയ, ശൗചാലയം,വ്യൂ ടവര്‍,നടപ്പാത, സോളാര്‍ ലൈറ്റുകള്‍ എന്നിവയുടെ നിര്‍മ്മാണം ആദ്യ ഘട്ടമെന്ന നിലയില്‍ ടൂറിസ്റ്റ് കേന്ദ്രത്തില്‍പൂര്‍ത്തീകരിച്ചു കഴിഞ്ഞു. 35 സോളര്‍ വിളക്കുകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ഇവയെല്ലാം പരീക്ഷണാടിസ്ഥാനത്തില്‍ പ്രകാശിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. രാത്രികാലങ്ങളില്‍ മല മുഴുവന്‍ സോളറുകളുടെ വെളിച്ചത്താല്‍ അലംങ്കൃതമാണ്.

കണ്ണൂരില്‍ നിന്നും തളിപ്പറമ്പ്, ഒടുവളളി, നടുവില്‍, മണ്ടളം വഴിയും ഒടുവളളി, കരുവഞ്ചാല്‍, ആശാംകവല വഴിയും ഇരിക്കൂര്‍, ശ്രീകണ്ഠാപുരം, പയ്യാവൂര്‍, ചെമ്പേരി, കുടിയാന്മല, പുലികുരുമ്പ വഴിയും പാലക്കയംതട്ട് ടൂറിസ്റ്റ് കേന്ദ്രത്തില്‍ സഞ്ചാരികള്‍ക്ക് എത്തിച്ചേരാവുന്നതാണ്. ഇവിടെ നിന്നും വൈതല്‍മല, കാഞ്ഞിരക്കൊല്ലി ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും ചുരുങ്ങിയ സമയം കൊണ്ട് എത്തിച്ചേരാം. അതായത് ഒരു ദിവസം കൊണ്ട് മൂന്ന് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എത്തിച്ചേരുന്നത് പുതിയ ദൃശ്യാനുഭവ വിരുന്നാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇതാണോ നിന്റെ ഇപ്പോഴത്തെ ജോലി? ബാല്യകാല സുഹൃത്തിനെ പരിഹസിച്ച് യുവതി  (29 minutes ago)

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (1 hour ago)

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു  (2 hours ago)

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (2 hours ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (2 hours ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (3 hours ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (4 hours ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (4 hours ago)

പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍  (4 hours ago)

ബെംഗളൂരുവില്‍ ഒരു വീട്ടില്‍ ജോലിക്ക് നിന്ന ദമ്പതികള്‍ കിലോക്കണക്കിന് സ്വര്‍ണ്ണവുമായി മുങ്ങി  (4 hours ago)

കരുതലിന്റെയും ജീവൻ രക്ഷയുടെയും ബജറ്റ്...  (4 hours ago)

ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത വീണ്ടും ജാമ്യം തേടി കോടതിയിൽ...  (5 hours ago)

ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...  (5 hours ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം  (5 hours ago)

സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ  (5 hours ago)

Malayali Vartha Recommends