Widgets Magazine
01
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവനടി നൽകിയ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത് അറസ്റ്റിൽ...


പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്... തിരുവനന്തപുരത്ത് റോഡ് ഷോയിലും തിരുവല്ലയിലെ പൊതുപരിപാടിയിലും പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും


ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ്.. യാത്രക്കാരിയായ വിദ്യാർഥിനിക്ക് പരുക്കേറ്റു... കല്ലേറിൽ പെൺകുട്ടിയുടെ താടിയെല്ലും പല്ലും തകർന്നു.. നാല് പല്ലുകള്‍ നഷ്ടപ്പെടുകയും ചെയ്തു..


ലബനോന്റെ പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ ഇസ്രായേലിന്റെ തന്ത്രപരമായ നീക്കം.. പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹു സൈന്യത്തിന് നിര്‍ദേശം നല്‍കി.. 56,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്...


സ്വന്തം ഭാര്യയെ ലൈംഗികവിൽപനയ്‌ക്ക് ഉപയോഗിച്ചു..120 പുരുഷന്മാർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.., ഓൺലൈനിലൂടെ ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിച്ചു.. 20 വർഷം തടവ് ശിക്ഷ വിധിച്ചു..

പ്രകൃതി അണിയിച്ചൊരുക്കിയ ദൃശ്യാനുഭവം; പാലക്കയം തട്ട്

12 AUGUST 2017 03:37 PM IST
മലയാളി വാര്‍ത്ത

കണ്ണൂരിന്റെ കിഴക്കന്‍ മലയോരത്ത് പ്രകൃതി അണിയിച്ചൊരുക്കിയ വശ്യമനോഹരമായ മലമ്പ്രദേശമാണ് പാലക്കയം തട്ട്. സമുദ്ര നിരപ്പില്‍ നിന്നും 3500-ലധികം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പാലക്കയംതട്ടില്‍ നിന്നും 40 കിലോമീറ്റര്‍ വരെയുളള ദൂരകാഴ്ചകള്‍ കാണാന്‍ സാധിക്കും.

നിര്‍ദ്ദിഷ്ട കണ്ണൂര്‍ വിമാനത്താവളം, പറശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം തുടങ്ങി വിവിധ പ്രദേശങ്ങള്‍ വളരെ വ്യക്തമായി ഇവിടെ നിന്നും കാണാവുന്നതാണ്. അപൂര്‍വ്വ സസ്യങ്ങളായ വട്ടേലം, കണ്ണാന്താളി എന്നിവ പാലക്കയംതട്ടിലെ കുന്നുകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ചെങ്കുത്തായ കുന്നുകളിലൂടെ പ്രദേശത്തേക്കുളള യാത്രതന്നെ സഞ്ചാരികള്‍ക്ക് നവ്യാനുഭവം പകരുന്നു.

പാലക്കയം തട്ടിന്റെ താഴ്‌വാരത്ത് കരിംപാലര്‍എന്ന വിഭാഗത്തില്‍പ്പെട്ട ആദിവാസി സമൂഹം വസിക്കുന്നുണ്ട്. അതിപുരാതന കാലത്ത് ഇവരുടെ ഉഗ്രമൂര്‍ത്തിയായ പുലിച്ചാമുണ്ഡി എന്ന ദേവതയ്ക്ക് ബലി നടത്തിയിരുന്നത്രേ. മനുഷ്യന്റെ പാദസ്പര്‍ശമോ, നിഴലോ പതിയാത്ത അതിനിഗൂഢമായതും പരിപാവനവുമായ ഈ പാറയിടുക്ക് ഇപ്പോഴും ഈ വിഭാഗക്കാര്‍ സംരക്ഷിച്ചു നിലനിര്‍ത്തുന്നു. പണ്ട് പുറം ലോകവുമായി ബന്ധമില്ലാതിരുന്ന ഇവര്‍ മറ്റ് ആദിവാസി കേന്ദ്രങ്ങളിലേക്ക് പോയിരുന്നതും പലക്കയം തട്ടിന് മുകളില്‍ കൂടിയായിരുന്നു. ഇപ്പോള്‍ ഇവിടെയെത്തുന്ന സഞ്ചാരികള്‍ നടക്കുന്ന പാതകളില്‍ പലതും ഇവര്‍ സഞ്ചരിച്ച വഴികളുമാണ്.

ഏതു കൊടിയ വേനലിലും വറ്റാത്ത നീരുറവകള്‍ ഇവിടുത്തെ അനുഗ്രഹമാണ്. എല്ലാ സമയത്തും പടിഞ്ഞാറന്‍കാറ്റ് വീശിക്കൊണ്ടിരിക്കുന്നതിനാല്‍ മഞ്ഞുതുള്ളികള്‍ നമ്മെ എപ്പോഴും ചുംബിച്ചുകൊണ്ടേയിരിക്കും. ചുറ്റുമുള്ള പട്ടണങ്ങളിലെയും വീടുകളിലെയും വൈദ്യുത വെളിച്ചവും റോഡിലൂടെ പോകുന്നവാഹനങ്ങളുടെ വെളിച്ചവും മാനത്തെ നക്ഷത്രങ്ങള്‍ക്കിടയിലൂടെ ഉല്‍ക്ക പോകുന്നതു പോലെ തോന്നിപ്പിക്കും. അതുകൊണ്ടു തന്നെ പാലക്കയം തട്ടില്‍ നിന്നുള്ളരാത്രി കാഴ്ച മൈസൂരിലെ ചാമുണ്ഡിഹില്ലിനെ അനുസ്മരിപ്പിക്കും .

ചെമ്പേരി പുഴയുടെ പോഷകനദിയായ കൊല്ലിത്തോടിന്റെ ഉദ്ഭവ സ്ഥാനം പാലക്കയം തട്ടില്‍ നിന്നാണ്. ഈ തോടിന്റെ ഉദ്ഭവ സ്ഥാനത്തുനിന്നു രണ്ടു കിലോമീറ്റര്‍ താഴെയാണു ജാനുപ്പാറ വെള്ളച്ചാട്ടം. കണ്ണൂര്‍ ജില്ലയിലെ ഏക ദേശസാല്‍കൃത റൂട്ടായ ഒടുവള്ളി-കുടിയാന്‍മല റൂട്ടില്‍ മഴക്കാലത്ത് മണ്ടളം ഭാഗത്തു നിന്നുകാണുന്ന ആകര്‍ഷകമായ കാഴ്ചയാണു ജാനകിപ്പാറ വെള്ളച്ചാട്ടം.

കണ്ണൂരില്‍ നിന്നും ഏതാണ്ട് 60 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം ഡി.ടി.പി.സി ഏറ്റെടുത്ത് ഒരു കോടി രൂപയുടെ അടിസ്ഥാന സൗകര്യം ഒരുക്കിയതോടെയാണ് ടൂറിസ്റ്റ് കേന്ദ്രമെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. 2015-ല്‍ ഇരിക്കൂര്‍ എം.എല്‍ .എ കെ.സി.ജോസഫ് പ്രദേശത്തെ ടൂറിസം സാധ്യതകള്‍ കണ്ടെത്തുകയും പ്രദേശത്തിന്റെ വികസനത്തിനായി ഫണ്ട് അനുവദിക്കുകയുമായിരുന്നു.

നടുവില്‍ പഞ്ചായത്തിലെ 3-ാം വാര്‍ഡില്‍ ഉള്‍പ്പെട്ട പ്രദേശമാണ് പാലക്കയം തട്ട്. റവന്യൂ വകുപ്പിന്റെ കീഴിലുളള സര്‍ക്കാര്‍ ഭൂമിയില്‍ 8 ഏക്കര്‍ പ്രദേശത്താണ് പാലക്കയംതട്ട് ടൂറിസം പദ്ധതി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ആരംഭിച്ചത്. പാലക്കയംതട്ട് ടൂറിസം ട്രയാങ്കുലര്‍ സര്‍ക്കിള്‍ എന്ന പേരില്‍ പൈതല്‍മല, കാഞ്ഞിരക്കൊല്ലി എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളെ കൂടി ഉള്‍പ്പെടുത്തിയാണ് പദ്ധതി രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്.

പ്രകൃതിദത്തമായ പ്രദേശത്തിന്റെ സൗന്ദര്യം നിലനിര്‍ത്തി വിനോദ സഞ്ചാരികള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ പ്രദേശത്ത് ഒരുക്കാനുളള തയ്യാറെടുപ്പിലാണ് ഡി.ടി.പി.സി അധികൃതര്‍. ടൂറിസം ഫെസിലിറ്റേഷന്‍ സെന്റര്‍, കഫ്റ്റീരിയ, ശൗചാലയം,വ്യൂ ടവര്‍,നടപ്പാത, സോളാര്‍ ലൈറ്റുകള്‍ എന്നിവയുടെ നിര്‍മ്മാണം ആദ്യ ഘട്ടമെന്ന നിലയില്‍ ടൂറിസ്റ്റ് കേന്ദ്രത്തില്‍പൂര്‍ത്തീകരിച്ചു കഴിഞ്ഞു. 35 സോളര്‍ വിളക്കുകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ഇവയെല്ലാം പരീക്ഷണാടിസ്ഥാനത്തില്‍ പ്രകാശിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. രാത്രികാലങ്ങളില്‍ മല മുഴുവന്‍ സോളറുകളുടെ വെളിച്ചത്താല്‍ അലംങ്കൃതമാണ്.

കണ്ണൂരില്‍ നിന്നും തളിപ്പറമ്പ്, ഒടുവളളി, നടുവില്‍, മണ്ടളം വഴിയും ഒടുവളളി, കരുവഞ്ചാല്‍, ആശാംകവല വഴിയും ഇരിക്കൂര്‍, ശ്രീകണ്ഠാപുരം, പയ്യാവൂര്‍, ചെമ്പേരി, കുടിയാന്മല, പുലികുരുമ്പ വഴിയും പാലക്കയംതട്ട് ടൂറിസ്റ്റ് കേന്ദ്രത്തില്‍ സഞ്ചാരികള്‍ക്ക് എത്തിച്ചേരാവുന്നതാണ്. ഇവിടെ നിന്നും വൈതല്‍മല, കാഞ്ഞിരക്കൊല്ലി ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും ചുരുങ്ങിയ സമയം കൊണ്ട് എത്തിച്ചേരാം. അതായത് ഒരു ദിവസം കൊണ്ട് മൂന്ന് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എത്തിച്ചേരുന്നത് പുതിയ ദൃശ്യാനുഭവ വിരുന്നാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുജറാത്ത് ടൈറ്റൻസിനെ കീഴടക്കി കഴിഞ്ഞ വർഷത്തെ റണ്ണറപ്പുമാരായ പഞ്ചാബ് കിങ്സ്  (10 minutes ago)

ഓടുന്ന ട്രെയിനിന് കല്ലെറിഞ്ഞ് യാത്രക്കാരെ പരിക്കേൽപ്പിക്കുന്നവർക്കെതിരെ നടപടി... പത്തുവർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷ കിട്ടാം  (23 minutes ago)

ഹോങ്കോങ്ങിനെ തോല്‍പ്പിച്ച് ഇന്ത്യ  (43 minutes ago)

സംവിധായകൻ രഞ്ജിത്തിനെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു...  (56 minutes ago)

തൊഴിൽ വിജയവും ആരോഗ്യ നേട്ടവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

ആതിര കൊലപാതകം പ്രതി ചെല്ലാനം ജോൺസന്റെ റിമാന്റ് നീട്ടി  (1 hour ago)

സംവിധായകൻ രഞ്ജിത് അറസ്റ്റിൽ...  (1 hour ago)

തിരുവനന്തപുരത്ത് റോഡ് ഷോയിലും തിരുവല്ലയിലെ പൊതുപരിപാടിയിലും പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും  (1 hour ago)

INDIAN RAILWAY പെൺകുട്ടി ചികിത്സയിൽ  (14 hours ago)

ഇസ്ഫഹാന്‍ ആണവ നിലയം ബങ്കര്‍ ബസ്റ്റര്‍ വിഴുങ്ങി ആണവായുധം തുടങ്ങി വിഡിയോ പുറത്തുവിട്ട് ട്രംപ്  (14 hours ago)

ISRAEL വരുന്നത് വന്‍ പോരാട്ടം  (14 hours ago)

പിണറായിക്ക് എന്തുപറ്റി? ലോക്കറിലിരിക്കുന്ന രേഖ കണ്ണുരുട്ടി കാണിച്ചോ? നിലവിടും ഇനിയും മുഖ്യൻ!  (14 hours ago)

CRIME 20 വർഷം ജയിൽശിക്ഷ.  (14 hours ago)

നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന അഞ്ചാം തലമുറ വളപ്രയോഗ യന്ത്രങ്ങളുമായി നെറ്റാഫിം...  (14 hours ago)

പ്രവാസികൾ കണ്ട് ഞെട്ടി ആൾകൂട്ടത്തിനിടയിൽ ഹംദാൻ... അടിമുടി മാറ്റങ്ങൾ FLIGHT TICKET-ൽ ഇന്നും മഴ കാലൻ 'സരയാത്ത്' ദേ  (14 hours ago)

Malayali Vartha Recommends